അട്ടപ്പാടിയും കൃഷിയും:പി. ശിവലിംഗൻ

ചെറുപ്പത്തിൽ മലയോട് ചേർന്നായിരുന്നു ഞങ്ങളുടെ ചെറിയ ചാള (കുടിൽ). ഒരു മലയിൽ നിന്നും തൊട്ടടുത്ത മലയിലേക്കും അതിന്റെ അടുത്ത മലയിലേക്കും നോക്കിയാൽ കാണാവുന്നത് ചെറിയ കുടിലുകളും കാവൽ വീടുകളും നിറയെ റാഹി, ചാമ തുവര,ചോളം, മത്തൻ, തുടങ്ങിയവ മാത്രമായിരുന്നു. രാവിലെ ചരിഞ്ഞ കൃഷിയിടത്തിലൂടെ നടന്നാലറിയാം കൃഷിയിടത്തിലെ തണുപ്പ്. ഇരു മലകളിൽ നിന്നും കൂവിയും വിളിച്ചും സംഭാഷണം നടത്തിയിരുന്നു. അവിടെ എല്ലാം സഞ്ചാര യോഗ്യമായ വഴികളും ഉണ്ടായിരുന്നു. ഇന്ന് അവിടെങ്ങളില്ലെല്ലാം കാട്ടുപോത്തിനോ ,ആനയ്ക്കോ, പന്നിക്കോ മാത്രം സഞ്ചരിക്കാവുന്ന വഴികളായി മാത്രം മാറിയിരിക്കുന്നു. എന്നാൽ അത് മാത്രമോ വന്യജീവികൾ നാട്ടിലേക്ക് കൂടി ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അവ വലിയ തോതിൽ കൃഷികൾ നശിപ്പിക്കുന്നുമുണ്ട്, മനുഷ്യരും ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നതും വലിയൊരു പ്രശ്നമാണ്. എന്നാൽ വനംവകുപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലതാണ് തോന്നുന്നു. അത്ര മാത്രം കേമമാണല്ലോ!
എന്നാലോ അവിടെ കൃഷി നടത്തിയിരുന്നതും വീട് പണിതിരുന്നതുമായ സ്ഥലങ്ങളുടെ അവശേഷിപ്പുകൾ ഇന്നും കാണാവുന്നതാണ്.
ഈ പറഞ്ഞതിനൊക്കെ വലിയ കാലപ്പഴക്കം ഇല്ല. 20-22വഷത്തെ പഴക്കം മാത്രം. അതിന് മുമ്പ് വലിയ തോതിൽ കൃഷി ഉണ്ടായിരുന്നു.
എന്നാൽ അവയെല്ലാം താഴോട്ട് ഇറങ്ങി. പൂർവ്വയിടങ്ങൾ കാടായി മാറി. അത് കണ്ടതും വനംവകുപ്പ് ഇതിന്റെ ഇടയ്ക്ക് കൂടെ ജണ്ട പണിതു. ഇന്നും പരമ്പരാഗത രീതിയിൽ ഉള്ള ധാന്യങ്ങൾ കൃഷി ചെയ്ത് വരുന്നുണ്ട്. അതെല്ലാം പൂർണ്ണമായും വനാർത്തിയോട് ചേർന്ന ഇടങ്ങളിലല്ല. മാത്രമല്ല, അതിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഇപ്പോൾ പേരിനു മാത്രം.അട്ടപ്പാടിയിലും ഇത് തന്നെയാണ് സ്ഥിതി.

ചെറുപ്പത്തിൽ മലയോട് ചേർന്നായിരുന്നു ഞങ്ങളുടെ ചെറിയ ചാള (കുടിൽ). ഒരു മലയിൽ നിന്നും തൊട്ടടുത്ത മലയിലേക്കും അതിന്റെ അടുത്ത മലയിലേക്കും നോക്കിയാൽ കാണാവുന്നത് ചെറിയ കുടിലുകളും കാവൽ വീടുകളും നിറയെ റാഹി, ചാമ തുവര,ചോളം, മത്തൻ, തുടങ്ങിയവ മാത്രമായിരുന്നു. രാവിലെ ചരിഞ്ഞ കൃഷിയിടത്തിലൂടെ നടന്നാലറിയാം കൃഷിയിടത്തിലെ തണുപ്പ്. ഇരു മലകളിൽ നിന്നും കൂവിയും വിളിച്ചും സംഭാഷണം നടത്തിയിരുന്നു. അവിടെ എല്ലാം സഞ്ചാര യോഗ്യമായ വഴികളും ഉണ്ടായിരുന്നു. ഇന്ന് അവിടെങ്ങളില്ലെല്ലാം കാട്ടുപോത്തിനോ ,ആനയ്ക്കോ, പന്നിക്കോ മാത്രം സഞ്ചരിക്കാവുന്ന വഴികളായി മാത്രം മാറിയിരിക്കുന്നു. എന്നാൽ അത് മാത്രമോ വന്യജീവികൾ നാട്ടിലേക്ക് കൂടി ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അവ വലിയ തോതിൽ കൃഷികൾ നശിപ്പിക്കുന്നുമുണ്ട്, മനുഷ്യരും ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നതും വലിയൊരു പ്രശ്നമാണ്. എന്നാൽ വനംവകുപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലതാണ് തോന്നുന്നു. അത്ര മാത്രം കേമമാണല്ലോ!
എന്നാലോ അവിടെ കൃഷി നടത്തിയിരുന്നതും വീട് പണിതിരുന്നതുമായ സ്ഥലങ്ങളുടെ അവശേഷിപ്പുകൾ ഇന്നും കാണാവുന്നതാണ്.
ഈ പറഞ്ഞതിനൊക്കെ വലിയ കാലപ്പഴക്കം ഇല്ല. 20-22വഷത്തെ പഴക്കം മാത്രം. അതിന് മുമ്പ് വലിയ തോതിൽ കൃഷി ഉണ്ടായിരുന്നു.
എന്നാൽ അവയെല്ലാം താഴോട്ട് ഇറങ്ങി. പൂർവ്വയിടങ്ങൾ കാടായി മാറി. അത് കണ്ടതും വനംവകുപ്പ് ഇതിന്റെ ഇടയ്ക്ക് കൂടെ ജണ്ട പണിതു. ഇന്നും പരമ്പരാഗത രീതിയിൽ ഉള്ള ധാന്യങ്ങൾ കൃഷി ചെയ്ത് വരുന്നുണ്ട്. അതെല്ലാം പൂർണ്ണമായും വനാർത്തിയോട് ചേർന്ന ഇടങ്ങളിലല്ല. മാത്രമല്ല, അതിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഇപ്പോൾ പേരിനു മാത്രം.

