പുസ്തക പരിചയം “ഞാൻ വാഗ്ഭടാനന്ദൻ”
അജിത്രി
‘ടി.കെ.അനിൽകുമാറിൻ്റെ ഈ പുസ്തകം ആത്മവിദ്യാ സംഘത്തിൻ്റെ വളർച്ചയും സാമൂഹിക വിപ്ലവവും എന്ന വിഷയത്തിലേക്കു കൂടി വിരൽ ചൂണ്ടുന്നു.
ഒരു സഹകരണ സംഘം എന്നാൽ അതിലും ഉണ്ട് ജാതി വിരുദ്ധ പോരാട്ടം
അഭിനവ് ഭാരത് യുവക് സംഘത്തിൽ നിന്ന് കമ്യൂണിസ്റ്റിലേക്കുള്ള യാത്ര
ദേവയാനിയും സഖാവ് കൃഷ്ണൻ നായരും തമ്മിലുള്ള ജീവിതയാത്ര
ഹരിഹരസ്വാമി കളെ നിശ്ശബ്ദനാക്കി കൊണ്ട് കുഞ്ഞമ്പു പറയുന്ന കിടിലൻ ഡയലോഗുകൾ
ജാതി കൊണ്ട് കാവി ചുറ്റിയതാങ്കളുടെ ജാതി ഏതാണ്?
പ്രീതി വിവാഹം ഗുരുദേവൻ നടത്തിയ ആദ്യത്തെ വിവാഹം രോഹിണിയുടെയും കുത്തി രാമൻ്റേയും ആയിരുന്നു.
സാമുഹിക പരിഷ്കർത്താവിന് എവിടം വരെ പ്രവർത്തനം ആകാം –
വാഗ്ഭടൻ്റെ മരണത്തിൽ ഗൂഢാലോചനയുണ്ടോ?
വി.കെ.ഗുരുക്കൾ പകർന്നആശയം പ്രവർത്തിച്ചുതുടങ്ങിയത്. “മടങ്ങിച്ചെന്നപ്പോൾ” എന്ന് കാണാം. ജ്ഞാന കൗമുദിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ പാനൂരിലെ ദേവിക്കുട്ടിയെ അയാൾ ഉദാഹരിക്കുമ്പോൾ വാസവദത്തയുടെ ഓർമ്മകൂടി വീണ്ടും ഉണർന്നപ്പോൾ എന്നു മാത്രമാണ് അർത്ഥം. കവിതയിലെ നായിക ഓരോവാക് ഭട നേയും വിചാരണ ചെയ്യുന്ന നാടകീയത കൂടി ഇതോടെ ഈ കൃതിയിൽ ഉണ്ടാവുന്നു. ജീവിത കവിതയ്ക്ക് സ്ത്രീ ഉൾജീവിതത്തിന്റെ പ്രകൃതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ എന്ന് കൂടി വാസവദത്ത യുടെ പ്രേതം ഇതിലൂടെപറയുന്നതായും തോന്നും
രോഹി ണി എന്ന കഥാപാത്രത്തിന്റെ തീവ്രതയ്ക്ക് മുന്നിൽ എല്ലാവരും.” ക്ഷീണിച്ചുനിൽപാണ്. ആ നിൽപാണ് പഞ്ചമകാര പൂജയിലൂടെ നേടുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്യുന്നത്.
സ്വാതന്ത്ര്യപ്രതീതിയോടും വാഗ്ഭടാനന്ദന് വല്ലാത്ത അഭിനിവേശവും കരുതലും ഉണ്ടായിരുന്നു എന്ന കാര്യം ഈ കഥയിൽ നിന്ന് നന്നായി ധ്വനിക്കുന്നുണ്ട്. ആശയ അധികാരത്തിന്റെ നിർവ്വഹണമല്ല സത്യാനന്ദ സ്വാമികൾ ജീവിതത്തിൽൽവരുത്തുന്നത് ,ജീവിതത്തിന്റെ യാതനാ നാടകങ്ങളാണ് –
അതിലും വെളിപ്പെടുന്നത്.
നാണു ഗുരുവും വാഗ്ഭടനും സന്ദേഹങ്ങൾ കൂടി പങ്കുവെക്കുന്നുണ്ട് ഒപ്പം
– കൂട്ടിമുട്ടിക്കാനാവാത്ത പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. ആ തിരിച്ചറിവിനുമുന്നിൽ വ്യക്തിയുടെ അധികാര പ്രതീതി നേർത്ത ഒന്നായിത്തീരുന്നതായി ക്കാർക്ക് ബോധ്യമാവും.
എല്ലാ മനുഷ്യരും സമന്മാരാണ്.
അതെഴുതിയ സനാതനികളുടെ കടലാസ് എവിടെ നിന്നോ വന്ന കാറ്റിൽ പാറി പോയിരിക്കുന്നു… ആ കാറ്റ് ജാതിക്കാറ്റായും കർഷക സമരമായും ഒക്കെ നമുക്ക് ചുറ്റും വീശി അടിച്ചു കൊണ്ടിരിക്കുകയും ചെ യ്യുന്നു’ വാഗ്ഭടൻ ഒരാളല്ലാത്തതുപോലെ ഒരു ആനുകാലിക സംഭവവും പഴയ ഒന്നിൻ്റെ തുടർച്ചയല്ലാതെ മറ്റൊന്നുമല്ല ..