The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
September 26, 2020 by maarga editor
Uncategorised

ധന്യ വേങ്ങച്ചേരി യുടെ കവിതകൾക്ക് ഒരു കുറിപ്പ്: എം .ബി .മനോജ്

ധന്യ വേങ്ങച്ചേരി യുടെ കവിതകൾക്ക് ഒരു കുറിപ്പ്: എം .ബി .മനോജ്
September 26, 2020 by maarga editor
Uncategorised
Spread the love

ധന്യ വേങ്ങച്ചേരി യുടെ കവിതകൾ, കാവ്യബോധം കൊണ്ടും ചിന്ത കൊണ്ടും ആഴംനിർമ്മിച്ചെടുക്കുന്നവയാണ്. ഒഞ്ചി ഉണ്ടെത്ത കഥെ (ഒരു ഉരുളയുടെ കഥ),വീട്ടിലേക്ക് വിറകൊണ്ടു പോകുന്ന പെൺകുട്ടി, തൊടക്കള ഒടുക്കള ( തുടക്കവും ഒടുക്കവും)ഉൾപ്പെടെയുള്ള കവിതകളിലെല്ലാംനിരീക്ഷണത്തിൻ്റെ ആഴം കാണുവാൻ കഴിയും.ഗോത്ര കവിത എന്ന നിലയിൽ ഊരിൽ ചവിട്ടി നിന്നുകൊണ്ട്ലോകത്തെ നോക്കുന്ന ഈ കവിതകൾ മലയാളത്തിൻറെ സ്ത്രീവാദ കാവ്യദർശനം കൂടി മുന്നോട്ടുവയ്ക്കുന്നു.

കവിത നോക്കുക

“എൻറെ കുഞ്ഞുങ്ങൾക്ക്
വയറു വിശന്നപ്പോൾ
ഉടഞ്ഞ വയറിൻറെസമൃദ്ധിയെക്കുറിച്ചൊരു കളി പഠിപ്പിച്ചു “

സമൃദ്ധിയെ കുറിക്കുന്നസാംസ്കാരിക ചിഹ്നങ്ങളുടെവിളയാട്ട ഭൂമികയിലാണ്നാം ജീവിക്കുന്നത് .അച്ചടിയും കാഴ്ച മാധ്യമങ്ങളുംമോടി പിടിപ്പിക്കുന്നത് സമൃദ്ധിയെക്കുറിച്ചുള്ള ഒറ്റക്കണ്ണൻ കാഴ്ചകൾ മാത്രമാണ്ശരീരത്തിൻറെ ഒരു പിളർപ്പ് എന്നതിനെ പറയാം.

ദാരിദ്ര്യത്തിൻറെ ഒരു സമ്പൽസമൃദ്ധി ,സമൂഹശരീരം മൂടിവച്ചിരിക്കുന്ന

യാഥാർത്ഥ്യം,അതിനു മുമ്പിൽ ഒരു പക്ഷേ മുദ്രാവാക്യ സമാനമായ

എഴുത്തുകൾനടത്താം. എന്നാൽ അതിനു മുതിരുന്നില്ല

കവി. മറുവശത്ത്തുടച്ച് വാഴയിലയിൽമണ്ണുകൊണ്ട് ഉണ്ടാക്കിയ ആഹാരംമക്കൾക്ക്

നൽകുമ്പോൾ, ദാരിദ്ര്യത്തിൻറെ മറുവശമാണ്പ്രഹരം ഏൽക്കുന്നത് എന്ന് വ്യക്തം.

ആനന്ദ

വ്യവസായത്തിന്റെയും നിർവൃതി വ്യവസായങ്ങളുടെയും വിനോദ

വ്യാപാരികളുടെയും താല്പര്യങ്ങളുംലക്ഷ്യങ്ങളും അതനുസരിച്ചു കരഘോഷം

മുഴക്കുകയും

ചെയ്യുന്നസമ്പന്ന മധ്യവർഗ്ഗത്തിൻ്റെയുംഅവരുടെ ആഘോഷത്തിമിർപ്പിന്റെയും

ഉപരിതല ലോകവും അവ നിർമ്മിക്കുന്ന അമിത പ്രചാരണങ്ങളും തീർക്കുന്ന

അവാസ്തവിക പൊലിമകളും ഇവിടെ നിഷേധിക്കപ്പെടുന്നു .

ഉപരിതല ലോകങ്ങളെതിരിച്ചറിയുകയും കാവ്യാത്മകമാംവിധം
അതിനെ ഉല്ലംഘിക്കുകയും ചെയ്യുന്ന സൂക്ഷ്മ നേത്രം ധന്യ വേങ്ങച്ചേരി

യുടെ കവിതകളിലുണ്ട് .

നയനന്ദതാമൃതം അല്ലാത്ത ചില കാഴ്ചകളെ പങ്കുവയ്ക്കുന്നുണ്ട്കവി.

“എപ്പോഴെങ്കിലും കാട്ടകങ്ങളിൽ
മരവിച്ചുപോയേക്കാവുന്ന
കാഴ്ചകളാണ് “

അതിൽ ചില കാഴ്ചകൾ നോക്കാം. വനത്തിലെ എല്ലാസാധ്യതയും ഉപയോഗപ്പെടുത്തുന്ന

സ്വൈര വിഹാരം നടത്തുന്ന കട്ടുറുമ്പ്കുറ്റിക്കാട്ടിൽഅതിൻറെതായ സ്വാതന്ത്ര്യത്തിൽ

വളരുന്ന കാട്ടുമുല്ലവള്ളി, ചെരുപ്പിനെ തുളച്ച്കാൽവെള്ളയിൽ കയറുന്ന

പാറമുള്ള്ഒരു ചെറിയ പക്ഷിയെ കുത്തിയോടിക്കുന്ന ഒരു വലിയ പക്ഷി,

കാൽപ്പെരുമാറ്റം കണ്ട് ഒളിക്കാൻ ശ്രമിക്കുന്ന പാറഞണ്ട്,

,തൊണ്ടിപ്പഴം,അങ്ങനെ പലതിനെയുംആ കാട്ടിൽ ആ പെൺകുട്ടി

കാണുന്നു. അക്കൂടെ മുഖം മൂടിക്കെട്ടിയ ചില ചെറുപ്പക്കാരെയും കാണുന്നു.

വനം അതിലെ മനുഷ്യർക്ക് വീണ്ടുംവിധം സ്വൈര വിഹാരം

നടത്തുവാൻ ഉള്ള

ഒന്നാണോ? അവ കാല്പനികമായ സിനിമയിലെയും സീരിയലിലെയുംചില

ബോളിവുഡ് രംഗങ്ങൾ മാത്രമാണ്. അല്ലെങ്കിൽഹോളിവുഡ്

കാൽപ്പനികത മാത്രമാണ്. ഉറുമ്പും കുറ്റിച്ചെടിയും അതിൻറെതായ

സ്വാതന്ത്ര്യത്തിൽ വളരുകയോ ഒതുങ്ങുകയൊ ചെയ്യുന്നു.കൂർത്ത മുള്ള്അതിൻറെ

സ്വാതന്ത്ര്യം കാണിക്കുന്നു. അത് കാൽവെള്ളയിൽ തറച്ചു കയറുന്നു. ശരീരത്തെയും

മണ്ണിനെയും വേർപെടുത്തിയ വള്ളിച്ചെരുപ്പിനെ അത് അപ്രധാനപ്പെടുത്തുന്നു.

ഞണ്ട്പതറിപ്പോകുന്നു. പുറത്തുള്ള വെട്ടം കണ്ട്പഴുത്തുഞാന്ന തൊണ്ടിപ്പഴം.

ജന്തു നിബിഡമാണ് വനംഎന്നാൽ അതുമാത്രമോകാഴ്ച ?

അതിനപ്പുറത്ത്മറ്റൊന്നായി കാഴ്ച മരവിക്കുന്നു

“കാട്ടിലേക്ക്
വിറകെടുക്കാൻ പോയ പെൺകുട്ടി
പൊടുന്നനെ ഇല്ലാതാകുന്നു

അങ്ങനെവീട്
എത്താത്ത കാട്ടുവഴിയിൽകെട്ടഴിഞ്ഞ്
ചിതറിയ വിറകും
ബാക്കിയാകുന്നു “

മുഖംമൂടി ധരിച്ച, പന്നിഫാം അന്വേഷിച്ചുവന്ന ഒരു പറ്റം ചെറുപ്പക്കാരെ അവിടെകണ്ടിരുന്നതായി കവിതയിലെവിടെയോ ഉണ്ട്. അവരുടെ ചെയ്തികൾ നമുക്ക് വ്യക്തമല്ല. എന്നാൽ അവർ മുഖംമൂടി ധരിച്ചിരുന്നു. അവർ ഒറ്റയ്ക്ക് വിറകു പെറുക്കുന്നആ പെൺകുട്ടിയെ അവിടെ കണ്ടിരുന്നു. പക്ഷേ പിന്നീട് നാം മനസ്സിലാക്കുന്നത് ആ പെൺകുട്ടി അപ്രത്യക്ഷമായി എന്ന കാര്യമാണ്. അതിന് അവളുടെ മേൽ കുറ്റം ചുമത്താൻ ഉള്ള എല്ലാ സാഹചര്യവും നമ്മളുടെ സോഷ്യൽമീഡിയ പരുവപ്പെടുത്തിയെടുത്തിട്ടുണ്ട് . അവൾ എന്തിന് ഒറ്റയ്ക്ക് കാട്ടിൽ പോയി? ഗ്യാസ് കണക്ഷൻ ഉള്ള ഇക്കാലത്ത് വിറകു പെറുക്കേണ്ടതുണ്ടോ? അല്ലെങ്കിൽ തന്നെയുംവീട്ടിൽ നിന്നും ദൂരത്തേക്ക്പോകേണ്ടത് ഉണ്ടായിരുന്നോ ? ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ …എന്നിങ്ങനെ എത്രയോ ന്യായങ്ങൾ.

കുബുദ്ധികൾ ആയ ന്യായീകരണ തൊഴിലാളികളുടെ കുത്തൊഴുക്കും അവരാൽ മറ്റു ശബ്ദങ്ങൾ അടഞ്ഞുപോയ ലോകത്തിൻറെയും ഏതോ ഒരു പാർശ്വത്തിൽ നിന്നുകൊണ്ട് ,ഒരു സത്യം കവി പറയുന്നു. ആ പെൺകുട്ടി അപ്രത്യക്ഷമായിരിക്കുന്നു. അവളുടെ വിറക് കെട്ടഴിഞ്ഞ അവസ്ഥയിൽ ചിതറിക്കിടക്കുന്നു. അവളെ തിരികെ കിട്ടുമോ? തമാശ ഉത്പാദിപ്പിക്കാവുന്നഒരു സംശയം കൂടി ആയിരിക്കാം ഇത്. കാരണം ,പലതരത്തിലുള്ള പ്രിവിലേജുകളുടെ നിർമ്മിത അയുക്തികളുടെഒരു ലോകം ആണല്ലോ മുന്നിലുള്ളത് . എങ്കിലും പറയേണ്ടത്പറയുക തന്നെ വേണമല്ലോ. കാല്പനിക ഛായകൾക്ക് പുറത്താണ്സാധാരണ മനുഷ്യരുടെ ജീവിതം. അത് ഉൾവലിഞ്ഞും പിൻവലിഞ്ഞും ജീവിക്കുവാൻ ശ്രമിക്കുന്നു. അതെ ,ജീവിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രമേ പറയാൻ കഴിയൂ. അത്രമാത്രം അവരെമെരുക്കി എടുക്കുകയും വേട്ടയാടുകയും ചെയ്യുന്നു ക്ലാസിക് അധികാര രൂപങ്ങൾ.

പച്ച കൂണിന്ൻറെ മണം നോക്കി നോക്കി നഷ്ടപ്പെട്ടുപോയ തൻറെ

അമ്മയെ തിരിയുന്ന

ഒരു പെൺകുട്ടിയുടെ ചിത്രം ധന്യ വേങ്ങച്ചേരി വരച്ചിടുന്നുണ്ട്. ചിത്രകലയുടെഒരു

രൂപം ഈ കവിതയിലുണ്ട്. എന്തിനാണ് കൂണിനെ മണത്തു നോക്കുന്നത്? കൂട്ടുകാരി

ആ പെൺകുട്ടിയോട് ചോദിച്ചു. ചിലപ്പോൾ അത് പ്രീ-മെട്രിക് ഹോസ്റ്റലിൽ

വെച്ച് ആവാം, എം ആർ എസ് ഹോസ്പിറ്റലിൽ, പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വെച്ച്

ആകാം. ആദിവാസി കുട്ടികൾക്ക് ഒത്തുചേരുവാനുള്ള അപൂർവ്വം ഇടങ്ങൾ

മാത്രമല്ലേ നമുക്ക് ഇന്നും ഉള്ളൂ. ആ പെൺകുട്ടി പറഞ്ഞുഅവളുടെ അമ്മയ്ക്ക് ഇടി

വെട്ടുമ്പോൾ ഉണ്ടാവുന്ന പച്ച കൂണിന്ൻറെ മണംആയിരുന്നു എന്ന്. അത് അവളുടെ

അപ്പൂപ്പൻ പറഞ്ഞു കൊടുത്തതാണ്, ഇടിവെട്ടുമ്പോൾ ഉണ്ടാവുന്ന കൂണുകൾക്ക്

അവളുടെ അമ്മയുടെ മണം ആയിരുന്നു എന്ന് . അരി

കൂണുകളും മറ്റും ഗോത്ര സംസ്കൃതിയുടെഅടയാളങ്ങൾ കൂടിയായിരുന്നു.

നിൻറെ അമ്മയുടെ മണം എന്തായിരുന്നുകൂട്ടുകാരി തിരിച്ചു ചോദിക്കുന്നു. മടിയിൽ തിരുകി വെച്ച മുറുക്കാൻ്റെ മണമായിരുന്നു എൻറെ അമ്മയ്ക്ക്.അവൾ കൂട്ടുകാരിയോട് മറുപടി പറഞ്ഞു. വനത്തിൻറെ വാസനകൾ ഒരുവശത്തുണ്ട്.അതേസമയത്ത്അടിമ തൊഴിലിൻറെ ഗന്ധം അതിൻറെ മറുവശത്തും കാണാം.ഈ അർത്ഥത്തിലുള്ള ഒരുപ്രതിസന്ധിആ പ്രതിസന്ധിയുടെ രാഷ്ട്രീയം,ആ പ്രതിസന്ധിയുടെ സൗന്ദര്യം അത് മുഴക്കുന്ന ശബ്ദം ,മുദ്രാവാക്യ സമാനമാകാത്തതും കാവ്യാത്മകവുമായ ആ മുഴക്കം അത്ധന്യ വേങ്ങച്ചേരിയുടെ കവിതയുടെ കരുത്തായി നിൽക്കുന്നു . മുതിര വള്ളിക്ക് അരികിൽ പൂക്കാത്ത കൂണുകളെ പോലെ, പുറ്റു നിറഞ്ഞ മണ്ണ് അവിടെ കാണുന്നു. മടങ്ങിവരാത്ത അമ്മയുടെ സൂചനകൾ അവിടെയുണ്ട്. എങ്കിലും അങ്ങനെ പറയാൻ കഴിയുമോ? ഇടിവെട്ടിഇനിയും കുമിളുകൾ മുളയ്ക്കും . അമ്മയുടെ ഗന്ധം അവിടെയെല്ലാം പരക്കും. മുറുക്കാൻ ചവക്കുന്ന മണം പോലെ.

അധികാരത്തിൻറെ നിരന്തരമായ വേട്ടയാടലിനെയും അതിനെ , നിശബ്ദമായി തിരിച്ചറിയുന്നമനുഷ്യരെയും വരച്ചിടുന്നു “,നിഴൽ” എന്ന കവിത.അധികാരത്താൽ അമർന്നു പോകുന്നഓരോ മനുഷ്യരുടെയും വിവിധ ലോകം കവിതയിലുണ്ട്. അകത്ത് , നോവുന്ന പഴുപ്പും ചലവും പോലെഅത് വേദനിക്കുന്നു.അസ്വസ്ഥപ്പെടുത്തുന്നു.അദൃശ്യമാണ് അധികാരത്തിൻറെ പല രൂപങ്ങളും. സൂക്ഷിച്ചുനോക്കിയാൽ അത് നിഴലുകൾ പോലെ വെളിപ്പെടുകയും ചെയ്യും.ഏതു നിർമ്മിതി കൊണ്ട്,അധികാരരൂപങ്ങൾ മറികടക്കാംഎന്ന് ചിന്തിക്കുന്ന മനുഷ്യരെ കവിത കണ്ടെത്താൻ ശ്രമിക്കുന്നു.സ്വയം തന്നെയും കണ്ടെത്തുന്നു എന്നു പറയാം.

“അധികാരത്തിൻ്റെചരട് പിടിച്ച് ച്ച

കുതിരക്കാരൻ്റെ വലിൽയിൽ

കഴുത്ത് മുറിഞ്ഞുവീണാലും
കരയാതെ നിൽക്കുന്ന ഒരു നിഴൽ”
എന്നാണ് കവി എഴുതുന്നത്

സൂക്ഷ്മമായ ഒരു വേദന,സൂക്ഷ്മമായ നിരീക്ഷണങ്ങൾ ധ്യാനാത്മകമായ ഭാഷ,കാവ്യാത്മകമായവരികൾ. ഊരിൽ ചവിട്ടി നിന്നുകൊണ്ട്ലോകത്തെ നോക്കുന്ന കവിതകൾ.മറുവശത്ത് ലോകത്തെ തിരിച്ചറിഞ്ഞു കൊണ്ട്സ്വന്തം മണ്ണിനെയും ഇടത്തെയും നോക്കുന്നു.സ്വന്തമായ ഒരു കാവ്യഭാഷ ചമയ്ക്കുന്നു.സ്വന്തമായ ഒരു വചനത്വം നേടുന്നു.പതനോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദമാണ് ഗോത്ര കവിതകളുടെ തു്.അതിൽ തന്നെയും സവിശേഷമാക്കുന്നു ധന്യ വേങ്ങച്ചേരി യുടെ കവിതകൾ .

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleസുകുമാരൻ ചാലിഗദ്ദയുടെ കവിതകൾക്ക് ഒരു കുറിപ്പ് : എം.ബി.മനോജ്Next article നങ്ങേലി :ചന്ദ്രമോഹന്‍ സത്യനാഥന്‍ ,വിവർത്തനം :അജയ് .എസ്.ശേഖർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos