തേരിഗാഥ ഭാഗം – 3 വിവർത്തനം: സൂര്യജ മോഹനൻ
5.4നന്ദയുടെ വീക്ഷണം
രോഗാതുരവും ജീർണവും വൃത്തിഹീനവുമായ ഈ ഭൗതിക കൂമ്പാരത്തെ നോക്കൂ.. ചീത്തയെ തിരിച്ചറിഞ്ഞ്മനസ്സിനെ വിപുലമാക്കു. ഒന്നിലേക്ക് കേന്ദ്രീകരിക്കു.. ഈ ശരീരം ഇത് നശ്വരമാണ് . അതിൽനിന്നും അഴുകിയ ഗന്ധം വരുന്നു.
വിഢികളുടെ ആനന്ദം രാവും പകലുമത് തളരാത്തതായി പരിഗണിക്കപ്പെട്ടു. എന്നാൽ ഞാനെന്റെ വിവേകം കൊണ്ട്അതിനെ കീറിമുറിച്ചപ്പോൾ, അനുയോജ്യമാംവിധം മനസിരുത്തി പരിശോധിച്ചപ്പോൾ ഈ ശരീരത്തിന്റെ അകവും പുറവും കണ്ടു. പിന്നീട് ഞാൻ ശരീരത്തോട് അനാസക്തയായി നിർവ്വികാരയായി ഞാൻ ശ്രദ്ധാലുവായി, നിർമമയായി സ്വസ്ഥയായി മുക്തയായി.
5.5 മിത്തകാളി
ദൃഢനിശ്ചയത്താൽ മുന്നോട്ടുപോകുന്നു. വീട്ടിൽനിന്നും വീടില്ലായ്മയിലേക്ക്അവിടെയും ഇവിടെയും ഞാനലഞ്ഞു ആദരവും അഭിവൃദ്ധിയും ആഗ്രഹിച്ച്ഏറ്റവും പ്രധാനമായ ലക്ഷ്യം വിട്ടുകളഞ്ഞ് ചെറിയ ഒന്നിനെ ഞാൻ പിന്തുടർന്നു .
അബദ്ധങ്ങളുടെ സ്വാധീനത്താൽ ഞാൻ ലക്ഷ്യത്തിലേക്ക് ഉണർന്നില്ല. ധ്യാനാത്മകമായ ജീവിതത്തിലേക്ക്ഇന്ന് എന്റെ പാർപ്പിടത്തിൽ ഇരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് അനുഭവപ്പെട്ടു ഒരു നീചമായ ഒരു വഴിയാണ് ഞാൻ പിന്തുടരുന്നത്. ഞാൻ ആർത്തിയുടെ സ്വാധീനത്തിന് കീഴിലാണ് എന്റെ ലോകം ചുരുങ്ങിയിരിക്കുന്നു പ്രായം കൊണ്ടും രോഗം കൊണ്ടും ശരീരം അകന്നു പോകുന്നതിനു മുൻപ് എനിക്കിനി അശ്രദ്ധയ്ക്ക് സമയമില്ല ശരിയായ അർത്ഥത്തിൽ അതു മനസ്സിലാക്കി ഒന്നും ഇല്ലായ്മയുടെ വക്കിലേക്ക്എല്ലാ ആലഭാരങ്ങളും അഴിച്ചുവെച്ച് മുക്തയായി ഞാൻ നിന്നു. ഉയർത്തപ്പെട്ടവളുടെ ദൗത്യം നിർവഹിക്കാൻ.5.8 സോന – പത്തുപേരുടെ അമ്മ പത്തു മക്കളെ ഞാൻ പ്രസവിച്ചുജഡതുല്യമായ ഈ ശരീരത്തിൽ നിന്നും ക്ഷീണിതയായി വൃദ്ധയായി.ഞാനൊരു സന്യാസിനിയുടെ അടുത്തു പോയി അവളെന്നെ ധർമ്മം പഠിപ്പിച്ചു.
തത്വങ്ങൾ,ബോധം, ഗുണങ്ങൾ ..അവളുടെ ധർമ്മ ചിന്തകേട്ട് ഞാൻ മുടി മുറിച്ച് യോഗിനിയായി ആ വിശുദ്ധമായ കണ്ണുകളാൽ ശുദ്ധീകരിക്കപ്പെട്ട്ആ ശ്രിതയായിരിക്കുമ്പോഴും ഞാനെന്റെ ഭൂതകാലം ഓർത്തു എവിടെയാണ് ഞാനന്ന് ജീവിച്ചതെന്ന്ഞാൻ ഈ മനസിനെ വികസിപ്പിക്കുന്നു കുറച്ച് ധ്യാനം, കേന്ദ്രീകൃതമായ അദ്വൈതം, ഞാൻ മുക്തയായി . കൊളുത്തുകളില്ലാതെ ബന്ധനങ്ങളില്ലാതെ അദ്വൈതതത്വങ്ങളും സ്വാംശീകരിച്ച് വേരുകൾ മുറിക്കപ്പെട്ട ഒരു വൃക്ഷത്തെ പോലെ ഞാൻ നിൽക്കുന്നു ജനനത്തെയും ജരണത്തെയും നോക്കി ഞാൻ കാർക്കിച്ചു തുപ്പുന്നു. പുതിയൊരു ഉയർച്ചയ്ക്ക് സമയമില്ലല്ലോ..
5.10 പതകാര
(ഞാൻ വിചാരിച്ചു )
കലപ്പ കൊണ്ട് വയലിൽ ഉഴുത്നിലത്ത് വിത്ത് വിതച്ച് ഭാര്യമാരെയും കുട്ടികളെയും സംരക്ഷിച്ച്ചെറുപ്പക്കാർ സമ്പന്നരാവുന്നു. എന്തുകൊണ്ടാണിത് മിഥ്യയിൽ ഞാൻ മടുത്തു ഗുരുവിന്റെ ആജ്ഞകൾ അനുസരിച്ചാൽ എനിക്ക് മുക്തിയില്ലേ ഞാൻ മടിയനോ അഹങ്കാരിയോ അല്ല കാലു കഴുകുമ്പോൾ ഞാൻ ജലത്തെ ശ്രദ്ധിച്ചു അത് ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്നത് ശ്രദ്ധിച്ചു
എന്റെ ഹൃദയം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. സുനിർമ്മിതമായ ഒരു കുളം പോലെയാണ്ഒരു വിളക്കെടുത്ത് സത്രത്തിൽ പ്രവേശിച്ച് കിടക്ക പരിശോധിച്ച് ഞാൻ അതിൽ ഇരുന്നു ഒരു സൂചി കൊണ്ട് തിരിവലിച്ചെടുത്ത് വിളക്കണച്ചു നാളത്തിന്റെ കെട്ടഴിച്ചപ്പോൾ ജ്ഞാനത്തിന്റെ ആന്ദോളനം പോലെ .
5.11 പതകാരയുടെ മുപ്പത് ശിഷ്യന്മാർ
(പതകാര പറഞ്ഞു )
ചെറുപ്പക്കാർ ചോളം പൊടിക്കുന്നു അവരുടെ ഭാര്യമാരെയും മക്കളെയും സഹായിക്കുന്നു അവർ ധനം സമ്പാദിക്കുന്നു ജ്ഞാനിയുടെ വാക്ക് കേൾക്കുക അപ്പോൾ നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരില്ല അറിവിന്റെ പ്രശാന്തത ലക്ഷ്യമാക്കുക ജ്ഞാനിയുടെ വാക്കു കേൾക്കുക പെട്ടെന്ന് നിങ്ങൾ കാലുകഴുകി ഒരുവശത്ത് പോയിരിക്കുക
ഈ വാക്കുകൾ കേട്ട്പതകാരയുടെ വിളികേട്ട് അവർ പാദങ്ങൾ കഴുകി ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് മാറി. അറിവിന്റെ പ്രശാന്തതതേടി അവർ ജ്ഞാനിയുടെ വാക്കുകൾ കേട്ടു ഇരുട്ടിന്റെ ആദ്യ തിരിച്ചറിവിൽ അവർ മുൻകാല ജീവിതത്തെ ഓർത്തു പിന്നെയുള്ള തിരിച്ചറിവിൽ നേത്രങ്ങൾ ശുദ്ധമാക്കി അവസാനം അന്ധകാരത്തെ തകർത്ത് എഴുന്നേറ്റ് അവളുടെ പാദങ്ങളിൽ കുമ്പിട്ടു ഞങ്ങൾ നിന്റെ ആജ്ഞ പാലിച്ചു മുപ്പത്ദേവന്മാർ ഇന്ദ്രനെ അനുസരിക്കുന്നത് പോലെ യുദ്ധത്തിൽ തോൽക്കാതെ മൂന്ന് ജ്ഞാനങ്ങളും ലഭിച്ച് മാലിന്യമുക്തരായി ഞങ്ങൾ നിന്നെ ആദരിച്ചു കൊണ്ടേയിരിക്കും .