The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 3, 2020 by maarga editor
Uncategorised

രജതരാജ്യത്തെമാന്ത്രികൻ: ഡിബിൻ ജേക്കബ്

രജതരാജ്യത്തെമാന്ത്രികൻ: ഡിബിൻ ജേക്കബ്
December 3, 2020 by maarga editor
Uncategorised
Spread the love

1990-ൽഇറ്റലിയിലെലോകകപ്പിലാണ്ഡീഗോമറഡോണയെആദ്യമായി കാണുന്നത്. ഫൈനലിൽജർമനിയോട്എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന്,തോറ്റ്കിരീടം അടിയറവച്ചപ്പോൾ അയാൾകരഞ്ഞു.ആദ്യകളിയിൽ കാമറൂണിന്റെ ആഫ്രിക്കൻ കരുത്തിനോട്തോറ്റ അർജന്റീനയെ ക്ളോഡിയോകനീജിയയുടെ സഹായത്തോടെ ഫൈനൽവരെ കൊണ്ടു പോയത്മറഡോണയാണ്. തന്റെപാസിൽ ഗോളടിക്കുന്ന കനീജിയയെ അയാൾ ചുണ്ടുകളിൽ ചുംബിച്ചു.ഭാര്യയുടെപരാതിയിൽ ചുംബനം നിർത്തി.

മെക്സിക്കോസിറ്റിയിലെ ആസ്റ്റെക്സ്റ്റേഡിയത്തിൽ ഡീഗോ അർമാൻഡോ മറഡോണ അർജന്റീനയെ ലോകകിരീടം ചൂടിച്ചിട്ട്കൃത്യം നാലുവർഷം കഴിഞ്ഞിരുന്നുഅപ്പോൾ. തെക്കേ അമേരിക്കൻ ഫുട്‌ബോൾ മാന്ത്രികരായ അർജന്റീനയുടെ വെള്ളയും നീലയും കുപ്പായത്തിന്ലോകം മുഴുവൻ ആരാധകർജനിക്കുന്നത്അതിനും മുമ്പാണ്.

1978-ഞാൻ ജനിച്ച വർഷം. മുന്നേറ്റനിരയിലെമരിയോകെംപസ്ബ്യൂണസ്ഐറിസിൽ ആദ്യമായി രാജ്യത്തെലോകത്തിന്റെ നെറുകയിൽ നിർത്തി.സെമിയിലും ഫൈനലിലും ഇരട്ടഗോൾ.ആറ്ഗോളുമായി ടോപ്സ്കോറർ. മുമ്പേപറന്ന പക്ഷിയുടെ തലയെടുപ്പുണ്ട്, പക്ഷേ ‘രജതരാജ്യ’ത്തിന്റെഏറ്റവുംവലിയസ്പോർട്ടിംഗ്ഹീറോ കെംപസല്ല,മറഡോണയാണ്.

1986ലെലോകകപ്പ്ക്വാർട്ടറിൽഇംഗ്ളണ്ടിനെതിരെകളിച്ചകളിയാണ്മറഡോണയ്ക്ക്ലോകത്തിന്റെ ഹൃദയത്തിൽ സ്ഥിരമായ ഇരിപ്പിടം നൽകിയത്. കൊളോണിയലിസത്തിന്റെ അവശേഷിപ്പായഫോ ക്ലാൻഡ്ദ്വീപുകൾക്ക്വേണ്ടി, ബ്രിട്ടനും അർജന്റീനയും യുദ്ധംചെയ്ത്നാലുവർഷത്തിനുശേഷമായിരുന്നു ഈമൽസരം.

ഫുട്‌ബോൾ എക്കാലവും ദേശീയതയുടെ വിളനിലമാണ്. കൈകൊണ്ടും കാലുകൊണ്ടും നേടിയ രണ്ടുഗോളുകളിലൂടെ മറഡോണ പഴയ ‘സൂര്യൻഅസ്തമിക്കാത്ത’ സാമ്റാജ്യത്തിന്പു റത്തേക്കുള്ള വഴി കാണിച്ചു.അതിൽ ആദ്യഗോൾ ഇപ്പോഴും വിവാദ വിഷയമാണ്, രണ്ടാം ഗോൾ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതും.

രണ്ടാം ലോകകപ്പ്ജയത്തോടെ അർജന്റീന ബ്രസീലിനോട്കിടപിടിക്കുന്ന, തെക്കേഅമേരിക്കൻ പാരമ്പര്യത്തിന്റെന വവക്താക്കളായി സ്വയം അടയാളപ്പെടുത്തി. അങ്ങ്കേരളത്തിലെ കൊച്ചു ഗ്രാമങ്ങളിൽ വരെആരാധകർ പിറന്നു. 90-കളുടെ തുടക്കത്തിൽ,ഹൈസ്കൂൾ വിദ്യാർത്ഥിയായ ഞാൻ ‘പൂമ്പാറ്റ’യിൽ നിന്ന്കിട്ടിയ മറഡോണയുടെ ഒരു ചെറിയ പോസ്റ്റർ,മുറിയിലെ ചുവരിൽ പതിപ്പിച്ചു. പിന്നീട്ചു വര്കാണാത്ത വിധം നിറഞ്ഞ കായിക താരങ്ങളുടെ വരവിന്കാരണ ഭൂതനായി ലാറ്റിൻ അമേരിക്കൻ മാന്ത്രികൻ.

1994-ലെവേനലിൽ(കേരളത്തിൽമഴക്കാലത്ത്)അമേരിക്കൻ ലോകകപ്പ്തുടങ്ങുമ്പോൾ ഏത്ടീമിനെ തുണയ്ക്കണം എന്ന ധർമസങ്കടത്തിലാണ്ഞാൻ. ബ്രസീലോ അർജന്റീനയോ?പ്രാഥമികറൗണ്ടിൽരണ്ടുടീമുംവലിയ തടസ്സമില്ലാതെമുന്നോട്ടുപോയി.മൂന്നാമത്തെമൽസരത്തിൽഗ്രീസിനെതിരെ

പെനാൽറ്റിബോക്സിൽവെട്ടിത്തിരിഞ്ഞ്മറഡോണഗോൾ നേടിയപ്പോൾ, ഞാനുംഅപ്പച്ചനുംഒരുമിച്ചാണ് ആർത്തുവിളിച്ചത്.

അപ്പച്ചന്ഫുട്‌ബോളിൽ പക്ഷഭേദമില്ല; ചന്തമുള്ള കളി ആര്കളിച്ചാലും കയ്യടിക്കും.യൂറോപ്,ആഫ്രിക്ക,ഏഷ്യ- ഇങ്ങനെ വ്യത്യാസമില്ല; തെക്കേഅമേരിക്കയോട്, ചെറിയൊരുചായ്വ്ഉണ്ടെന്നുമാത്രം. പക്ഷംപിടിച്ച്വികാരം കൊള്ളാതെകളിയിൽആവേശമുണ്ടാകില്ലഎന്ന പക്ഷക്കാരനായിരുന്നു ഞാൻ.അതിനുള്ള അവസരം മറഡോണതന്നെ ഒരുക്കിതന്നു:പ്രീക്വാർട്ടർമൽസരത്തിനുമുമ്പ്മറഡോണയെലോകകപ്പിൽ\ നിന്ന്ഫിഫപുറത്താക്കി എന്ന വാർത്തകേട്ട്ഞെട്ടി; നിരോധിത ഉത്തേജക മരുന്നുകൾഉപയോഗിച്ചതാണ്കാരണം.

ഇരിങ്ങാലക്കുടക്രൈസ്റ്റ്കോളജിലെ പ്രീഡിഗ്രി ദിനങ്ങളിൽ സംഭവം ചൂടുള്ളചർച്ചയായി.’Oh,what a fall!’ എന്ന്സ്പോർട്സ്റ്റാർ കവർസ്റ്റോറിഎഴുതി.നായകനെനഷ്ടമായികളത്തിൽ ഇറങ്ങിയഅർജന്റീനബൾഗേറിയയോട്തോറ്റുപുറത്തായി. എന്റെആവേശംബ്രസീൽ എന്നഒരൊറ്റ ടീമിലേക്ക്ചുരുങ്ങി,രണ്ടാഴ്ചകഴിഞ്ഞ്മഞ്ഞക്കിളികളുടെ ക്യാപ്റ്റൻ ദുംഗ

ലോസ്ആ ഞ്ജലസിലെ റോസ്ബൗളിൽ കിരീടം ഉയർത്തി, എന്റെഹൃദയംബ്രസീലിനായിതുടിച്ചു, അർജന്റീനയെ ഞാൻ കൈവിട്ടു.ഇന്ന്രാവിലെ മറഡോണ കടന്നുപോയ വാർത്ത അത്ഭുതകരമായി തോന്നിയില്ല.മെക്സിക്കൻലോകജയത്തിനുശേഷം ഇറ്റലിയിലെ നാപ്പോളി ക്ളബിന്വേണ്ടി കളി തുടങ്ങിയ കാലം മുതലേ മറഡോണ മയക്കുമരുന്നിന്അടിമയാണ്. പക്ഷേകാലുകളിലെനൃത്തച്ചുവടുകൾ പുറത്തെടുത്ത്കാ ണികളെ നിർവൃതിയിൽ ആറാടിക്കുന്നതിൽ നിന്നത്ഡീ ഗോയെ തടഞ്ഞില്ല.അഞ്ചു വർഷം കൊണ്ട്നാപ്പോളിക്ക്ക്ള ബ്ഫുട്‌ബോളിൽ നേടാവുന്നതെല്ലാം നേടി ക്കൊടുത്തു. നേപ്പിൾസിൽ അയാൾ ഇപ്പോഴും ഒരു അർധദൈവമാണ്. ഇറ്റാലിയൻ ഫുട്‌ബോളിലെ മികവിന്റെ ദിനങ്ങൾക്കുശേഷം,മറഡോണയുടെ ആശുപത്രിവാസത്തിന്റെ എണ്ണം വർധിച്ചു.ലഹരിയിൽമുങ്ങി മരണത്തിലേക്കുള്ള യാത്ര അന്നേ തുടങ്ങിയതാണ്.ഫിദൽകാസ്ട്രോ ഉൾപ്പെടെപ്രശസ്തരായ സുഹൃത്തുക്കൾ ഡീഗോയെജീവിതത്തിലേക്ക്തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും,ഇതിൽനിന്ന്മോചനമില്ല എന്നബോധ്യത്തിലേക്ക്അ യാൾ അതിവേഗം നടന്നടുത്തു.

പക്ഷേ ഫുട്‌ബോളിൽ മറഡോണ അവസാനമായിഒരങ്കംമാറ്റിവച്ചിരുന്നു. 2010-ലെദക്ഷിണാഫ്രിക്കൻലോകകപ്പിൽ ദേശീയ ടീം പരിശീലകൻ. മെസി എന്ന്പേരുള്ള യുവരാജാവിനെ തനിക്കുപോന്നവനാക്കി കിരീടം ചൂടിക്കേണ്ട ഉത്തരവാദിത്വം. കളത്തിനു പുറത്ത്അങ്ങേയറ്റം വികാരഭരിതനും പ്രകടന പരനുമായി മറഡോണ. കളിയുടെ ആന്ദോലനത്തിനു ചുവടുപിടിച്ച്മുഖത്ത്മിന്നിമാഞ്ഞ നവരസങ്ങൾ ക്യാമറകൾക്ക്വിരുന്നായി. പക്ഷേവികാരതീക്ഷ്ണതകൊണ്ടുമാത്രം ഫുട്‌ബോൾ ജയിക്കുന്നകാലം കഴിഞ്ഞിരുന്നു.കളികൂടുതൽതന്ത്രപരവും മാനസിക-ശാരീരികക്ഷമതയിൽ ഊന്നിയതുമായി. അർജന്റീനയുടെ യാത്ര ക്വാർട്ടറിൽ ജർമനിയുടെ മുന്നിൽ അവസാനിച്ചു, നിരാശനായി മറഡോണ വീണ്ടും കളമൊഴിഞ്ഞു. പിന്നീട്ബോബിചെമ്മണ്ണൂരിന്റെപരസ്യ പലകയായി മലബാറിൽ അയാളെ കണ്ടു.കമ്യൂണിസം വേരോടിയമണ്ണിൽ

മറഡോണയുടെ ചിലവിൽ

ക്യാപിറ്റലിസത്തിന്റെ ആഘോഷം.

ഇതിഹാസത്തെനെഞ്ചിലേറ്റുന്നകേരളത്തിലെപതിനായിരങ്ങൾക്ക്ഒ രുനോക്ക്കാണാനായിഎന്നയാഥാർത്ഥ്യംബാക്കി.2014-ൽ ബ്രസീലിലെ ഫൈനലിൽ, അധികസമയത്ത്ജ ർമനിയുടെ മരിയോ ഗോട്സെഅർജന്റീനയുടെ വിധിഎഴുതുമ്പോൾ മറഡോണകൈകളിൽമുഖം പൂഴ്ത്തി. രാജ്യം ഒരിക്കൽകൂടികിരീടം നേടണമെന്ന ചിന്തഡീഗോയെ മഥിച്ചിരിരുന്നു. 2018-ൽറഷ്യയിൽമെസ്സിയുടെസേന ഇറങ്ങുമ്പോൾ വിഐപി ബോക്സിൽ ഡീഗോ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. അമിത മാധ്യമ ശ്രദ്ധ ടീമിന്അ ലോസരമായി.

കായിക വേദിയിൽ രണ്ടുതരം പ്രതിഭകളുണ്ട്: സംശുദ്ധപ്രതിഭ (Pure genius), കളങ്കിതപ്രതിഭ (Flawed genius). പെലെ,ബ്യോൺബോർഗ്,സച്ചിൻ,സാംപ്രസ്,ഫെഡറർ,സ്റ്റെഫിഗ്രാഫ്മുതൽപ്പേർആദ്യഗണത്തിൽവരും.ഇവരുടെകളിഉദാത്തവുംപൂർണതയോട്അടുത്തുനിൽക്കുന്നതുമാണ്. സ്വഭാവ-പെരുമാറ്റരീതികളിലും അതേപൂർണതകാണാം.മാന്യരുംസൗമ്യരുംമാതൃകാപുരുഷരും. ഒരുപിഴവുംവരുത്താൻകഴിയാത്തവർ,അഥവാപിഴവുകൾവരാൻപാടില്ലെന്ന്സ മൂഹംഅനുശാസിക്കുന്നവർ.സംസാരിക്കുമ്പോൾപൊളിറ്റിക്കലികറക്ട്,

പൊതുവേദിയിൽപ്രസന്നർ.കായികതാരവുംവ്യക്തിയുമെന്നനിലയിൽ അവരുടെവികാസത്തിന്റെബാക്കിപത്രമാണിത്, പക്ഷേപലപ്പോഴുംഅവർ ഈരൂപക്കൂടിന്പുറത്തുപോകാനാകാതെ വലയുന്നതുംകാണാം. വിരമിച്ചാലുംമോചനമില്ല. സോഷ്യൽമീഡിയവഴിനിരന്തരം നിരീക്ഷിക്കുന്നലോകംഅവരെ ഈചില്ലുകൂട്ടിൽബന്ധിതരാക്കുന്നു.

ജോൺമക്കെൻറോ,ഷെയ്ൻവോൺ, ബ്രയൻലാറ,ടൈഗർവുഡ്സ്,റൊമാരിയോ, ആന്ദ്രെഅഗാസി,ഫ്ളോറൻസ്ഗ്രിഫിത്ത്ജോയ്നർതുടങ്ങിയവർരണ്ടാമത്തെഗണത്തിൽ. ഈടീമിന്റെക്യാപ്റ്റനാണ്മറഡോണ. ഒരുദിവസംകളിമികവിന്റെനെറുകയിൽ നിൽക്കുന്നഇവർഅടുത്തദിവസം തോൽവിയുടെആഴത്തിലേക്ക്പോകും. ഒരിക്കലുംതിരിച്ചുവരില്ലഎന്ന്ലോകംവിധിയെഴുതുമ്പോൾമടങ്ങിവന്ന്പുതിയചരിത്രമെഴുതും. ചെത്തിമിനുക്കിയവിധംപൂർണരോ മാതൃകയോഅല്ല, വികാരവിക്ഷോഭങ്ങളുടെഒരുശ്രേണിഅവരിൽകാണാം.

ആദ്യഗണത്തിലെതാരങ്ങളുടെഅമ്പരപ്പിക്കുന്ന,ചിലപ്പോൾവിരസതയുണ്ടാക്കുന്നസ്ഥിരത രണ്ടാംഗണത്തിനില്ല. പക്ഷേപലപ്പോഴും അവർതങ്ങളെപോലും അത്ഭുതപ്പെടുത്തുന്നു. ദൈവത്തിനും ചെകുത്താനും ഇടയിൽ വിഭജിക്കപ്പെട്ടു പോയതാണ്അ വരുടെഇരവുകളും പകലുകളും. എത്രപതിതരായാലുംഅവരെ സ്നേഹിക്കുന്നജനസാഗരമുണ്ട്.

ബലഹീനരായമനുഷ്യർക്ക്അവരിൽതങ്ങളെകാണുന്നതാണ്എ ളുപ്പം. മികവിന്റെ ഉപാസകരായത്ഒ രിക്കലും ആദ്യഗണത്തിന്റെ കുറവല്ല.പക്ഷേ അച്ചടക്കമില്ലാത്ത ദുരന്തനായകർക്ക്അവരുടേതായ ആരാധക വൃന്ദമുണ്ട്, ആരും ആരുടേയും പിന്നിലല്ല. പ്രതിരോധം മറന്നു കളിക്കുന്ന തെക്കേ അമേരിക്കൻ കളിക്കാരുടെ അതേ രീതിയാണ്മറഡോണ ജീവിതത്തിലും പിന്തുടർന്നത്. മാർക്കേസിന്റേയും ബോർഹെസിന്റേയും കഥാപാത്രങ്ങളെ ചൂഴുന്ന നിഗൂഢതയും അപ്രവചീനയതയും മാന്ത്രിക യാഥാർഥ്യവും മറഡോണയിലും മറഞ്ഞു നിൽക്കുന്നു.

കൃത്യമായി വരച്ചിട്ട കളങ്ങൾക്ക്പുറത്ത്ജീവിതത്തിന്റെ എല്ലാരസങ്ങളും ആവോളം നുകർന്നാണ്അ യാൾ കളിച്ചത്. തൽക്കാലം നമുക്ക്അ യാളുടെ മരണത്തിൽ വിലപിക്കാം, ശേഷംമരണമില്ലാത്ത അയാളുടെ കളിയെ ആഘോഷിക്കാം.

ഡിബിൻജേക്കബ്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleതേരീഗാഥമുതിർന്ന ഭിക്ഷുണികളുടെ കവിതകൾ (ഭാഗം-5)വിവർത്തനം: സൂര്യജ മോഹനൻNext article സുഗതകുമാരി: കവിതയിലെ വനപർവ്വം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos