മറക്കപ്പെട്ട ഭൂതകാലത്തുനിന്ന്
ഒരു ചെടിയായെങ്കിലും ഞാൻ വീണ്ടെടുത്തു.
ഒരിലയിൽ നിന്നു തുടങ്ങി
മണിക്കൂറുകൾക്കൊടുവിൽ ചെടി ഏതാണ്ടു മുഴുവനുമായി.
പൂക്കളുടെ അവ്യക്ത ചിത്രവും കിട്ടി.
ഇനി കായ്കൾ. ആ കായ്കൾ
എനിക്കേറെ ഇഷ്ടമായിരുന്നെന്നും
കുനുകുനുന്നനെ കുലകുലഞ്ഞുനിന്നിരുന്നെന്നും
മാത്രമേ
ഇപ്പോൾ കിട്ടുന്നുള്ളൂ.


———- മാഞ്ഞുപോവുന്ന കാലങ്ങളെ തിരിച്ചുപിടിക്കാനുള്ള വെമ്പൽ ഈ കവിതയിലുണ്ട്. പൂർണമാക്കാനാ വാതെപോംവിധം തിരികെവരലി ല്ലായ്മകൾ. പതുക്ക നെ ഇല വന്നു. ബുദ്ധിമുട്ടി ബുദ്ധിമുട്ടി ചെടി വന്നു. പൂവുകൾ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടില്ല. കായ്കൾ വന്നേയില്ല. കുനുകുനുന്നനെ കുലകുലഞ്ഞുനിന്നുവെന്ന കായ്കൾനിറഞ്ഞു തൂവിയ ‘ ഭാഷ ‘ യോളം മാത്രമേ പോവാനായുള്ളു. രൂപകഭാഷയുടെ അറ്റത്തോളം മാത്രമേ താണ്ടിയെത്താനായുള്ളു. അകന്നേ അകന്നേ പോവുന്നവകളുടെ സ്പീഡിൽ അമർന്നു നിൽക്കും ജീവനത്തിന്റെ ജഡാവസ്ഥയാണിവിടെ പകുത്തിടുന്നത്. വല്ലാത്തൊരു ഉൾഭയത്തിലാ ണ്ടുപോയ കവിത ആഖ്യാനമാർഗമാക്കി യതോ ശിശുസഹജമായ കൗതുകഭാവമാർന്നൊ രു വിവരണമാതൃകയേയും. നഷ്ടമാവുന്ന പ്രകൃതിയെന്ന, നാളുകളായി പിന്നിട്ടുപോന്ന പലതുമെന്ന യാഥാർത്ഥ്യത്തിന്റെ ആഴത്തിലുള്ള വൈരുദ്ധ്യങ്ങളെ ഈ കവിത അതിസൂക്ഷ്മം അനുഭവപ്പെടുത്തുന്നു ണ്ട്.
ഡോ. ആർ സുരേഷ്