
അത്ര ഭംഗിയായിരുന്നു അതിന്. തലയിലെകിരീടവും നീണ്ട കണ്ണുകളുംമഴവില്ലു പോലെ വളഞ്ഞ പുരികങ്ങളും നെഞ്ചില്‍ പിണച്ചു വെച്ച കൈകളും നീട്ടിവെച്ച കാലുകളുമൊക്കെയായി ഫറവോമാരുടെശവപേടകം പോലെയുണ്ടായിരുന്നു അത്. ഞാന്‍ കാണുമ്പോള്‍ ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ തൂത്തന്‍ഖാമന്‍* കിടക്കും പോലെ അത്ഞങ്ങളുടെ പുഴയോരത്തെ മണലില്‍മലര്‍ന്ന്കിടക്കുകയായിരുന്നു. ചതുരാകൃതിയിലുള്ള ഒരൊറ്റ മരകഷ്ണത്തില്‍ കൊത്തിയെടുത്തതായിരുന്നു അത്. പുഴയിലെകറുത്ത ചെളിഅതിന്‍റെ കണ്‍തടത്തിലും പുരികങ്ങളിലുമൊക്കെ കണ്‍മഷിതേച്ച പോലെ പറ്റി പിടിച്ചിരുന്നു. ആര്‍ക്കുംഎളുപ്പത്തില്‍ കാണാന്‍ പറ്റുന്ന വിധത്തിലായിരുന്നു അതിന്‍റെകിടപ്പ്. എന്നിട്ടും ഞാനാണല്ലോ അത് കണ്ടെത്തിയത്എന്നോര്‍ത്തപ്പോള്‍ എനിക്കതിയായ സന്തോഷം തോന്നി. ഞാനതിനെ എടുത്ത് ഒരു പൊന്തയില്‍ ഒളിപ്പിച്ചു വെച്ചു. സ്കൂള്‍വിട്ട്തിരിച്ചു വരുമ്പോള്‍ അതവിടെതന്നെയുണ്ടാവണേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന. ആരുടേയുംകണ്ണില്‍പെടാതെ അതവിടെതന്നെ ഉണ്ടായിരുന്നു; എന്നെയുംകാത്ത്. പാവകള്‍കൊണ്ടുള്ള കളികളൊക്കെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും എനിക്കതിനെ ഉപേക്ഷിക്കാനോ മറ്റാര്‍ക്കെങ്കിലും കൊടുക്കാനോ തോന്നിയില്ല. അതിന്‍റെ ഭംഗിയായിരിക്കണം എന്നെ ആകര്‍ഷിച്ചത്. പിരമിഡിനുള്ളില്‍ നിന്നുംകിട്ടിയ അമൂല്യനിധി യെന്ന പോലെ ഞാനാ മരപ്പാവയുമായിവീട്ടിലെത്തി. പക്ഷേ ഫറവോമാരുടെ പിരമിഡിനുള്ളില്‍കയറിയ പര്യവേഷകരെ പോലെ ഞാനും ശാപഗ്രസ്ഥനാവുകയായിരുന്നു. എന്‍റെകയ്യിലെ മമ്മിയെ കണ്ട അമ്മ ഇടിവെട്ടേറ്റ പോലെതരിച്ചു നിന്നു. "അന്നോടാരാ ഇത്ട്ക്കാന്‍ പറഞ്ഞത്?"-അതൊരു നിലവിളിയായിരുന്നു. ഞാനത് മോഷ്ടിച്ചതല്ലെന്നും പുഴക്കരയില്‍നിന്ന്കിട്ടിയതാണെന്നും പറയാന്‍ ശ്രമിച്ചെങ്കിലുംഅപ്പോഴത്തെ വെപ്രാളത്തിനിടയില്‍അതൊന്നും അമ്മയുടെ ചെവിയിലെത്തിയില്ല. എനിക്കൊന്നും മനസ്സിലായില്ല. അമ്മ അപ്പോള്‍തന്നെ എന്‍റെകയ്യും പിടിച്ച് അമ്മയുടെ വല്യച്ഛന്‍റെഅടുത്തേക്ക് നടന്നു. അമ്മയുടെ വല്യച്ഛന്‍ ചരടുംമറ്റുമൊക്കെ ജപിച്ച്കെട്ടികൊടുക്കുന്ന ആളായിരുന്നു. നന്നേ ചെറിയകുട്ടികള്‍ നിര്‍ത്താതെ കരയുമ്പോഴോ ചിലപ്പോള്‍തീരെകരയാതിരിക്കു മ്പോഴോ ഒക്കെ പെണ്ണുങ്ങള്‍അവിടെകൊണ്ടുപോയിഊതിച്ച്വരാറുണ്ട്. ചിലവല്ലാത്ത അസുഖമൊക്കെ വന്നാല്‍എന്നെയുംകൊണ്ടുപോകാറുണ്ട്. അന്ന് പക്ഷേ, അതിന്‍റെആവശ്യമെന്തെന്ന് എനിക്ക്തീരെ മനസ്സിലായില്ല. വല്യച്ഛന്‍റെഅടുത്തെത്തി അമ്മ അദ്ദേഹത്തോട്അടക്കിപിടിച്ച്എന്തൊക്കെയോ പറഞ്ഞു. ആ പാവയെകാട്ടികൊടുക്കുകയുംചെയ്തു. അദ്ദേഹംഎന്നോട്അതെവിടുന്നാകിട്ടിയതെന്ന് ചോദിച്ചു. ഞാന്‍ സത്യം പറഞ്ഞു. "ന്നാ പിന്നെ അബടെതന്നെ കൊണ്ടോയിട്ടിട്ട്വന്നാളാ"-അദ്ദേഹം പറഞ്ഞു. എനിക്കതിനെ ഉപേക്ഷിക്കാന്‍ തീരെ മനസ്സ്വന്നില്ലെങ്കിലും മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് ഞാന്‍ സമ്മതിക്കുകയായിരുന്നു. അമ്മ അപ്പോള്‍തന്നെ എന്നേയുംകൂട്ടിഅങ്ങോട്ട് നടന്നു. കിട്ടിയസ്ഥലത്ത്തന്നെ അതിനെ ഉപേക്ഷിച്ച് ഞങ്ങള്‍ തിരിച്ച്വല്ല്യച്ഛന്‍റെഅടുത്തേക്ക് ചെന്നു. അദ്ദേഹം നിറയെകെട്ടുകളുള്ള ഒരു ചരട്എന്‍റെകൈയ്യില്‍കെട്ടിതന്നു. പിന്നെ എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍എന്തൊക്കെയോ മന്ത്രിച്ച്എന്‍റെ നെറ്റിയിലും നെറുകിലുംഊതി. "ഉം. ഞ്ഞി പൊയ്ക്കോ. പിന്നെ മേലാല്‍ ഇമ്മാതിരി സാധനം എട്ക്കര്ത് ട്ടാ" ഞാന്‍ തലയാട്ടി. അമ്മയ്ക്ക് അപ്പോളാണ്ആശ്വാസമായത്. അപ്പോഴും എനിക്ക്കാര്യം മനസ്സിലായിരുന്നില്ല. എന്‍റെ മനസ്സ്അപ്പോഴും പുഴയോരത്തെ മണല്‍തിട്ടയില്‍ ആ പാവയോടൊപ്പം ഉപേക്ഷിക്കപ്പെട്ടപോലെ കിടക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടാണ് അമ്മ എല്ലാം പറഞ്ഞ്തന്നത്. ആ പാവയില്‍ ആരോ "പണി"* ചെയ്തിട്ടതാണത്രേ. ആരെയോ നശിപ്പിക്കാന്‍ വേണ്ടിആരോചെയ്തിട്ട പണി. അറിഞ്ഞോഅറിയാതെയോഅതെടുക്കുന്നവനും അതിന്‍റെ പങ്ക് കിട്ടും. ഏത്കൈകൊണ്ടാണോഅതെടുക്കുന്നത് ആ കൈആദ്യംവീര്‍ക്കും. പിന്നെ ശരീരംമുഴുവനും. അങ്ങനെ ഓരോദുരിതങ്ങള്‍ പലരൂപത്തിലുംവന്നുകൊണ്ടേയിരിക്കും. എന്തിനാണ്ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അതിന്‍റെഉത്തരം ഭയാനകമായിരുന്നു. പക കൊണ്ടുംഅസൂയ കൊണ്ടുമാണത്രേ അവരങ്ങനെ ചെയ്യുന്നത്. ഒരാള്‍ക്ക്മറ്റൊരാളോട് പകയുംഅസൂയയുംതോന്നുന്നതെന്തിനെന്ന് ഞാനാലോചിച്ചു. അതിന്‍റെഉത്തരം എനിക്കുതുവരെകിട്ടിയിട്ടില്ല. എന്തായാലുംവിഷംകൊടുത്തുംആയുധങ്ങള്‍ കൊണ്ട്മുറിവേല്‍പ്പിച്ചുമൊക്കെ നടത്തുന്ന കൊലപാതകങ്ങളേക്കാള്‍അക്കാലത്ത് എന്നെ ഭയപ്പെടുത്തിയത്ഇത്തരം നിഗൂഢമായകൊലകളായിരുന്നു. അതിനുശേഷംഅതുപോലുള്ള പല പാവകളേയുംകണ്‍മുന്നില്‍കണ്ടിട്ടുംഅതില്‍ തൊടാന്‍ പോയിട്ട് നോക്കാന്‍ പോലുമുള്ള ധൈര്യമെനിക്കുണ്ടായിട്ടില്ല. ചൂടികൊണ്ട്ചുറ്റിവരിഞ്ഞ്ചീട്ടുകളില്‍കാണാറുള്ളജോക്കറിനെ പോലുള്ള പാവകളും, ഇളനീരിലും ചെമ്പു തകിടിലുമൊക്കെയായികൊത്തിവെച്ച ഗൂഢലിപികളും പിന്നീടൊരുകാലത്തും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. ഭയപ്പെടുത്തിയിട്ടേയുള്ളൂ. പുറമേയ്ക്ക്സുന്ദരമെന്ന്തോന്നുമെങ്കിലുംഅവയ്ക്കുള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന വെറുപ്പും ദ്രോഹവും എന്നെ പല രാത്രികളിലും ഉറക്കത്തില്‍ നിന്ന്ഞെട്ടിയുണര്‍ത്തിയിട്ടുണ്ട്. ഏതെങ്കിലുമൊരാളുടെജീവനെടുക്കാന്‍, മാരകമായഅസുഖംവന്ന്കിടപ്പിലാകാന്‍ അല്ലെങ്കില്‍ ഭ്രാന്തനാക്കാന്‍... അതല്ലാതെമറ്റൊന്നുമല്ല ആ നിഗൂഢവാക്കുകള്‍അര്‍ത്ഥമാക്കുന്നത്എന്ന്അന്നുംഇന്നും എനിക്കുറപ്പാണ്. അത്തരത്തില്‍ എന്തെങ്കിലുമൊരു നിഗൂഢവചനം എനിക്കുമേല്‍ആരെങ്കിലും പ്രയോഗിക്കുകയുണ്ടായോഎന്നൊരുതോന്നല്‍ എന്നെ അക്കാലത്ത്അസ്വസ്ഥനാക്കിയിരുന്നു. ആ തോന്നല്‍ഉള്ളില്‍കേറികൂടിയതിന് ശേഷം നല്ലപോലെ പഠിക്കാനെനിക്ക്കഴിഞ്ഞിട്ടില്ല. അനങ്ങാനാകാത്തവിധം ദേഹം മുഴുവന്‍ ചൂടികൊണ്ട്വരിഞ്ഞപോലെ എനിക്കനു ഭവപ്പെട്ടു. പുസ്തകംതുറന്നാല്‍തെളിഞ്ഞു വരുന്ന അക്ഷരങ്ങള്‍ എനിക്ക്വായിക്കാനാകാ ത്തവിധം നിഗൂഢമായികൊണ്ടിരുന്നു. എനിക്ക്കരച്ചില്‍വന്നു. ആളുകളെ നോക്കാന്‍ പേടിയായി. അവരെന്നെ എന്തൊക്കെയോചെയ്യുകയാണെന്ന് ഞാന്‍ വിചാരിച്ചു. എന്നിട്ടും ഞാനെന്‍റെഅസ്വസ്ഥതകളുംതോന്നലുകളുംആരോടും പങ്കുവെച്ചില്ല. അങ്ങനെയിരിക്കേ ഒരു കഥാപുസ്തകത്തില്‍ ഞാനൊരുമോതിരത്തിന്‍റെ പരസ്യം കണ്ടു. ഒരു അത്ഭുതമോതിരത്തിന്‍റെ. അത്വാങ്ങി ധരിച്ചാല്‍ നന്നായി പഠിക്കാനാവുമത്രേ. ഞാന്‍ ആരോടും പറയാതെഅവര്‍ക്ക്കത്തയച്ചു. ഒരു വര്‍ഷംകഴിഞ്ഞിട്ടാണെന്നുതോന്നുന്നു ആ മോതിരംവീട്ടിലെത്തിയത്. അപ്പോഴേക്കും ഞാനതിനെ പറ്റിമറന്നുകഴിഞ്ഞിരുന്നു. പോസ്റ്റ്മാന്‍ വന്ന് പറഞ്ഞപ്പോഴാണ് അമ്മ കാര്യമറിയുന്നത്. 250 രൂപ കൊടുത്താലാണ്അത്കിട്ടുക. അതെന്താണെന്ന് അമ്മ എന്നോട്ചോദിച്ചു. ഞാനെന്‍റെഅസ്വസ്ഥതകള്‍ പറഞ്ഞില്ല. നന്നായി പഠിക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുതമോതിരമാണെന്ന് മാത്രം പറഞ്ഞു. അന്ന്എവിടെ നിന്നൊക്കെയോ പണംസംഘടിപ്പിച്ച് പുസ്തകങ്ങളും പേനയും പെന്‍സിലുമൊക്കെ വാങ്ങിതരുന്ന അതേഇഷ്ടത്തോടെ അമ്മ ആ മോതിരം എനിക്ക്വാങ്ങിതന്നു. അതിന്‍റെകവറിന് പുറത്ത്ഗയ എന്ന തപാല്‍ മുദ്ര കണ്ടപ്പോള്‍എന്‍റെഉള്ളില്‍എവിടെയോആശ്വാസത്തിന്‍റെഒരാല്‍മരം പൂത്തു. ഉദ്വേഗത്തോടെ ഞാനാ കവര്‍ പൊട്ടിച്ചു. പിച്ചളകൊണ്ടുള്ളമോതിരമായിരുന്നുഅത്. അതില്‍ എനിക്ക്വായിക്കാനാവാത്ത ഏതൊക്കെയോഅക്ഷരങ്ങള്‍കൊത്തിവെച്ചിട്ടുണ്ടായിരുന്നു. എന്‍റെകുഞ്ഞുവിരലുകള്‍ക്ക് പാകമാകാത്തവിധം വലിപ്പമുണ്ടായിരുന്നു ആ മോതിരത്തിന്. അത്കൊണ്ട് അമ്മ അതൊരുചരടില്‍കെട്ടിഎന്‍റെകഴുത്തിലിട്ട്തന്നു. ഉറങ്ങുമ്പോള്‍ അത് നെഞ്ചിലമര്‍ന്ന്ഗൂഢലിപികളുടെ മുദ്രകള്‍ എന്‍റെ നെഞ്ചില്‍ പതിപ്പിച്ചിരുന്നു. ഇന്നാലോചിക്കുമ്പോള്‍ ആ മോതിരം എനിക്കയച്ചുഎന്ന് പറയപ്പെടുന്ന സ്ഥലവുംഅതിലെ എനിക്ക് വായിക്കുവാന്‍ കഴിയാത്ത ലിപിയുമല്ലാതെമറ്റൊരുകൗതുകവുംഅതെന്നില്‍അവശേഷിപ്പിക്കുന്നില്ല. കുറേക്കാലംഅത്മേശവലിപ്പിലുംഅവിടെയുമിവിടെയുമായികിടന്നിരുന്നു. പിന്നീടെന്നോഅത്കാണാതായി. കുറച്ച് നാള്‍ മുമ്പ് ഞാന്‍ പുഴയോരത്തൂടെവെറുതേ നടക്കുകയായിരുന്നു. വൈകുന്നേരം നാലുമണിആയതേഉണ്ടായിരുന്നുള്ളൂ. എന്നിട്ടും പുഴയോരത്ത്ഇരുട്ട് നിറഞ്ഞിരുന്നു. ആകാശത്ത്ഉരുണ്ടുകൂടിയമേഘങ്ങള്‍സൂര്യനെ മറച്ചതായിരുന്നുകാരണം. നേരംകെട്ട നേരത്തെ ആ ഇരുട്ട്എന്തുകൊണ്ടോ എന്നെ പഴയ പാവയുടെകാര്യവുംമോതിരത്തിന്‍റെകാര്യവുംഅറിയാതെ ഓര്‍മ്മിപ്പിച്ചു. അന്നത്തെ അകാരണമായ ഭയവും നെഞ്ചില്‍ മുദ്രണംചെയ്യപ്പെട്ട നിഗൂഢലിപികളെ പറ്റിയുമൊക്കെ ആലോചിച്ചപ്പോള്‍വല്ലാത്ത ലജ്ജതോന്നിപ്പോയി എനിക്ക്. കാലമെത്ര കഴിഞ്ഞു! ആളുകളൊക്കെ ഒത്തിരിമാറിപ്പോയി. ഞാന്‍ പുഴയിലേക്കുംതീരത്ത്അടിഞ്ഞ്കൂടിയചപ്പ്ചവറുകളിലേക്കുംവെറുതേകണ്ണോടിച്ചു. ആ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന്ചൂടികൊണ്ട്വരിഞ്ഞുണ്ടാക്കിയ ഒരു പുതിയജോക്കര്‍ എന്നെ തന്നെ നോക്കിചിരിക്കുന്നുണ്ടായിരുന്നു. കണ്ണും മൂക്കും വായുമൊന്നും ആ പാവയുടെ മുഖത്തില്ലായിരുന്നുവെങ്കിലും, അതിന്‍റെ അദൃശ്യമായ ചിരി പകയുടേതാണോ പരിഹാസത്തിന്‍റേതാണോ എന്നെനിക്ക്തിരിച്ചറിയാനായില്ല. അത്വീണ്ടും വീണ്ടുംചിരിച്ചുകൊണ്ടേയിരുന്നു. അതിന്‍റെ പ്രതിധ്വനിയെന്നോണം അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നുമൊക്കെ യായി വേറെയും ചിരികള്‍കേട്ടു. എനിക്ക്വീണ്ടും ആളുകളോട് ഭയം തോന്നി തുടങ്ങി.
സുഭാഷ്ഒട്ടുംപുറം
വളപ്പില്‍വീട്
പരിയാപുരം പോസ്റ്റ്
ഒട്ടുംപുറം, താനൂര്‍
മലപ്പുറംജില്ല 676302
മൊബൈല്‍: 89219 30261