ക്യാപ്റ്റൻ എന്ന സിനിമയ്ക്ക് ഒരു കുറിപ്പ്:എബി ജോൺസൺ
‘പെണ്ണ് കാണാൻ വന്ന് മടങ്ങിപ്പോയ സത്യേട്ടന്റെ കൂടെ അങ്ങ് പോകണം എന്നെനിക്ക് തോന്നി’വി പി സത്യൻ എന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തിന്റെ ഭാര്യ യുടെ വാക്കുകൾ. കാൽ പന്ത് കളിക്കാരെയും, പൊലീസ്കാരെയും വെറുത്തിരുന്ന ഒരു പെൺകുട്ടി ആദ്യദർശനത്തിൽ തന്നെ പ്രണയത്തിൽ വീണുപോയത് തുറന്നു പറഞ്ഞതു ഇന്നലെ വായിച്ചു. (ആദ്യ ദർശനത്തിൽ തന്നെ 13 കാരിയായ ഒരു കൊച്ചുപെൺകുട്ടിയോട്,ഞാൻ നിന്നെ ഞാൻ വിവാഹം കഴിക്കും..എനിക്ക് 30 വയസ്സ് ആകുമ്പോൾ..എന്ന പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു- വേറെ ഒരു പെണ്കുട്ടിയോടും ഇങ്ങനെ അയാൾ പറഞ്ഞിട്ടില്ല എന്ന് അവൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല.ആരവങ്ങളോ,അർപ്പുവിളികളോ കേട്ടില്ല.. സ്‌ക്രീനിൽ ,കട്ടൗട്ടിൽ(??!) പാലഭിഷേകം ഇല്ല.
തീയേറ്ററിൽ പകുതി പോലും ആളില്ല.പക്ഷെ.
‘ജയസൂര്യ’ ഇന്ന് CAPTAIN എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് നിങ്ങളെ കെട്ടിപ്പിടിക്കണം എന്ന് തോന്നി.
മുൻപ്, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ’ സലീം കുമാർ’എന്ന മഹാനായ നടനെ കെട്ടിപിടിക്കണം എന്ന് തോന്നിയിരുന്നു.വി പി സത്യൻ എന്ന ഫുട്ബാൾ ഇതിഹാസമായി ജയസൂര്യയുടെ പകർന്നാട്ടം.
സെൻ.. നിങ്ങൾക്ക് ജയസൂര്യയെ മാത്രമേ ആ റോളിലിലേക്ക് കാസ്റ്റ് ചെയ്യാൻ ..ഈ ഒരു option മാത്രമേ നിങ്ങളുടെ മുൻപിൽ ഉണ്ടായിരുന്നുള്ളു ഞാൻ കരുതുന്നു. 101% ആ നടൻ ആ തെരഞ്ഞെടുപ്പിനോട് നീതിപുലർത്തി എന്ന് ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.കണ്ണീരും,രക്തവും ,വേദനയും നിറഞ്ഞ ഒരു യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ,അംഗീകരിക്കാൻ ഇപ്പോൾ മലയാളിക്ക് കരുത്തില്ലാഞ്ഞിട്ടാണോ..അതോ മായിക കാഴ്ച്കളിൽ മാത്രം ആശ്വസിക്കുകയാണോ ഷറഫലി, തോബിയാസ്, ജിജു ജേക്കബ്.. കുരികേശ് മാത്യു.. I M വിജയൻ ,K T ചാക്കോ.. എന്നിങ്ങനെ.
V P സത്യൻ എന്ന ആ മഹാനായ കളിക്കാരനൊപ്പം ഞങ്ങൾ ഓർത്ത് വയ്ക്കുന്നു.
ഇപ്പോൾ ഫുട്ബാൾ ലീഗ് മത്സരങ്ങളുടെ ഗ്ലാമർ കാലത്തും നിങ്ങൾ തന്നെയാണ് real Heros എന്ന് വൈകിയാണെങ്കിലും തിരിച്ചറിയാൻ ഈ സിനിമ സഹായിക്കുന്നു.
മേരി കോം, മിൽഖാ സിങ്..തുടങ്ങി ദംഗൽ.. അതിനു മുൻപ് chakde india.. റിയൽ heros ന്റെ ജീവിതം ആസ്പദമാക്കിയുള്ള പല സിനിമകളും നാം ഭാഷാ ഭേദമില്ലാതെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്തവരാണ്. ഈ സിനിമ വിജയിപ്പിക്കേണ്ടതു ആ (‘Unsung story ‘ of a Legand) മഹാനായ കളിക്കാരനോടുള്ള ആദരവിന്റെ പ്രത്യക്ഷ പ്രകടനം ആയി ഏറ്റെടുത്തുകൊണ്ടു വേണം.
ഒപ്പം..ജയസൂര്യ ,ഒരു നടൻ എന്ന നിലയിൽ മലയാള സിനിമ ലോകത്ത് തന്റേതായ നിലവിലുള്ള കസേര വിട്ട് ,ഒരു സിംഹാസനം തന്നെ സ്വന്തമാക്കുന്നത് കാണാം.
അല്ല അതൊരു സാമന്തന്റെ സിംഹാസനം അല്ല എന്ന് നിങ്ങളും സമ്മതിക്കേണ്ടിവരും അന്ത:മുഖത്വമുള്ള വ്യക്തിത്വമാണ് സത്യന്റെത്. കഥയിലും,തിരക്കഥയിലും നിങ്ങൾക്ക് രേഖപ്പെടുത്തി വയ്ക്കവുന്നതിലപ്പുറം ആ നടൻ തന്റെ ഗൃഹപാഠത്തിന്റെ ബലത്തിൽ തിരശീലയിൽ പകർന്നാടി.. കളിക്കളത്തിലും ,ജീവിതത്തിലും.. പന്തുകളിയെ മാത്രം പ്രണയിച്ച ,കാല്പനികനായ ഒരു പാവം മനുഷ്യൻ.. തൊഴിലിടത്തിൽ-കേരള പൊലീസ്- നേരിടുന്ന ഫൗൾ play കൾ സഹിക്കാനാവാതെ ‘ബഗാനിൽ’ കൽകട്ടയ്ക്ക് പോകേണ്ടി വരുന്നത്… ഇവരൊക്കെ ക്ലബ് ഫുട്ബോൾ കളിച്ചു കാശ് വാരാൻ പോകുന്നു എന്നായിരുന്നല്ലോ നമ്മുടെ വിധിനിർണ്ണയങ്ങൾ.
ഈ കഥ സിനിമ ആയിത്തീരാൻ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ടാവും. പ്രത്യേകിച്ചു “match” കളുടെ ചിത്രീകരണം. വളരെ നന്നായി ത്രില്ലിംഗ് നഷ്ടപ്പെടാതെ തന്നെ അത് ആസ്വദിക്കാൻ കഴിയുന്നുണ്ട്. വിശദാശാംങ്ങളുടെ കൃത്യത കൂടി വേണം classic ആകാൻ. 80-90 ,കളിൽ KP ക്ക് SLR ഒക്കെയുണ്ടോ എന്നൊരു സംശയം. അതുപോലെ കളിക്കാരുടെ ജേഴ്‌സി യിലെ Boxer .എംബ്ലം.
നായിക.. ആ നടി ആ റോൾ നല്ല കൈയ്യടക്കത്തോടെ ഭംഗിയാക്കി..
സിദ്ധിക്ക്.. ആ പ്രകടനമൊക്കെ നമ്മൾ എങ്ങിനെ അളക്കും.
പരുക്കിന്റെ വേദന സഹിച്ചു ഫൈനൽ കളിക്കാൻ ഇറങ്ങുമ്പോൾ ice cube സ്റ്റോക്കിങ്‌സിൽ വെച്ചുകെട്ടി നടന്നു പോകുന്ന ആ ഷോട്ടിൽ.. വേദന താങ്ങാനാവാതെ ആ കാലുകൾ കരകയാണോ എന്നു തോന്നി..
കാൽപ്പന്തു കളിയെ മാത്രം തീവ്രമായി പ്രണയിച്ച ഒരു മനുഷ്യൻ.. നീണ്ടകാലം ഇന്ത്യൻ ക്യാപ്റ്റൻ(അതൊരു record) ആയിരുന്ന ആ ഇതിഹാസം. മരണത്തിലേക്ക് കയറിച്ചെല്ലുന്നത് ഒരു സ്വപ്നം സാക്ഷാത്ക്കരിക്കാനാണ്..അല്ലെങ്കിൽ പഴയ ഒരു പിഴവ് തിരുത്താനാണു. തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ ആ താളം, മൂഡും നിലനിർത്താൻ കഴിഞ്ഞ അണിയറ ശില്പികളെ അഭിനന്ദനങ്ങൾ.
ജയസൂര്യ.. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിരിക്കുന്നു. Raging Bull..എന്ന വിഖ്യാത സിനിമ 80 കളിലാണ് ഞാൻ കണ്ടത് ,അതെ..അതും ‘കോട്ടയം ആനന്ദ് തീയേറ്ററിൽ ‘ഒരു നൂൺഷോ.
ആ സിനിമയ്‌ക്ക് വേണ്ടി ആ നടന്റെ സമർപ്പണത്തെക്കുറിച്ചു പിന്നീട് വായിച്ചറിഞ്ഞു. ഇന്ന് Captian എന്ന സിനിമയിലെ സത്യൻ എന്ന മനുഷ്യൻ ആയി,കളിക്കാരൻ ആയി മാറാൻ ജയസൂര്യ.. നിങ്ങളുടെ സമർപ്പണത്തിന്റെ Result Screenൽ കണ്ടു സന്തോഷിച്ചു.
(സിനിമയ്ക്ക് പോകുന്ന കാര്യം ഭാര്യ യോട് പറഞ്ഞിരുന്നില്ല..അതുകൊണ്ട് ,നിർദ്ദയനും നിഷ്ഠൂരനും ക്ഷിപ്രകോപിയും കൊടുംഭീകരനുമായ ഭർത്താവ് , വിതുമ്പുന്നതും കൈലേസ് കൊണ്ട് കണ്ണീര് ഒപ്പുന്നതും കാണാൻ അവൾക്ക് ഭാഗ്യമില്ലാതെപോയി).
എബി ജോൺസൺ