കവിത
‘കനൽ’:
സാൻറി മിറ്റത്താനി
*ബെഞ്ചീ;
ദൈവം പോലുമുപേക്ഷിച്ചവരുടെ
നോവിന്റെ കടലാഴങ്ങളിൽ…
നീതി പിച്ചിച്ചീന്തപ്പെട്ട തെരുവിൽ…
ഞാൻ നിന്നെ കാണുന്നു.
അനീതിയുടെ കപ്പം കൊണ്ട്
വിശുദ്ധിപോയ ഭൂമിയിൽ
പ്രതീക്ഷയുടെ തെളിഞ്ഞ പ്രകാശ-
മായ്
എപ്പോഴെങ്കിലുമെത്തുമെന്ന്
എന്നും വിശൃസിച്ചിരുന്നു.
നിൻെറ ഹൃദയത്തിൽ
ഇരകൾക്കായ് ജ്വലിയ്ക്കുന്ന
നീതിയുടെ ആ “കനൽ”
ഞാനിപ്പോഴും കാണുന്നുണ്ട്……
..
********************
*ബെഞ്ചി: ബെൻചമിൻ മൊളാസസ്..സൗത്താഫ്റിയ്ക്കൻ കവി. വർണ്ണവെറിയ്ക്കെതിരെ പോരാടി മുപ്പതാം വയസ്സിൽ രക്തസാക്ഷിയായി..
2017-ൽ പച്ച ദശവത്സര പതിപ്പിൽ പ്രസിദ്ധീകരിച്ചത്..
×××××××
‘പ്രതീക്ഷ.’
അവൻ വരും
ഇനിയും വരാതിരിക്കില്ല….
ഊഷരഭൂമിയിൽ
ഇളം കാറ്റായ് അവൻ വരും.
സതൃത്തോടെ; നേർമ്മയോടെ..
ഹൃദയത്തെസ്പർശിച്ച്
മനസ്സിനെ തൊട്ട്
കൊത്തിവച്ച ഓരോ കല്ലിലും
കയ്യൊപ്പു ചാർത്തി,
മധുവൂറുന്ന നൊമ്പരങ്ങൾ തന്ന്
യാത്ര പറയാനാകാതെ വിതുമ്പി..
വാക്കുകൾ മുറിച്ചിട്ട് ; മെല്ലെ..
അവനങ്ങനെ കടന്നു പോകും
ഏതോ വാത്മീകത്തിലേയ്ക്ക്….
ഓർമ്മകൾ സൗമൃമായ്
മധുരം തരും.
ദൈവികവും;
നൈതികവും;
സന്തുഷ്ടവും; അനിർവചനീയവുമായ
ചില നിമിഷങ്ങൾ;
മധുനൊമ്പരങ്ങൾ തരാൻ
അവൻ ഇനിയും വരും
വരാതിരിയ്ക്കില്ല…
‘മരിയ്ക്കും മുൻപ് *
മധുരമായ് പാടുന്ന
അരയന്നങ്ങളെ
അവനു മറക്കാനാവില്ല…..’
°°°° °°°°° °°°°° °°°°°°°°°
*പാശ്ചാത്യ പഴമൊഴി