ഉണക്കിവെച്ച ഇലകളിലെ പച്ചപ്പായ കവിത:ഡോ.എം.ബി മനോജ്
”ജീവിതം ചിലപ്പോഴെങ്കിലും
മധുരമില്ലാത്ത അല്ലികള്‍
അടുക്കുകളായി പൊതിഞ്ഞ
നിറമുള്ള മധുരനാരങ്ങ പോലെ, വ്യര്‍ത്ഥം”
നസ്‌റുവിന്റെ കവിതയിലൂടെ കടന്നുപോകുമ്പോള്‍ ഇടയ് ക്കിടെ കൂട്ടിമുട്ടുന്ന പ്രധാന സംഗതികളിലൊന്ന് നിസ്സംഗതയെ ക്കുറിച്ചുള്ള ഇത്തരം ചിന്തകളാണ്. മനുഷ്യന്‍ എന്ന ഗണത്തെ പ്രമേയപരമായി കേന്ദ്രസ്ഥാനത്ത് നിര്‍ത്തുകയും അതേ സമയം തത്വചിന്താപരവും വിചിന്തനപരവുമായ കാഴ്ചകള്‍ കൊണ്ട് അവ യില്‍ ചില വിലയിരുത്തലിന് മുതിരുകയും ചെയ്യുന്ന ഒരു വചനാ ത്മകത ഈ കവിതകള്‍ പങ്കിടുന്നുണ്ട്. കോവിഡ് കാലത്തിന്റെ ആകുലതയും പ്രത്യാശ നഷ്ടവും പുനര്‍വിചിന്തനത്തിന് പ്രേരിപ്പി ക്കുന്ന ഒരു കാലത്തിന്റേതായിരുന്നുവല്ലോ.
അതുകൊണ്ട് തന്നെയാവണം സ്വയം നവീകരിക്കുവാന്‍ മനു ഷ്യര്‍ സന്നദ്ധമാവണമെന്ന് പല സന്ദര്‍ഭങ്ങളിലും ഈ കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. മനുഷ്യജീവിതത്തിന്റെ പരിമിതിയെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന കവിത മനുഷ്യന് മുന്നില്‍ സംഭവിച്ചേ ക്കാവുന്ന ഭാവിശൂന്യതയെക്കുറിച്ചാണ് ഏറെയും വ്യക്തമാക്കു ന്നത്.
വിത്ത് മുളയ്ക്കുന്നത് പോലെ ഒരു പിറവി.
മരം വീഴുന്നത് പോലെ ഒരു മുറിവ്
എന്ന് കവി ദര്‍ശിക്കുന്നത് മനുഷ്യന്റെ പരിമിതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. കയ്പ്പുനിറഞ്ഞ ഈ സത്യത്തെ അലോസരമായിക്കാണുന്ന ഒരു ബോധ്യം മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതേസമയം യാഥാര്‍ത്ഥ്യം അത് എത്ര ചവർപ്പുള്ളതാണെങ്കിലും അതിനെച്ചൂണ്ടിക്കാണിക്കുകയെന്നത് എഴുത്തുകാരുടെ ദൗത്യമാണല്ലോ. അതുകൊണ്ടാണ് പലപ്പോഴും എഴുത്തുകാരെ ദീര്‍ഘദര്‍ശികള്‍ എന്ന് നിരീക്ഷിക്കുന്നതും ഒരു യഥാര്‍ത്ഥ എഴുത്തുകാരി/കാരന്‍ പ്രകൃതിക്കും മനുഷ്യനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നതും. അതുകൊണ്ടുതന്നെയാവണം ചിലപ്പോഴെങ്കിലും എഴുത്ത് ന്യൂനപക്ഷമാകുന്നു എന്ന് ഗലസും ഗോത്താരിയും നിരീക്ഷിക്കുന്നത്.
കോമാളികളുടെ എണ്ണം പെരുകി വരുന്നു
അവര്‍ പരസ്പരം തീക്കൊള്ളികൊണ്ട്
എറിഞ്ഞുകളിക്കുന്നു
എന്ന് കവി എഴുതുന്നു. സംഭവിച്ചേക്കാവുന്നത് പ്രത്യാശാഭരി തമല്ലെന്നും പകരം ഭാവി നാശമാണെന്നും കവി നോക്കിക്കാ ണുന്നു. അതേസമയം ഒരു ദാര്‍ശനികന്റെ സ്ഥാനത്ത് നിന്നു കൊണ്ട് അധികാരത്താല്‍ അന്ധരായിപ്പോയവരോട് കവി പറയു ന്നത്, മനുഷ്യര്‍ അവര്‍ ആരായാലും അവര്‍ പരിമിതിയുള്ളവരാണ് എന്നുതന്നെയാണ്. അധികാരത്തിന്റെ അന്ധത കാണാതെ പോയ കാഴ്ചകള്‍ ശരാശരി മനുഷ്യര്‍ കാണുന്നു. അവര്‍ കുറിച്ചിടുന്നു,
ഉറുമ്പുകളെപ്പോലെ ഓരോ വറ്റിന്
വേണ്ടി പരക്കംപായുന്ന മനുഷ്യജീവികള്‍
എന്ന് എഴുതുന്നത് അതുകൊണ്ടാണ്. അന്ധയുടെ കാഴ്ചകള്‍ അപകടം പിടിച്ചതാണ്. അത് ലാഭത്തിലേക്ക് മാത്രം കാഴ്ചകളെ ചുരുക്കുന്നു. കാടിനെയും തോടിനെയും കടലിനെയും പുഴയെയും അവര്‍ കാണുന്നത് ലാഭവസ്തുക്കള്‍ പോലെയാണ്. കുന്നിനെ കല്‍ക്കരിയുടെ കുന്നായി അവര്‍ കാണുന്നു. തീരമണലിനെ കരി മണല്‍ കൂമ്പാരമായി അവര്‍ കാണുന്നു. സുഖവാസമെത്തകളാ കുന്നു അവര്‍ക്ക് പ്രകൃതി. അപകടം പിടിച്ചതും അവനവനിസത്തി ലേക്കും ചുരുങ്ങിപ്പോയ ഈ ലോകത്തെ വിളിക്കുവാന്‍ പുതിയ പ്രയോഗങ്ങള്‍ വേണ്ടിവരും എന്നും കവി തിരിച്ചറിയുന്നു.
വെറും വെടിയുണ്ടകള്‍ മാത്രം തുപ്പുന്ന അധികാരരൂപങ്ങളെ നോക്കിക്കാണുന്നു ഈ പുസ്തകത്തിലെ കവിതകള്‍. കാല ത്തിന്റെ യഥാര്‍ത്ഥ അടയാളമായി ഇവിടെ കവി മാറിത്തീരുന്നു. അപ്പോഴും പ്രതീക്ഷകളില്‍ നിന്നും പൂര്‍ണമായി വിട പറയുന്നില്ല കവി. പ്രതീക്ഷയുടെ നേരിയ നാമ്പുകള്‍ ഇനിയുമുണ്ടെന്ന് കണ്ടെ ത്തുമ്പോള്‍ അത് മനുഷ്യനെത്തന്നെയാണ് സ്വയം നോക്കി ക്കാണുന്നത്. പ്രണയം എന്ന വിത്തിനെയും പച്ച മനുഷ്യന്‍ എന്ന ബോധത്തെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കവി, വര്‍ത്തമാന ത്തിന്റെ വരണ്ട നിലങ്ങളെ ഉര്‍വ്വരമാക്കാന്‍ ശ്രമിക്കുന്നു.
”നിന്റെ പ്രണയത്തിന്റെ
ഒരു വിത്ത് മാത്രം മതി
മരിച്ചവനെ ഒരിക്കല്‍ക്കൂടി
ഭൂമിയിലേക്ക് പടര്‍ന്നുകയറാന്‍”
എന്നു എഴുതുന്നിടത്ത് ദുരയുടെ പാലൈ നിലങ്ങള്‍ ഒരിക്കല്‍ അസ്തമിക്കും എന്ന് കവി പ്രത്യാശിക്കുന്നു.
”എല്ലാ ഉടയാടകളും ഊരിക്കളഞ്ഞ്
എനിക്കും ഈ മണ്ണില്‍ കിടന്നുറങ്ങണം
ഒരു പച്ചമനുഷ്യനായി”
എന്നെഴുതുന്നിടത്ത് മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമാ ണെന്നും അവന്‍ നിര്‍മ്മിച്ച എടുപ്പുകളും അധികാരങ്ങളും ശ്വാസം ഉള്ള അത്രയും കാലം മാത്രമെന്നും ബോധ്യപ്പെടുത്തുന്നു. ഈ ശ്വാസം അത് ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍, അട ങ്ങുന്നു മനുഷ്യരുടെ തിമിര്‍പ്പ് എന്ന സത്യവാചകം ചൊല്ലിക്കൊടു ക്കുന്ന ഒരു പുസ്തകമായി നിലകൊള്ളുന്നു ഇതിലെ കവിതകള്‍.