The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
February 18, 2022 by maarga editor
Fiction & Poetry

കവിത

കവിത
February 18, 2022 by maarga editor
Fiction & Poetry
Spread the love

ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ

ഭാഗം – 2

പി.കെ . പ്രകാശ്

5 നിഴൽവാദങ്ങൾ

ഞാനാണ് വിവേകിയെന്നും
അതിനാൽ ശരിയായതെന്നും അവൻ
അങ്ങനെയല്ലിപ്പോളിതൊക്കെ പറയാൻ ചുവരുകളിൽ എഴുതി കാണിക്കുവാൻ പറ്റുന്നുണ്ടല്ലൊ അവ താൻ വൻ കാര്യങ്ങൾ വിവേകികൾ നിനക്കു ശേഷവും വരും ശരികളുമെന്നു ഞാൻ
നമുക്ക് ഒന്നിച്ചാലൊരു സംഘടനയുണ്ടാക്കാമെന്നവൻ
എതിരാളികളെ മുന്നിൽ കണ്ട് പോരാട്ടം നടത്തുന്നതിനു തയ്യാറാകണമെ-
ന്നുമാഹ്വാനം .
ഒന്നിച്ചു നിന്നാൽ ഫാസിസത്തെ എതിർക്കാമെന്നും
സ്വതന്ത്രരായധികാരം
അനുഭവിക്കാമെന്നും വാഗ്ദാനങ്ങൾ.
ഒന്നിനുമില്ല ഇങ്ങനെ പറഞ്ഞവർ എതിർപക്ഷത്തിലെപ്പോഴേയായി
വഴിയേ പോകുന്നവനെ ഇരയാക്കി ചൂണ്ടിക്കാട്ടി.
വഴി പറഞ്ഞു വഴിയൊക്കെ തെറ്റിച്ചു.
അവന്റെ വസ്തുവകകളില്ലാതാക്കി.
കാലം കൊണ്ടു നേടിയ വിദ്യ വിചാരം പ്രയോഗനീതിയതും
ഉപയോഗരഹിതമാക്കി.
തർക്കിച്ചു, തരം തിരിച്ചു, താഴ്ത്തിക്കെട്ടി.
പൊതുവിൽ നന്നാക്കിയെടുക്കാൻ ശ്രദ്ധിച്ചു ഒപ്പം നടന്നു നശിപ്പിച്ചില്ലാതാക്കി.
പക്ഷെ എന്റെയടുക്കൽ വേണ്ട കെട്ടോ
അതിന് വേറെയാളെ പിടിയെന്നു ഞാൻ
ഒന്നാകാത്തവൻ ഒന്നിലുമാകാത്തവൻ
എന്നു കൊഞ്ഞനം കുത്തിയവൻ
ഒന്നല്ല പലതായി പെരുകി
വളരേണ്ടവൻ
ബഹുജനഹിതമായി കാര്യങ്ങൾ
വരുത്തേണ്ട കാർക്കശ്യക്കാരനെന്നു തിരുത്തിക്കുന്നു ഞാൻ.
അലമ്പുണ്ടാക്കിയാലൊക്കെത്തീരും
നിങ്ങൾ തൻ ഇച്ഛാശക്തി
എതിർ പക്ഷത്തുനിന്നു വാങ്ങിപ്പോകാം
അന്നന്നത്തെക്കൂലിയും പട്ടങ്ങളും
ദ്രോഹിച്ചു കലഹിച്ചു മോഹിച്ചവർ
നേരെയാക്കില്ല മനോനില, വാങ്ങി
കൂട്ടുന്നതൊക്കെയും ഔദാര്യങ്ങൾ
പാലിക്കേണ്ട നിർദ്ദേശങ്ങൾ
ബാധ്യതയേറെക്കടന്നു തളർന്നുള്ള
നിദ്രയും നാശത്തിലേക്കു കൺ തുറക്കും വ്യക്തമാക്കുന്നെന്നു ഞാൻ

6 ബ്ലാക്ക് ടിക്കറ്റ്

ബ്ലാക്കിലൊരു ടിക്കറ്റ് വേണം ,
വിറ്റുതീർത്തതിൻ ശേഷവും
കാണുവാൻ അറിയാൻ
തിരക്കായിറങ്ങിയ പെരിയൊരോർമ്മയിൽ.
കൗണ്ടറുകളെല്ലാം നിറഞ്ഞു ക്യൂവിലായാരാധകർ
ഒടുവിൽ ടിക്കറ്റില്ലാതെ സിനിമയെ –
ന്തെന്നറിയാതെ ചുളിഞ്ഞൊട്ടി വൻമിഴി.

കയറുന്നു ക്യൂവിൽ ആദ്യം
പിന്നെ ചവിട്ടി കുറേ തോളുകൾ
തലകൾ താഴ് വഴികൾ
പേരുകേട്ട കൊമ്പന്മാരെ
തല്ലുവാനെത്തി കൊന്നു പോയവരെ
തല്ലിൽ പുളഞ്ഞു പൂത്തു ചീഞ്ഞവരെ
കരഞ്ഞിട്ടു കാഞ്ഞിരമായി മുള്ളു വിടർത്തിയവരെ
ചളിയിൽ ചവിട്ടി താഴ്ത്താനെത്തി
ജന്മിയായിഴഞ്ഞവരെ
ചവിട്ടേറ്റു ചളിപോലെ
കുന്നായ കൂട്ടരെ
ഭയപ്പെട്ടു നിന്നവരെ
പഴിചാരി വന്നവരെ
കയ്യിലൊന്നുമധികമായി
എടുക്കാനില്ലാത്തവരായി കരയിൽ
പണി ചെയ്തു തളർന്നവരെ
കൂട്ടമായെത്തി വിറ്റവരെ
വാങ്ങിയവർക്കൊപ്പം എങ്ങോ പോയവരെ
മന്ത്രിച്ചവരെ
കാണാമെന്നു പറഞ്ഞകന്നവരെ

തോളത്തു ചവിട്ടിത്തന്നെ വാങ്ങി
വിറ്റതു വൻ തുക സമ്മാനത്തിനായി

എണ്ണിത്തീർത്തു ;
ഇന്നത്തെ തോളുകൾ
തലകൾ താഴികക്കുടങ്ങൾ
വരമ്പുകൾ കോട്ടകൾ
നിയമ മന്ദിരങ്ങൾ
വൻ കൊടികളേന്തിയ
പ്രതിരോധ റാലികൾ
സംസ്കാര സന്ധ്യകൾ അവാർഡു നിശകൾ
അനുമോദന താരക്കൊഞ്ചലുകൾ
അവിഷ്ക്കാരങ്ങൾ

7 ○ഒന്നിച്ചതിങ്ങനെ

കൂടെ നിൽക്കട്ടെ തട്ടിക്കടന്ന മൽപിടുത്തങ്ങൾ ,പിന്നോട്ടു വലിച്ചിട്ട കൂച്ചുവിലങ്ങുകൾ
തള്ളിപ്പറഞ്ഞ പൂച്ച ഭാവങ്ങൾ
വല്ലാതെ വഴങ്ങാതാക്കിക്കുഴഞ്ഞ ശൃംഗാരങ്ങൾ
പല്ലിറുക്കിക്കാട്ടി കോപിച്ച നേരങ്ങൾ
തല്ലിച്ചതച്ച വൈരാഗ്യനിന്ദകൾ
മുന്നോട്ടുനിന്നു കടന്നു കയ്യേറുമ്പോൾ
കൂടെ തന്നെ നിർവീര്യമായ വിഷമായ്
ചങ്ങലയല്ലതിൻ കിലുക്കമായ്
സ്വാദിഷ്ട ഭക്ഷണത്തിൽ പറ്റിപ്പോകുന്ന
മസാലക്കയ്പ്പായ്
ചിരിക്കാൻ പറഞ്ഞ വാക്കിന്റെ
നിരർത്ഥം ചെന്നു ചേക്കേറുന്ന മരവിപ്പിനൊരു ചെറു തരുപ്പായി
കൂടെയുണ്ടാകട്ടെ
പുത്തൻ ചൂടിൻ പൊരിമണൽ സുഖത്തിൽ
ചടഞ്ഞുകൂടിയ പഴയതാം
മടിക്കർശനങ്ങൾ
നാറിയ ഭൂതപ്പെരും വായ്ത്താരികൾ
ഭീമ ഹർജിയിലെത്തി
തിട്ടൂരങ്ങൾ കാത്ത
ദൂര സഞ്ചാര ചാരിതാർത്ഥ്യങ്ങൾ
കിട്ടാൻ മാത്രം കൊതിയൻ കോട്ടകൾ
കാത്തു നിരത്തു വിറപ്പിച്ച വീറുകൾ വാശികൾ
ചുട്ടുപൊള്ളട്ടെയവയിസാനിധ്യത്തിൽ
ഒപ്പത്തിനൊപ്പം ഇരുന്നിങ്ങനെ●

8 ○തൊഴിൽ സംബന്ധ ആശങ്കകൾ

ഭരണീയനായില്ല
ഭരിക്കുന്നവരുടെ സഹായിയായി
ഭരണീയനായില്ലെങ്കിലെന്താ
നല്ല ശംമ്പളം മുമ്പിലെത്തുന്നവർ വണങ്ങി ബഹുമാനത്തോടെ നിൽക്കും
മറ്റേതു പണിക്കുണ്ട് ഇത്ര മാന്യത .
പിന്നെ ജാതി അതിപ്പോൾ പണ്ടും അങ്ങനൊക്കെത്തന്നെയല്ലെ.
നമുക്കാക്കാര്യം വിചാരിക്കണ്ട.
പകരം അടിച്ചമർത്തപ്പെട്ടവരുണ്ടല്ലൊ
അവരെ നമുക്ക് ദളിതരെന്ന് പ്രത്യേകമായി തിരിക്കാവുന്നതാണ്.
എന്തു പറയാനാ നേരാംവണ്ണം
വിദ്യ അഭ്യസിക്കാത്തവർ
ജാതിപ്പണി ചെയ്യുന്നവർ
അവരെ നമുക്കൊരു കാറ്റഗറിയാക്കി മാറ്റാം
എന്തെന്നാൽ അവരെച്ചൂണ്ടി ഇവിടെ
ഓഫീസിലുള്ളവർ നാളെ ചോദിക്കും.
നമ്മുടെ ഓഫീസിനു ചുറ്റും തീട്ടം വാരിയും
കല്ലു പൊട്ടിച്ചും റോഡു നന്നാക്കിയും സകല പണികളും ചെയ്തു കഴിയുന്നവർ നിങ്ങളുടെ കൂട്ടരാണോ?
തല താഴ്ന്നു പോകും അത്തരം ചോദ്യത്തിനാൽ
അതിനാൽ ഇന്നേ തന്നെ ഉദ്ധരിച്ചേക്കാം
നമുക്കീ ദളിതരെയെല്ലാം.
കണ്ടാൽ കേൾക്കാത്ത ഭാഷ കൊണ്ട്
അന്തം വിടുവിച്ച് അവരെ ബഹുമാനിപ്പിക്കണം
നല്ലതൊന്നും ദളിതേതരർ അവർക്കായി ചെയ്ത പോലെ ചെയ്യാനായിട്ടില്ലെങ്കിലും.
അംബേദ്കറെത്തന്നെ വച്ച്
എങ്ങനെയൊക്കെ ചെയ്താൽ രക്ഷപെടും
എന്നു ഉപായങ്ങൾ പറയണം.
പറ്റുമെങ്കിൽ ആ കൂട്ടത്തെ വലുതാക്കി മാറ്റണം
പ്രസ്ഥാന നേതാവായി നിന്ന്
വല്ല വിധേനയും മുഖ്യമന്ത്രിയായി
ഭരണീയരെ ഒന്നു വിറപ്പിച്ചനുഭവിക്കണം.
അപ്പോഴും ആരാധിപ്പാനവരവിടെത്തന്നെ
സകല വേലകളും ചെയ്തു കഴിയണം
ദളിതരായിത്തന്നെ.●

9 ○അനോന്യം നമ്മളിൽ

ചിലരുണ്ട്, അവർ പ്രിയപ്പെട്ടവരായി നിങ്ങളെ ചൂണ്ടിക്കാണിച്ചേക്കും
എന്നാൽ സത്യത്തിൽ അവരുടെ പ്രിയപ്പെട്ടവരിൽ
നിങ്ങൾ വരണമെന്നില്ല.
അവർ നിങ്ങളെ പേരെടുത്ത് വിളിച്ചെന്നിരിക്കും
നിങ്ങളുടെ ജാതി മതം സംഘടന ഇതൊക്കെ ഓർത്തു വച്ചെന്നിരിക്കും
നിങ്ങളുടെ സന്തോഷം കഷ്ടപ്പാടുകൾ
അന്വേഷിച്ചുകൊണ്ടേയിരിക്കും
എന്നാൽ അവർ നിങ്ങൾ വിചാരിക്കുന്നതു പോലെ ആകണമെന്നില്ല.
അവർ ചിന്തിക്കുന്ന പ്രിയപ്പെട്ടവരിൽ
നിങ്ങൾ ഒരിക്കൽ പോലും പെടണമെന്നില്ല.
അവരുടെ പ്രിയപ്പെട്ടവർ
നിങ്ങളിൽ നിന്നൊക്കെ ദൂരെയായിരിക്കും
നിങ്ങൾ വിചാരിക്കാത്ത ജാതിയിൽ
നിങ്ങൾ വിചാരിക്കാത്ത മതത്തിൽ
നിങ്ങൾ പണ്ടേ സുല്ലു പറഞ്ഞു പോന്ന രാഷ്ട്രീയത്തിൽ
നിങ്ങളില്ലാത്ത വഴിയിൽ
നിങ്ങളില്ലാത്ത നിഴലിൽ
നിങ്ങളില്ലാത്ത നിലയിൽ
നിങ്ങളെയലട്ടി
നിങ്ങളെ വഴിതെളിയിച്ച്
നിങ്ങൾക്കു മാർഗ്ഗം പറഞ്ഞ്
നിങ്ങൾക്കു പ്രിയപ്പെട്ടവനായി
നിങ്ങളില്ലാത്ത മറ്റു ബന്ധങ്ങളിൽ ●

10 ○പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നു

ഹിന്ദുത്വ വിരോധ പ്രചാരകരത്രയും
മാർക്സിസ്റ്റു വാദിയും ഗാന്ധിയ മാർഗ്ഗക്കാരും.
ചേരുന്നില്ല
ഉദ്ദേശിച്ച വിരോധ ബോധം
ഇത്തരമൊന്നുമല്ല.
തനതായി നിന്നു തനിച്ചൊരു നിറമായി
അടി വാങ്ങി സമരം നടത്താനുമാവില്ല
ഉദ്ധേശിച്ച കാര്യമതൊട്ടുമേയല്ല
കൊഴിയുമ്പോൾ പൂക്കളെ
കൈ ചൂണ്ടിക്കരയുന്ന
ഒരാശയഗാംഭീരത്തിലും വരില്ല
ഉദ്ദേശിച്ച വസ്തുതക്കെതിരാകയില്ല
തരളില്ലയെന്നാൽ അല്പം നുണഞ്ഞ
തരു നീരു പോലെയാകില്ലതിൻ അനുഭൂതി
വിത്തായൊളിപ്പിച്ചതങ്ങനെ
പറ്റുന്ന നേരത്തിലൊട്ടു തള്ളി
എല്ലാത്തിനെയും പിന്നിലേക്കെത്തിച്ച്
മുന്നോട്ടു തന്നെ കുത്തിക്കയറ്റണം
പുത്തൻ ഉദാര മുകുളങ്ങളത്രയും.
നിർത്തണം, വരുതിയിലാകാത്തവ പുറകിൽ.
പൈതൃക ധാരയിൽ പെടാതെ
മാതൃബന്ധങ്ങളറ്റ ശിശുവായി
ഇപ്പോൾ പൊട്ടിയൊലിച്ച അരുവിയെ പോൽ
മാറ്റി മാറ്റി പ്രയോഗം നടത്തി
കുത്തിയൊടിക്കാം നമുക്കീപാരമ്പര്യത്തിന്റെ വൻ കഥയേറെ ചൊല്ലുന്നകൊമ്പുകൾ.●

പി.കെ.പ്രകാശ്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവിതNext article ഓർമ്മ-ഫെബ്രുവരി 15

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos