ആഫ്രോ അമേരിക്കൻ കവികൾ -2 ജോർജ് മോസസ് ഹോർട്ടൺ (1798 -1888)
വിവർത്തനം, ആമുഖം:എസ്.ജോസഫ്
വില്യം ഹോർട്ടൺ പുകയില പ്ലാന്റേഷനിൽ ഒരു അടിമയായി ജനിച്ചു. സ്വയം വായിക്കാൻ പഠിച്ചു. 1815 -ൽ കവിത കമ്പോസ് ചെയ്തു തുടങ്ങി . വടക്കൻ കരോളിനാ യൂണിവേഴ്സിറ്റിയിലെ കുട്ടികൾ അദ്ദേഹത്തിന്റെ പ്രണയ കവിതകൾ വാങ്ങിച്ചു. ” സ്വാതന്ത്ര പ്രതീക്ഷ ” എന്ന കൃതി പ്രസിദ്ധീകരിച്ചു. (1829 ) അങ്ങനെ കവിത പ്രസിദ്ധീകരിച്ച ആദ്യ പുരുഷൻ . പക്ഷേ സ്വതന്ത്രനാകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. 1832 – ൽ അദ്ദേഹം എഴതാനും പഠിച്ചു. 1845-ൽ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ചു. 1830 കളിൽ അദ്ദേഹം ഒരു മുഴുവൻ സമയ കവിയായി. 1845 ൽ , The poetical works എന്നു കൃതി പുറത്തു വന്നു. 1865-ൽ Naked Genius ഇറക്കി. 68 വർഷം അടിമയായിരുന്നു. 17 വർഷം സ്വതന്ത്രനായി ജീവിച്ചു. സൂക്ഷ്മമായ താളവും പ്രാസവും ഉള്ള കവിത. വിശ്വാസം , സ്നേഹം , അടിമത്തം, ഗ്രാമീണ ഭംഗി , താൻ ജീവിച്ച പ്ലാന്റേഷന്റെ ചിത്രണം …
ആദ്യത്തെ വാൽസല്യം (ഏകദേശ വിവർത്തനം )
ആദ്യമായ് നിന്നുടെ സൗന്ദര്യത്തിന്റെ രശ്മി കണ്ട ആദ്യപുലരി മുതലേ ഞാൻ സ്നേഹിച്ചു നിന്നെ ആ ഇഷ്ടം ജീവിതത്തിന്റെ സായാഹ്നം വരും വരെ
സൗന്ദര്യത്തിന്റെ പൂവു മങ്ങി പോകുന്നു എല്ലാ കാര്യങ്ങളും നിന്നോടൊപ്പം പോകുമ്പോൾ ചിരിയോടും കണ്ണീരോടും എന്നെ ഓർക്കുക
നിന്റെ പുലരി കടന്നുപോകുമ്പോഴും ഞാൻ നിന്നെ സ്നേഹിക്കും പാട്ടിലാക്കുന്ന സാഹസം കഴിഞ്ഞു. യൗവനം പ്രായത്തിന്റെ പൊട്ടിച്ചിതറലിൽ നഷ്ടപ്പെടുമ്പോൾ ഇനി സൗന്ദര്യം താഴേക്ക് ഇറങ്ങിവരില്ല. ജീവിത യാത്ര നിന്നോടൊപ്പം തീരുമ്പോൾ തിരിഞ്ഞു നോക്കുക എന്നെപ്പറ്റി ചിന്തിക്കുക
ചിരിയോടും കോപത്തോടും ഞാൻ നിന്നെ സ്നേഹിക്കും. സങ്കടത്തിന്റെ ഇരുട്ടിൽ ആഹ്ലാദത്തിന്റെ പ്രകാശത്തിൽ ജീവിതത്തിന്റെ തുടർച്ച ഓടി മറയുമ്പോൾ നിന്റെ അവസാനത്തെ അനന്തമായ പറക്കലിനെ പിൻതുടരുമ്പോൾ നീ നിന്റെ ചിറകുകൾ പറക്കാനായി വിടർത്തുമ്പോൾ അനങ്ങാതെ അനങ്ങാതെ ഒരു നിമിഷം എനിക്കായി കാക്കുക
ഞാൻ നിന്നെ തിളങ്ങുന്ന ആ കണ്ണുകളുടെ പേരിൽ സ്നേഹിക്കും അതിനായുള്ള എന്റെ സ്നേഹം ഒറ്റിക്കൊടുക്കപ്പെട്ടു. ആകാശത്തിന്റെ ഛായ വഹിച്ചു കൊണ്ട് മറ്റു സൗന്ദരങ്ങൾ കെട്ടപ്പോൾ തിളങ്ങുവാൻ കാണാൻ വയ്യാതെ അവ മുങ്ങി താഴുമ്പോൾ ആകാശനീലിമയുടെ ഒരു രശ്മി എന്നിൽ പ്രതിഫലിക്കും.