The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 3, 2021 by malayalamspecialmaargaz
Reviews

കവിതാ പഠനം:

കവിതാ പഠനം:
December 3, 2021 by malayalamspecialmaargaz
Reviews
Spread the love

സുനിത പി.എമ്മിൻ്റെ കാവ്യഭാഷ
പ്രസന്നാ ആര്യൻ

‘ഞങ്ങള്‍ ജീവിക്കുന്നത് ഒരായിരം ഭാഷകള്‍, ഗോത്രഭാഷണങ്ങള്‍, വാമൊഴികള്‍, തൊഴില്‍ ഭാഷകള്‍ ഇവയ്‌ക്കെല്ലാമിടയിലാണ്. ഓരോ നിമിഷവുമെന്നോണം ഞങ്ങള്‍ ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്കു പരിഭാഷ ചെയ്തു കൊണ്ടിരിക്കുന്നു.കാരണം പല സംസാരസന്ദര്‍ഭങ്ങളിലും ഒരാള്‍ മറ്റൊരു ഭാഷക്കാരനെ അഭിസംബോധന ചെയ്യുകയാണ്, അപ്പോള്‍ പറയുന്നയാള്‍ക്ക് ഒരു ഭാഷയില്‍ ചിന്തിച്ച് മറ്റൊരു ഭാഷയില്‍ സംസാരിക്കേണ്ടി വരുന്നു.’ ഇത് പലസ്തീനിലെ പത്രപ്രവര്‍ത്തകയും കവിയുമായ അസ്മാ അസയ്സേയുമായി നടത്തിയ അഭിമുഖത്തിൽ പ്രിയ കവി സച്ചിദാനന്ദൻ പറഞ്ഞതാണ്. അതുപോലെ ഒരു പരിസരത്തിലിരുന്ന് ആശയങ്ങളെ മറ്റുള്ളവരിലേക്ക് കവിതയിലൂടെ സമന്വയിക്കാൻ അഥവാ അനുവാചകന്റെ വിവിധങ്ങളായ വൈജാത്യങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഒരു സമൂഹത്തിനെ , അതിന്റെ വൈകൃതത്തെ അക്ഷരം കൊണ്ട് നേരെയാക്കിയെടുക്കാമെന്ന വിശ്വാസത്തോടെയൊന്നുമല്ല മറിച്ച് തന്റെ കൃത്യമായ രാഷ്ട്രീയം അതിൽ തന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാനാണ് പലപ്പോഴും ഒരെഴുത്തുകാരൻ ശ്രമിക്കുന്നത്. അതുകൊണ്ടെന്തു നേടാൻ എന്നുചോദിക്കണ്ട . അക്ഷരങ്ങളുടെ അമ്പേറ്റ് ഞെളി പിരി കൊളളുന്ന ചിലയിടങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ഏറ്റവും തീക്ഷ്ണമായി അറിഞ്ഞ ഒരു കാലഘട്ടത്തിലാണല്ലൊ നമ്മൾ ജീവിക്കുന്നത്. പെണ്ണെഴുത്ത് എന്നത് ഒരു ലിംഗാധിഷ്ഠിതമായ ഒരു സംഭവമല്ല. അഥവാ അങ്ങിനെ വേർതിരിക്കാൻ ചെയ്യാൻ പറ്റുന്ന ഒന്നല്ല. ജീവിതത്തോടു മൃദു സമീപനമുള്ള ആരിലും ലിംഗ ഭേദമന്യേ അത്തരം എഴുത്തുരീതി വന്നു പോകാറുണ്ട്. വന്നു പോകാറുണ്ട് എന്നു തന്നെയാണ് . കാരണം അതൊരു സ്ഥിരമായവലംബിക്കപ്പെടുന്ന സാഹിത്യരൂപമല്ല. സ്ഥിരമായങ്ങിനെ എഴുതുന്നവരുണ്ടാവാം ആണിലും പെണ്ണിലും . അതുകൊണ്ട് പെണ്ണെഴുതുന്നതെല്ലാം ആ രീതിയിലാവുമെന്നും പെണ്ണെഴുതുന്നതെല്ലാം പെണ്ണെഴുത്തെന്ന സമീപനവും തിരുത്തിക്കുറിക്കുന്ന എഴുത്തുകളാണ് പലതും പെണ്ണെഴുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരം എഴുത്തുകൾ പെണ്ണെഴുതുന്നതാവണമെന്നില്ല എന്ന് ‘എന്റെ സ്ത്രീകൾ ‘ ലെ കഥകളിലൂടെ നമ്മെ കാട്ടിത്തന്നതാണ് ഇ.ഹരികുമാർ. അത് അദ്ദേഹം തന്നെ പറയുകയും ചെയ്തിട്ടുണ്ട്. പെണ്ണിന്റെതായി വാഴ്ത്തപ്പെടുന്ന കുനുഷ്ടും കുന്നായ്മയും മാനസിക സംഘർഷങ്ങളും കഥകളിൽ അദ്ദേഹത്തെപ്പോലെ കൈകാര്യം ചെയ്തവർ കുറവാണ്. ഒരോ കഥയിലും നമ്മൾ ചെന്നെത്തുന്നത് അയൽപക്കങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ ഏതെങ്കിലും വിധത്തിൽ പരിചയമുള്ളതോ ആയ സ്ത്രീകളിലേക്കോ നമ്മൾ തന്നിലേക്കോ ആണ്. ഇവിടെ അവൾ എന്ന അവസ്ഥയിൽ സ്വന്തം സ്വത്വത്തെ മറച്ചു പിടിക്കാതെ അപര ദുഃഖങ്ങളിലേക്ക് , അപര സമൃതികളിലേക്ക് കടന്നിരുന്ന് അപര ദൃഷ്ടിയിലെഴുതിയ കവിതകളിലുടെയാണ് കഴിഞ്ഞ രണ്ടു വർഷമായി ഞാൻ സുനിതയെ ശ്രദ്ധിച്ചതെന്നു പറയാം. സുനിതയുടെ ‘ചാച്ചാജിക്കൊരു തുറന്ന കത്ത് ‘ എന്ന കവിതയിലെ പല രാഷ്ട്രങ്ങൾ ചേർന്ന വലിയ ഒരു കുടുംബമാണ് ലോകമെന്ന് വിശ്വസിക്കുന്ന പെൺകുട്ടിയും , ട്രാക്ടർ എന്ന കവിതയിൽ ‘ട്രാക്ടർ നീ ഒരു ജനതയുടെ വിശ്വാസത്തിന്റെ പ്രതീകമായി ഭ്രൂപടത്തിൽ ഇതുവരെ ഉറക്കം നടിച്ച ഒരു രാജ്യത്തെ ഉണർത്തിയിരിക്കുന്നു ‘ എന്ന പ്രഖ്യപനവും തന്റെ കൃത്യമായ രാഷ്ട്രീയാവബോധത്തെയാണ് തുറന്നു കാട്ടുന്നത്.നിളയിൽ വെയിൽ ചായുമ്പോൾ ഒരല്പം തൊട്ടിരിക്കാൻ നിഴൽ പോലെ ചിലരുണ്ടായിരുന്നെന്ന നഷ്ടബോധമാണ് ‘ നിളയിൽ ‘ എന്ന കവിത. വളർന്നപ്പോൾ ‘വേനലിലും വർഷത്തിലും ഒരു പോലെ വിയർത്തൊട്ടിയ തിരിച്ചറിയാൻ വയ്യാത്തവിധം മാറിയെങ്കിലും ഇന്നുമൊരേ ഗന്ധം പേറുന്ന രണ്ടു പേരായി അവളും കുളവുമുണ്ട് മറ്റൊരു കവിതയിൽ . ഒരു കാലഘട്ടത്തിന്റെ , അവിടെ വളർന്ന ഒരു പെൺകുട്ടിയുടെ രാഷ്ട്രീയാവബോധത്തിന്റെ നേർക്കാഴച്ചയാണ് ചെ എന്ന കവിതയും അതിലെ ഭ്രമാത്മകമായ പ്രണയവും. ഇതേ ഭ്രമാത്മകതയെ കുറച്ചു കൂടി മൂർദ്ധന്യത്തിലേക്ക് തിരിച്ചു വെച്ചതാണ് ‘മക്കൊണ്ടയിലേക്കുള്ള വഴി ‘. അതിൽ നമ്മൾ പലരിലൂടെയും കടന്നുപോ ‘നമ്മുടെ ചിറകുകൾക്ക് ഒരേ ആകൃതിയാണ് ‘ അവയിലെ തൂവലുകൾക്ക്ഒരേ നിറവും മിനുപ്പുമാണ്’ ഒരേ തൂവൽ പക്ഷികൾ എന്ന് സൗഹൃദം എന്ന സുനിതയുടെ കവിതയിൽ ചിറകുമുളച്ച് മറിയുമ്പോൾ നേരിട്ട് ഉറക്കെ പങ്കിടാനാവാതെ നീറി നീറിയൂറിയ ഒന്നിൽ തണുക്കെ മിന്നിത്തെളിഞ്ഞു മറഞ്ഞ ചിലതിനെ അലങ്കാരവാക്കുകൾ കൊണ്ട് പുതച്ച് ഉപമയുമുൽപ്രേക്ഷയും ചേർത്ത് ബിംബങ്ങൾക്കും രൂപകങ്ങൾക്കുമുള്ളിലൊളിപ്പിക്കുന്ന വിദ്യയാണ് തനിക്ക് കവിതയെന്ന് കവി മറൊരു കവിതയിൽ വെളിപ്പെടുന്നത് കാണാം. ആണല്ലൊ യെന്ന് കൂടെ ഞാനും .പ്രണയം ഒരു പ്രധാന വിഷയമാണ് സുനിതയുടെ കവിതകളിൽ. ജീവിതത്തോട്, പ്രകൃതിയോട് , സഹജീവികളോട് തന്റെ പരിസരങ്ങളോട് എന്നിങ്ങിനെ പല വിധത്തിൽ കവിതകളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നു’ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആത്മാക്കളായി ഭൂമിയിലെ സകല കമിതാക്കൾക്കുമായി ദൈവത്തിന്റെ ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടും ”സ്മരണയേറ്റി കിതയ്ക്കുന്ന വണ്ടിതൻ എതിരിടങ്ങളിൽ ജാലകം പറ്റി നാംഇതുവരെ കാണാതിരുന്നതെന്തോ തമ്മിൽമിഴികളാൽ കോർത്തിരിക്കേ തുടിച്ചും ,എന്ന്വിരഹമെത്രമേൽ വ്രണിതമെന്നാകിലുംപ്രണയമേ നിൻ വിരൽത്തുമ്പു തൊട്ടു ഞാൻ എന്നും’ ഭൂമിയെ തൊടും മിന്നലെന്നപോൽ നിന്നിലലിഞ്ഞ എല്ലാത്തിനെയുംഞാൻ തൊട്ടിരിക്കുന്നു ‘എന്നുംനിന്നിലേക്ക് മാത്രമായിവീണു കൊണ്ടിരിക്കുമ്പോൾഭാരമില്ലാതെഒട്ടും ഭാരമില്ലാതെപരസ്പര ആകർഷണംമുഴുവനായുംഒരിറ്റു പോലും ബാക്കിയില്ലാതെകവിതയാവുന്നു എന്നും പ്രണയം വൃത്തബദ്ധമായി താളബദ്ധമായി തനുതു കാവ്യരീതിയിലും ഗദ്യ കവിതയായും — പ്രണയിക്കുമ്പോൾ , സ്പാർക്ക്, പ്രലോഭനം, നീയില്ലാതെ, നിർബാധ പതനം, പ്രണയാർദ്രം, അടയാത്ത ജാലകങ്ങൾ – തുടങ്ങി പലകവിതകളിലായി നമ്മൾക്ക് അനുഭവവേദ്യമാകുന്നുണ്ട്.സംഗീതത്തിനോടുള്ള പ്രണയം സുനിതയിലെ താളം ചില കവിതകളെ കൂടുതൽ ഭംഗിയുള്ളതാക്കുന്നുണ്ട്. രണ്ടെഴുത്തുരീതികളും സുനിതയ്ക്ക് നന്നായി വഴങ്ങുന്നതായി തോന്നി. ടർക്കിഷ്ഏകാധിപത്യ ഭരണകൂടത്താൽ നിരോധിക്കപ്പെട്ട നാടോടി സംഗീതത്തെ വീണ്ടെടുക്കാൻ 288 ദിവസം നിരാഹാരം കിടന്ന് മരണത്തിലൂടെ സംഗീതത്തെ അനശ്വരമാക്കിയ ഹെലിൻ ബോലെക്ക് എന്ന ഗായികയെ തന്റെ കവിതയിൽ കൊണ്ടുവരാൻ സുനിത ശ്രമിച്ചത് സംഗീതത്തോടുള്ള പ്രിയം കൊണ്ടു തന്നെയാവണംചില മഹാ ദുരിതങ്ങൾക്ക് സാക്ഷ്യപ്പെടേണ്ടി വന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിൽ നമ്മെ ആഴത്തിൽ മുറിവേൽപ്പിച്ചതെന്നു പറയാവുന്ന ചിലതാണ് കോവിഡ് മഹാമാരിയും പ്രളയവും . പണ്ടിരുന്നോരരയാൽത്തണലുംമാഞ്ഞു പോയ്മറവി കൊണ്ടുപോയ്കുത്തൊഴുക്കുകൾപാടമൊട്ടുക്കു പായുന്ന കാറ്റിനെതടവിലിട്ടിതേ കെട്ടിടപ്പൊക്കങ്ങൾ എന്ന്പഠിച്ചും പഠിപ്പിച്ചും നേടിയഒലിച്ചു പോകാൻ കൂട്ടാക്കാത്തഎന്തൊക്കെയോ എന്ന്പ്രളയത്തിന് ഒലിപ്പിച്ച് കളയാനാവാത്തനനുത്തമിനുത്ത സ്കൂൾ പടിപ്പുരയിൽകാവൽ നിൽക്കുന്ന എന്തോ ഒന്ന്എന്ന് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി പ്രളയവുമുണ്ട് – പേടിപ്പെരുക്കങ്ങൾ, പ്രളയം, ക്യാമ്പിൽ , ഒറ്റയാകുമ്പോൾ തുടങ്ങി സുനിതയുടെ പല കവിതകളിലായി . ‘ഒറ്റയാകുമ്പോൾ ‘ എന്ന കവിത ഒരു നോവായി നീറിപ്പടരും.ലാവണ്യത്തിൽ നിന്നുണർന്ന് പ്രതിരോധത്തിന്റെ ശബ്ദമുയർത്താൻശക്തമായി കലമ്പാൻ ധൈര്യപൂർവ്വം പെൺ കവികൾ ഒരുമ്പെട്ടിറങ്ങിയ കാലമാണല്ലൊ. പറയാൻ മടിച്ചിരുന്നവ , പറയരുതെന്ന് വിലക്കിയിരുന്നവയെല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് ഇരിക്കാൻ മടിച്ചിരുന്നിടം, വിലക്കിയിരുന്നിടം എത്തിപ്പിടിച്ച് ആധിപത്യം സ്ഥാപിച്ച് പെണ്ണ് പെണ്ണായിത്തന്നെ അടയാളപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുകളുടെ ഒരു പരമ്പര തന്നെ നമുക്ക് മുന്നിൽ ചുരുളഴിഞ്ഞു. പ്രതീക്ഷിക്കാത്തിടങ്ങളിലെ അത്യന്തം അപകടം നിറഞ്ഞ ചതിക്കുഴികളെപ്പറ്റി ഇന്ന് ലോകം നിരന്തരം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉറക്കം നഷ്ടപ്പെട്ടവർക്കായി എന്ന സുനിതയുടെ കവിതയിലുമുണ്ട് ‘കളിയിടങ്ങളിൽ ഒളിയിടങ്ങളിൽ തേറ്റ കൊണ്ടു മുറിവേറ്റവർ ‘ കണ്ണിലെ തിളക്കവും നെഞ്ചിലെ ഇളനീർ പാട്ടും നനുത്ത മേനിയിലെ ഇലയനക്കങ്ങളും പൂക്കളും ശലഭങ്ങളും നൃത്തം വെക്കും പകലുകളും നിലാവും നക്ഷത്രത്തിളക്കവും നറുമണങ്ങളിൽ പൊതിഞ്ഞ രാത്രിയും ഒരു നിമിഷം കൊണ്ട് നഷ്ടമായവർ. ‘ അതേസമയം പെണ്ണേ കലങ്ങാതെ എന്ന കവിതയിൽ പെണ്ണെ നീ യൊന്നുതോർന്നു തീരെടിയെന്നു അസഹിഷ്ണുത വഴിയുന്ന ശാസനയു മുണ്ട്.ഒരു കല്ലിനുമുന്നിൽ വിളക്കുകൊളുത്തി അതിനെന്തൊ അനിതരസാധാരണ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന വിഢികൾ തന്നെയാണ് തന്നിൽ, തന്റെ താത്പര്യങ്ങളിൽ കനിയാത്ത ഒരു ഹൃദയത്തെ കല്ലെന്ന് പഴിക്കുന്നതു് എന്നത് എന്തൊരു വിരോധാഭാസമാണ് ! സുനിതയുടെ ജനുവരി 10, 2018 എന്ന കവിതയിൽ മാപ്പുനൽകു ആസിഫാ നീമണ്ണിലിന്നും ജീവനോടെവാണിടുന്ന ഞങ്ങളോടുംനീയരഞ്ഞ നീചതഞ്ഞനീയലിഞ്ഞ മണ്ണിനോടുംകോവിൽ തോറും കെട്ടിയിട്ടദൈവമെന്ന തോന്നലോടുംഎന്നു വായിച്ചപ്പോൾ ഇത്രയും വ്യക്തമാക്കണമെന്നു തോന്നി.അതേ പോലെ പൊള്ളിത്തിണർക്കുന്ന ഒന്നാണ് ‘ആത്മാക്കളെ തൊടുമ്പോൾ ‘ എന്ന പേരിലുള്ള കവിത.ടാഗ് മാറ്റുമ്പോൾ എന്ന കവിതയിൽ ആരോ അണിയിച്ച ടാഗ് ഊരിവെക്കുന്നതിലെ പ്രതീകാത്മകതയിൽ കൗതുകം തോന്നി.സത്യനന്തരം പോലുളള കവിത ആക്ഷേപഹാസ്യം സുനിതയ്ക്ക് വഴങ്ങുമെന്നതിന് തെളിവായിചിലരുടെ അദൃശ്യമായ സാമിപ്യം പോലും നമ്മിൽ വാചാലമാകുന്നത് , നമ്മെ വാചാലമാക്കുന്നത് , അസാന്നിദ്ധ്യം തീർത്തും നമ്മളെ ചോർത്തിയെടുത്ത് . ഇവ കവിതയായ് നിറയുന്നത് സർവ്വസാധാരണമാണ്മാന്ത്രികൻ,പുറപ്പാട് തുടങ്ങി പല കവിതകളും ഇത്തരം അദൃഷ്ടമായ ചില അദ്വയഭാവങ്ങളനുഭവപ്പെടുന്നുണ്ട്.’ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം ‘ എന്ന് പാടിയ കവിയെ , കവിതയെ ചേർത്തുപിടിച്ചവരാണ് നമ്മൾ : സുനിതയ്ക്കും ഓർമ്മകളിൽ നിന്ന് മോചനമില്ല. പല കവിതകളിലായി അതിന്റെ അന്താക്ഷരിയുണ്ട്.ഇനിയുമുണ്ട് പറയാൻ ബാക്കിയായവഇരുൾ പുതച്ച് നിലാവിലുലാത്തുന്നഹൃദയത്തുടിപ്പിൻ കടലിരമ്പമെന്ന്,ചരിത്രത്താളുകളിൽ നിന്ന് വിലക്കപ്പെട്ട തെരുവിലക്കിറങ്ങിയോടിയ വാക്കുക ളെന്ന്,കെട്ടുപോവാതെയുള്ളിലെരിഞ്ഞിട്ടുംനീ കൊളുത്തിയ വാക്കിന്റെ നാളമെന്ന്,സ്വർണസൂചിയാൽ മുറിവേറ്റ കണ്ണിലെവർണ്ണ മീനെന്ന്.വലിയൊരു നുണയെന്ന് തന്നെ തന്നെതുന്നിത്തുന്നിയൊരുക്കിയ കവിതയുമുണ്ട്പെൺ തിരക്കുകളിൽ പെട്ട് അലസിപ്പോയ കവിതക്കുഞ്ഞുങ്ങളുണ്ട്. അടുത്ത കാലത്താണ് സുനിതയുടെ പഴയതും പുതിയതുമായ കവിതകൾ സമാഹാരിച്ച് കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങൾ എന്ന പേരിൽ പ്രസിദ്ധികരിച്ചത്. ഈ പുസ്തകത്തിന്റെ പേരിനാധാരമായ കവിതയാണ് കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങൾ .കണാരേട്ടന്റെ ഭാര്യമാരായ ജാനുവും മീനയുമാണ് കവിതയിലെ പെണ്ണുങ്ങൾ. കുടുംബത്തിന്റെ ഐക്യത്തിനായി പുലരും മുമ്പെ തുടങ്ങിനെടുകെയും കുറുകേയുംഓടിയോടിയിരുപേരുംമാറി മാറി മുറുമുറുത്ത്ജോലിയെല്ലാം പങ്കു വെച്ചു മോന്തിക്ക് വീട്ടിലെത്തി നാലുകാലിലെത്തുന്ന കണാരേട്ടന്റെ തെറിയും തല്ലും, അത്താഴവും, പിന്നെ പ്രണയവും ഒപ്പത്തിനൊപ്പം പങ്കിട്ടെടുത്ത് വിയർത്തൊട്ടി വിവശരായവർ. വിധിപോലെ ജീവിതം വിരിച്ചേറെ മയങ്ങുന്ന ആ പെണ്ണുങ്ങൾ . കേവലം കിനാശ്ശേരി ക്കടവിലെയെന്നല്ല കേരളത്തിലെ നല്ലൊരു വിഭാഗം സ്ത്രീകളുടെ ജീവിതത്തെ തുറന്നു വെയ്ക്കുകയാണ് സുനിത ആ കവിതയിലൂടെ ചെയ്യുന്നത്. മണ്ണെഴുത്തിൽ വന്ന രണ്ടു കവിതകളും ഇതുപോലെ കാലികമായ വിഷയത്തെ മുൻ നിർത്തി തന്നെയാണ് എന്നത് സുനിതയുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വപൂർണ്ണമായ സമീപനത്തെ തുറന്നുകാട്ടുന്നു. സുനിതക്കായ് കാലം കാത്തുവെച്ചത് നിറകവിതകളുടെ നീണ്ട കാലം തന്നെയാവട്ടെ …

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവിതാ പഠനം,സുകുമാരൻ ചാലിഗദ്ധയുടെ കവിതകൾ:ജയപ്രകാശ് എറവ്Next article ബാലകൃഷ്ണൻ കിഴക്കേടത്ത് ൻ്റെ രണ്ടു കവിതകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos