The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 20, 2020 by maarga editor
Uncategorised

“എരി ” നോവൽ വായനക്കുറിപ്പുകൾ

“എരി ” നോവൽ വായനക്കുറിപ്പുകൾ
December 20, 2020 by maarga editor
Uncategorised
Spread the love
പെയിൻ്റിംഗ്: കടപ്പാട് സവി സവർക്കർ

എരി നോവൽവായനകൾ : 1

മുസ്തഫകമാൽ

എഴുതപ്പെട്ട ചരിത്ര ങ്ങളിൽ ഇടം നേടാതെ പോയ വ്യക്തികളെയും സംഭവങ്ങളെയും തിരഞ്ഞുള്ള സത്യസന്ധമായ അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ച ചരിത്ര ഗവേഷകൻ പ്രദീപൻ പാമ്പിരിക്കുന്നു പറയനാർപുരം എന്ന സാങ്കല്പികദേശത്തിന്റെപശ്ചാത്തലത്തിൽഈ നോവലിൽ വരച്ചിടുന്നത്, വടക്കൻ മലബാറിലെ പറയവിഭാഗത്തിന്റെ സാമൂഹ്യമുന്നേറ്റത്തിനു കളമൊരുക്കിയ നിശശ ബ്ദനായ വിപ്ലവകാരി എരി യുടെ വിസ്മയജനകമായ ജീവിതകഥയാണ്. “പറയനെരി ഒരദ്ഭുതം തന്നെയായിരുന്നു”എന്ന ആദ്യവാചകംതന്നെ നോവലിന്റെ ആദ്യന്തം ഉദ്വേഗഭരിതമായ വായനയുടെ സൂചകമായി വർത്തിക്കുന്നു.നാട്ടുവർത്ത മാനങ്ങൾ,നാടൻപാട്ടുകൾ ,നർമഭാഷണങ്ങൾ താളിയോലകൾ,കത്തുകൾ,ചരിത്രരേഖകൾ എന്നിവയിലൂടെ വികസിക്കുന്ന സവിശേഷമായ കഥാഖ്യാനശൈലിയും ഗൂഢോക്തികളിൽ അഭിരമിക്കുന്ന ഭാഷപ്രയോഗങ്ങളും വായനയെ കൂടുതൽ ഹൃദ്യമാക്കുന്നു . ആദിദ്രാവിഡരായ പറയർ എങ്ങനെ ചരിത്രത്തിനു പുറത്തായി എന്ന ചോദ്യം എരിയെ വേട്ടയാടുന്നത്,പൊള്ളുന്ന വായനാനുഭവമായി,അനുവാചകരെ മദിക്കുന്നുണ്ട്.

ഇരുട്ടിൽവഴി കാണാതെ ഉഴലുന്ന ചാലിയം രാമന്റെ കണ്ണിൽ കാഴ്ചയുടെ വെളിച്ചം പകർന്ന മരുന്നു നൽകിയ എരിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവലിന്റെതുടക്കം. തന്റെ അച്ഛന്റെ അച്ഛനു സമകാലികനായ എരി യുടെ ജീവിതം പരാമർശിക്കുന്ന എരി യോലകൾ കണ്ടെത്താനുള്ള ഗവേഷകന്റെ അന്വേഷണങ്ങളിലൂടെയാണ് എരിയുടെ കഥകൾ ചുരുൾ നിവരുന്നത്.മരുന്നും മന്ത്രവും പ്രയോഗിച്ചു എരി പ്രാന്തത്തി കുട്ടൂലിയുടെ ഭ്രാന്ത് മാറ്റുന്നുണ്ട്.മഴ പെയ്യുന്ന നേരംഗണിച്ചു പറയുന്നു.തോട്ടിലെ മീനിനെ ധ്യാനിച്ചു വരുത്തുന്നു.കല്ലു മന്ത്രിച്ചു വസ്തുക്കളെ എറിഞ്ഞുവീഴ്ത്തുന്നു.അങ്ങനെ ഒട്ടേറെ അത്ഭുതസിദ്ധികൾ സ്വായത്തമാക്കിയഎരി മന്ത്രവിദ്യയിലും ആയോധനകലയിലും സംസ്‌കൃത ഭാഷയിലും പ്രാവീണ്യം നേടി, വിധിവിലക്കുകൾ ലംഘിച്ച്, സവർണജാതിക്കരെഅമ്പരപ്പിക്കുന്നുണ്ട്.എരിയോലക്കൂട്ടം എന്ന എരിയുടെ ശിഷ്യസംഘത്തിൽ നാനാജാതിമതസ്ഥരുമുണ്ട്.എരിയുടെ വംശവേരൂകൾ തേടുന്ന നോവലിസ്റ്റ് വെളുത്തേടൻരാമന്റെ കഥാഖ്യാനത്തിൽ നിന്നാണ് എരിയുടെ ‘അമ്മ വെളിയന്നൂർ മാതു എന്ന മലയസ്ത്രീ ആണെന്നും അച്ഛൻ അവരെ ഭ്രാന്തമായി പ്രണയിച്ച, വെള്ളാരംകണ്ണുകളുള്ള, ജാതിയിൽ പറയൻ ആയ ,പേരില്ലാത്ത ഒരു മനുഷ്യനാണെന്നും തിരിച്ചറിയുന്നത്.ക്രിസ്ത്യൻ വിഭാഗത്തിൽ ചേർന്ന തീയത്തിയെ വിവാഹം ചെയ്ത എരി ഭാര്യയുടെ ജാതി യേതെന്ന ചോദ്യത്തിന് നൽകുന്ന മറുപടി , ഉന്നതമായ മനുഷ്യസ്നേഹം വെളിപ്പെടുത്തുന്ന “മൃഗജാതിയല്ല” എന്ന തകർപ്പൻ വാക്കുകളിലൂടെയാണ് “മതം മാറിയതുകൊണ്ടോ ജാതി മാറിയതുകൊണ്ടോ മാറാത്ത എന്തോ നമ്മളിലുണ്ട്.അതിനെയാണ് ഞാൻ മനുഷ്യൻ എന്നു പറഞ്ഞത്.നമ്മളെ പഞ്ചമരെന്നാണ് വേദം പറയുന്നത്.പഞ്ചമരെയാണ് ഞാൻ മനുഷ്യൻ എന്നു പറയുന്നത്. നാലു വർണങ്ങളിലും പെടാത്തവർ”.(പുറം.93)എരിയുടെ വാക്കുകൾ ശ്രദ്ധേയമാണ്.

സവർണരുടെഎച്ചിലും ചത്ത മൃഗങ്ങളുടെ മാംസവും ഭക്ഷണമാക്കിയ തന്റെ സമുദായത്തിലെ ജനങ്ങളെ ,ചത്ത പശുവിന്റെ മാസം ഭക്ഷിക്കരുതെന്നു വിലക്കി, ആരോഗ്യകരമായഭക്ഷണശീലങ്ങൾ ഉറപ്പാക്കുക വഴി എരി ആസന്നമായ നവോത്ഥാന പ്രക്രിയയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയായിരുന്നു.കുട്ടയും മുറവും പായയും നെയ്തുജീവിച്ച അവരുടെ അദ്ധ്വാനത്തിനു ന്യായമായ വില ഉറപ്പുവരുത്തുകയും അവർക്ക് താങ്ങും തണലുമായി,അതിജീവനത്തിനു കരുത്തുപകർന്ന എരിയുടെ ഇടപെടലുകൾ സംഘശക്തിയുടെ പുതിയ ചരിത്രമെഴുത്തായി.അന്നം തരുന്ന കർഷകരെ തെരുവിലിറക്കി,അധിക്ഷേപിക്കുന്ന , അധികാരത്തിന്റെ അഹന്തയിൽ അന്ധരായ ഇന്ത്യയിലെപുത്തൻ ഭരണവർഗ്ഗത്തിന്റെ ചെയ്തികളെ ചെറുത്തുതോല്പിക്കാൻഎരി യുടെ ഉന്നതമായ സാമൂഹ്യബോധം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ഓർമയിൽ നീറിപ്പിടയുന്നഅനുഭവ വിവരണങ്ങളും,മിഴിവാർന്ന അനേകം കഥാപാത്രങ്ങളുടെയും സാന്നിധ്യം നോവലിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. അദ്ധ്വാനത്തിലും,ചെണ്ടമേളത്തിലും ആനന്ദം കണ്ടെത്തുന്ന,തല്ലുകാരൻ,പെരുവനം പാപ്പർ എന്ന പോക്കിരി.,മഹമാന്ത്രി കനായ കനാരപ്പണിക്കർ,സൗന്ദര്യം ശാപമായി ഭവിച്ചു മേലാളരുടെ കാമാഗ്നിക്കിരയായതെയ്യോൻപറയന്റെ ഭാര്യ പഞ്ചമി,കാച്ചുകാരൻ കേളപ്പന്റെ ഭാര്യ മാതാമ്മയുമായി പീടികക്കാരൻ മമ്മതിന്റെ അവിഹിത വേഴ്ചകൾ, ഒടുക്കം മൂവരും നേരിൽ കാണുന്നതും മാതാമ്മയുടെ മകൾ കുട്ടൂലി ഭ്രാന്തത്തിയാവുന്നതും.ഭർത്താവിനെ ഹോമകുണ്ഡത്തിനു കാവലിരുത്തി ഭാര്യയുമായി ബന്ധപ്പെടുന്ന, കിട്ടൻ നമ്പ്യാർ നടത്തുന്ന സന്താനലബ്ധിപൂജ.,ചാപ്പൻ നായർക്കു തീയ്യത്തി ജാനുവിനോടുള്ള കലശലായ പ്രണയം വിജയിക്കാതെ പോയത്.ഭാര്യ കല്യാണിയുടെ അമിതലൈംഗികാസക്തിയിൽ വിരക്തിപൂണ്ടു ചാപ്പൻ,ചാപ്പൻ കോമരമായി മാറിയത്. പിന്നീട്ജാനു എന്ന തീയ്യത്തിയിൽ അനുരാഗവിവശനായ ചാപ്പൻ കോമരത്തിന്റെ ദുരന്തകഥ.

ഉത്തരമലബാറിലെകീഴാളജനതയുടെ സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും അവരുടെ തമസ്കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും കഥ പറയുന്ന എംമുകുന്ദന്റെ പുലയപ്പാട്ട്, എസ്ഹരീഷ് രചിച്ച മീശ എന്നീ നോവലുകൾ പ്രമേയപരമായസാദൃശ്യങ്ങളുടെ വെളിച്ചത്തിൽ എരി യോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.ബ്രാഹ്മണർക്ക് മേൽക്കോയ്മയുള്ള,ഉച്ചനീചസ്വഭാവമുള്ള അനവധി ജാതികളുടെയും ഉപജാതികളുടെയും സ്റേണീബദ്ധമായ ഘട നയുള്ള കേരളീയസാമൂഹികവ്യവസ്ഥയിൽ അടിച്ചമർത്തലിന്റെ ഇരകളായി, മൃഗസമാനമായ ജീവിതം നയിക്കാൻ നിർബന്ധിതരായിത്തീർന്ന ,ഇരുട്ടിലാണ്ട്കിടന്ന ഒരു ജനസമൂഹത്തിന്റെ ഉഴിർത്തെഴുന്നേല്പിന്റെകഥപറയുന്ന എരി ഉൽകൃഷ്ടമായ ഒരു സാഹിത്യരചനയാണ്.

എരി നോവൽവായനകൾ : 2

രതീഷ്

ചാലിയൻരാമൻ പന്നിയൂർ തെരുവിലേക്ക് രാത്രിയിൽ നടക്കുമ്പോൾ കണ്ണിൽ വെളിച്ചമെഴുതിക്കൊടുത്തത് എരിയാണെന്നു പറഞ്ഞത് ചായക്കടക്കാരൻ മാധവൻ നായരാണ്. എരിയേക്കുറിച്ചറിഞ്ഞ ആദ്യ പുരാവൃത്തമാണ്. എരിയേക്കുറിച്ചുള്ള കഥകൾ തേടി നടക്കുന്നതിനിടയിൽ രാമൻ പണിക്കരുടെ ഗ്രന്ഥപ്പുരയിൽ നിന്നും ‘തെയ്യോൻ പാടിയ എരിയോല’ ലഭിക്കുന്നു.

കുറുമ്പ്രനാട്ടിലെമന്ത്രവാദികളും വിദ്യ പഠിച്ചവരുമായ അടിയാളരുണ്ടായിരുന്നു.

എരി ചെറിയ കാമ്പ്ര ഇല്ലത്തിന്റെ വടക്കിനി കോണിൽ 64 അടി മാറിനിൽക്കും; ഇരുട്ടിൽ ഏതെങ്കിലും അന്തർജനങ്ങൾ പുറത്തിറങ്ങും. ചരൽക്കല്ലിൽ വശീകരണമന്ത്രം ജപിച്ച് എരി എറിയും. വശംവദയാവുന്ന സ്ത്രീ എരിക്കു പിന്നാലെ ചാള വരെ ചെല്ലും. പിന്നീട് അവളുടെ അടിവയറ്റിൽ വളരുന്ന ഭ്രൂണമെടുത്ത് എരി ഒടി മറയാനുള്ള നെയ്യുണ്ടാക്കും. അന്ന് എരി പോയത് അകത്താള് രഹസ്യമായി ചൊല്ലി അയച്ചതുകൊണ്ടാണ്. 60 കാരൻ കെട്ടിയ 20 കാരി. ദൈവത്തിനു കാര്യമില്ലാത്ത തന്റെ ജീവിതത്തിലേക്കവളെ കൂട്ടില്ലെന്നു പറഞ്ഞു. പിറ്റേന്ന് പുഴയിലവൾ പൊന്തിക്കിടന്നു.

കല്ലൂര് കരുണാകരപ്പണിക്കർ എന്ന മന്ത്രവാദിക്ക് എരി ഒരിക്കൽ പഴം ജപിച്ചു കൊടുത്തു,

ചാപ്പൻ കോമരത്തിന്റെ സങ്കടം ജാതിയാണ്. ഭാര്യയുടെ കൽപ്പനകളും ആസക്തിയും അയാളെ അവളിൽ നിന്ന് ഒഴിപ്പിച്ചു. ജാനു അയാളെ മോഹിപ്പിച്ചു.

കൊല്ലത്തെപഞ്ചമിയെ ബലാത്സംഗം ചെയ്തു കൊന്നതറിഞ്ഞ തെയ്യോനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് എരി ആയിരുന്നു. അവർ രണ്ടു പേരും ചേർന്ന് രാവിൽ പാടിക്കരഞ്ഞ പാട്ടുകളാണ് എരിയോല. അരീക്കുളങ്ങര ക്ഷേത്രനടയിൽ അത് സമർപ്പിച്ച് എരി പടിഞ്ഞാറ് സൂര്യനെ നോക്കി നടന്നു. എരിയുടെ ആദ്യ ശിഷ്യൻ തെയ്യോൻ പറയനാർ തിരുവനന്തപുരത്തേക്ക് ഗുരു സേവക്കായി പോയി.

ചരിത്രത്തിന്റെഒരു തിരിഞ്ഞു വായനയാണ് connter history ആണ് എരി. ചരിത്രം പറയാതെ പോയ പറയനായകന്റെ കഥ. പ്രദീപന്റെ അപര വ്യക്തിത്വമാണ് എരി. എരിയുന്ന, എരിക്കുന്ന, എരിവുണ്ടാക്കുന്ന എരി ചരിത്രത്തിലുണ്ടാകണമെന്ന മോഹമാണോ കണ്ടെത്തലാണോ എരിയെന്ന ചിന്ത തല്കാലം മാറ്റിവയ്ക്കാം. എരി എഴുതി അവസാനിപ്പിച്ചിട്ടാണോ പ്രദീപൻ മരിച്ചത് അതോ ഇതൊരപൂർണ നോവലാണോ എന്നു നാമറിയുന്നില്ല. ആഖ്യാതാവായ ഗവേഷകൻ അന്വേഷണം അവസാനിപ്പിച്ച്, ഞാൻ എഴുതാൻ തുടങ്ങി എന്ന വാക്യമെഴുതിയാണ് നോവൽ അവസാനിക്കുന്നത്. അത് ശരിക്കും നോവലിന്റെ അന്ത്യം തന്നെയാവണം

ശ്രീ.ഏറ്റുമാനൂർ സോമദാസൻ തന്റെ നോവലിൽ ചെട്ടിപ്പിള്ളമാരുടെ ദൈവതമായി കള്ളിയങ്കാട്ട് നീലിയെ അവതരിപ്പിക്കുന്നു. പ്രദീപൻ ആ നീലിയുൾപ്പടെ പലരേയുംകൂടാതെ അയ്യാ സ്വാമി വൈകുണ്ഠസ്വാമി നാരായണ ഗുരു എന്തിന് ആദ്യ നോവലിസ്റ്റ് മിസിസ് കോളിൻസിനെ ( ഘാതകവധം) വരെ നോവലിലെ നായകനെ ചരിത്രത്തിലേക്ക് തുന്നിച്ചേർക്കാനായി ഉപയോഗപ്പെടുത്തുന്നു.

എരിപൊരിക്കൊണ്ട് പ്രദീപനെഴുതിത്തീർത്ത എരി വായനക്കാരിലും ത്രിഗുണമാർന്ന എരി തന്നെ.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleആഫ്രോ അമേരിക്കൻ കവിതകൾ -8ജയിംസ് മൺറോ വൈറ്റ്ഫീൽഡ് (1822-1871)Next article ആഫ്രോ -അമേരിക്കൻ കവികൾ -10 ജയിംസ് വെൽഡൺ ജോൺസൺ (1871 - 1938)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos