ഒ.എൻ.വി
(1931 – 2016)
ചരമദിനം
ആധുനിക മലയാള കവിതയ്ക്ക് ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിനും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. എന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്. മലയാളത്തെ മധുരാനുഭവമാക്കിമാറ്റിയ ഈ പൂങ്കുയിലിനെത്തേടി
ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ വന്നു.
കൊല്ലം ജില്ലയിൽ ചവറയിലെ ഒറ്റപ്ലാക്കൽ കുടുംബത്തിൽ 1931 മെയ് 27ന് ജനനം.
പിതാവ്: കൃഷ്ണകുറുപ്പ്
മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ
എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരനെന്നായിരുന്നു ആദ്യപേര്. അപ്പു ഓമനപ്പേരും. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേര് നൽകി.
1948-ൽ ഇൻറർമീഡിയറ്റ് പാസ്സായി. കൊല്ലം എസ്.എൻ. കോളേജിൽ ബിരുദപഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന്, 1955-ൽ മലയാളത്തിൽ ബിരുദാനന്തരബിരുദം. ഇടതുപക്ഷവിദ്യാർത്ഥിപ്രസ്ഥാനമായ സ്റ്റുഡൻറ്സ് ഫെഡറേഷൻ നേതാവായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചനതുടങ്ങി. ആദ്യകവി മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിൽ. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആദ്യകൃതി. ബാലമുരളി എന്നപേരിലായിരുന്നു പാട്ടെഴുത്ത്. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രംമുതലാണ് ഒ.എൻ.വി. എന്നപേരിൽത്തന്നെ ഗാനങ്ങളെഴുതിത്തുടങ്ങിയത്.
1957മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചെങ്കിലും പിന്നീട് ഒരുവർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി.
കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യപത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്രസാഹിത്യഅക്കാദമിയംഗം, കേരളസാഹിത്യഅക്കാദമിയംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയഅധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളിൽ സന്ദർശനംനടത്തി.
ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതകവിതയെ പ്രതിനിധാനംചെയ്തു.
2016 ഫെബ്രുവരി 13-ന് അന്തരിച്ചു.
ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടക്കുമ്പോൾ യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് കവിതകളും ഗാനങ്ങളും ആലപിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.

പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖഗായിക അപർണ്ണ രാജീവ് പേരമകളാണ്.
പ്രധാനകൃതികൾ
🟢
കവിതാസമാഹാരങ്ങൾ
പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു
മാറ്റുവിൻ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും
ഗാനമാല
നീലക്കണ്ണുകൾ
മയിൽപ്പീലി
അക്ഷരം
ഒരുതുള്ളി വെളിച്ചം
കറുത്തപക്ഷിയുടെ പാട്ട്
കാറൽമാർക്സിന്റെ കവിതകൾ
ഞാൻ അഗ്നി
അരിവാളും രാക്കുയിലും
അഗ്നിശലഭങ്ങൾ
കവിത
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാർങ്ഗകപ്പക്ഷികൾ
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കൾ’
തോന്ന്യാക്ഷരങ്ങൾ
നറുമൊഴി
വളപ്പൊട്ടുകൾ
ഈ പുരാതനകിന്നരം
സ്നേഹിച്ചുതീരാത്തവർ
സ്വയംവരം
അർദ്ധവിരാമകൾ
ദിനാന്തം
സൂര്യന്റെ മരണം
പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ
കവിതയിലെ സമാന്തരരേഖകൾ
എഴുത്തച്ഛൻ
പാഥേയം
ആത്മകഥ
പോക്കുവെയിൽ മണ്ണിലെഴുതിയത്.
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:
🟤
ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി… (മികച്ച ഗാനരചയിതാവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം)
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ… (മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം)
ആരെയും ഭാവ ഗായകനാക്കും…
ശ്യാമസുന്ദരപുഷ്പമേ…..
സാഗരങ്ങളേ….
നീരാടുവാൻ, നിളയിൽ….
കേവലമർത്ത്യഭാഷ കേൾക്കാത്ത…
മഞ്ഞൾപ്രസാദവും നെറ്റിയിൽച്ചാർത്തി
ശരദിന്ദുമലർദീപനാളം നീട്ടി
ഓർമകളേ, കൈവള ചാർത്തി
അരികിൽ നീയുണ്ടായിരുന്നെങ്കിൽ
വാതിൽപ്പഴുതിലൂടെൻമുന്നിൽ…..
ആദിയുഷസന്ധ്യപൂത്തതിവിടെ…
ഒരുവട്ടംകൂടെയെൻ ഓർമ്മകൾമേയുന്ന