കൺകണ്ട കിനാവൊന്നും എന്റേതായില്ല.
കൺകണ്ട കാഴ്ച്ചയൊന്നും നിന്റേതുമല്ല.
കണ്ണിന്റെ കൃഷ്ണമണിയ്ക്കുള്ളിൽ
നീയും ഞാനും ഇന്നുമുണ്ട് ,
കണ്ണേഎന്നു മുണ്ട്.
മനസഗ്നിയെ സ്പർശിക്കുമ്പോൾ
ചുടു നീർ ഉരുകിയൊലിക്കുന്നുണ്ട്.
അതിനു ഉപ്പുരസം .
ചിന്തഹൃദയത്തെ പുണരുമ്പോൾ
ചിന്തുകളാമോർമ്മകൾ തുള്ളി കളിക്കുന്നുണ്ട്.
അതൊരു വസന്തം.
കൂരിരുട്ടു പുതയ്ക്കുമ്പോൾ
കൂര കരയുന്നുണ്ട്.
അതിനൊരു കയ്പും.
പൂക്കളേ നിങ്ങൾ തന്നതല്ലോയീ
മധു.
അതിമധുരം.
ഞാനിങ്ങനെ രസവും നീരസവും നുകർന്നങ്ങനെ
മങ്ങിക്കൊണ്ടേയിരിക്കുന്നു.
കാണാപുറങ്ങളിൽ കണ്ടതൊന്നും
ഇന്ദ്രിയജയമല്ലാതായിരിക്കുന്നു.
കണ്ണേ മടങ്ങുക.
കരളേ നിറയുക.
കനവേ കാണുക.
ഈ ജൻമം വരച്ചിട്ട വഴികളിൽ
കല്ലും മുള്ളും കാണുവാനിത്തിരി
വെട്ടം തരിക.
എൻ കണ്ണേ മടങ്ങുക
ഒരു തരി വെട്ടം കനിയുക.
