ബുൾസോഡർ (കവിത)
♦ശിവലിംഗൻ പി.
✧ഗോത്ര ഭാഷയിൽ✧
നാനൊരു ആനെ.
അവര്ക്ക് നാന് കടവുള്.
ഊര്കാര്ക്ക് നാനൊരു ബുൾസോഡർ.
നാന് മ് എത്ത് പക്ക് വാകാര്റ്മ് ആടിമ് പാടിമ് പാടിമ് വളടിമ് ഇര്ന്ത ശോലെ അവര് വെട്ടിമാത്ത്കക്കൊളെ
നാമ് എമ്ക്ക് മുടികമാതിരി ഉള്ളെ പോണേമ്.
ആണ,
ആങ്കെല്ലാമ് ഒന്ത്മ് കെടക്കാതെ വര്കക്കൊളെ നാന് പളയ എടക്കെ താനെ വന്തേ.
മുന്ന്ക്ക് എപ്പാമ് പൊയ്ര്ന്ത വെയ്
എല്ലാമെ ഇപ്പ അവര് അവര് ഇര്ക്കമാതിരി ആക്കിയ്ര്ക്കാര്.
ഇപ്പ മുന്ന്ക്ക് എപ്പാമ് പോയ്ര്ന്ത
വെയ്കള്ത്തി എനക്ക് ശുത്തമ
പോകാക്ക് മുടിയാതെ ആശ്.
ആണാല്മ്,
കൊഞ്ച നാള്കമ് നാന് വെറ്തെയ്ര്ക്കകൊളെമ് നെനേത്തെ.
മുടിവിതി
നാന് മുടിവ്ക്കെ വന്തേ.
പിന്നെമ് പണ്ട് നാന് എപ്പാമ് പോയ്ര്ന്ത വെയ്കള്ത്തി നടക്കൊനോ.
നല്ല പക്ക് വാത്തോടെതെ നാന് ആ
വെയ്കള്ത്തി നടന്തത്.
എന്താല്മ്,
എപ്പാമ് നടന്ത എത്ത് വെയ്തി എന്നെ മൊടക്കിനതെല്ലാമെ പക്ക് വമാ
റമ്പ ബല്ലത്ക്ക്മില്ലെതെമ്
എന്ത റമ്പ ശിന്നത്ക്ക്മില്ലതെമ്
തട്ടി മാത്തിനെ.
എന്താല്മ്
അതിയെല്ല ഒന്ത്മ് തിങ്കാക്ക് കെടക്കലേ.
പുല്ല് മേന്ത കൂറെക്ക്മ്
ഓട് പോട്ട കൂറെക്ക്മ് പിന്ന്ക്ക്
കോൺക്രീറ്റ് കെട്ട്ട.
അത്ക്ക് ശുത്തി എർത്ത് കമ്പി.
പിന്നെമ് പക്ക പോകക്കൊളെ എന്നെ
കാത്ത് കടക്ക കുയി.
അച്ച ഒന്തോന്ത്നെമ് നാന് പാത്ത് പക്ക് വമാ ദാണ്ടി പോണേ.
ദൂരത്തി,
അവര് ബല്ലത്ക്ക് ശത്ത പോട്കാര്.
നാമ് ഈങ്ക് ഇര്ക്കെമ് എന്ത ശേതി
എത്ത് വെയ്നെ മൊടകാക്കുള്ളെ
നല്ല വെശനത്തോടെമ് ഒരു വേശത്തോടെമ് ബല്ലത്ക്ക് ഒര് ശത്തം പോട്ടെ.
പിന്നെയൊന്ത് കെയ് പൊക്കി കാട്ടി
തെലേ ആട്ടി ശെരി വെത്തേ.
എന്ത്ട്ട്,
പാവത്തോടെ ദൂരത്തി അവര്ത്ത് കെയ്തി എന്നെ മുടക്കാക്കുള്ള സാധനെകളെ പാത്ത് നിന്ത നാന് അവര്ത്ത് മുന്ന്ക്ക് താനേ
തെലേ താത്തി റാങ്കി പോകെ.
നല്ല പശിയുണ്ട്.
നാന് എന്ക്കെ താനേ ശൊന്നെ;
എങ്കാശ് എനതാശ് കെടക്കാതെ ഇര്ക്കാതെന്ത്.
വര്ക വെയ്തി
തേങ്കായ് പാട്ടി പാമ്നെ പാത്തത് മ്
ബേഗത്തിയെട്ത്ത് വായിക്കെ പോട്ടെ.
സട്ട്ന്ത്തേ അത് നടന്തത്
വ്റ്ക്കുള്ളെ ഒരു ഇടിവ്ന്ത മാതിരി.
എപ്പാമ് ഇല്ലാത്ത ഒര് വലിമ്.
എന്താല്മ്,
ധൈര്യത്തെ കൊടുത്ത് ദാത്തി ദൂര നടന്തെ.
ഇന്തേക്ക് മൂണാം നാള്.
മുടിവിതി,
നാന് എപ്പാമ് നടന്തിര്ന്ത
വെയ്പക്ക താനേ ശാന്ത് വ്ന്തെ.
ശാവെന്ത് തെറിക്കൊളെ നാന്
എന്ക്കെ താനേ ശൊന്നെ.
നാന് ഒന്ത്മ് ഇല്ലാത്തവെ.
നാന് ഇതുപോലെ ഇര്ക്ക എടകള്ക്കെ പോകക്കൊളെ കൊഞ്ചകൂടി പക്ക് വമാ പോകൊനൊ ആര്ന്ത്ത്.
ഇല്ലേപോണ,
ഇതുപോലെ ഇര്ക്ക എടകള്ക്കെ പോകാതെഇര്ന്ത് ഇര്ക്കൊനൊ.
ജീവനാടി വലി താങ്കാക്ക് മുടിയാതെ
ശാവ് മൂച്ച്വ്ട്കക്കൊളെ
ഒര് വെശെ കൂടി നാന് ശൊന്തമ ശൊന്നെ.
എപ്പാക്കാശ് നിവിരിമ്
ഇതുപോലെയ്ര്ക്ക എടകള്ക്കെ ശേന്ത് ശേര്കക്കൊളെ മട്ട്തേ
എത്ത് ഈ വലിമ്
എനാത്ങ്കാത് നിമ്ക്ക്മ് തെറിവ്.
♥
ബുൾസോഡർ♦(മൊഴിമാറ്റം)
♨
ഞാനൊരു ആന.
അവർക്ക് ദൈവം.
നാട്ടുകാർക്ക് ബുൾസോഡർ.
ഞാനും കൂട്ടുകാരും ആർത്തും പാടിയും കളിക്കുകയും ചെയ്തിരുന്ന കാട്
അവർ വെട്ടിതെളിയിച്ചപ്പോൾ
ഞങ്ങൾക്ക് കഴിയുംവിധം
ഉള്ളിലേക്ക് കടന്നു.
പക്ഷെ,
അവിടെയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ പഴയേടത്ത് തന്നെ വന്നു.
മുമ്പ് സ്ഥിരമായി സഞ്ചരിച്ചിരുന്ന വഴികളൊക്കെയും ഇപ്പോൾ കുടിയിരിപ്പാക്കിയിരിക്കുന്നു.
ഇപ്പോൾ മുമ്പ് പോവുമായിരുന്ന വഴികളിലൂടെ
എനിക്ക് തീരെ പോവാൻ പറ്റാതെയായി.
പക്ഷേ,
കുറെ ദിവസം ഞാൻ വെറുതെയിരിക്കുമ്പോഴൊക്കെ ഒരുപാടിരുന്നു ചിന്തിച്ചു.
അവസാനം ഞാനാ
തീരുമാനത്തിലെത്തി.
ഒരിക്കൽ കൂടി
പണ്ട് ഞാൻ എപ്പോഴും പോയിരുന്ന വഴികളിലൂടെ നടക്കണം.
വളരെ ശ്രദ്ധയോടെയാണ്
ആ വഴികളിലൂടെ നടന്നത്.
എന്നാലും,
എൻ്റെ വഴി മുടക്കിയവയെല്ലാം
ശ്രദ്ധാ പൂർവ്വം
ഒട്ടും കൂടാതെയും കുറയാതെയും
തട്ടി മാറ്റി.
എന്നാലും,
അവിടെയൊന്നും തിന്നാൻ കിട്ടിയില്ല.
പുല്ല് മേഞ്ഞ വീടിനും,
ഓടിട്ട വീടിനു പിന്നിലുമായി
കോൺക്രീറ്റ് കെട്ടിടം.
അതിന്റെ ചുറ്റും എർത്ത് കമ്പി.
പിന്നെയും അടുത്തപ്പോൾ
എന്നെ കാത്തു കിടക്കുന്ന കെണി.
അങ്ങനെ ഓരോന്നിനെയും
ശ്രദ്ധാ പൂർവ്വം മറികടന്നു പോയി.
ദൂരെ,
അവരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ
ഞങ്ങൾ ഇവിടെയുണ്ടെന്ന സന്ദേശം
എൻ്റെ വഴി മുടക്കിയപ്പോൾ
നിറഞ്ഞ സങ്കടത്തോടെയും
ഒരു നിശ്വാസത്തോടെയും
പരുക്കൻ സ്വരത്തിൽ ഒന്നലറി.
പിന്നെയൊന്ന് കൈ പൊക്കി
തലയാട്ടി ശെരി വച്ചു.
അവരെ നേരിടാൻ വേണ്ടത്ര
ശക്തിയില്ലെന്ന് തോന്നി.
എന്നിട്ട്
സഹതാപത്തോടെ ദൂരെ
അവരുടെ ആയുധങ്ങളേന്തിയ കൈകളെ നോക്കി നിന്ന്
ഞാൻ അവരുടെ മുന്നിലൂടെ
തലുകുനിച്ചു കൊണ്ടിറങ്ങിപ്പോവുന്നു.
നല്ല വിശപ്പുണ്ട്.
ഞാൻ എന്നോടു തന്നെ പറഞ്ഞു :
എവിടെയെങ്കിലും എന്തെങ്കിലും കിട്ടാതിരിക്കില്ല.
വരുന്ന വഴിയിൽ
തേങ്ങയോളം വലിപ്പമുള്ള
പഴം കണ്ടപ്പോൾ
ആർത്തിയോടെയെടുത്ത് വായിലിട്ടു.
പെട്ടെന്നാണത് സംഭവിച്ചത്.
വയറ്റിനുള്ളിൽ ഒരു ഇടിമുഴക്കം പോലെ
ഒരിക്കലും ഇല്ലാത്തൊരു വേദന.
എന്നാലും,
ധൈര്യം സമ്പാദിച്ച് കുറെ ദൂരം നടന്നു.
ഇന്നേക്ക് മൂന്നാം ദിവസം.
അവസാനം,
ഞാൻ എപ്പോഴും പോയിരുന്ന വഴിയരികിൽ തന്നെ
ചാഞ്ഞു വീണു.
മരിക്കുമെന്ന് ഉറപ്പായപ്പോൾ
എന്നോടു തന്നെ പറഞ്ഞു.
ഞാൻ ഒന്നുമില്ലാത്തവൻ.
ഞാൻ ഇതുപോലുള്ളയിടങ്ങളിൽ പോവുമ്പോൾ
കുറച്ചു കൂടി ശ്രദ്ധപുലർത്തണമായിരുന്നു.
ഇല്ലെങ്കിൽ,
ഒരിക്കലും ഇതുപോലുള്ളയിടങ്ങളിൽ പോവരുതായിരുന്നു.
പ്രാണവേദന താങ്ങാനാവാതെ
അന്ത്യ ശ്വാസം വലിക്കുമ്പോൾ
ഒരിക്കൽ കൂടി സ്വയം പറഞ്ഞു.
എപ്പോഴെങ്കിലും നിങ്ങളും ഇതുപോലുള്ളയിടങ്ങളിൽ ചെന്നു
പെടുമ്പോൾ മാത്രമേ
എൻ്റെ അവസ്ഥ തിരിച്ചറിയൂ.
(ബുൾസോഡർ- പണ്ട് കാലങ്ങളിൽ കൂപ്പുപണിക്കായി ഉപയോഗിച്ചിരുന്ന ആനകളെ വിളിച്ചിരുന്ന പേര്)