ദൈവം
കെ.എസ്. മധു
അരിവാൾ മുനയും മേച്ചിൽപുല്ലും കലപില കൂട്ടും
പുൽമേടുകളിൽ പുകയും പകലിൻ ചൂടിൽ കമുകിൻ –
പോളയുമായിത്തെന്നി നടന്നൂ ഞങ്ങൾ.
വയറുവിശന്നുപൊരിഞ്ഞു കരഞ്ഞിട്ടൊന്നും
ദൈവം തന്നില്ലൊരു വറ്റൊരു നാളും.
ചുടലിപ്പഴവും ചുറ്റീന്തിൻപഴമാനിക്കായും
ഞാെട്ടാഞൊടിയനുമെല്ലാം തിന്നു
വിശപ്പിനെയാട്ടിയകറ്റി നടന്നൂ ഞങ്ങൾ .
ഉണ്ണാതെത്ര ദിനങ്ങൾ ?
ഉണ്ണാതെത്ര ദിനങ്ങളിലാളും തീയുംവയറിൽ പേറി
മയങ്ങി ഞെട്ടിയുണർന്നു പകച്ചു കുടിച്ചൂ തണ്ണീർ ,
കണ്ണീരില്ലാതെത്ര കരഞ്ഞു , വെണ്ണീർ വറ്റി – യടുപ്പു തണുത്തു
കിടപ്പതു കണ്ടീലല്ലോ നീ .
ഗതി കെട്ടന്നൊരു സഞ്ചിയുമായി
ത്തെണ്ടി നടന്നിട്ടന്തിയിലൂഴക്കരിയും – കൊണ്ടു
മുടന്തി വലിഞ്ഞുവരുന്നെൻ ഏട്ടനിലന്നൊരു
ദൈവത്തെ ഞാൻ കണ്ടു. ചോരപനയ്ക്കും
കാല്പാദങ്ങളു- മൊട്ടിയ വയറും കുഴിഞ്ഞ
കണ്ണും ഉള്ളൊരു മെലിഞ്ഞുണങ്ങിയ ദൈവം.
കെ.എസ്. മധു 9744 29 3303
കരിമ്പടം
ഇല്യാസ് കുണ്ടൂർ
സന്ധ്യയിൽ വിരിയുന്ന പൂക്കളുടെ
ഗന്ധമെന്നെ മാടി വിളിക്കുന്നു.
കനത്ത ഇരുളിൽ പാറി നടക്കുന്ന
മിന്നാമിനുങ്ങുകൾ വഴി കാണിക്കും.
നിശാപുഷ്പങ്ങളെ തൊട്ട് തലോടി \
നുറുങ്ങു വെട്ടത്തിൽ ഓടിക്കളിക്കാം.
നക്ഷത്രങ്ങളില്ലാത്ത ആകാശത്ത്
അവയോടൊപ്പം പറന്ന് നടക്കാം
നിശയുടെ കനത്ത കരിമ്പടം പുതച്ച്
സുഖമായുറങ്ങുമ്പോൾ കാണുന്ന സുന്ദര
സ്വപ്നങ്ങളിലെങ്കിലുമെനിക്ക്
നക്ഷത്രങ്ങളൊന്ന് തൊട്ട് നോക്കണം.
ഇല്യാസ് കുണ്ടൂർ
9447423423
കാശ്,തുട്ട് ,മണി
യതി
ഹേ പണമേ… *നിനക്ക് എത്ര പേരുകളുണ്ട്?
ദേവാലയങ്ങളിൽ ‘കാണിക്ക’,’നേർച്ച ‘
സ്കൂളില് ‘ഫീസ് ‘ വിവാഹത്തില് ‘സ്ത്രീധനം ‘
വിവാഹമോചനത്തിൽ ‘ജീവനാംശം’
അപകടത്തിൽ മരണപ്പെട്ടാൽ /വൈകല്യം
സംഭവിച്ചാൽ ‘നഷ്ടപരിഹാരം’ ദരിദ്രന് കൊടുത്താൽ ‘ഭിക്ഷ ‘
തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും
കൊടുത്താൽ ‘കടം’ പാർട്ടിക്കാർക്ക് ‘പിരിവ് ‘
അനാഥാലയങ്ങൾക്ക് ‘സംഭാവന ‘ കോടതിയിൽ ‘പിഴ’
സർക്കാർ എടുത്താൽ ‘നികുതി’ ജോലി ചെയ്താൽ ‘ശമ്പളം’
വേല ചെയ്താൽ ‘കൂലി’ വേല ചെയ്തില്ലെങ്കിലും ‘നോക്കുകൂലി’
വിരമിച്ച ശേഷം ‘പെൻഷൻ ‘ തട്ടിക്കൊണ്ടുപോകുന്നവർക്ക്
‘മോചനദ്രവ്യം’ ഹോട്ടൽ ജോലിയിൽ ‘ടിപ്പ് ‘ ബാങ്കിൽ നിന്ന്
കടം വാങ്ങുമ്പോൾ ‘വായ്പ’ തൊഴിലാളികൾക്ക് ‘വേതനം’
നിയമവിരുദ്ധമായി വാങ്ങിയാൽ ‘കൈക്കൂലി’ ‘കിമ്പളം’
ആചാര്യൻ മാർക്ക് വെറ്റിലയടക്കയിൽ വെച്ച്
കൊടുത്താൽ ദക്ഷിണ ഇത്രയധികം പേരുകളിൽ
ഇത്രയധികം കുഴപ്പങ്ങളിൽ
ഭൂമിയിൽ .
യതി
8089271482