ഗയ
ശിലയാവുക പാരിൽ
പകൽ വെയിലേൽക്കെ
പേമാരി പെയ്കിലും
പരലാകാതിരിക്കുക
തൻമന പ്രാകാരമിടിക്കുവാൻ
ത്വരയാകുമേതു വിന്യാസവും
ഉറയുക തൻമണികതിർ
എറിയുക ഓരോ അനീതിക്കും
പകൽ മഴയിലലിയാതെ
രാത്രി മഴയിലൊലിയാതെ
എത്ര കൂരമ്പേൽക്കിലും
തന്നിലെ താൻ വെടിയാതിരിക്കുക
യത്ര ത്യജിച്ചു നീ ത്യാഗമൊന്നാകിലും
തത്രയങ്കുരിക്കും പരിത്യാഗഫലം
എത്ര നിഷ്ഫലം വന്നുഭവിക്കിലും
അത്ര മേലാവുക നിൻ കർമ്മം
വെളിയിലും മരിക്കാതെ
ഇരുളിൽ പൂക്കുക പാരിൽ
പാൽ നിലാവായി പരക്കുക
ഓരോ നിഴൽ തോറും
അവനെത്തും
കഴുകൻ്റെ കണ്ണുമായ്
കാരിരുമ്പിൻ മൂർച്ചയായ്
കണ്ണുപൊത്തി കളിക്കാനായി
മൂടിപ്പുതയ്ക്കും ചതിവിൻ്റ കിതപ്പുമായി
പഥികൻ്റെ പാതയിൽ
പോക്കുവെയിലാവുക , നീ
തൃണത്തുമ്പു തോറും
തൃഷ്ണയാകും ഹിമബിന്ദുവിൽ
ഇളവെയിലായ് പരക്കുക
കഥഞ്ചന ഭ്രഷ്ടയാം
ദർപ്പണമൊന്നാക്കുക
ഒന്നായൊതുക്കിയെടുക്കുക
കാണുക നിന്നെയൊരായിരമായ്
ജിനനാവുക
കൈതവരഹിത ദൂകുലമാകുക
പാലന ശീലനാവുക
അപ്രണമിത ജനത്തെയും;
പണിയുക പാരിൽ
സർവ്വ ഘനതരത്തെയും
ശാന്തി ദ്വിതിയാൽ
അമരപ്പൂങ്കാ വാക്കുക
പടുതിരിയാളുമീ
മൺചെരാതിലൊഴിക്ക
അറിവിന്നെണ്ണയായ്
തെളിയട്ടെ തെളിദീപം
പുലരട്ടെ പുതുയുഗം ….!!
കിഴക്കേടത്ത്
പെരിയ പി. ഒ
കാസർഗോഡ്
6713 16
9496359753
നിസ്സഹായൻ
പുരയുടെ മുകളി ലേക്ക്
പാഞ്ഞു വന്ന ബസ്സിൽ
ഗണപതിയുടെ ചിത്രമുണ്ടായിരുന്നു
ചന്ദന കുറി തൊട്ട
തുളസിമാല ചാർത്തിയ ലങ്കരിച്ച
ചില്ലു മുഖമാകെ ഉടഞ്ഞു തീരുമ്പോൾ
നിലവിളികളുടെ പെയ്ത്തിൽ
വിശുദ്ധകുർബാന
കഴിഞ്ഞു വന്നവരുമുണ്ടായിരുന്നു
ചതഞ്ഞ മുഖത്തിനും
അറ്റുപോയ കൈകൾക്കും
ഒടിഞ്ഞു തൂങ്ങിയ കാലുകൾക്കും
മരുന്നായത് ബാങ്കുവിളികളല്ല
മരണത്തിനും
മരണവെപ്രാളത്തിൻ്റെ
കൂട്ട കരച്ചിലിനുമിടയിൽ
ചിലർ പറയുന്നുണ്ടായിരുന്നു
ദൈവം കാത്തു എന്ന്
ആദ്യ കവിത ഗയ പ്രദീപം സാഹിതിയിൽ പ്രസിദ്ധീകരിച്ചു.
ഗയ എന്ന കവിതയ്ക്ക് ഗുരു ജയന്തിയുടെ ഭാഗമായുള്ള സാഹിത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
ക്ഷേത്രപ്രവേശവിളംബര ദിനാഘോത്തിൻ്റെ ഭാഗമായുള്ള കവിത രചനയിൽ
ഒന്നാം സ്ഥാനം ലഭിച്ചു
മാതൃഭൂമി സ്റ്റഡി സർക്കിൾ
അങ്കണം ഉൾപ്പടെയുള്ള കവിതാ ശില്പശാലകളിൽ പങ്കാളിയായിട്ടുണ്ട്
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ
കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
കേരള സാഹിത്യ അക്കാഡമിയുടെ
പാഠാന്തരങ്ങൾ എന്ന ക്യാമ്പസ് കവിതാ സമാഹാരത്തിൽ യക്ഷി എന്ന കവിത ഉൾപ്പെടുത്തി
മാവിലൻ ഗോത്ര ഭാഷയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള
മീഡിയ വൺ ചാനൽ പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്
കേരളത്തിലെ നാൽപത്തിയൊന്ന് ഗോത്ര കവികളുടെ കവിതാ സമാഹാരമായ
ഡി.സി.ബുക്സിൻ്റെ ‘ഗോത്ര കവിത ‘
എന്ന പുസ്തകത്തിൽ
മാവിലൻ ഗോത്രഭാഷയിൽ
കവിത യെഴുതി.
