ഓർമ്മ
ജൂൺ 6
🟢
തരവത്ത് അമ്മാളുഅമ്മ
(1862 -1936)
ചരമദിനം
⚫
സ്ത്രീകൾ സാഹിത്യരംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്ത്
നോവൽ, യാത്രാവിവരണം, കവിത, തത്വദർശനം എന്നീ വിവിധ മേഖലകളിൽ വ്യാപരിച്ച പണ്ഡിതയും എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്നു തരവത്ത് അമ്മാളുഅമ്മ. 1914 ൽ
ഇവർ പരചിച്ച ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം’, മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവലായിരുന്നു. പുരുഷാധിപത്യം സാഹിത്യ മേഖലയിൽ കൊടികുത്തി വാഴുന്ന കാലത്ത് 1929ലെയും 1930ലെയും സാഹിത്യപരിഷത് സമ്മേളനങ്ങളിൽ അദ്ധ്യക്ഷത വഹിച്ചും ഇവർ ശ്രദ്ധ നേടി.
1862ൽ പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തിൽ ജനനം. മാതാപിതാക്കൾ മുൻസിഫ് ശങ്കരൻ നായരും കുമ്മിണിയമ്മയും. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടിയ അമ്മാളു അമ്മയ്ക്ക് കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാൻ തയ്യാറായെങ്കിലും അതു സ്വീകരിച്ചില്ല.
തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നൽകുകവഴി തിരുവിതാംകൂർ ചരിത്രത്തിലും ഇടം നേടി.
സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളിലെ മികച്ച കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ദൗത്യമായിരുന്നു പ്രധാനമായും നിർവഹിച്ചത്. ഒരു ബുദ്ധഭക്തയായിരുന്ന ഇവർ ലൈറ്റ് ഓഫ് ഏഷ്യ എന്ന ഗ്രന്ഥം ‘ബുദ്ധഗാഥ’ എന്ന പേരിൽ പരിഭാഷപ്പെടുത്തി. സംസ്കൃതത്തിലുള്ള ശിവശക്തി വിലാസത്തിന് മലയാള ഭാഷ്യം ചമച്ചു.
തരവത്ത് അമ്മാളുഅമ്മയുടെ പ്രധാന കൃതി തീർത്ഥയാത്ര എന്ന യാത്രാ വിവരണമാണ്.
ഭക്തമാല (3 ഭാഗങ്ങൾ) ശിവഭക്തവിലാസം, ലീല, ബാലബോധിനി, കൃഷ്ണഭക്തി ചന്ദ്രിക, ബുദ്ധചരിതം, ബുദ്ധഗാഥ, കോമളവല്ലി (2 ഭാഗങ്ങൾ) സർവ്വവേദാന്തസിദ്ധാന്ത സംഗ്രഹം, ശ്രീ ശങ്കരവിജയം എന്നിവയാണ് പ്രമുഖ രചനകൾ. ഇവയിൽ ചിലത് പാഠപുസ്തകങ്ങളായിട്ടുണ്ട്. മൗലിക കൃതികൾ കൂടാതെ സംസ്കൃതത്തിൽനിന്നും തമിഴിൽനിന്നും ഒട്ടേറെ കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെ സാമൂഹ്യ സാഹിത്യ രംഗത്തേക്ക് കൊണ്ടുവരാൻ അമ്മാളുഅമ്മ ഏറെ ശ്രദ്ധിച്ചിരുന്നു. ലക്ഷ്മിഭായി മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘സത്രീകളുടെ സാഹിത്യവാസന’ എന്ന ഉപന്യാസത്തിൽ അവർ ഇപ്രകാരം എഴുതുകയുണ്ടായി:
സ്ത്രീകൾക്ക് സാഹിത്യവാസനയുണ്ടോ എന്നു ചിലർ സംശയിച്ചുവരുന്നതായറിയുന്നു. എന്നാൽ സാഹിത്യവാസനയുടെ ഇരിപ്പുതന്നെ സ്ത്രീകളിലാണെന്നാണ് ഞാൻ പറയുന്നത്. സാഹിത്യത്തിന്റെ അധിഷ്ഠാനദേവത തന്നെ സ്ത്രീയായിരിക്കുന്നതിനാൽ ഇതുപറയാൻ പ്രത്യേകം അവകാശം ഉണ്ടല്ലോ? സാക്ഷാൽ പരാശക്തിയുടെ അംശം ലേശം സകല സ്ത്രീജനങ്ങളിലുമുണ്ടെന്ന് പുരാണങ്ങൾ ഘോഷിക്കുന്നു. അതിനാൽ സാഹിത്യത്തിന്റെ അധിഷ്ഠാനദേവതയും പരാശക്തിയുടെ ശക്തി ലേശം സ്ത്രീകളിൽ അന്തർലീനമായിരിക്കുന്ന ഈ ശക്തിവിശേഷത്തെ – പരമ്പരാസിദ്ധമായിരിക്കുന്ന ഈ സാഹിത്യ വാസനയെ – നൂതനപരിഷ്കാരസമ്പ്രദായത്താൽ മൂടപ്പെട്ടിരിക്കുന്നു. ഈ ജ്ഞാനദീപത്തെ അവിദ്യയുടെ ആവരണത്തിൽനിന്ന് യാഥാർത്ഥ സംസ്കാരം നിമിത്തം വെളിപ്പെടുത്തുന്നതായാൽ ശാണഘർഷണത്താൽ മാലിന്യം നീങ്ങി പ്രകാശിക്കുന്ന ദിവ്യരത്നംപോലെ അതു സ്ത്രീകളിൽ പ്രകാശിക്കുന്നതായിരിക്കും.
1936 ജൂൺ 6 ന് അന്തരിച്ചു.
🟠
Prepared by:
◼️Kathaprasangam fb Page◼️
📱9400586501📱
I visited many blogs however the audio quality for audio songs current at
this web page is genuinely marvelous.