ഉണക്കമരത്തെ കെട്ടിപ്പിടിക്കുമ്പോഴെല്ലാം
ഉണക്ക പുല്ലിൽ ഉരുളും പോലെ.
തളിരുകൾക്ക് കാത്തിരുന്നു
തളർവാതം വന്ന പോലെ.
പൂക്കൾക്ക് നോറ്റിരുന്നു
പൂക്കാത്തവളെ ഓർത്തപോലെ.
കായ്കൾക്ക് നാവിലൂറ്റിയിരുന്നു
കണ്ണു കഴുകിയ നീർ തുള്ളികൾ.
ചില്ലകൾ ചിറകൊടിഞ്ഞപ്പോൾ
ചിന്തകൾക്കപ്പുറം
ചിന്നി ചിതറിയ മഴമുത്തുകൾ
മരപൊത്തിലൊളിപ്പിച്ചു വച്ചതാകാം യീയെന്നെ.
ഉയിരോടുയിർ കൊരുത്തിട്ട
ഉൾത്തുടിപ്പുകളിലൊരു
മരമായതും , വനമായതും.
മൺ മറകളരികത്തുണ്ട്
മണ്ണോടു ചേർക്കാനാവില്ല മരമേ യെൻ
ഉടലുടഞ്ഞൊരുടലായില്ലേ പൊരുളേ.