ജയ് ഭീം സിനിമ മലയാളത്തിൽ കണ്ടപ്പോൾ തമിഴിലും ഒന്നുകൂടി കാണണമെന്ന് തോന്നി. കണ്ട് കഴിഞ്ഞ ശേഷം അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ജീവിതത്തിലെ ഗതകാലസ്മരണകൾമനസ്സിൽ ഒരു സിനിമാരൂപത്തിൽഓടിക്കളിച്ചു.ഓർമയിലെ ആ സിനിമയിൽപാട്ടൊഴികെ എല്ലാമുണ്ടായിരുന്നു. വേദനകളും, കുറ്റപ്പെടുത്തലുകളും, ധീരമായ ചെറുത്ത് നിൽപ്പും , ട്വിസ്റ്റും ക്ലൈമാക്സും എല്ലാമെല്ലാം …

അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റ ശേഷം ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മാതൃഭൂമി ഓൺലൈനിൽ തലക്കെട്ട് കണ്ടപ്പോൾ സമയക്കുറവുണ്ടെങ്കിലും കടന്നുചെന്ന് വായിക്കാതിരിക്കാൻതോന്നിയില്ല. വായിച്ചതാകട്ടെ,നെടുവീർപ്പോടെയും . പാർശ്വവൽക്കരിക്കപ്പെട്ട ഒരു കുടുംബത്തിന് വീട് വെക്കാൻ സർക്കാർ അനുമതി നൽകിയിട്ടും അയൽവാസികൾ അനുമതി നൽകുന്നില്ല.ആരോ ചെവിയിൽ പാടിപ്പറഞ്ഞു..."ഇവിടിങ്ങനാണ് ബ്രോ !” അടുത്ത ദിവസം ഗ്യാസ് കുറ്റി കൊണ്ടുപോകാൻ വരെ വിസമ്മതിച്ച അയൽവാസിക്കാരുടെ മുമ്പിലെ റോഡിലൂടെ പഞ്ചായത്ത് നേരിട്ട് സിമന്റ് കട്ടയും നിർമ്മാണ സാമഗ്രികൾ അവരുടെ മുറ്റത്തെത്തിച്ചു. സൂര്യയെന്ന നടൻ പുന:സൃഷ്ടിച്ച ചന്ദ്രു വക്കീലിന്റെ ഇടപെടലിലൂടെ ഡിജിപി വിളിച്ച് പോലീസ് ജീപ്പിൽ വീട്ടിൽ കൊണ്ടാക്കാനുള്ള ഏമാന്റെ ഉത്തരവ് നടപ്പിലാക്കാനാകാതെ, സെങ്കിണിയുടെ ധീരതക്ക് മുമ്പിൽ കുഴഞ്ഞ് ഒടുക്കം നടന്ന് പോകുന്ന നിറഞ്ഞ ജാള്യതയോടെ അവർക്ക് എസ്കോർട്ടടിക്കുന്ന പോലീസുകാരെ ഇടക്ക് ഓർത്തു പോകുന്നു.
ഒരു കോളനിയിലാണ് ഞാൻ ജനിച്ചത് .പിന്നീട് പിൽക്കാലത്ത് മികച്ച ജോലിയൊക്കെ കിട്ടി വീണ്ടും ഒരു കോളനിയിലേക്ക് .....രണ്ടും കോളനികളാണെങ്കിലും,ജീവിതസൗകര്യവും,സുഖസംവിധാനങ്ങളും,രീതികളും അജഗജാന്തര വ്യത്യാസം. നാട്ടിലെന്ത് കേസ് ഉണ്ടായാലുംഅതിരും പട്ടയവും, ലക്ഷ്യരേഖകളുമില്ലാത്ത ജീവിതങ്ങളുള്ള കോളനിയിലാണ് പോലീസ് ഓടിയെത്തുക. ഒന്നിലും രണ്ടിലും പരമാവധി നാലാംതരംവരെ പഠിച്ച വിവര, വിവേചനശക്തി കുറഞ്ഞ കോളനി നിവാസികളിൽ പൊട്ടിത്തെറിപ്പുകളില്ല എന്നൊന്നും സമർത്ഥിക്കാൻ ഞാനിവിടെ ശ്രമിക്കുന്നില്ല. പക്ഷേ സമീപ പ്രദേശങ്ങളിലെ അല്ലെങ്കിൽ പിൽക്കാലത്ത് ജീവിച്ച ഹൗസിoഗ് കോളനിയിലെ വീരശൂരപരാക്രമികളുടെ അലമ്പൻമാരായമക്കൾ കഞ്ചാവടിച്ചാലും, മയക്ക്മരുന്ന് കൈകാര്യം ചെയ്താലുമൊന്നും പോലീസ് അവരുടെ വീടിന്റെ നടുത്തളത്തിൽ ബൂട്ടിട്ട് ചെല്ലാറില്ല . മക്കളുടെ പേരിൽ അഞ്ചും ആറും കേസുകളുണ്ടായാലും അവർ ഗുണ്ടാ ലിസ്റ്റിൽ പെടില്ല. അപ്പോഴും ചെവിയിൽ ആരോ പാടിപ്പറഞ്ഞു. "ഇവിടിങ്ങിനാണ് ബ്രോ !!" കഷ്ടപ്പാടുകളും നീതി നിഷേധങ്ങളും നിറഞ്ഞ കോളനിയിൽ നിന്നും, പഠിച്ച് രക്ഷപെട്ട് കരകയറി പുരോഗമന സമൂഹത്തിൽ പുതുസുഖജീവിതംനയിക്കുന്ന പരമസുഖം എത്രയോ സഹപ്രവർത്തകർ പങ്കുവെച്ചപ്പോൾ അതായിരിക്കും നല്ലതെന്ന് എനിക്കും തോന്നി. പക്ഷേ ....ജനിച്ചു വളർന്ന ചുറ്റുപാടിലെ ചൂരും മണവും അടിച്ച് ശിഷ്ടജീവിതം തീർക്കാനുള്ള കുടുംബത്തിന്റെ ആഗ്രഹം നല്ലതാണെന്ന് പിന്നീട് തോന്നിയത് അവിടെത്തന്നെ തുടരുവാൻ നിമിത്തമായി .
ആ തോന്നലും തീരുമാനവും തെറ്റാണെന്ന് പലപ്പോഴും അനുഭവങ്ങളും, പാളിച്ചകളും വിളിച്ചുപറഞ്ഞെങ്കിലും സുഖം മാത്രമല്ല ദു:ഖവും ഉണ്ടെങ്കിലേ ജീവിതം പരിപൂർണമാകൂ എന്നാശ്വസിച്ചു. അസൗകര്യങ്ങളുടെ കലവറയായ കോളനിയിൽ മരണാനന്തര സംസ്ക്കാരം നടത്താനുള്ള പ്രയാസത്തിന് നേർസാക്ഷിയായപ്പോഴാണ് മനസ്സ് വിങ്ങിയതും എന്തുകൊണ്ടിതിങ്ങിനെ എന്ന് ചിന്തിച്ചതും ..പരിമിതമായ സ്ഥലത്ത് അടുക്കളയോട് ചേർന്ന് പിതാവിനെ ദഹിപ്പിച്ചപ്പോൾ ആ അഗ്നി പടർന്ന് വീട് കത്തിയമർന്നതും, പിഞ്ചുകുഞ്ഞ് മരണമടഞ്ഞപ്പോൾ അടുക്കളയുടെ പടിവാതിൽ പ്പൊളിച്ച് കുഴിച്ചിട്ടതും കണ്ടപ്പോൾ ഒരു, ഉൾവിളിയുണ്ടായി. നേടിയ വിദ്യാഭ്യാസവും ആർജിച്ച വിവരവും എന്ത് കൊണ്ട് ഉപയോഗപ്പെടുത്തികൂട ?...! പണ്ട് ജന്മി - കുടിയാൻ സംസ്ക്കാരത്തിൽ ഭൂവുടമയുടെ അതിരുകളില്ലാതെ വിശാലമായകണക്കില്ലാത്ത, മൂലയിൽ ജന്മിയുടെ പണിക്കാരായ പിതാ, പ്രപിതാമഹൻമാർക്കും കുടുംബത്തിനും ശവം കുഴിച്ചിടാൻഒരുമൂലയുണ്ടായിരുന്നു., ഭൂമിവിൽക്കുമ്പോൾ,പൂർവ്വികരെയുംഅതോടൊപ്പംവിൽക്കപ്പെടുകയായിരുന്നെന്നും ,കൊടുങ്ങല്ലൂരമ്മയെ തൃപ്തിപ്പെടുത്താൻ അവിടെ ശേഷക്രിയകൾ ചെയ്തുപോന്നിരുന്നെന്നും, കുഴിമാടവും അവശിഷ്ടങ്ങളും ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ടെന്നും, പിൽക്കാലത്ത് ഭൂമിക്ക് വില കൂടി അത് ധനസമ്പാദനമാർഗ്ഗമായി മാറിയപ്പോൾ അത് ജന്മിയായ ഭൂവുടമ തിരിച്ച് പിടിച്ചെന്നുമൊക്കെ കാരണവൻമാരിൽ നിന്നും കേട്ടറിഞ്ഞ് മനസ്സിലാക്കി . പിന്നെ നേരെ ഹൈക്കോടതിയിലെ അഭിഭാഷകരുടെ അടുത്തേക്ക് .! ചന്ദ്രുവിനെ പോലെ” . എൽ.എൽ.ബി യില്ലാത്തത്തിനാൽ കോടതിയിൽ പ്രത്യക്ഷ ഇടപെടൽ നടത്താൻ സാധിച്ചില്ല. വക്കീലൻമാരായ പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേസിന്റെ മെറിറ്റിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചു. പണ്ട് കുടുംബത്തിലെ തലമുതിർന്നവരിൽ ചിലർ രാഷ്ട്രീയവക്കീലൻമാർ മുഖാന്തിരം നാട്ടിലെ സിവിൽ കോടതിയിൽ ഒരു ശ്രമം നടത്തിയത് ഫലം കാണാതെപോയ കഥ കേട്ടപ്പോൾ വിധിയെയും വിജയത്തെയും കുറിച്ച് എനിക്കും സംശയമായിരുന്നു. എങ്കിലും ജോലി ഹൈക്കോടതിക്കു സമീപത്ത് ആയതും, ഒരു ശ്രമം നടത്താൻ ധൈര്യമേകി. ഞാൻ സമീപിച്ച വക്കീൽ നേരിയ പ്രതീക്ഷയോടെ നമുക്ക് ശ്രമിക്കാമെന്നും പണം കുറച്ച് ചെലവാകുമെന്നും അറിയിച്ചു. കോളനി നിവാസികളിൽ നിന്ന് പണമൊന്നും സ്വരൂപിക്കാനാകില്ല എന്നുറപ്പുണ്ടായിരുന്നു എങ്കിലും ലക്ഷ്യം മഹത്തരമാണെന്ന ബോധ്യംതികട്ടിവന്നപ്പോൾ പിൻമാറാൻതോന്നിയില്ല. ഒരുമാസത്തെ ശമ്പളം ഹൈക്കോടതിയിൽ റിട്ട് നൽകാനായി മാറ്റിവെച്ചു. അവിടെയായിരുന്നു തുടക്കം. “പേബാക്ക് റ്റു ദി സൊസൈറ്റി “.
കലക്ടർക്ക് നൽകിയ നിവേദനത്തിന് 90 ദിവസം കാലയളവ് കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായപ്പോൾ റിട്ടിലൂടെ ബഹു. ഹൈക്കോടതിയിൽ നിന്ന്ഡയറക്ഷൻ ലഭ്യമാക്കി. പിന്നീട് കലക്ടറും എഡിഎമ്മും പഞ്ചായത്തും റവന്യൂവിഭാഗവുമെല്ലാം ഉണർന്നുപ്രവർത്തിച്ചു .ബഹു.ഹൈക്കോടതിയിലൂടെയാണ് പോരാട്ടം എന്ന് മനസ്സിലാക്കാതെ "കൊഞ്ച് ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽചട്ടിയോളം" എന്ന്കരുതികേസിനതൃണവൽഗണിച്ച ഭൂവുടമയുകുടുംബവും വൈകി ഉറക്കമുണർന്നു. ബഹു.ജില്ലാ കലക്ടർ രണ്ട് കൂട്ടരേയും കേൾക്കാനായി വിളിച്ചപ്പോൾ തൊഴിലിടത്തുനിന്നും വളരെ നേരത്തേ തന്നെ ഞങ്ങളെത്തിയിരുന്നു. ഡിഫന്റ് ചെയ്യാനായി ബഹു.ജില്ലാ കലക്ടറുടെ ചേംബറിൽ പ്രതിഭാഗം വനിതാ വക്കീലെത്തിയപ്പോൾ വലിയൊരു പടയായി അവരും, വില്ലേജ് അധികാരിയും, പഞ്ചായത്ത് സെക്രട്ടറിയുമൊക്കെ തെളിവും ഫോട്ടോയും, മൊഴികളുമൊക്കെയായി ഹാജരായപ്പോൾ പ്രതിഭാഗം വക്കീൽ സമയം നീട്ടി ചോദിച്ചത് ബഹു. കലക്ടർ അനുവദിച്ചു.അടുത്തയാഴ്ച വീണ്ടും ബഹു. ജില്ലാ കലക്ടറുടെ ചേംബറിൽ . അപ്പോഴാകട്ടെ വാദത്തിനായി അവരുടെ ഒന്നിലേറെ വക്കീലൻമാർ അണി നിരന്നിരുന്നു. പൂനെയിൽ പഠിച്ച സായിപ്പ് ഭാഷ സംസാരിക്കുന്ന വക്കീൽനിസ്സാരക്കാരനായിരുന്നില്ല. ഉച്ചക്ക് മൂന്ന് മണിക്ക് തുടങ്ങിയ വാദപ്രതിവാദങ്ങളും രേഖകൾ നിരത്തലും തുടർന്നപ്പോൾ രാത്രി ഏഴുമണിക്ക് കറണ്ടും ജനറേറ്ററും നിലച്ചു. പിന്നീട് മെഴുകുതിരി കത്തിച്ചായിരുന്നു എട്ടുമണി വരെ നീണ്ട ആക്രമണ പ്രത്യാക്രമണങ്ങൾ . ജയ് ഭീമിലെ അഡ്വക്കേറ്റ് ജനറൽ സൂര്യയെന്ന ചന്ദ്രുവക്കീലിനെ വ്യക്ത്യാധിക്ഷേപം നടത്തുന്ന പോലെ പൂനാക്കാരൻ വക്കീലും ഞങ്ങളുടെ വക്കീലിനെതിരെ, ഒരു ശ്രമം നടത്തിയത് ഇപ്പോഴും ഓർക്കുന്നു ..കേരള പഞ്ചായത്ത് രാജ് ബേണിoഗ് & ബറിയൽ ഗ്രൗണ്ട് ആക്ട് ചട്ടം 4(1), 4(2) ഒപ്പം തെളിവുകളും ഞങ്ങൾക്ക് അനുകൂലമായി ഭവിച്ച് ബഹു. ജില്ലാ കലക്ടറുടെ നടപടിക്രമം അച്ചടി രൂപത്തിൽ കൈപറ്റുമ്പോൾ കണ്ണ് നിറഞ്ഞു . ശമ്പളത്തിലൊരു നല്ല പങ്കും, നിരവധി കാഷ്വൽ സിക്ക് ലീവുകളും, ചിലവാക്കി , നിരന്തരം മഴയും, വെയിലും കൊണ്ട് യാത്ര ചെയ്തത് ഫലം കണ്ടിരിക്കുന്നു. പൂർവ്വികരെ അടക്കം ചെയ്ത മണ്ണ്ആഗ്രഹിച്ച പോലെ 40 സെന്റ് ഞങ്ങൾ തിരിച്ച് പിടിച്ചത് അവിശ്വസനീയമായി തോന്നി. തുടർന്ന് പല കോണുകളിൽ നിന്നും സമ്മർദ്ദമായിരുന്നു. ഫോൺ വിളികളുംഅധികാരവും ഭരണവുമുള്ളവർ . എങ്കിലും നിയമ പോരാട്ടത്തിലൂടെതിരിച്ച് നേടിയെടുത്ത ശ്മശാന ഭൂമി ഉടനെ വേലി കെട്ടി തിരിച്ചു. അതിനിടക്കായിരുന്നു പ്രതിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഭൂമി വിട്ടു തരില്ല എന്ന ഭീഷണി സ്വരവും . നിർഭാഗ്യകരമെന്ന് പറയട്ടെ പ്രതീക്ഷിച്ചത് സംഭവിച്ചു. പഴയ അടിയാനിൽ നിന്ന് പുതിയ തലമുറക്ക് എന്തു മാത്രം മാറ്റം വന്നു എന്ന് വെളിവാക്കുന്ന ദൃശ്യങ്ങളായിരുന്നു പിന്നീട് . പ്രമുഖനായ വക്കീൽ മുഖാന്തിരം ബഹു.ഹൈക്കോടതിയിൽ നടപടിക്രമം റദ്ദാക്കാൻ അപേക്ഷ നൽകിയപ്പോൾ പിൽക്കാലത്ത് സുപ്രീം കോടതി ജഡ്ജിയായിവിരമിച്ച നിയമദാതാവ്ബെഞ്ച്നടപടിക്രമം പുന:പരിശോധിക്കാൻ കലക്ടർക്ക് ഉത്തരവിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു. ഒന്നു പതറിയെങ്കിലും ഇടറിയില്ല. സമാന്തരമായി കലക്ടറുടെ നടപടിക്രമം നിലനിൽക്കേ ശ്മാശാനം കയ്യേറി നശിപ്പിച്ച ഭൂവുടമക്കും സഹായികൾക്കുമെതിരെ പരാതി നൽകി. പിന്നീടുള്ള ഓട്ടത്തിനിടക്ക് വീണ്ടുവിചാരമുണ്ടായി എന്നതാണ് സത്യം. തളർന്നുപോയിരുന്നു. ഏറ്റവും വേദനിപ്പിച്ചത്നാണയത്തുട്ടുകൾക്കുവേണ്ടി ചിലരുടെ ഒറ്റുകൊടുക്കലായിരുന്നു . നീതി നമുക്കൊപ്പമായിരുന്നു . ഞങ്ങളും തളർന്നിരുന്നു, ക്ഷിണിച്ചിരുന്നു. ഇതിനിടെ കോടതിയിലും ഹാജരാകേണ്ടി വന്നു. കോളനിയിലെ കാലൊടിഞ്ഞ സ്ത്രീകളുൾപ്പെടെ കോടതിക്ക് മുന്നിൽ ഹാജരാകാനെത്തിയപ്പോൾ കോളനിക്കാരുടെ മുന്നിൽ വച്ച് ആംഗലേയ ഭാഷയിൽ സംസാരിക്കുന്ന അഭിഭാഷക എതിർ കക്ഷി കളിയാണ് കണ്ടത് . ഒന്നും അറിയാത്ത ഒരാളെപ്പോലെ ഞാൻ നിന്നു. കോടതിയ്ക്കുള്ളിൽ ഇംഗ്ലീഷ് ഭാഷയിൽ ഞാനും സംസാരിച്ചു . സശ്രദ്ധം കേട്ട ഞാൻ , പബ്ലിക് പ്രോസിക്യൂട്ടറോട് ആംഗലേയ ഭാഷയിൽ തന്നെ മറുപടി പറഞ്ഞപ്പോൾ എതിർ കക്ഷിയും അഭിഭാഷകരും അവിശ്വ സനീയമായി നോക്കി .. ഞങ്ങൾ ഉറച്ച് തന്നെ നിന്നു . ഞങ്ങളുടെ വക്കീൽ ഇല്ലായിരുന്നിട്ട് കൂടി കോടതിക്ക് മുന്നിൽ സത്യസന്ധമായി പറയേണ്ട കാര്യങ്ങൾ ഓരോരുത്തരെയും വീണ്ടും വീണ്ടും ഓർമപ്പെടുത്തി. പി പി യുടെ നിലപാട്ഞങ്ങൾക്ക്അനുകൂലമായിരുന്നു. മനസ്സും ഞങ്ങൾക്കൊപ്പമായിരുന്നു. ട്വിസ്റ്റ് എന്ന വണ്ണം അവസാന സമയം കേസ് മറ്റൊരു തിയ്യതിയിലേക്ക് മാറ്റി വെച്ചു.ഒടുക്കം ആർ ഡി ഒ യും ബന്ധപ്പെട്ട അധികാരികളും ശ്മശാന ഭൂമിയിൽ വന്ന് പത്ത് സെന്റ് അളന്ന് തിട്ടപ്പെടുത്തി തന്നു . രമ്യമായ ഒത്തുതീർപ്പിലൂടെഎല്ലാം സുമംഗളമായി നടന്നു. ജയ് ഭീമിലെ രാസക്കണ്ണ്പോലെസത്യസന്ധരാണ്ഞങ്ങളെന്ന്അവരെബോധ്യപ്പെടുത്തിക്കൊടുത്തു. തൊട്ടടുത്ത ദിവസം അവർക്കെതിരെയുള്ള ശ്മശാനം നശിപ്പിച്ച കേസ്ഞങ്ങൾഒഴിവാക്കികൊടുക്കുകയുംചെയ്തു. അന്ന്, അവിടെ ഞങ്ങളെങ്ങനെയെന്ന് അവർക്ക് മധുരമായി മനസ്സിലായി. സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്ത് തരാനായി എത്തിച്ചേർന്നപ്പോൾ എനിക്ക് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ . പഴയ അധികാരി എന്ന മാധവൻ മാഷ് ഒരുപാട് പ്രായമായ മനുഷ്യൻ. ഞങ്ങൾക്കെതിരെ നീങ്ങിയതെല്ലാംഇളംതലമുറക്കാരായിരുന്നു. വരുംതലമുറകൾക്ക് വേണ്ടിസത്യത്തിലൂന്നിയുള്ളതായിരുന്നു ഞാൻ നടത്തിയ കൃത്യം എന്ന അറിവ് ആ വിങ്ങലിനെ അലിയിപ്പിച്ച് കളഞ്ഞു. ആധാരത്തിൽ ഒപ്പിട്ട്തന്നപ്പോൾഒരു 1001രൂപ ഞാൻബഹുമാനപൂർവ്വംനീട്ടിയെങ്കിലും അവർ വാങ്ങാൻ കൂട്ടാക്കിയില്ല. പകരം കൂടെയുള്ള മകൾ കൈകൂപ്പി. മകൻ ഷേക്ക് ഹാന്റ് തന്നുകൊണ്ട് പറഞ്ഞു. നിന്നെ സമ്മതിച്ചിരിക്കുന്നു. ഇതിന് പിന്നിൽ പിന്തുണയും പ്രേരണയും നൽകിയ ഒരു പാട് പേരുണ്ട്. ധീരയായ ജില്ലാകലക്ടറെയാണ് ഇന്നും നന്ദിയോടെ ഓർക്കുന്നത്. സ്ഥലമാറ്റം കിട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന അവരെ പിന്നീടൊരിക്കൽ ഞാൻവിളിച്ചു. അപ്പോൾഅവരുംപറഞ്ഞു. നിന്നെപ്പോലുള്ള ആളുകൾ ഇനിയും ഉയർന്നു വരണം . കൂടെയുള്ളവർക്കായി പ്രവർത്തിക്കണം. അവർക്ക് നീതി എത്തിപ്പിടിച്ച് കൊടുക്കണം. നിങ്ങളുടെ കേസിൽ എന്റെ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. കാരണം നിങ്ങൾക്ക് വേണ്ടി നിങ്ങൾ സമർപ്പിക്കുന്നരേഖകൾപലപ്പോഴും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു ആരാണ് അതിന്റെ പിന്നിലെന്ന് അറിയില്ല. അധികാരികളും സമൂഹവും ഒന്ന് മനസ്സ് വെച്ചാൽ സാധാരണക്കാർക്ക് ലഭിക്കേണ്ടത് ലഭിക്കും . അത് കൊണ്ട് വിദ്യാസമ്പന്നരായവർ അവരെക്കൊണ്ട് മനസ്സ് വെപ്പിക്കേണ്ട അവസ്ഥയാണിന്ന്. എല്ലാം കഴിഞ്ഞ് ഇപ്പോൾ ആ ഭൂമിയിൽ ഏഴ് പേരെ അടക്കം ചെയ്തു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ സമൂഹത്തിനായി എന്തോ ചെയ്യാൻ കഴിഞ്ഞു എന്നനിർവൃതി.

പ്രമോദ് സുബ്രഹ്മണ്യൻ
Nice