ഹരിതം.
ഈ നാടോരു നാടാണോ
കാണാൻ എന്തോരു നാടാണോ
നല്ലോരു നാടിനെ കൊന്നു വിളിക്കണ
മാനവരായോരു നാടാണോ.
ഈ കാടോരു കാടാണോ
കാടിൻ ചേലിതാണോ
അറുത്തുമുടിച്ചു കട്ടുമുടിച്ചു ഈ
കാടിനെ കൊന്നവരാരാണോ .
ഈ പുഴയോരു പുഴയാണോ
പുഴയിലെ നീരും ഇതാണോ
കലങ്ങിമറിഞ്ഞു തുപ്പിക്കലക്കിയ
ഈ പുഴയും കണ്ണിൽമറയുന്നു.
ഈയൊരു കുന്നിൻ മുടിയഴകില്ല
കുന്നിൻ കാലുമുറിച്ചാരോ
മലമല നീങ്ങി നാടാകുന്നു
മലയിലെ പ്രാണാൻ പിടയുന്നു
ദീപ കാന്തിതെളിഞ്ഞൊരു പ്രഭയും
ദൂരത്തായി മറയുന്നു.
ഇന്നലെ പൂത്തുതളിർത്തോരു മാവിൻ
തലമുടിയാരോ മുറിച്ചിട്ടു
ഇന്നലെയോളം തണലു പകർന്നോരു
നെല്ലിച്ചുവടും ഇളക്കിട്ടു.
ഹരിതമനോഹര നാടുപുകഴ്ത്തിയ
നാടുതെളിഞ്ഞു വെളുക്കുന്നു
എന്തിനോവേണ്ടി തോണ്ടിയ കുഴിയിൽ
നമ്മൾതന്നെ വീണെക്കാം.
അങ്ങോട്ടോഴുകിയ നാലുപുഴകളിൽ
ഒന്നിനെ ഇന്നും കണ്ടില്ല
മൂന്നിൽ ഒന്നിൽ നാറിയ ജീർണം
മറ്റൊന്നിൽ കണികാണെണ്ട .
പാതയൊരുക്കാൻ മാന്തിയ റോഡിൽ
ചത്തുപൊലിഞ്ഞതിൽ കണക്കില്ല
കുണ്ടും കുഴിയും കുതിര സാവാരി
നിത്യം ഇതുപോൽ തുടരുന്നു.
വഴിയോരങ്ങളിൽ ഇനിയുംവേണം
നാളെക്കായോരു തണൽകൂട്
നമ്മളുയർന്നാൽ ഇനിയും ഹരിതം
പച്ചപുതച്ചു കളിയാടും.