സമത – മാർഗ
കവിതാമത്സരത്തിൽ
(വിദ്യാർത്ഥിവിഭാഗം )
രണ്ടാംസ്ഥാനംനേടിയ കവിത
പെണ്ണപ്പൻ:ആദി
പെണ്ണപ്പാ
പെണ്ണപ്പായെന്ന്
നാടാകെ വിളിക്കുന്ന
അപ്പനുണ്ട് ,
ബാക്കിയെല്ലാരപ്പന്മാരും
ആണപ്പന്മാരാണ്.
എന്റപ്പൻ പെണ്ണപ്പനും .
പെണ്ണപ്പൻ
അമ്മ
മരിക്കുംമുന്നേ
മീൻ നുള്ളുമായിരുന്നു
അടുപ്പുതുമായിരുന്ന
ടിച്ചുവാരുമായിരുന്നു.
തോട്ടിലിറങ്ങി
അലക്കുമായിരുന്നു
‘അടിപ്പാവാട കൂടി
കഴുകിക്കോടാ, ണുങ്ങളെ പറയിപ്പിക്കാ നെന്ന്
കരക്കാരു
മുഴുവനും വാ കീറും
പെണ്ണപ്പനെന്നെ
നോക്കിച്ചിരിക്കും
‘നൂറ്റാണ്ടുകളുടെ
വിഴുപ്പലക്കിക്കളയുവാ ” ന്ന്
സിദ്ധാന്തം പറയും
മൂക്കീ കയ്യിട്ട്
ഞാൻ പെണ്ണപ്പന്റെ
വാ നോക്കും
‘അടിപ്പാവാടയൊരു
ചീത്ത
സാമാനമാണോ ” ന്ന്
ഞാൻ ചോയ്ക്കും
‘അടിലുള്ളതൊക്കെയും
ചീത്തതാണ് കൊച്ചേ ” യെന്ന്
പെണ്ണപ്പൻ
വീണ്ടും സിദ്ധാന്തം പറയും ,
‘അണ്ടിക്കുറപ്പില്ലാത്തോനു
ളുപ്പ് കെട്ടവനെ ‘ ന്നാളുകൾ
കൂക്കും.
അമ്മയും പറയു
മടിച്ചുവാരണ്ടെന്ന്
അലക്കെണ്ടെന്ന്
പെണ്ണപ്പൻ ചിരിക്കും
അടുത്ത പൊരകളിൽ
ആണപ്പന്മാർ
ഭാര്യമാരെ ചെരവ
കൊണ്ടെറിഞ്ഞു വീത്തും
ചീത്തവിളിക്കും
പിളേളരെ പൊതിരെ തല്ലും
മുണ്ടു പൊക്കി ഉറപ്പുളളണ്ടി കാട്ടി
നാണം കെടുത്തും
പെണ്ണപ്പനൊന്നും
ചെയ്തില്ല,
അലക്കൽ
അടിച്ചുവാരൽ
കപ്പ നടീൽ
അല്ലാതെയൊന്നും ചെയ്തില്ല.
പെണ്ണപ്പൻ
എങ്ങോപോയപ്പോളമ്മ
അലക്കുകെട്ടില്ലാതെ
യാറ്റിലേക്കിറങ്ങിപ്പോയി
” പെണ്ണപ്പന്റെ പിടിപ്പുകേട് !
ആണപ്പന്മാർ പണിതു
കാണു ‘ മെന്ന്
കരക്കമ്പി പോലും വന്നു
പെണ്ണപ്പനൊന്നും
മിണ്ടിയില്ല ,
എന്നേം വാരി
ആണപ്പൻമാരെ ഇടയിൽ
നിന്നൊരൊറ്റ
ഇറങ്ങിപ്പോക്കാണ് ,
ആറ്റിലേക്ക് , മഴയിലേക്ക്
വെയിലിലേക്ക്
അടുപ്പിലേക്ക്
അടിപ്പാവാടകളിലേക്ക് .

ആദി
7034788643

good