
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനം എന്ന സിനിമ സമകാല ഇന്ത്യൻ സന്ദർഭത്തെ യുവത്വം എങ്ങിനെ നോക്കിക്കാണുന്നു എന്നു വിലയിരുത്തുന്ന സാമൂഹ്യവിമർശന സ്വഭാവമുളള സിനിമയാണ് . നെഹ്റുവിയൻ ജനാധിപത്യത്തിനും ക്ഷേമരാഷ്ട്രത്തിനും സംഭവിച്ച പ്രതിസന്ധിയും പുതിയ വെല്ലുവിളിയും വിലയിരുത്തുന്ന സിനിമയുടെ തിരക്കഥ നിർവ്വഹിച്ചത് സാമൂഹ്യ പ്രവർത്തകൻ കൂടിയായ ആര്യാടൻ ഷൗക്കത്താണ്. ഇതിനായി അദ്ദേഹം കണ്ടെത്തുന്നത് ക്ഷേമ രാഷ്ട്രത്തിനു സംഭവിച്ച വിള്ളലുകളുടെ ദൈനം ദിന സന്ദർഭങ്ങളെയാണ്. തുറന്ന ഒരു സാമൂഹ്യവിമർശനം മുന്നോട്ടുവയ്ക്കുന്ന സിനിമ അതേസമയം ഒരു രാഷ്ട്രീയ നിനിമ മാത്രമായി അവസാനിക്കുന്നില്ല. സാംസ്കാരിക വിശകലനത്തിന്റെ ഒരു രീതിശാസ്ത്രം ഈ സിനിമ ആവിഷ്കരിക്കുന്നുണ്ട്. ഇന്ത്യൻ കാമ്പസുകളും ഇന്ത്യൻ ഗ്രാമങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നു പരിശോധിക്കുന്നു. ദേശവൈവിധ്യം എന്ന ബഹുസ്വരതയുടെ അവബോധവുമാണ് സിനിമയുടെ അടിസ്ഥാന ലക്ഷ്യം എന്നുവ്യക്തമാക്കുന്നു.
ഇന്ത്യൻ കാമ്പസുകളുടെ വർത്തമാനം:
ഇന്ത്യൻ കാമ്പസുകളുടെ വർത്തമാന സാഹചര്യത്തെ നോക്കിക്കാണുന്ന സിനിമ അതേസമയം സമൂഹത്തിൽ സങ്കല്പനപരമായി സംഭവിച്ച നിയാമക പതനത്തെ ആവിഷ്കരിക്കുന്നു. സത്യാനന്തര കാലത്തിലെ ജീവിതത്തെ ദിനവും കാണേണ്ടിവരുന്ന ശരാശരി ഇന്ത്യൻ മനുഷ്യർ ഒരേസമയം ജീവിതത്തെ തള്ളിനീക്കുവാൻ പാടുപെടുക മാത്രമല്ല ജീർണഗണനയുടെ ദാരുണാവസ്ഥയെക്കൂടി പേറേണ്ടി വരുന്നു എന്ന് പുതുതലമുറ തിരിച്ചറിയുന്നു. ദരിദ്രർ, ഭവനരഹിതർ, നിരാലംബർ, അവിദ്യർ , തൊഴിൽ രഹിതർ എന്നിങ്ങനെ പല യാഥാർത്ഥ്യങ്ങളും സ്വപ്നാടനങ്ങളാകുകയും അതിന്റെ സ്ഥാനത്ത് അതിഭാവനകൾ യാഥാർത്ഥ്യങ്ങളാവുകയും ചെയ്യുന്ന സാംസ്കാരിക ശീർഷാസനാവസ്ഥയാണ് ഇന്ന് ജനപ്രിയതയായിരിക്കുന്നത് എന്ന് ഈ പുതു തലമുറ തിരിച്ചറിയുകയും ചെയ്യുന്നു. ഈ യവസ്ഥയിലെ കാമ്പസ് വ്യവഹാരങ്ങൾ ഏതൊക്കെ വിധത്തിൽ മനുഷ്യർക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നു എന്നും എന്നാൽ അതിനെ വിമർശിക്കുന്നവരുടെ ആശയലോകം എത്രമാത്രം അയാർത്ഥ്യങ്ങളുടേതാണെന്നും സിനിമ വിവക്ഷിക്കുന്നു.

ദേശീയതയുടെ ഭാവനയും ദേശവർത്തമാനവും
ദേശീയതയുടെ ഭാവനയിൽ നിന്നു കൊണ്ടുള്ള അന്വേഷണത്തിന് ശ്രമിക്കുന്നുണ്ട് സിനിമ . മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുന്നോട്ടുവച്ച ആശയങ്ങൾ ദേശീയതയുടെ ഭാവനയിലെ പ്രധാന നാഴികക്കല്ലായിരുന്നു എന്നു സിനിമ വീക്ഷിക്കുന്നു. മതേതരത്വം എന്ന അവബോധം ഏറെ പ്രാധാന്യമായിത്തീരുന്ന കാഴ്ചപ്പാട് ദേശീയബോധത്തിന്റെ തുടർച്ചയായിരുന്നു. ണ്ട ദേശീയതയിൽ വിവിധ മതങ്ങൾ മാത്രമായിരുന്നില്ല , മറിച്ച് വിവിധ രൂപത്തിലുള്ള മനുഷ്യരും ഉണ്ടായിരുന്നു. വിദൂര സ്ഥലവാസികൾ , ഗോത്രങ്ങൾ, ഗ്രാമങ്ങൾ പുറത്തു നിർത്തിയ ദലിതർ, ഇന്ത്യയുടെ തീരദേശങ്ങളിലെ അതിർത്തി കാവൽക്കാരായ മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ അങ്ങനെ എത്രയോ വിപുലമായ ജനഗണങ്ങളാണ് നമ്മുടെ മതേതര ബോധം കൊണ്ട് മനുഷ്യാവകാശമുള്ളവരായി മാറിത്തീർന്നത്. എന്നാൽ നമ്മുടെ മതേതര സങ്കല്പങ്ങൾ മങ്ങലേൽക്കുന്നതാകുമ്പോൾ അതിന്റെ സ്ഥാനത്ത് മതാധികാരം ഏകപക്ഷീയമാകുമൊ എന്ന് സിനിമ ആശങ്കപ്പെടുന്നു. ഈ ആശങ്ക സിനിമയുടെ പ്രധാന ഘടകമായി വർത്തമാന കാലത്തെ നോക്കുന്നു.
ഹിംസ മടങ്ങിവരുന്നു. ചാതുർവർണ്യതയിലൂടെ .
ജനാധിപത്യ അവബോധം ഇന്ത്യയിൽ രൂപപ്പെട്ടത് അഹിംസയിലൂടെയാണ്. ഗാന്ധിയിലും അബേദ്കറിലും വേറിട്ട രൂപത്തിലൂടെയെങ്കിലും നാം കണ്ടെത്തുന്നത് അഹിംസയാണ്. അഹിംസയ്ക്കുമാത്രമേ ജനാധിപത്യത്തെ ഭാവന പ്പെടുത്താനാവു. ആശയം കൊണ്ടും പ്രായോഗികത കൊണ്ടും നമ്മുടെ ദേശീയ നേതൃത്വങ്ങൾ വിസമ്മതിച്ചപ്പോഴും അവരെല്ലാം തെരഞ്ഞെടുത്തത് അഹിംസയെ ആയിരുന്നു. ഈ അഹിംസയാണ് വർണവ്യവസ്ഥയാൽ ചിതറിക്കപ്പെട്ട ദേശത്തെ ദേശീയതാബോധത്താൽ ആധുനിക ക്ഷേമരാഷ്ട്രമാക്കിയത് . ജനാധിപത്യമില്ലാത്ത സമൂഹമെന്നത് വംശമൊ, ജാതിയൊ, അധിക വിഭവങ്ങളുള്ള വർഗങ്ങളുടേതോ മാത്രമാകുന്നു. ഇവയുടെ അടിസ്ഥാന ബോധം ഹിംസ മാത്രമാകുന്നു . ഇവയൊന്നും ജനാധിപത്യത്തിനു പകരമാകുന്നില്ല. ഇത്തരം ഏകപക്ഷീയതയോടുള്ള വിയോജിപ്പിൽ നിന്നാണ് നാം ആധുനിക ജനാധിപത്യ അവബോധത്തിലേക്കു പ്രവേശിച്ചത്. എന്നാൽ ജ്ഞാനബോധത്തിനു മേൽ പരിക്കേൽപ്പിച്ചു കൊണ്ടാണ് ജനാധിപത്യ വിരുദ്ധത അതിന്റെ ജീർണബോധ്യങ്ങളെ പ്രകടിപ്പിച്ചത്. ദേശരാഷ്ട്ര ഭാവനയ്ക്ക് സംഭവിച്ച ഈ ദാരുണാവസ്ഥയെ വിദ്യാർത്ഥകൾ ചർച്ചചെയ്യുന്നു. ആയതിനാൽ നമ്മുടെ കാമ്പസുകളിലെ പുതിയ ചിന്തകളെ നുള്ളിക്കളയുക എന്ന വിജ്ഞാന വിരുദ്ധതയിലേക്കാണ് അധികാര രൂപങ്ങൾ സഞ്ചരിക്കുന്നത്. ചാതുർവർണ്യമെന്ന വംശീയ ശുദ്ധിവാദത്തെ സാംസ്കാരിക വ്യവസായമാക്കിക്കൊണ്ടാണ് ഇന്ന് പ്രവർത്തിച്ചു വരുന്നത്. അറിവല്ല പകരം അറിവ് നിഷേധമാണ് വേണ്ടത് എന്ന് അധികാരം ഭാക്ഷ്യം ചമയ്ക്കുന്നു. ഇത്തരം ആശങ്കാകരമായ അവസ്ഥയെ സിനിമ ആവിഷ്കരിക്കുന്നു

ജ്ഞാനാധികാരം എന്ന അധികാരരൂപം
ജ്ഞാനം സമൂഹത്തെ പരിഷ്കരിക്കും എന്ന നവോത്ഥാന സങ്കല്പങ്ങൾ അട്ടിമറിക്കപ്പെടുകയും അറിവ് അധികാര നിർമ്മിതിയായതിനാൽ അതിനെ ജനകീയവല്കരിക്കരുത് എന്ന ആശയം ഇതിന്റെ സ്ഥാനം കയ്യടക്കുകയും ചെയ്തിരിക്കുന്നു. ആയതിനാൽ ക്ഷേമരാഷ്ട്ര സങ്കല്പത്തിൽ നിന്നും അകലുവാൻ ഇവർ ശ്രമിക്കുന്നു. സ്കോളർഷിപ്പ് ലഭിക്കാത്തതിനാൽ (തടഞ്ഞുവച്ചതിനാൽ ) ഉപരിപഠനം അവസാനിപ്പിക്കേണ്ടിവരുന്നവരും ജനാധിപത്യത്തെയൊ , മതേതരത്വത്തെയൊ സംസാരിക്കുന്നത് അനഭിമതവുമാകുമെന്ന് വിലയിരുത്തപ്പെടുന്നവരും പുതിയ കാഴ്ചയാവുന്നു. വിദ്യൂരയിടങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പഠനം നിർത്തിപ്പോകേണ്ടി വരുന്ന അവസ്ഥയെയും സിനിമ വിശകലനം ചെയ്യുന്നു. സമ്പന്നർക്കും ഉപരിവർഗങ്ങൾക്കും മാത്രമായി ഉന്നത വിദ്യാഭ്യാനം ചുരുങ്ങിപ്പോകുന്നതിനെ സിനിമ നോക്കിക്കാണുന്നു. ഒരു പക്ഷെ തുറന്ന വിമർശനത്തിലൂടെയാരംഭിച്ച് സംസ്കാരിക വിമർശനത്തിലൂടെ അവസാനിപ്പിക്കുന്ന ഒരു രീതി സിനിമ സ്വീകരിക്കുന്നു.

Hi There,
I’m Richard. If you are a student then you must know that at college and university level we have to buy a lot of TextBooks according to the subject of the course which are very expensive. This makes it difficult for students who do not have much money to buy these books. There is also a huge gap between supply and demand of TextBooks. Publishers keep changing editions (without any real changes in the books themselves) and force professors to get the new editions. This results in an additional burden on students.
So considering all these issues, We have launched our website CheapestDigitalBooks.com – We contacted authors and professors directly and received approval and agreement to sell the books digital( ePub/PDF) version directly to university and college students at a very cheap price. You can buy a book from our website at a discount of up to 70% off the price of a book from amazon.
Our motto is simple: Education should be accessible and affordable for EVERYONE!
If you are not student please share this website with all the students around you so that they might be benefited.
Thanks You
Richard C. Willis
Marketing Consultant
CheapestDigitalBooks.com