6 പൊരിവെയിലത്തക്ക നടന്നലഞ്ഞു
പൊരിവെയിലത്തു നടന്നലഞ്ഞ്
ആൽച്ചുവട്ടിൽ കിടന്ന് മയങ്ങിപ്പോയി.
മയക്കത്തിൽ,
നീ
വാദ്യക്കാരിയെയും നർത്തകിയെയും
ചേർത്തുപിടിച്ച്
ആടിപ്പാടിത്തിമിർക്കുന്ന സ്വപ്നം കണ്ടു.
സ്വപ്നത്തിൽ നിന്റെ ശിരസ്സിൽ നിന്ന്
വെളുത്ത മുല്ലപ്പൂക്കളുതിർന്നു വീണു
നീയോ തുടിയിലതിരുദ്രമായിത്താളം ചെയ്തു
നീയോ ഉടലുലയുമാറ് നൃത്തം ചെയ്തു
നിന്നോടു കലർന്ന്
അവരും
സ്വപ്നം ചിലപ്പോൾ ഫലിക്കുമെന്നല്ലേ?
അടച്ചിട്ട കോവിലിനകത്ത്
നീ അവരെ അണച്ചുപിടിച്ചുറങ്ങുന്നുണ്ടെങ്കിൽ –
എങ്കിൽ എനിക്കെന്ത്?
ഓ! ഒരു ചുക്കുമില്ല മഹാദേവാ