
11 ○അടിമകളുടെ ചരിത്രരചന
ഒന്നും ഓർമ്മയില്ലാത്തതു കൊണ്ട് എഴുതാതിരിക്കാം.
അപ്പോൾ കടലാസു ശൂന്യമായി കാണപ്പെടും.
കാണുന്നവർ അക്കാര്യം വിളിച്ചു ചോദിക്കും.
വല്ലതും എഴുതിയാൽ തന്നെ ആരും വായിക്കുകയും ഇല്ല.
നല്ല രീതിയിൽ എഴുതാവുന്നതാണ്.
എഴുതിക്കഴിയുന്നവരുടെ
നാടായിരുന്നല്ലൊ ഇത്.
ഇക്കാലത്തു വെറുതെ എഴുതിക്കഴിയുന്നതിലെന്തു കാര്യം.
കൊള്ളാവുന്ന എഴുത്തുകാരെ അങ്ങോട്ടു ചെന്നു കാണണം.
കഴിയുമെങ്കിൽ കുറച്ചു നാൾ അവർക്കൊപ്പം ചുറ്റി നടക്കണം.
ഈ കാലയളവിൽ പറ്റാവുന്ന തോന്ന്യാസങ്ങളെല്ലാം ചെയ്തു വയ്ക്കാവുന്നതാണ്.
ഇതിനൊക്കെ ജോലി എടുത്തിട്ടായാലും കണ്ടവന്റെ പോക്കറ്റിൽ നിന്ന് എടുത്തിട്ടായാലും കിട്ടുന്ന പണം
പ്രത്യേകം കരുതണം.
കഥകളില്ലാത്തതിനാൽ ഓരോരോ കഥകളും
പിന്നീടുള്ള ചരിത്രരചനയിൽ ഉപയോഗപ്പെടുമെന്നതു തീർച്ച.
എന്നിട്ടും എഴുതാനൊന്നും ഒത്തില്ലെങ്കിൽ
വല്ല കാട്ടിലൊ കടലിലോ യാത്രകൾ നടത്തി നോക്കണം.
സിനിമകളും നാടകങ്ങളും കണ്ടു നോക്കണം.
പ്രമുഖ കൃതികളൊക്കെ വായിച്ചു നോക്കണം.
തലക്കകത്തേക്കു വല്ലതും കയറിയാലോ.
എഴുതി തീർന്നവ അച്ചടിക്കാൻ കൊടുക്കാം.
നാലു പേർ വാങ്ങി വായിക്കുന്നതിൽ
തന്നെയവ വരേണ്ടതുണ്ട്.
കാര്യം കടുത്ത വിമർശനങ്ങളും ഗൂഡാലോചനകളും ആണെങ്കിലും
ആർക്കുമത് ഒഴിവാക്കാനാകില്ല.
ആസ്വാദനത്തിന്റെ കാലത്തിൽ
കാശു ചെലവാക്കുകയും
വാങ്ങി നടക്കുകയും ചെയ്യുന്നവരെ
നിലനിർത്തേണ്ടത് ഉടമകളാണല്ലൊ.
അടിമകളുടെ ചരിത്രരചന
അവരെക്കൊണ്ട് തന്നെ വായിപ്പിച്ച് നിർത്തേണ്ടവരും അവരാണല്ലോ.●
12 ○ഘട്ടം ഘട്ടമായങ്ങനെ

പ്ലാവിൽ ചക്ക തീരുന്നു.
കോ വിഡ് രണ്ടാം ഘട്ടത്തിൽ തീരുന്നു.
പ്ലാവിനടിയിൽ ഇനി ധൈര്യമായി പോകാം.
തണുത്ത കാറ്റുകൊണ്ട് തണലത്തിരിക്കാം.
മുകളിൽ ചക്ക വീഴാൻ
പരുവത്തിലല്ലാത്തതിനാൽ.
ഒന്നാം ഘട്ട കോ വിഡിൽ
പല കാര്യങ്ങളും നടന്നു.
ഇലക്ഷനടുത്തപ്പോൾ കോ വിഡ് ഇല്ലാതായി.
വാക്സിൻ എല്ലാവർക്കും
വിളിച്ചു കൊടുത്തു.
കിറ്റുകൾ കനത്തിലും വലുപ്പത്തിലുമായി.
കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും
റേഷൻ വഴി മുടങ്ങാതെ വന്നു.
പാകമായ ചക്കകൾ
ഓരോന്നായി പറിച്ചെടുത്ത് ഓരോരുത്തരും
പ്ലാവിൻ ചുവട്ടിലെ കരിയിലകളനക്കി.
ചക്ക തീർന്നു വന്നു.
കക്കലും പെൺ വിഷയവും കാരണം
ഗാന്ധിയൻമാർക്ക് അടുത്ത ഊഴം ഇല്ലാതായി.
കക്കലും പെൺ വിഷയവും കാരണം
മാർക്സിസ്റ്റുകൾക്ക് ഭരണം
തുടച്ചയായി കിട്ടി.
രണ്ടാം ഘട്ട കോ വിഡിന്റെ വരവും സംഭവബഹുലമായിരുന്നു.
പ്ലാവിലെ ചക്ക തീരുന്നതനുസരിച്ച്
അതിന്റെ ചോട്ടിൽക്കൂടി സഞ്ചരിക്കാൻ
ആളുകൾ ഭയക്കാത്തവരായി.
പൊടുന്നനെ മുപ്പത്തി എട്ടു ശതമാനത്തിൽ
ടി പി ആർ നിരക്കുയാരാൻ പോയി.
ഒന്നര മാസം ലോക് ഡൗൺ ആയി.
ഗവൺമെന്റു ഓഫീസുകളിൽ
ആരും വരാതിരുന്ന നേരത്ത്
പല കൊള്ളകളും നടന്നു.
പൊതുജനമറിഞ്ഞതു പകൽ സമയം
വനത്തിൽ കയറി വൻമരങ്ങൾ
വെട്ടിക്കൊണ്ടുപോയപ്പോൾ മാത്രം.
മരങ്ങൾ ഒളിപ്പിക്കാനോ
സ്വർണത്തെ പോലെ ദ്രാവകത്തിൽ
ലയിപ്പിച്ചു കടത്താനോ പറ്റിയില്ല.
കണ്ടവർ കണ്ടവർ അവരരുടെ വിഹിതം
ചോദിച്ചു ചോദിച്ചു വന്നു.
ധാർമ്മികത ഭണമുയർത്തിയാടാൻ തുടങ്ങി.
വാക്സിൻ എല്ലാവർക്കും കിട്ടില്ലായെന്നായി.
വാർഡുമെമ്പർ എഴുതി കൊടുക്കുന്നവർ
അവരുടെ ആരോഗ്യം സുരക്ഷിതമാക്കി.
ഡോക്ടർമാർ ആശുപത്രികളിൽ
പുതിയ ചില നൃത്തകലകൾ പരിശീലിക്കുന്ന വീഡിയോകൾ
ഫേയ്സ് ബുക്കിലിട്ടു.
പോർട്ടിൽ കുത്തിക്കുത്തി
അപ്പോയ്മെന്റ് കിട്ടാതെ
രണ്ടാം ഘട്ട വാക്സിൻ കാലാവധി നീളുന്നതറിഞ്ഞ്
രാഷ്ട്രീയത്തിൽ പ്രശസ്തരാകാത്തവരും
ബ്രണ്ണൻ കോളേജിലെ ഗുസ്തികൾ കണക്ക്
നിന്നു കൊടുത്തു കലാലയം ഭീകരമാക്കാത്തവരും
പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചു വീട്ടിൽ തന്നെ ചടഞ്ഞുകൂടി
മുഖ്യ പ്രതിയായി വന്ന
അന്നന്നത്തെ കോ വിഡ് കണക്കുകൾ കേട്ടു.
മരണസംഖ്യകൾ വളരെ കൂടി .
വിദേശത്തു നിന്നിങ്ങോട്ടും
ഇവിടന്നു വിദേശത്തോട്ടും ജനം യഥേഷ്ടം വന്നും പോയും ഇരുന്നു.
അവരിലൊക്കെ ദളിതരുണ്ടായിരുന്നോ ?
ഉണ്ടായിരുന്നിരിക്കാം
എണ്ണത്തിൽ കുറഞ്ഞ നിലയിൽ
ചക്ക ഉണ്ടായിരുന്നതിനാൽ
കിറ്റും റേഷനും ജനപ്രീയമാക്കാതെ
രണ്ടാംഘട്ട കോ വിഡ് തീരുന്നതിനാൽ
മുന്നാം ഘട്ടത്തിലെ കോ വിഡ്
ഉറപ്പായും വരുമെന്നറിഞ്ഞ്
പ്ലാവിന്റെ ചുവട്ടിൽ തണലും കാറ്റും കൊണ്ട്
ഒടുവിലത്തെ ചക്കപ്പഴം മണത്തു കൊണ്ട്
വ്യാപനം ഒട്ടും വരാതെ നിറുത്തി
മുകളിലിനി ചക്കയില്ലെന്ന നിരാശയിൽ
തലയിലിനി ചക്ക വീഴില്ലെന്ന ധൈര്യത്തിൽ
മറ്റൊരു ചക്കക്കാലത്തെ ഓർമ്മയിലാക്കിയിന്നേ നുണഞ്ഞ്.●
13 വഴിയിലെ ഴ കുഴപ്പത്തിൽ വരുന്നില്ല.

ടിപ്പറിൽ മണ്ണ് കടത്തുന്നു.
ഒരു കുട്ടിയത് കണ്ടു നിൽക്കുന്നു.
മണ്ണ് എവിടേക്കെന്ന്
ടിപ്പർ ആരുടേതെന്ന്
കൺവെട്ടത്തു പോലും വരില്ല.
ടിപ്പറിൽ മണ്ണ് നിറക്കുന്ന ജെ സി ബിയാണ്
പ്രധാന കഴ്ചവസ്തു, ടിപ്പറല്ല.
കുന്നിന്റെ ഒരു ഭാഗം മാന്തി മാന്തി
കോരി ടിപ്പറിലേക്കിട്ടുള്ള റോബോട്ടിൻ ഗതി
കാണുന്നതിലിൽ കൗതുകമുണ്ട്
അതിനപ്പുറം രസിപ്പിക്കാത്ത വസ്തുത
സങ്കല്പമല്ലാതെ
അനുഭൂതി ഇല്ലാതെ
വിരസമായ വാക്ക് ഒഴുകുന്നു.
രണ്ടു വാഹനത്തിന്റെയും ട്രൈവർമാർ
ടിപ്പർ നിറച്ച ശേഷം വർത്തമാനം പറയുന്നു.
അതു മനസിലാകാതെ
അതിനെ ചിന്തിക്കാതെ
മൺകൂനയിൽ കുട്ടി വണ്ടി കളിക്കുന്നു.
ജെ സി ബി നിശ്ചലമായി
ടിപ്പർ പോയി
കുട്ടി പോയി.
എല്ലാവരും പറയുന്നത് രാഷ്ട്രീയമാകുന്നു.
പറഞ്ഞു തുടങ്ങുന്നത് അതായിരിക്കില്ല.
പല കാര്യങ്ങൾക്കും ഒടുവിൽ അതുണ്ട്.
നടുവിലും ഉണ്ട്.
കുറച്ചു വർത്തമാനം രാഷ്ട്രീയം മാത്രമാണ്.
സ്വർണക്കടത്തു നടത്തിയത്
കോറോണ വളർന്നത്
വാക്സിൻ തരാത്തത്
വന്നവ കാണാനില്ലാത്തത്.
ചിലരെ മാത്രം അതിജീവിപ്പിക്കുന്നത്.
സംവരണം നടപ്പിലാക്കിയത്
നടക്കാതെ പോയത്
ഹിന്ദുത്വത്തിനെ എതിർത്തത്
ഒന്നിച്ചു നിങ്ങേണ്ടത്
ഐക്യം വരാത്തത്
ആശങ്കയുള്ളത്
ആഴിയിലൊരു ചുഴിയായി
ആകാംക്ഷ കുനിഞ്ഞു കുത്തുന്നത്.
വണ്ടി ഓടിച്ച കുട്ടി റോഡിലൂടെ പോയി.
വർത്തമാനത്തിലായവർ പല വഴിക്കായി.
ഇലക്ഷൻ വന്നു
ഇലക്ഷൻ തീർന്നു.
പറഞ്ഞവ ആവർത്തിക്കപ്പെട്ടു.●
14 മുതല

നീയൊക്കെ നന്നാകാൻ ഞാൻ
എന്തൊക്കെ ചെയ്തതാ .
ആൾക്കൂട്ടത്തിൽ വ്യക്തതയില്ലാതെയുള്ള നിന്റെയൊക്കെ ലോകം
നിന്റെയൊക്കെയാണെന്നു തിരിച്ചറിയിക്കാൻ
ഞാൻ പെട്ട പാട്.
പ്രവർത്തിച്ചിരുന്ന പാർട്ടിയിൽ നിന്ന്
നിന്നെയൊക്കെ തേടി
ഇഴഞ്ഞലഞ്ഞത്.
പിന്നെ പ്രവർത്തനം മറ്റൊരു വഴിക്കാക്കിയത്
പ്രബന്ധങ്ങൾ എഴുതി
നിന്നെയൊക്കെ വിളിച്ചിരുത്തി വായിച്ചത്
പുതിയ കാലത്തിൽ
എവിടെയൊക്കെയോ ഒളിവിലിരുന്നത്
നീയൊക്കെ ചിന്തിക്കാതിരിക്കാനായി കാത്തൊപ്പം നടന്നത്.
ശബ്ദത്തിലായിരുന്ന നിന്നെയൊക്കെ
ഐക്യപ്പെടുത്താൻ ഞാൻ പെട്ട പാട്
ഐക്യമായില്ല
ഭിന്നത ഒന്നിപ്പിൽ പലതായി ഒലിച്ചു.
പല വഴിയിൽ
പല മോചനമാർഗ്ഗങ്ങളിൽ
നിന്നെയൊക്കെ ഒഴുക്കിവിടാൻ
ഞാൻ പെട്ട പാട്
പായലിൽ കലങ്ങിയ കുളത്തിൽ
ഒഴുകിയെത്തിയ കൈവഴികളിൽ മുങ്ങി
പലവട്ടം പലവെള്ളം കുടിച്ചൊതുങ്ങി
കിടന്നകിടപ്പിൽ മറിഞ്ഞു പുളകിതനായി
തട്ടിത്തെറിപ്പിക്കെ
തെറ്റിയ ഓളങ്ങളെ നോക്കി
അല്ലെങ്കിലും പറയാതിരിക്കുന്നതെങ്ങനെ
നിന്നെയൊക്കെ ഇങ്ങനെ
കാണാൻ കാരണമായതിനെ
കൈവഴി പുഴയാകാതെ തടുത്തിങ്ങനെ
കുളം നിറഞ്ഞുള്ള അവസ്ഥയിൽ.
★
15 കാട്ടിലെ യാത്രയിൽ

കാനന തീരേ വാനരക്കൂട്ടം കണ്ടും
ദൂരപരിധിയെ കണക്കാക്കാത്ത ഞാൻ
സമയം നോക്കാതെ നിയമം ലംഘിച്ചും
മാറ്റം വരാ ജന്തുക്കൾ തൻ സമീപത്തിൽ
കാടിനകം ഇരുട്ടായ പച്ചയാർന്നു
മരങ്ങൾ തിങ്ങിയതാം പാറക്കൂട്ടവും
കുന്നിന്നോരം തന്നിൽ
ചുറ്റും മേഡേൺ റോഡിൽ
ഗതാഗതം അല്പ മാത്രമാക്കിയോടും
നാടിൻ സമ്പത്താം മോട്ടോർ വാഹനങ്ങളും
വന്നാലായെന്ന മട്ടിലാം യാത്രക്കാരും
ഒറ്റപ്പെട്ടു തിരികേ നടക്കും നേരം
പെട്ടെന്നു മുമ്പിൽ പല്ലുകളിളിച്ചേറെ
ചുവന്ന ലൈഗീക ഭാഗത്തെ കാട്ടിക്കൊണ്ട്
ചാരപ്പൊടിയേറ്റ രോമത്തിൽ മറഞ്ഞ
പൂർവ്വരൂപത്തിൽ ചലിക്കും കൈകാലുകൾ
അതിവേഗം വായുവിലാഗ്യം വരച്ചു
ചാടി വരുന്നു വാലുള്ളതാം വാനരൻ
ഇളിച്ചു മുമ്പിൽ മുഖത്തേക്കു നോക്കുമ്പോൾ
ഉളിപ്പല്ലാൽ ചെകുത്താൻ മുഖത്തെക്കണ്ടു.
മാറിയതെങ്ങീ വാനര ശരീരമേ
കുരങ്ങിൽ നിന്നോ
ഞാൻ കുരങ്ങായതാണോ
സംശയം വന്നങ്ങനെ നിൽക്കേ ജന്തു
ചീറിക്കൂട്ടരെ വിളിക്കുന്നു രോക്ഷത്താൽ
കാട്ടിലലഞ്ഞു വഴി തെറ്റിയ ഭാവം
വിട്ടോടി കണ്ട വഴിയറിയാതെ ഞാൻ
ഭീതി കീറിയ ലോകത്തിന്നിരുട്ടിലെ
വെള്ളിടി വെളിച്ചം പോൽ മൃഗക്കൂട്ടവും
പാഞ്ഞു പാഞ്ഞൊടുക്കം ചുരം ചുറ്റി വരും
കെ എസ് ആർ ടി സി ബസ്സിന്നോരത്തെത്തവേ
ഗർജിതയന്ത്രത്തിന്റെ ശബ്ദം കേട്ടുടൻ
കാട്ടിലും വൃക്ഷത്തിലും കൽക്കെട്ടിലുമായ്
പിൻതുടരും പരിണാമമേശാത്തവർ
വണ്ടിയിൽ ചാടിക്കേറി യാത്ര തുടരും
വിചിത്ര രൂപമാമെന്നെ നിരീക്ഷിച്ചു
കോപത്തിൽ കുരച്ചു ചാടി മാഞ്ഞുടൻ
ശമിപ്പിക്കാതുള്ള ചോദ്യങ്ങളൊക്കെയും
