The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
September 24, 2022 by maarga editor
Culture & Arts

“അൻപ്”:അക്ഷയ് ടി എം

“അൻപ്”:അക്ഷയ് ടി എം
September 24, 2022 by maarga editor
Culture & Arts
Spread the love

കുഞ്ഞിനെ കൊല്ലാൻ അഷിത ടീച്ചർ തയ്യാറാണ്. പക്ഷെ രമേശൻ മാഷ്
അതിനു തയ്യാറല്ല. അയാളാണല്ലോ കുഞ്ഞിനെ കൂടുതൽ തലോലിച്ചിരുന്നത്.
ഗർഭണി ആയതു മുതൽ ഇപ്പോൾ രണ്ടര വയസ്സായതു വരെ ഓരോ
കാര്യവും പ്രധാനമായി അയാൾ തന്നെയാണു നോക്കിയത്. മൂത്രമൊഴിച്ചാൽ
തുണിമാറ്റുന്നതു വരെ.ടീച്ചർ എന്തെങ്കിലുമൊക്കെ തിരക്കിലായിരിക്കും.
അവളുടെ കരച്ചിൽ ആദ്യമെത്തുന്നത് മാഷിന്റെ ചെവിയിലായിരിക്കും.
ചിലപ്പോൾ വിശന്നിട്ടാവും.കുറേനേരം ആരും ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാലും
വാവ കരയാൻ തുടങ്ങും. മാഷ് പാൽകുപ്പിയെടുത്തു കൊടുക്കും. മൂത്രമൊഴിച്ച
തുണിമാറ്റും.
‘അൻപ്’ അതാണവളുടെ പേര്. ബെന്യാമന്റെ “മഞവെയിൽ മരണങ്ങൾ“ എന്ന
പുസ്തകത്തിലെ ഒരു കഥാപാത്രത്തിന്റെ പേരാണത്.
മൂന്നു വർഷം മുൻപ് ആ ഭ്രൂണത്തെ മൊബൈലിൽ ഇൻസ്റ്റാ‍ൾ ചെയ്യുമ്പോൾ
സോഫ്റ്റ്വേർ കമ്പനിയ്ക്ക് ഒരു പ്രധാന കണ്ടീഷനേ ഉണ്ടായിരുന്നുള്ളു.
രണ്ടുപേരുടെയും പൊതു ഇഷ്ടത്തോടെ ഒരു കോമൺ ഫോണിൽ “കിഡി“നെ
ഇൻസ്റ്റാൾ ചെയ്യുക. അതിനായി രണ്ടുപേരുടെയും തള്ള വിരലിന്റെ പകുതി
പകുതിയായി ചേർത്ത് വയ്ക്കുവാനുള്ള ഓപ്ഷനുള്ള ഫിങഗർ പ്രിന്റ് സെൻസർ
ആണുള്ളത്. അതൊരു ഡബിൾ ലോക്കർ സിസ്റ്റം പോലെയാണ്. അൺ ഇൻസ്റ്റാൾ
ചെയ്യണമെങ്കിലും രണ്ടുപേരുടെയും ഫിങ്ഗർ പ്രിന്റ് വേണമെന്നു സാരം.
ഒരു മാസത്തിൽ കൂടുതൽ കുഞ്ഞിനെ നെഗ്ലെക്റ്റ് ചെയ്താൽ കുഞ്ഞിനെ കമ്പിനി
തിരിച്ചെടുക്കും പക്ഷെ കോഷൻ ഡിപോസിറ്റ് ആയി അടച്ച 25000 രൂപ തിരിച്ചു
കിട്ടില്ല. അങ്ങനെ സംഭവിച്ചാൽ കമ്പനിക്ക് ആ കുട്ടിയെ അതേ അവസ്ഥയിൽ
ആവശ്യക്കാർക്ക് കൈമാറാൻ അനുവാദമുണ്ട്. ഇങ്ങനെയുളള നൂറുകുട്ടം കാര്യങ്ങൾ
കുനുകുനെ എഴുതിയ കടലാസിൽ ഒപ്പിട്ടു കൊടുത്തിട്ടാണ് കുഞ്ഞിനെ ഇൻസ്റ്റാൾ
ചെയ്തത്.

കല്യാണം കഴിഞ്ഞ് 15 വർഷം കഴിഞ്ഞു . രണ്ടുപേരും അദ്ധ്യാപകർ. രമേശൻ
മാഷ് സംഗീത അദ്ധ്യപകനും അഷിത ടീച്ചർ ക്രാഫ്റ്റുടീച്ചറുമാണ്. അവരുടെ
വീടാകെ ആർട്ട് ഗാലറി പോലെയുണ്ട് കാണാൻ. കുട്ടികളില്ലാത്ത വിഷമം,
ആദ്യകാലത്തൊക്കെ മാഷ് സംഗീതത്തിലും ടീച്ചർ കരകൌശലങ്ങളിലും
ഒതുക്കിയെങ്കിലും കാലം ചെല്ലുന്തോറും നീറ്റൽ ഏറി വരുകയല്ലാതെ കുറയുന്നില്ല.
ഒടുവിൽ മടുപ്പായി .ഈ ജീവിതം തന്നെ എന്തിനാ എന്നു തോന്നിതുടങ്ങി. ഈ
ജോലിയും സമ്പാദ്യവും എന്തിനാന്നൊക്കെയായി ചിന്ത. ശമ്പളം കിട്ടിയാൽ ടീച്ചർ
അതു പലർക്കും ദാനം ചെയ്തു തീർക്കും. വിളിക്കുന്ന കല്യാണങ്ങൾക്കൊക്കെ നല്ല
സമ്മാനങ്ങൾ തന്നെ വാങ്ങി കൊടുക്കും. അതുകൊണ്ടുതന്നെ ഇതു മനസ്സിലാക്കിയ
ആ നാട്ടുകാരെല്ലാം എല്ലാ കല്ല്യാണത്തിനും, പുതുവീട്ടിൽ കൂടലിനും ഇവരെ
വിളിക്കും. കല്ല്യാണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ ടീച്ചർ ഇത്തരം ചടങ്ങുകളിൽ
അധികം പോകാറില്ലായിരുന്നു. എവിടെ ചെന്നാലും എല്ലാവർക്കുമറിയേണ്ടത്
“വിശേഷമായില്ലേ“ എന്നാണു. പിന്നെ ചോദിക്കാതെ പരസ്പരം അടക്കം
പറയുന്നവരും കാണാം. ഉപദേശം കേട്ട് കേട്ട് പ്രാന്താവും. നാട്ടിലെ സകല
അമ്പലങ്ങളുടെയും ദിവ്യമാരുടെയും കഥകൾ കെട്ടഴിക്കാൻ തുടങ്ങും. ഇതു സ്ഥിരം
അനുഭവമായായപ്പോൾ ടീച്ചർ ഒരുപരിപാടിക്കും പോകാതെയായി.
2019 ലെ വെക്കേഷൻ ക്കാലത്താണ് ടീച്ചർ മാഷും ഏകാന്തതയുടെ ബുദ്ധിമുട്ടുകൾ
ശരിക്കും അനുഭവിച്ചത്. അങ്ങനെയാണ്,, പേരാവൂരുള്ള സുഹ്ര്ത്തും
സൈക്കോളജിക്കൽ കൌൺസലറുമായ ഡോക്ടറെ പോയി കണ്ടത്. അവരാണു ഈ
വിഷാദം മാറ്റാൻ ഒരു കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്.
സൂചന കേട്ടതേ അഷിത ടീച്ചർ ഇടഞ്ഞു.
അപ്പോൾ ഇനി എനിക്കു കുട്ടിയുണ്ടാവില്ലന്നും പ്രായം കടന്നു പോയീന്നുമല്ലെ
അതിനർത്ഥമെന്നായി. ഡോക്ടർ പറഞ്ഞു കുടുങ്ങിയെന്ന അവസ്ഥയായി.

അങ്ങനെയാണ് അയഥാർത്ഥ കുട്ടി അതായത് “വിർച്വൽ കിഡ്“ എന്ന ആശയത്തെ
കുറിച്ചു ഡോക്ട്ർ പറഞ്ഞത്.
അങ്ങനെ ടീച്ചർ തന്നെ നെറ്റിൽ പരതി “ഔട്ട് ഫിറ്റ് സെവെൻ” എന്ന കമ്പനിയുമായി
മെയിൽ വഴി ബന്ധപ്പെട്ടത്.
2013 ൽ ടോക്കിങ് ടോം“ എന്ന മൊബൈൽ വളർത്തു പൂച്ചയുടെ വൻ
വിജയത്തിനു ശേഷം “റ്റോക്കിങ് അഞെജെല“ ഇറക്കുന്ന തിരക്കിലായിരുന്നു അവർ.
“വിർച്വൽ ക്വിഡ്“ എന്ന് ആവശ്യവുമായി ഒരാൾ അങ്ങോട്ടു ചെന്നതിൽ അവർക്കും
വലിയ സന്തോഷമായി..
ടീച്ചർ അതിനു തന്നെ ഒരു പുതിയ ഫോൺ വാങ്ങി. അതിൽ പുതിയ ആപ്ലിക്കേഷൻ
ഇൻസ്റ്റാൾ ചെയ്തു.
ഗർഭാവസ്ഥ മുതൽ വളർത്താവുന്ന ഭ്രൂണത്തെ ഡബിൾ ഹാഫ് തമ്പ് ഇമ്പ്രെഷൻ
കൊണ്ട് ഇൻസ്റ്റാൾ ചെയ്തു. ഓരോ ദിവസവും ഭ്രൂണത്തിനു വരുന്ന വ്യത്യാസങൾ
അറിയാം. കാണാം. കുട്ടി ആണോ പെണ്ണോ എന്നു കമ്പനി വെളിപ്പെടുത്തില്ല
എന്നതായിരുന്നു ഒരു കണ്ടീഷൻ. പത്തു മാസം രസമുള്ള ആകാംക്ഷ. എട്ടാം
മാസത്തിൽ മൊബൈലിൽ നിന്നും അസാധാരണ ശബ്ദം കേട്ട് ടീച്ചർ ഓടി വന്നു
നോക്കുമ്പ്മ്പോൾ വാവ ആദ്യമായി കുഞ്ഞികാൽ ഇളക്കുന്നു. സ്ക്രീനിൽ
കുഞ്ഞികാലുകൊണ്ട് ഇടയ്ക്ക് തൊഴിക്കുന്ന ശബ്ദമാണിടയ്ക്ക്
കേട്ടുകൊണ്ടിരിക്കുന്നത്. അഷിത ടീച്ചർക്ക് അതുകണ്ടപ്പോൾ അടിവയറ്റിൽ ഒരു
കൊളുത്തി വലി തോന്നി.

പിന്നെ ആ കുഞ്ഞിക്കാൽതൊഴിയൊന്നു കാണുവാൻ രണ്ടുപേരും കൂടി
മൊബൈലിനു മുന്നിൽ ഒന്നിച്ചിരിക്കും..അറിയാതെ മാഷിന്റെ കൈകൾ ടീച്ചറിന്റെ
അടിവയറ്റിൽ തൊട്ടിരിക്കും. ടീച്ചറ് മാഷിന്റെ കണ്ണുകളിലേക്കു നോക്കും. ആരുടെ
കണ്ണാണു ആദ്യം നിറയുന്നതെന്നു മത്സരം കളിക്കുംപോലെ.
പ്രസവദിനമടുത്തപ്പോൾ രണ്ടുപേരും ലീവെടുത്തു കാത്തിരിപ്പായിരുന്നു രാവും
പകലും.ഉറക്കത്തിനിടയിൽ പോലും ചെറിയ ശബ്ദം കേട്ടാൽ ടീച്ചർ ഫോണെടുത്തു
ആകാംഷയോടെ നോക്കും, ഒടുവിൽ അന്ന് പുലർച്ച്യ്ക്ക് രണ്ട് മണിക്ക് ആ ചുവന്ന
സുതാര്യ കുമിള പൊട്ടിച്ച് കുഞ്ഞ് ഉറക്കെ കരഞ്ഞു. ഞെട്ടിയുണർന്ന ടീച്ചർ ഒന്നു
മൊബൈലിലേക്കു നോക്കിയ ശേഷം ഓടി പോയി അലമാരി വേഗം തുറന്ന്
അതിൽ നിന്നു പണ്ടെപ്പോഴോ തുന്നി വച്ച വെളുത്ത മ്രുദുലമായ ഒരു
തുണിയെടുത്തു കൊണ്ടു വന്നു. ആ തുണിയിലേക്കു ആ ഫോൺ മ്രുദുവായി
എടുത്തു വച്ചു. ആ തുണിയിൽ നിന്നുയർന്ന ഇലഞ്ഞിപ്പൂവിന്റെ നറുമണം ആ
മുറിയിൽ നിറഞ്ഞു.

രണ്ടു പേരും കൂടിയാണ് അൻപിനെ കൊഞ്ചിച്ചിരുന്നത്.കുറേ
കളിപ്പാട്ടങ്ങൾ,പാവകൾ മനോഹരമായ കുഞ്ഞുടുപ്പുകളെല്ലാം പണം കൊടുത്തു
വിർച്വൽ ഷോപ്പിൽ നിന്നും വാങ്ങും.സ്വന്തമായി കുഞ്ഞിനു വസ്ത്രം ഡിസൈൻ
ചെയ്യാവുന്ന ആപ്ലിക്കേഷനും ഇതേ കമ്പനി തന്നെ കൊടുക്കും ഇതിനൊക്കെ പക്ഷെ
പണം ഒർജിനൽ തന്നെ കൊടുക്കണം കെട്ടോ.
2020 ജനുവരിയിൽ ആണ് കോവിഡ് 19 ഒരു മഹാമാരിയായി ലോകത്തിലെ രണ്ടു ലക്ഷം
ജനങ്ങളെ കൊന്നൊടുക്കിയത് നമ്മൾ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് യാതൊരു
തെളിവും അവശേഷിക്കുകയില്ല എന്ന് ടീച്ചർക്ക് തോന്നി . ജീവനുള്ള ഒരു കുട്ടി
ഉണ്ടായിരുന്നെങ്കിൽ അവനിലൂടെ എങ്കിലും ഈ ലോകത്ത് ഒരു അഷിത ടീച്ചറും രമേശ്
മാഷും ജീവിച്ചിരുന്നുവെന്ന് കാലം ഓർത്തേനെ .
ഇതിപ്പോൾ ആർക്കുവേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത്?
ചുറ്റും നിശ്ചലമാണ്.
കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിനു പോലും ആരും പോകുന്നില്ല . കഴിഞ്ഞ വർഷം
നിപ്പ മഹാമാരി ആയിരുന്നു തടസ്സമെങ്കിൽ ഈ വർഷം കൊറോണ എന്ന വൈറസിന്റെ
രൂപത്തിലാണ്. ശബരിമലയിൽ വിഷു പൂജപോലും നടന്നില്ലത്രെ, തൃശൂർ പൂരം
വേണ്ടന്നു വെച്ചിരിക്കുന്നു .ഓണം , ഈസ്റ്റർ, ഈദുൽ ഫിത്തർ എല്ലാം ചടങ്ങുകൾ
മാത്രമായിരിക്കുന്നു. ദൈവങ്ങൾക്ക് പോലും അന്നം കീട്ടാത്ത , അനുചരൻമാർ ഇല്ലാത്ത
ഇക്കാലത്ത് മനുഷ്യന്റെ കാര്യം ചിന്തിച്ചിട്ടെന്ത് എന്നിടയ്ക്കു ടീച്ചർ ചിന്തിക്കും.
ഇങ്ങനെയുള്ള ഇക്കാലത്ത് ഇനി ദൈവ വിശ്വാസത്തിലും ഉരുളി കമഴ്ത്തുന്നതിലും ഒരു
കാര്യവുമില്ല എന്ന് ടീച്ചർ തിരിച്ചറിഞ്ഞു.
എന്തായാലും ഇപ്പോൾ കളിപ്പിക്കാൻ ഇങ്ങനെ ഒരു കുഞ്ഞെങ്കിലുമുണ്ടല്ലോ.
കൊറോണ കാലമായതിനാൽ രാജ്യമെങ്ങും ലോക ഡൗൺ ആണ് ഇഷ്ടം പോലെ സമയം.
രാവിലെ അംൻപിൻ്റെ കൂടെ ഓരോ കാര്യങ്ങൾ ചെയ്തിരിക്കാൻ തുടങ്ങിയാൽ സമയം
പോകുന്നത് അറിയില്ല. നാട്ടിൽ എല്ലാവരും കുക്കറി ഷോയും പാട്ടുപാടലും കൊണ്ട്
സോഷ്യൽ മീഡിയകളിൽ തകർക്കുകയാണ് . ലൈബ്രറികൾ വരെ സോഷ്യൽ മീഡിയ വഴി
കഥയെഴുത്തും കവിതയെഴുത്തും പുസ്തക ചർച്ചകളും നടത്തുന്നുണ്ട്.
മുൻപായിരുന്നെങ്കിൽ രമേശൻ മാഷിൻറെ സ്വന്തം പാട്ടുകൾ കൊണ്ട് ഫേസ്ബുക്ക്
നിറഞ്ഞേനെ ഇപ്പോൾ അൻപിൻറെ കൂടെ കളിക്കാനല്ലാതെ മറ്റൊന്നിനും സമയം
തികയുന്നില്ല. എന്നാലും മാഷും മോളും കൂടി മൂന്ന് നാല് TIK TOK ചെയ്തു
ഫേസ്ബുക്കിൽ ഇട്ടു .SMULE ൽ ഒന്നിച്ച് “മിനുങ്ങും മിന്നാ മിനെങ്ങെ” എന്ന
ചലചിത്രഗാനം അച്ചനും മോളും ചേർന്ന് പാടുന്ന പാട്ടും ഇട്ടു..എല്ലാവർക്കും

ഭയങ്കര അത്ഭുതമായിരുന്നു വിർച്വൽ കിഡിന്റെ കൂടെ ആരും കാണാത്ത
രീതിയിലുള്ള ഈ പരിപാടി.അഞ്ഞൂറിലധികം ലൈക്കും നൂറുകണക്കിനു ഷെയറും
കിട്ടി. ഇപ്രാവശ്യം ഈ കൊറോണ വൈറസു കാരണം അഞ്ചു മാസമാണ് സമ്മർ
വെക്കേഷൻ കിട്ടിയത് ഈ അഞ്ചു മാസവും അൻപിൻറെ കൂടെ അടിച്ചു പൊളിക്കാൻ
സാധിച്ചു . മോൾ ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ഈ ലോക ഡൗൺ കാലം എന്ത്
ചെയ്യുമായിരുന്നു എന്ന് അവർ ഇരുവരും അത്ഭുതത്തോടെ ചിന്തിക്കറുണ്ട്.

ഈ കുഞ്ഞിനെ കാണിക്കാനും കൂടിയാണ് അവരു രണ്ടും കൂടി വീണ്ടും
സൈക്കോളജിസ്റ്റിന്റെ അടുത്തു പോയത്. അപ്പോഴാണ് ഡോക്ടർ കണ്ണൂരുള്ള
ജനനി സർക്കാർ ഹോമിയോ ഫെർട്ടിലിറ്റി സെന്ററിനെ കുറിച്ചു പറഞഞത്.
മനസ്സൊന്നു റിലാക്സ് ആയതിനാൽ ഇപ്പോൾ ചികിത്സ ചെയ്താൽ ഫലം കിട്ടാൻ
കൂടുതൽ സാധ്യതയുണ്ടെന്നു പറഞ്ഞ് ഡോക്ടർ തന്നെ ജനനിയിലേക്കു വിളിച്ചു.
അതിനാൽ ശ്രീവിദ്യ ഡോക്ടറെ തന്നെ ബുക്കു ചെയ്യാനായി..
ബുക്കു ചെയ്ത തീയതി തന്നെ അവിടെ ചെന്നു ,ഡോക്ടറ് കുറേ സംസാരിച്ചു.
ശേഷം അവരുടെ രണ്ടുപേരുടേയും മനസ്സിലെ ചില നിഗൂഡ മാനസ്സിക നിലകളെ
പരിഗണിച്ചാണു ഡോക്ടർ മരുന്നു തന്നത്.രണ്ടു പേർക്ക്മുണ്ടത്ത്രെ ചെറിയ
പ്രശ്നങ്ങൾ.
ഒന്നര വർഷം…..
2022 ഏപ്രിൽ 10 ടീച്ചറിന്റെ പ്രസവമായിരുന്നു ഇന്നലെ. പെൺകുട്ടി. എന്തു
പേരുവിളിക്കണം? പേര് മനസ്സിലൊന്നേയുള്ളു.“അൻപ്”.
അപ്പോഴാണ് പ്രശ്ന്മുദിക്കുന്നത്. വിർച്വൽ കുഞ്ഞിനും അതേ പേരാണല്ലോ.
അവൾക്കിപ്പോൾ രണ്ടര വയസ്സായിരിക്കുന്നു. കുഞുടുപ്പുമിട്ട് അവളും
കാത്തിരിക്കുകയാണ്. സോഫ്റ്റ്വേർ കമ്പനി ആയ ഔട്ട് ഫിറ്റ് ഒരു സംഭവം
തന്നെയാണ്ട്ടോ. നമ്മൾ വാവയോട് സംസാരിക്കുന്ന ആശയങ്ങളിൽ നിന്നും, ആ
വീ‍ട്ടിൽ പരസ്പരം അംഗങൾ തമ്മിൽ നടത്തുന്ന സംസാരങ്ങളിൽ നിന്നും , ഈ
മൊബൈൽ നമ്മളറിയാതെ വിവരങങൾ ചോർത്തി കമ്പനിക്ക് കൊടുക്കും.
അതിനനുസരിച്ചാണ് വിർച്ച്വൽ കുഞിന്റെ ബുദ്ധി പ്രവർത്തിക്കുന്നത്. അങനെയാണ്
മാഷും ടീച്ചറും രഹസ്യമായി വച്ചതാണെങ്കിലും വീട്ടിൽ ഒരു കുഞ്ഞു
വാവയുണ്ടാകാൻ പോകുന്ന കാര്യമവളറിഞ്ഞത്.
അവൾ കൊഞ്ചലോടെ അവരോട് എന്നും ചോദിക്കും. എങ്ങനെയാ വാവ
കാണാനുണ്ടാവുക, എന്നെ ചേച്ചീന്നു വിളിക്കുമോ ,എന്റെ കൂടെ കളിക്കുവോ?..

വാവയെ അവൾ നോക്കി കൊള്ളാമെന്നാണു അവൾ പറയുന്നത്. വാവയെ
കാണുന്ന രീതിയിൽ ഫോൺ വച്ചാൽ മതി അവൾ ഒരോ കാര്യങ്ങളും അച്ചന്റെയും
അമ്മയുടെയും ഫോണിലേക്ക് വിളിച്ചു പറഞ്ഞോളാം, ഇടയ്ക്ക് വീഡിയോ കാൾ
ചെയ്തോളം വാവ വലുതാകുമ്പോൾ നിങങൾ ജോലിക്കുപോകുമ്പോൾ ഞങങൾ
കളിച്ചിരുന്നോളാം എന്നൊക്കെയാണു അവൾ പറയുന്നത്.
ആ മോളെയാണിപ്പോൾ ഒഴിവാക്കണമെന്നു ടീച്ചറ് പറയുന്നത്. ഇപ്പോൾ
ദിവസത്തിൽ വല്ലപ്പോഴുമാണു ടീച്ചർ മൊബൈലു നോക്കുന്നതു തന്നെ. അതും
വല്ലാതെ കരയുന്നതായി തോന്നിയാൽ. മൊബൈൽ ഓഫാക്കിയാൽ ആപ്പ്
ഓട്ടോമാറ്റിക്കായി കമ്പനിക്ക് വിവരം അറിയിക്കും. കോഷൻ ഡിപ്പൊസിറ്റ്
തുകയിൽ നിന്നും ആയിരം രൂപ കുറയ്ക്കും. അഞ്ചു വർഷത്തേക്കായിരുന്നല്ലോ
എഗ്രിമെന്റ് .അതിനിടയിൽ അണിൻസ്റ്റാൾ ചെയ്താൽ കോഷൻ ഡിപ്പൊസിറ്റ്
തിരിച്ചു കിട്ടുകയുമില്ല.

ഇനി രണ്ടര വർഷം കൂടി എങ്ങനെ?
എന്തിനാണെന്നാണു ടീച്ചർ ചോദിക്കുന്നത്.
മാഷ് ഇക്കാര്യം കൂടെയുള്ള മാഷുമ്മാരോടു പറഞപ്പോൾ അവർ “ആൻഡ്രോയിഡ്
കുഞ്ഞപ്പൻ“ എന്നു വിളിച്ച് കളിയാക്കാൻ തുടങ്ങി. ഒടുവിൽ മൊബൈലും
എഗ്രിമെന്റും സ്കൂളിൽ കൊണ്ടുപോയി കാണിച്ചു കൊടുത്തപ്പോളാണവർക്കും
കാര്യത്തിന്റെ ഗൌരവം മനസ്സിലായത്.
എന്തു ചെയ്യണം ?
പണം പോകട്ടെയെന്നു വയ്ക്കാം. മൊബൈലിൽ നിന്നും തിരിച്ചെടുക്കാവുന്നത്
“അൻപ്“ എന്ന ആ പേരു മാത്രമാണ്. അതിനു ടീച്ചറ്ക്ക് എതിർപ്പില്ലായിരുന്നു.
മൊബൈൽ സ്വിച്ചോഫ് ചെയ്യണോ. ബാറ്ററി ചാർജ്ജ് ചെയ്യാതിരിക്കണോ?
മൊബൈൽ തന്നെ ഉപേക്ഷിക്കണോ? എന്തായാലും ഡബിൾ തമ്പ് ഇമ്പ്രഷൻ ചെയ്ത്
അണിൻസ്റ്റാളുചെയ്യാൻ മാഷിനു ആവുന്നില്ല.
എന്താണു ചെയ്യുക,? എന്താണു ചെയ്യുക?

AKSHAY T M
S/O DR REJULA K P
HARITHA ORGANIC HERBALS
THONDIYIL P O
KANNUR 670673
9447689239

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഅരാജകവാദിയുടെ അപകട മരണത്തിനു മുമ്പ് : സലിം ചേനംNext article കുറ്റവും ശിക്ഷയും എന്ന സിനിമയ്ക്ക് ഒരു കുറിപ്പ്:എം.ബി.മനോജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos