എരി നോവൽവായനകൾ: 3
എരിഞ്ഞടങ്ങാതെ എരി
അജിത്രി
പെയിൻ്റിംഗ്: കടപ്പാട് സവി സവർക്കർ
വളരെയാദൃച്ഛികമായി ജീവിതത്തിൽനിന്നും മാറി നിന്ന മരണം വാഹന രൂപത്തിൽ പ്രദീപന് അഭിമുഖമായ് വന്നു നിൽക്കുന്നതിന്റെ എരിച്ചിലും പ്രാണ ദഹനവും കൂടി വായന നമ്മിൽ അനുഭവിപ്പിക്കും.
എരിഞ്ഞു പോയ കൊള്ളിമീനാണ് എക്കാലത്തും കീഴാള ഭൂതകാല സ്മൃതികൾ.കീഴാളചരിത്രം വിജയിച്ചവരുടേതല്ല, ചവിട്ടേറ്റ്വീണവരുടേതുമല്ല. ഉയർത്തെഴുന്നേൽക്കുന്നവരുടേതാണ്. പൊടിച്ചുവരുന്നവരുടേതാണ്.
സി. അയ്യപ്പനേയും (അധ്യാപകൻ) കെ.കെ. കൊച്ചിനേയുംമാത്രം വായിച്ചു വിലയിരുത്തിയാൽ പോര : അയ്യങ്കാളി വരെയെങ്കിലും പോകേണ്ടതുണ്ട്.
കീഴാളൻ എഴുതിയ ചരിത്രമാണ് മഹാ ഭാരതം.
കേരളത്തെസംബന്ധിച്ചും ഇത് ശരിയാണ്. കേരവൃക്ഷത്തെയും നെൽച്ചെടിയേയും പരിചരിക്കുന്നവരുടെ നാടൻ പാട്ടിലുണ്ട് എള്ളുപോലെ കിടന്നുണങ്ങിയ ആ ചരിത്രം . എണ്ണകൊണ്ടുപോയവർ ഉപേക്ഷിച്ച പിണ്ണാക്കിനു പോലും പറയാനുള്ളത് ഉറച്ച ചരിത്രമാണ്. ഇവിടെ എരിയുടെ പ്രഭയിൽ പ്രശ്നവൽക്കരിക്കപ്പെട്ട ചരിത്രം തന്നെ അവർണ ജനതയുടെ അവരുടെ കലാ- ആവിഷ്കാര പ്രകടനങ്ങളുടെ ആരാധനാരൂപങ്ങളുടെ കീഴാള ദൈവങ്ങളുടെ ഒക്കെഭൂതകാലത്തെയും ചികയുന്നുണ്ട്.
ഇവിടെചൂണ്ടികാണിക്കുന്നത് പല പ്രകാരത്തിലും അവഗണിക്കപ്പെട്ട കീഴാളരുടെ ചരിത്രത്തെ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതിയ കാല ഭഗീരഥന്റെ അധ്വാന നീതിബോധത്തിന്റെ സർഗാത്മക രൂപമായ ജലധാരയെ കീഴാള ജീവിത ചാലിലൂടെ ഒഴുകാൻഅനുവദിച്ചു കൊണ്ടാണ്. പറയവിഭാഗത്തിലെ എതിർവാദിയാണ് എരി.
ഒരു സാമൂഹിക പരിഷ്കർത്താവെന്ന് സാമൂഹികമായ അർത്ഥവും അകലവും പാലിച്ചു കൊണ്ട് വിശേഷിപ്പിക്കുകയും ചെയ്യാം..പ്രശ്നമില്ല കാലംഅങ്ങനെയൊക്കെ അല്ലേ ?
എരിയെ അന്വേഷിച്ചുള്ള ഒരു ഗവേഷകന്റെ എരിപൊരി യാത്രയാണ് നോവൽ. എരിഞ്ഞു തീരുന്ന നോവലിന്റെ ഏറ്റവും പ്രകടമായ പ്രത്യേകതയായി പ്രകാശമായി പല വായനക്കാരും , നോവലിസ്റ്റ്തന്നെയും, ചൂണ്ടിക്കാണിക്കുന്നത് ഒരു ഭരണ ഘടന”യുടെ ആവിർഭാവത്തോടുംകൂടിയും മാറിപ്പോവാത്ത
അഭാവങ്ങളെതന്നെയാണ്. ജോർജ് ഫ്ലോയ്ഡ് വെള്ളക്കാരന്റെ ബൂട്ടിനടിയിൽ കിടന്ന് ശ്വാസം കിട്ടാതെ മരിച്ച കാലത്തു പോലും ഈ നോവലിന്റെസാമ്പ്രദായികമായ രീതികളിൽ നിന്നും വേറിട്ട ആഖ്യാന സങ്കേതങ്ങൾ നമ്മെ അതിശയിപ്പിക്കും. തീർച്ചയായും ഈനോവലിനെ വ്യത്യസ്തമാക്കുന്നത് അത്തരം ചില പിടച്ചിലു കളാണ്.
മുഖ്യ കഥാപാത്രമായ എരിയുടെ “ഓർമ്മയുമായി ” യോജിച്ച് പോകുന്ന ശിഥിലമാക്കപ്പെട്ട അവകാശങ്ങളുടെ നേർക്കാഴ്ച കളെ /മായ കാഴ്ചക്കളാക്കുന്ന കാഴ്ചക്കുലകളായി സംഭവങ്ങളെ ചുരുക്കും വിധമാണ് നോവലിലെ സംഭവങ്ങൾ പലതും അവതരിപ്പിക്കപ്പെടുന്നതും.. ദുരഭിമാനത്തോളം
വലിയദുരന്തം എന്താണുള്ളത്.?
മാനവികതയുടെ പരമപദത്തിൽ എത്തുന്നത്ര അഭിമാനിയായ എരിയുടെ മുഖത്തപ്പോൾമറ്റാരും കാണുന്നില്ലെങ്കിൽ കൂടി താൻ സ്വയം സഹിക്കുന്ന, കാലങ്ങളായി വംശം സഹിക്കുന്ന ആ കൊടും അപമാനത്തിന്റെവേദന ഒരു കരച്ചിലായി അടയാളപ്പെട്ടിരുന്നു.
” the story does not describe we discover it under each sentence” (On The Sound of Eri)
നോവലിന്റെമറ്റൊരു പ്രത്യേകതയായി അനുഭവപ്പെടുന്നത് ആഖ്യാന കാലത്തിനപ്പുറം കടന്ന് നടത്തുന്ന പ്രവചന സ്വഭാവമുള്ള സ്വപ്നങ്ങളാണ്. നോവലിന്റെ ഏതാണ്ടെല്ലാ ഘട്ടങ്ങളിലും ആഖ്യാതാവ്, മുഖ്യ കഥാപാത്രങ്ങളിലൊരാളായ എരിയെപ്പോലെ ഭാവിയിലെ കാര്യങ്ങളെ മുൻകൂട്ടി അറിയുന്നുണ്ട്.
ഭൂകമ്പത്തെആദ്യം അറിയുന്ന ജീവികളെ പോലെ ആജാഗ്രത ചോരാതെ ഒപ്പം കൊണ്ടു നടക്കുന്നുണ്ട്. കീഴാളപഠനം എന്തെന്ന് മനസ്സിലാക്കുന്ന ഒരാളായാണ് വായനക്കാരൻ മാറി മറിയുന്നത്. ഗ്രിഗറി ഗ്രാംസയുടെ മെറ്റാ മോർ ഫിസ് ഈ വായനയിലും സാധ്യമാണ്.
ഗുഹാഭിത്തിയിൽ നിരക്ഷരൻ തിരുത്തിയെഴുതുന്ന ഭാഷയുടെ പുറ ച്ചട്ട എടുത്തണിയുന്ന നോവലാണിത്. എരി എന്ന പുത്തൻ പേര് ഈ നോവലിലെ തന്നെപ്രകാശഗോപുരവും ദീപസ്തംഭവുമാകുന്നു. അങ്ങനെരണ്ടു നൂറ്റാണ്ടുകളുടെ കനോലി കനാലിനപ്പുറവും ഇപ്പുറവുമിരുന്നുള്ള രണ്ടു ഗവേഷകർ തങ്ങളുടെ കീഴാള പ്രാതിനിധ്യത്തെ അടയാളപ്പെടുത്തുകയാണ്.
ആചാരാനുഷ്ഠാനങ്ങളുംആഹാരരീതികളും വസ്ത്ര കാര്യങ്ങളുമെല്ലാം മിത്തുകളിലൂടെയുംപ്രത്യേകവാമൊഴി ചന്തങ്ങളിലൂടെയും ഓർമകളിലൂടെയും ഭാവനകളിലൂടെയുമെല്ലാം ഈ പഠന നിർണയനിയന്ത്രിത യാത്രയിൽ കടന്നുവരുന്നുണ്ട്. നിലനിൽക്കുന്ന ചരിത്രം. എപ്പോഴുംജൈവമായിരിക്കും..അത് വസ്തുതകളോട് നീതിപുലർത്തും.
ഈ നോവലിന്റെ ചരിത്ര ദർശനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് മുന്നോട്ടു വെക്കുന്ന ആശയ സംഹിതകളെ വരികൾക്കിടയിൽ നിന്നു വേണം കണ്ടെത്തുവാൻ.
കേരളത്തിന്റെ ഇതേവരെ എഴുതപ്പെട്ട ചരിത്രം ചോരയുടെയും ഹിംസയുടെയും പ്രത്യയ ശാസ്ത്ര മാണെന്ന ഒരു നിരീക്ഷണത്തോടെയാണ് ആദ്യ വായന നാം തുടങ്ങുന്നത്. ഫ്യൂഡൽ മാടമ്പി ചരിത്രം ഇതേവരെ എഴുതിയതൊക്കെ കേരളത്തിലെ ഇടത്തരക്കാരുടെയുംഅതിൽ നിന്ന് ഒരു പടി കൂടതാണവരുടെയും നാടിന്റെ മാത്രം ചരിത്രമാണ്. കർമ്മക്ഷേത്രങ്ങൾക്ക്പുറത്തുള്ളജ്ഞാനരൂപങ്ങളെയും അറിവുൽപാദന സിദ്ധാന്തങ്ങളേയും തേടി കണ്ടെടുക്കാത്ത രചനകളാണവ. പിൽക്കാലത്തു വന്ന മാർക്സിസ്റ്റ് ചരിത്രകാരന്മാർ ഈ കുറവ് പരിഹാരിക്കാൻകൂടിയാണ് ശ്രമിച്ചിട്ടുള്ളത്.
ഈ പരിമിതികളൊക്കെ മറികടന്ന് ഈ നോവൽ തന്റെദൗത്യം പൂർത്തിയാകുന്നുണ്ട്. അതുകൊണ്ടാണ് ഈ കൃതി സ്മൃതികളെയുംനാട്ടു ബിംബങ്ങളേയും വാമൊഴി സാഹിത്യത്തെയും ഏറെ ആശ്രയിക്കുന്നത്.
historiographic metafiction എന്ന വിഭാഗത്തിൻ ഉൾപ്പെടുന്ന എരിഎന്ന നോവൽ ചരിത്രാന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. ആധുനിക കേരളം രൂപപ്പെട്ടു എന്നതിൽ നവോത്ഥാന നായകരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം ഇതിൽ വളരെ നേർത്ത താണെങ്കിലും
ഈഅന്വേഷണത്തിലൂടെ ചരിത്രത്തിൽ നിന്ന് പുറത്തായ അനവധി താഴ്ന്ന സമുദായങ്ങളുടെ പറയാത്ത അറിയാത്ത ചരിത്ര ചിത്രം കൂടി തെളിയുന്നുണ്ട്. കൽത്തച്ചൻ, കമ്മാള, പാണ്ടിക്കമ്മാള, എന്നിങ്ങനെയുള്ളജാതിനാമങ്ങൾ ഉയർത്തുന്ന കലാപങ്ങൾ അനേകം ജാതികളുടെയും ഉപജാതികളുടെയും പരമ്പരാഗത അറിവുകൾ കലർന്ന്ഒ ടുവിൽവിലാപമായ് ഒടുങ്ങുന്നുണ്ട്.
കാൺമാനില്ലയെൻവംശത്തിന്റെ-യക്ഷരമൊന്നും!” എന്നവരികൾ പ്രത്യക്ഷദൈവസഭയുടെ രൂപക്കൂടുകൾ തകർത്ത് ഈ കൃതിയിലൂടെയും നടന്നുവരുന്നുണ്ട്. എരിയുടെഭ്രമണപഥം എപ്പോഴും മാറി മറിയുന്നതല്ല. കീഴാള തുടർ ചലനങ്ങൾക്ക് കാതോർത്ത് അതിപ്പോഴും നിയതമായ വഴിയേ സഞ്ചരിച്ചു കൊണ്ടിരിക്കുയാണ്.