കല്ലുകൾ
നമ്മൾ എറിഞ്ഞ
കല്ലുകൾ മൂക്കിൽ
താഴെ വീഴുന്ന ഒച്ച
എനിക്കു കേൾക്കാം
ഒരു ചില്ലു പാത്രത്തിലേക്ക് എന്നപോലെ
തെളിഞ്ഞ്….
വർഷം മുഴുവൻ
താഴ് വരയിൽ
ഒരൊറ്റ നിമിഷത്തെ ആശങ്കയിൽ…. വൃക്ഷത്തലപ്പുകളിൽ നിന്ന് വൃക്ഷത്തലപ്പുകളിലേക്കുള്ള ഓരിയിടൽ…
ഇപ്പോഴുള്ളതിനേക്കാൾ നേർത്ത്….
വായുവിൽ ഏറെയേറെ നിശബ്ദമായി
കുന്നിൻ മുകളിൽ നിന്ന് കുന്നിൻ മുകളിലേക്ക്….
ഒടുവിലവർ
നിലനിൽപ്പിന്റെ അങ്ങേയറ്റത്തെ
പീഠഭൂമിയിൽ
എത്തുംവരെ….
അവസാനമെന്തെന്ന്
നമ്മളൊഴിച്ച് എല്ലാവരും തിരിച്ചറിയറിയുന്നിടം
ചില്ലുപാത്രത്തിലെന്ന
പോൽ സുതാര്യമായി….
അതിർത്തികൾക്കപ്പുറത്തെ സുഹൃത്തുക്കൾക്ക്
1.ഞാൻ
നിങ്ങൾക്കെഴുതുന്നത്
ഏറെ ശ്രദ്ധയോടെയാണ് പക്ഷേ
പറയാനുള്ളതൊന്നും പുറത്തേക്ക് വരുന്നില്ല
ചൂടുള്ള വായുവിൽ
ഒഴുകിക്കളിക്കുന്ന
ഒരു ബലൂൺ പോലെ ആയിരിക്കുന്നു
ഞാൻ.
ഒടുവിലിപ്പോൾ
രാത്രിയിൽ ആകാശത്തെവിടെയോ
ഒഴുകി നടക്കാൻ വലിച്ചെറിയപ്പെട്ടതുപോലെ
2.എൻറെ കത്ത്
ഇപ്പോൾ
വിചാരണ നേരിടുകയാണ് അവൻ
അവൻറെ വിളക്കു കത്തിച്ചു
അതിൻറെ വെളിച്ചത്തിൽ എൻറെ വാക്കുകൾ കുരങ്ങുകളെ പോലെ നട്ടം തിരിഞ്ഞു
പല്ലുകൾ ഇളിച്ചു കാട്ടി
കൈകൂട്ടിത്തിരുമ്മി.
കൈകൾ കൂട്ടിത്തിരുമ്മി
3. വരികൾക്കിടയിൽ
വായിക്കുക
200 വർഷങ്ങൾക്കിടയിൽ
നാം
കണ്ടുമുട്ടും
ഹോട്ടലിലെ
ചുവരുകളിലെ മൈക്രോഫോണുകൾ
തങ്ങൾ എപ്പോഴാണ് ഉറങ്ങിയത് എന്ന്
മറക്കുന്ന നാൾ
സ്കാൻഡിനേവിയൻ കവിയും 2011 ലെ നോബൽ പ്രൈസ് ജേതാവുമായ തോമസ് ട്രാൻസ്ട്രോമറിന്റെ
ഒരു പുസ്തകത്തിൻറെ പേര് “”മെമ്മോറീസ് ലുക്ക് അറ്റ് മി”” എന്നാണ്.
ട്രാൻസ്ട്രോമർ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ.നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ട്രാൻസ്ട്രോമർ കവിതകൾ ഒരേസമയം നിഗൂഢവും ലളിതവുമാണ്.
ചില കവിതകളിൽ വല്ലാത്തൊരു നിസ്സഹായതയും കാണാം.
സമരത്തിനൊപ്പം ചലിപ്പിക്കേണ്ടി വരുന്നതിന്റെ അസുഖകരമായ, അദൃശ്യമായ നിസ്സഹായമായ അവസ്ഥകൾ ചില കവിതകളിൽ കാണാം. വേഗത്തിന്റെ പേടിപ്പിക്കുന്ന കുതിപ്പിനെ പ്രതിരോധിക്കുന്നു അദ്ദേഹത്തിൻറെ കവിതകൾ. നിശബ്ദതകളോടും ശൂന്യത കളോടുള്ള സംഭാഷണങ്ങൾ എന്ന് ഒറ്റവായനയിൽത്തന്നെ നിർവചിക്കാവുന്നതാണ് തോമസ് ട്രാൻസ്ട്രോമർ കവിതകൾ.
തേജോമയമായ ശാന്തത എല്ലാ കവിതകളിലും കാണാനാവുന്നു.
ഒരു കൂട്ടിൽനിന്ന് കിളിയെ കണ്ടെടുക്കുമ്പോലെ ഹൃദ്യമായ വായനാനുഭവം തരുന്നു ഇദ്ദേഹത്തിൻറെ കവിതകൾ. സ്ഥലകാലങ്ങളുടെ അടരുകളെ അതുവരെ അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് ട്രാൻസ്ട്രോമർ കവിതകളിൽ കാണാൻ കഴിയുക.
മനസ്സ് കവിഞ്ഞൊഴുകും ബാഹ്യ ശരീരം ഒന്നുമല്ലാതെ ആവുകയും ചെയ്യും ട്രാൻസ്ട്രോമറിനെ വായിക്കുമ്പോൾ.
സ്വപ്നങ്ങളെ പകർത്തുമ്പോൾ ഈ കവിയുടെ ഭാഷ പക്ഷിയെ പോലെ ആകുന്നു“അടുക്കള മേശമേൽ പിയാനോ കട്ടകളെ
വരച്ചു വെച്ച
ഒരു സ്വപ്നം കണ്ടു
ഞാൻ ഞാൻ അത് വായിച്ചു ശബ്ദങ്ങൾ ഒന്നും ഇല്ലാതെ തന്നെ.
അയൽക്കാർ
കേൾക്കാൻ വന്നു “എന്നെഴുതുവോളം സാന്ദ്രമാണത്.
