തീൻമേശയിൽ വിളമ്പിയത്
ചോരയാണെന്ന് ഞാൻ
കവിക്ക് ഭ്രാന്താണെന്ന്
അടുക്കള.
അന്നം വിളമ്പി വച്ച
പാത്രത്തിലേക്ക് ചാടിയാ
വേവാർന്ന ഒരു മൽസ്യം.
കവിത എഴുതിയ
കൈ കൊണ്ട്
ഞാനതിനെ നുള്ളിയെടുത്തു.
ബാക്കി വന്ന
ആ പാവം ജീവിയുടെ
ഓലപ്പട്ടപോലുള്ള
മുള്ളുകൾ കണ്ട്
പൊട്ടിച്ചിരിച്ചു.
കുറേ നേരം കഴിഞ്ഞപ്പോൾ
എനിക്ക് മീനിനെപ്പോലെ
വാല് മുളച്ചെന്ന് ഞാൻ.
കവിക്ക് ഭ്രാന്താണെന്ന് ഭാര്യ
കവിത,മദ്യ….. :സലിം ചേനം