The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
May 15, 2022 by maarga editor
Culture & Arts

ജിപ്സികളുടെ ചരിത്രം /ബൾഗേറിയ:എസ്.ജോസഫ്

ജിപ്സികളുടെ ചരിത്രം /ബൾഗേറിയ:എസ്.ജോസഫ്
May 15, 2022 by maarga editor
Culture & Arts
Spread the love

A history of the gypsies of eastern Europe and Russia ( by David M Crowe) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിവരണം)

ഒമ്പതാം ഭാഗം
ടർക്കിഷ് അധികാരികൾ തുർക്കിക്കാരുടെ കൂടെ ജിപ്സികളെ ഉൾപ്പെടുപ്പെടുത്തുന്നതിനെതിരേ ബൾഗേറിയയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു . കുറച്ചു കാലം അതിർത്തി അടച്ചിട്ടിരുന്നു എങ്കിലും , അടച്ചിട്ട അതേ ദിവസം തന്നെ 97 ജിപ്സികളെ ഉൾപ്പെടുത്തി. റോമയ്ക്ക് തുർക്കിയിലേക്കു പോകാൻ വിസയില്ല. അവർക്ക് അവിടെ വംശീയമായ ഉൽഭവം ഇല്ല .അവരെ ബൾഗേറിയയിലേക്ക് തിരിച്ചു വിട്ടു. ബൾഗേറിയയിലെ കമ്മ്യൂണിസ്റ്റ് സർക്കാരാകട്ടെ ഉന്തിത്തള്ളി ഒരു പാട് തുർക്കികളെയും ജിപ്സികളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പായിച്ചു. 5000 ജിപ്സികളെ അങ്ങനെ വിട്ടു എന്നാണ് കണക്ക്. സ്റ്റാലിന്റെ മരണശേഷമാണ് ഇതിൽ ഒരു മാറ്റം വന്നത്. അടുത്ത വർഷം ഡാന്യൂബ് നദിയുടെ താഴെയുള്ള സമതലത്തിൽ അവരെ പാർപ്പിച്ചു. ജിപ്സി കുട്ടികൾക്കായി സ്കൂളുകൾ ആരംഭിച്ചു. അങ്ങനെ 160 റോമാ വിഭാഗങ്ങളെ നഗരങ്ങളിൽ നിന്നും 3000 വിഭാഗങ്ങളെ 5846 ഗ്രാമങ്ങളിൽ നിന്നും അവർ അകറ്റി നിർത്തി എന്നാണ് ഇന്റേണൽ കമ്മ്യൂണിസ്റ്റ് പാർട്ടി റിപ്പോർട്ട്.
ഇതേ സമയം തന്നെ അവർ സോഫിയ യിലെ ജിപ്സി തീയേറ്റർ അടച്ചുപൂട്ടി. ജിപ്സികളുടെ സ്വത്വം നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. 1956 ലെ സെൻസസിനു ശേഷം (197865 ജിപ്സികൾ ബൾഗേറിയയിലുണ്ട് അപ്പോൾ )ഔദ്യോഗിക കണക്കുകളിൽ അവർ ഇല്ലാതായി. രണ്ട് വർഷത്തിനു ശേഷം സർക്കാർ നൊമാഡി സം തടഞ്ഞു. ജിപ്സികളുടെ യാത്രകളും ഭിക്ഷാടനവും നിരോധിച്ചു. ബൂർഷ്വാസിയുടെ ചൂഷണമാണ് അവരെ ഇങ്ങനെയാക്കിയതെന്ന് തുടർന്ന് വിവരിക്കുന്നുണ്ട്. ബൾഗേറിയൻ സമൂഹത്തിന്റെ ഭാഗമാകണം അവരെന്നും പറയുന്നുണ്ട്. ഇതുമൂലം ബൾഗേറിയൻസുമായുള്ള അകലം കുറഞ്ഞു. ജിപ്സികളിൽ ചിലർ പണക്കാരായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 3500 റോമാ ഉണ്ടായിരുന്നു. 10000 പേർ ഫാദർ ലാന്റ് മുന്നണിയിലും. നിർഭാഗ്യവശാൽ അലഞ്ഞുതിരിയുന്ന 14000 ജിപ്സികൾ പിന്നെയും അവശേഷിച്ചു. അവർക്ക് വീടില്ലായിരുന്നു. യാചകരായി, കൈ നോട്ടക്കാരായി , കള്ളമാരായി അവർ തുടർന്നു. സോഷ്യലിസത്തിന്റെ കാലത്ത് ഇത് ശരിയല്ലെന്ന് പാർട്ടി പറഞ്ഞു. ഇതിന്റെ പിന്നിൽ ചില റോമകളുടെ കാഴ്ചപ്പാടാണെന്ന് പറയുന്നു. അത്തരം മുൻവിധികൾക്ക് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ സ്ഥാനമില്ല. ഇത് ജിപ്സികളുടെ വിധിയാണ്. ജിപ്സികൾ തുർക്കികളോട് ചേരുന്നതും തുർക്കി സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതും തെറ്റാണ്. ഇതിന് പരിഹാരമായി അവർക്ക് ജോലി കൊടുക്കണം. അവർക്ക് ശരിയായ വർക്ക് ഹാബിറ്റ് ഫാക്ടറികളും ഫാം മാനേജർമാരും നല്കണം. അവർക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നല്കണം. ബൾഗേറിയൻ പേരുകൾ അവർ സ്വീകരിക്കണം. ജിപ്സികൾക്ക് പുതിയ അപ്പാർട്ടുമെന്റുകൾ ലഭിച്ചു. 1960 ൽ ബൾഗേറിയൻ സ്കൂളുകളിൽ അവർ പഠിച്ചു

പട്ടാളവും തൊഴിൽ ഓഫീസർമാരും ബൾഗേറിയൻ മുസ്ലീങ്ങളുടേയും ജിപ്സികളുടേയും / ടാർട്ടാറുകളുടേയും വിദ്യാഭ്യാസ കാര്യത്തിൽ ഉത്തരവാദികളാണ്. ദേശീയ അവബോധം വളർത്തണം; കമ്മ്യൂണിസ്റ്റ് ചിന്തയും. 20000 റോമ സ്കൂൾ കുട്ടികൾക്കായി ടർക്കിസൈഷേനുമായി ബന്ധപ്പെട്ട് 1964 ൽ ഗവൺമെന്റ് പ്രത്യേക ബോർഡിംഗ് സ്കൂളുകൾ ആരംഭിച്ചു. ജിപ്സി സാംസ്കാരിക സംഘടനകൾ സർക്കാർ നിർത്തലാക്കി. ജിപ്സിപ്പേരുകൾ ജിപ്സി ടീമുകൾക്ക് പാടില്ലെന്നും മുന്നറിയിപ്പു നല്കി.
ഇവിടെയെല്ലാം ജിപ്സികളെ ജിപ്സികളല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്. സ്വത്വത്തെ തകർക്കുക എന്നതാണിത്. ഇതിനെ ബൾഗേറിയനൈസേഷൻ എന്ന് നമുക്ക് പറയാം. സത്യത്തിൽ ഇത് ഭരണഘടനാ വിരുദ്ധമായിരുന്നു. ബാൾക്കൻസിന്റെ ജപ്പാൻ ആക്കുകയായിരുന്നു തോഡോർ സിക്കോവിന്റെ , രാജ്യത്തിന്റെ നേതാവ് , ലക്ഷ്യം. ജിപ്‌സികൾ പക്ഷേ വേറേ വഴി കണ്ടെത്തി. അവർ ബൾഗേറിയൻ പേരുകൾ ഔദ്യാഗികമായി സ്വീകരിച്ചു. വീട്ടിലും സമുദായത്തിലും ജിപ്സി പേരുകളും ഉപയോഗിച്ചു. ബൾഗേറിയൻ പേരുകൾ സ്വീകരിക്കുമ്പോൾ തന്നെ അവർ പ്രധാന രാഷ്ട്രിയക്കാരുടെ, സംഗീതജ്ഞരുടെ സംഗീത താരങ്ങളുടെ പേരുകൾ സ്വീകരിച്ചു.
ദേശീയതയുടെ പ്രശ്നം അവസാനിച്ചു എന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴും അകറ്റി നിർത്തൽ തുടർന്നു. 1970 കാലത്ത് 450 ഡിഗ്രിക്കാർ ജിപ്സികൾക്കിടയിൽ ഉണ്ടായിരുന്നു. സർക്കാരിന് ഇതിൽ അഭിമാനമുണ്ടായിരുന്നു. 1969 ൽ സർക്കാർ സ്പെഷ്യൽ സ്കില്ലുകൾ പഠിപ്പിക്കുന്ന സ്കൂളുകൾ തുറന്നു. ബൾഗേറിയൻ കുട്ടികളുമായി ഒരുമിച്ചു ചേർക്കുന്ന പരിപാടി ജിപ്സി കുട്ടികളുടെ പ്രശ്നം കാരണം ഗവർമെന്റ് ഉപേക്ഷിച്ചു. റിപ്പോർട്ടിൽ 30 വയസിനു മേലുള്ള 50 ശതമാനം ജിപ്സികളും സാക്ഷരരാണെന്ന് പറയുന്നുണ്ട്. അകറ്റി നിർത്തിയുള്ള വിദ്യാഭ്യാസം അവരെ മെച്ചപ്പെടുത്തി എന്ന് സർക്കാർ അഭിപ്രായപ്പെടുന്നു. അപ്പോഴും ദേശീയതലത്തിൽ 8.2 ശതമാനം ആയിരുന്നു റോമയുടെ സാക്ഷരത .
ഇതുകൊണ്ടൊന്നും ഏകീകൃതമായ ഒരു ബൾഗേറിയൻ രാഷ്ട്രത്തിനായുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിച്ചില്ല. 1984 ൽ
ജിപ്സി സംഗീത പരിപാടികൾ രാജ്യത്തുടനീളം തടഞ്ഞു. തുർക്കി മുസ്ലിംങ്ങളുടെ കാര്യത്തിലും വംശീയതകൾ തുടയ്ക്കുന്ന നടപടി ഉണ്ടായി. ഇതിന് വ്യാപകമായ എതിർപ്പുണ്ടായി. 300 മുതൽ 1500 വരെ തുർക്കികൾ കൊല്ലപ്പെട്ടു. സിക്കോവിന്റെ ഭരണം അവസാനിക്കുന്നതിൽ ഇതെത്തി. ഇത് ബൾഗേറിയക്കാരും ജിപ്സികളും തമ്മിലുള്ള ബന്ധത്തിൽ മുറിവുണ്ടാക്കി. പോക്കറ്റടിക്കാരായ ജിപ്സികളെ റെയിൽ വേസ്റ്റേഷനുകളിൽ പ്രവേശിപ്പിക്കില്ലെന്നും ചായക്കടകളിൽ കേറ്റില്ലെന്നും ഉള്ള മുൻ വിധിയുണ്ടായി. സുക്കോവിന്റെ വീഴ്ചയോടെ ജിപ്സികൾക്ക് കഷ്ടകാലം കൂടി. രാജ്യത്തെ ക്രൈം കൂട്ടുന്നത് ജിപ്സികൾ ആണെന്നു വന്നു. 13% മുതൽ 16% വരെ സോഫിയയിലെ
കുറ്റകൃത്യങ്ങൾ റോമ ചെയ്യുന്നതാണെന്ന് റിപ്പോർട്ടുണ്ടായി. കള്ളം പറയുന്നവർ, ക്രിമിനൽസ് , വഴക്കാളികൾ എന്നിവരായി അവർ ആരോപിക്കപ്പെട്ടു. ഇത് മറ്റു ന്യൂനപക്ഷങ്ങൾക്കും ബാധകമായി. രാജ്യത്തെ കരിഞ്ചന്തയ്ക്ക് കാരണം റോമയാണെന്ന് സ്ഥാപിക്കുന്നതിൽ സർക്കാർ റേഡിയോയ്ക്കും ടി.വി ക്കും പങ്കുണ്ട്. പാർലമെന്റ് കരിഞ്ചന്തയ്ക്കെതിരേ നിയമം പാസാക്കി. ലക്ഷ്യം റോമ. 80 ശതമാനം ജയിലിൽ കഴിയുന്നവർ റോമകൾ. ജിപ്സികൾക്കെതിരെ അക്രമം നടത്താൻ ബൾഗേറിയൻസ് തുടങ്ങി. പോഡനിലുള്ള ജിപ്സി വാസസ്ഥലം തീയിട്ടു. ജിപ്സി കൾക്കിടയിൽ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നിരാഹാര സമരം നടത്തി. പോലീസ് ജിപ്സികളുടെ വീടുകളിൽ അന്വേഷണം നടത്തി. ജിപ്സികളുടെ സാധനങ്ങൾ നശിപ്പിച്ചു. പണം അപഹരിച്ചു. റോമയെ പരാതി കൊടുക്കാൻ സമ്മതിച്ചില്ല. ജിപ്സി കൾക്കെതിരേ ഒരു പാട് സംഘടനകൾ ഉണ്ടായി. ഇതിൽ നിന്നുമാറി 1989 ന് ശേഷം ജിപ്സികൾ ശരിക്കും ഈയവസ്ഥ മറികടന്നു. ബൾഗേറിയൻ രാഷ്ട്രിയത്തിലും സമൂഹത്തിലും അവർ ശക്തിയായി. പെട്ടൂർ മ്ലാഡെനോവ് എന്ന നേതാവിന്റെ വരവാണ് ഇതിന് കാരണം. എല്ലാവർക്കും സ്വന്തം പേരും മതവും ഭാഷയും സംരക്ഷിക്കാം എന്നദ്ദേഹം പറഞ്ഞു. ജിപ്സികൾ അങ്ങനെ രാഷ്ട്രിയ ശക്‌തിയായി. 9 മില്യൻ ജനങ്ങളായി.
തുടരും.

s joseph

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമണമുള്ളകാമുകി :സലിം ചേനംNext article യുദ്ധകാല അടുപ്പ് വിശേഷങ്ങൾ:ജെറോം കെ രാജു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos