നിങ്ങളുടെ കുറ്റം!
അതെ ടീ…
നമ്മുടെ കുറ്റമാണെത്ര കുട്ടികൾ ഉണ്ടായത്..
കേട്ടോ നീ , രാവിലെ തന്നെ കേൾക്കുന്ന പരസ്യമാണ് ഇത്…
നമ്മുടെ ദാരിദ്ര്യമൊന്നും കുട്ടികൾക്ക് അറിയേണ്ടതില്ലാ എന്ന് …
നിനക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ…
എവിടെ ?
അത് മനസ്സിലാക്കാൻ നമ്മൾ അവനെ ദത്ത് എടുത്തതല്ലല്ലോ” ഏട്ടാ…
പത്ത് മാസം വയറ്റിൽ ചുമന്ന് നടന്ന്, വേദന സഹിച്ച് പ്രസവിച്ചതല്ലേ..
അവനെ…..?
എടീ…നിന്റെ പേറ്റ് നോവ് അറിയാതെ പോയ ഒരു ദയയും ഇല്ലാത്തവനാണ് ഞാൻ എന്ന് കരുതിയോ നീ..
ഇല്ലെടി , ഇതൊക്ക കേൾക്കുമ്പോൾ നെഞ്ച് പൊട്ടി പറയുന്നതാണ്..
എനിക്ക് അറിയാം ദേവേട്ടാ..
ഉള്ള് അഗ്നി പർവ്വതം പോലെ പൊളളി പുകയുമ്പോഴും പുറമെ ചിരിച്ചിട്ടല്ലേ ഉള്ളൂ : ദേവേട്ടൻ …..
എടീ …. നമ്മുടെ മകൻ വിഷ്ണുവിനെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചിനകത്തൊരു നീറ്റലാ…
അങ്ങനെ ഒന്നും ഉണ്ടാകില്ല ഏട്ടാ….
അവൻ നമ്മുടെ മകനല്ലേ…
ഹലോ.”
വിഷ്ണു..
ക്ഷമിക്കണം , താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ തിരക്കിലാണ് …
ഹലോ ….
വിഷ്ണു…
ക്ഷമിക്കണം , താങ്കൾ വിളിക്കുന്ന നമ്പർ ഔട്ട് ഓഫ് റേഞ്ചിലാണ്…
എടീ… വിഷ്ണുവിനെ കിട്ടിയോ…
ഇല്ല , ദേവേട്ടാ…
കിട്ടില്ല എടീ… അവൻ നമ്മുടെ ഏക മകനല്ലേ…
അവനെ നമ്മൾ ഒന്നും അറിയിക്കാതെ അല്ലേ… വളർത്തിയത്?
വിദേശത്തേക്ക് പറഞ്ഞയക്കാൻ നിനക്കായിരുന്നല്ലോ തിടുക്കം?
രണ്ടാമത് ഒരു കുട്ടി ആകാം എന്ന് ഞാൻ പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞത്?
അത് പെണ്ണായാലോ എന്ന് !!
എടീ, പെൺകുട്ടികൾ വീടിന് ഐശ്വര്യാ ടീ….
മരിക്കുമ്പോൾ കാൽക്കൽ ഇരുന്ന്, കരയാനും, ഒന്ന് തലോടാനും പെൺകുട്ടികൾക്കേ കഴിയൂ….
വിഷ്ണുവിന് ജോലി തിരക്ക് കൊണ്ടാണ് ഏട്ടാ… അവൻ ഫോൺ എടുക്കാത്തത് .
ഇപ്പോൾ തിരക്ക് കഴിഞ്ഞു കാണില്ലേ…
ഇനി ഒന്ന് വിളിച്ചു നോക്കൂ…
വിഷ്ണു…
എന്തൊരു കഷ്ടമാണ് ഇത്?
സൈര്യമായി ജോലി ചെയ്യാനും സമ്മതിക്കല്ലാ എന്ന് വെച്ചാൽ ……
വിഷ്ണു..
ഒന്ന് വെച്ച് പോകുന്നുണ്ടോ…
വിളി കേട്ടാൽ . എല്ലാം ഒരുക്കി തന്നവരാണ് എന്ന് തോന്നും
പത്ത് രൂപ സമ്പാദിക്കാനാ ഇങ്ങോട്ട് വന്നത്.”
എന്ത് ചോദിച്ചാലും, ഒരായിരം കഷ്ടപ്പാടുകളാ.. എപ്പോഴും പറയാൻ ഉണ്ടാകുക…
ഞങ്ങൾ അങ്ങനെ കഷ്ടപ്പെട്ടു. ഇങ്ങനെ കഷ്ടപ്പെട്ടു.. എന്നിങ്ങനെ ഉള്ള , പഴഞ്ചൻ തമാശകൾ …..
അവസാനം, നീ ഒരു മകനല്ലേ ഉള്ളൂ…
ഞങ്ങളുടെ കാലശേഷം എല്ലാ നിനക്കുളളതല്ലേ എന്നൊരു തള്ളും!!
എന്നാൽ നേരത്തെ മരിക്കുമോ, അതും . ഇല്ല…
വയസ്സാകാലത്ത് ആർക്കാ സ്വത്ത്?
ങുംഎന്താന്ന് വെച്ചാൽ പറഞ്ഞ് തീർക്ക്, എനിക്ക് തിരക്കുണ്ട് ….
വിഷ്ണു..
അച്ഛൻ മരിച്ചു….

രവീന്ദ്രൻ കച്ചീരി