തോരാത്ത രണ്ടു ചോരച്ചാലുകള്‍ ഒഴുകുന്നു
നങ്ങേലിയുടെ പഴുത്ത മുറിവുകളില്‍ നിന്നും
കണ്ണകിയുടെ പാതി പവിത്രമായ കലിയുമായി.
കരംപിരിവുകണക്കപ്പിള്ള ഒരു കാട്ടുമൃഗത്തെ പോലെ
അലറിവിളിച്ചോലിയിട്ടു, ആ ചോരയൊന്നു നില്‍ക്കാന്‍.
ഇടതടവില്ലാതെ ആ ചാലുകളൊഴുകി.
അവയെ കയ്യാമം വച്ചു പെരിയ പേരാലിനോടു
ചേര്‍ത്തു തളയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ചാലുകള്‍ അടങ്ങാന്‍ ഇടയായില്ല.
അമ്പലത്തിലെ പുരോഹിതന്‍
ചാലുകളോടു വരളാന്‍ ആജ്ഞാപിച്ചു
ചോരവാര്‍ന്നു മരിക്കാനാവാഹിച്ചു.
ചാലുകള്‍ കട്ടകെട്ടിയതേയില്ല.
ഒരു യോഗം രൂപീകരിക്കപ്പെട്ടു, ഒരുപാടു യോഗങ്ങള്‍ കൂടി
അകാലികള്‍ പുത്തന്‍ ഊട്ടുപുരയൊന്നു തുറന്നു
അഹിംസയുടെ മിശിഹാ വന്നു
എന്നിട്ടും മൂര്‍ത്തി സൂര്യവെട്ടം തട്ടാതെ മാറിയിരുന്നു.
ചാലുകള്‍ യാചനാഭാവത്തില്‍ കൈകൂപ്പിയില്ല.
ആ ചാലുകള്‍ ഇന്നുമൊഴുകുന്നു.
ഭൂപടനിര്‍മാതാക്കള്‍ എന്നുമവ വിട്ടുപോകും.
തിങ്കള്‍ തിരളുന്നു.
———-
എസ്. ചന്ദ്രമോഹൻ: പാലക്കാട് സ്വദേശി, എഞ്ചിനീയറിംഗിൽ ബിരുദം.ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത്കവി. "ലെറ്റർ ടു നാമ ദേവധസൽ " ശ്രദ്ധേയ കൃതി. ഡോ.അജയ്.എസ്.ശേഖർ : കോട്ടയം സ്വദേശി. ബഹുജന ചിന്തകൻ. കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ." പുത്തൻ കേരളം" ശ്രദ്ധേയ കൃതി.
Painting, attribution -bresttax instagram post -Gramho.com