സുഗതകുമാരി.വി.കെ
1. മരണം
വിധിയുടെ പാതയിൽ
പലവിധം നമ്മളെ കാത്തിരിക്കുന്നുണ്ടാ രഹസ്യം
ആധുനികം ഈ ജീവിതം പെട്ടെന്നു
തീർന്നു പോകുന്നതിൽ ലജ്ജയുണ്ടോ?
നാം തീർത്ത ഭാവിതൻ
ഭാവനക്കെണികൾ തൻ
ഊരാക്കുടുക്കുകൾ ഓർത്തിടേണം.
ഉയരുന്ന ജീവിതം ഉണർന്നിരുന്നാകണം
ചുറ്റുപാടിനെ നാം സൂക്ഷിക്കണം
പരാക്രമണം, പരിഭ്രാന്തരും ഇവിടെ_
ഭൂമിതൻ നെഞ്ചിൽ ചടുലതാളം
ഉടയോനിതെന്തെ അറിയുന്നതില്ല
മണ്ണിതിൽ നീയുണ്ടെങ്കിലിന്ന്
അംഗരക്ഷക്കായ് ആയിരം പടകളെ
വിശ്വാസമർപ്പിപ്പതിൽ ദോഷമേറെ.
2. പ്രതീക്ഷ
അക്ഷരം വിതറിയ പുസ്തകത്താളുകൾ
വരും നാളിലെന്നെ തിരുത്തിയേക്കാം,
ആധുനികതയ്ക്കും എന്നെത്തിരുത്തുവാൻ
അവസരമേറെ ലഭിച്ചിരിക്കാം
നിന്നെപ്പ്രതീക്ഷിച്ച നിനവാർന്ന പകലുകൾ
വെറുതെയാണി ന്നെന്നറിയുന്നു ഞാൻ
കാനവിൻ്റെ പാടത്ത് വിത്തെറിഞ്ഞെന്നെ
കതിർ കൊയ്യുവാനായ് കാക്കണം വിശ്വം
നിമിഷങ്ങളെണ്ണിത്തിരക്കിട്ടു പായുന്ന
പാതയോരം നിന്നുരുകുന്നു ഞാൻ
നിൻപാദുകങ്ങൾ തൻ മുദ്ര ചാർത്തിയ
വീഥികളിൽ ഞാൻ നിന്നെതിരഞ്ഞൂ
ഇനിയുമേറെ കൊതിക്കുന്നുണ്ടെൻ മനം
നീയുമായുള്ളൊരാ വേളകളെ
സാധ്യമല്ലെന്നറിഞ്ഞിടുന്നെങ്കിലും
എങ്ങോ പ്രതീക്ഷ പുൽനാമ്പിടുന്നു.