ചിതറിപ്പോയ സ്വപ്നങ്ങൾ പൂക്കളായ് വിടരുന്നതും നക്ഷത്രങ്ങളായ് മിന്നിത്തിളങ്ങുന്നതും
മത്സ്യങ്ങളായ് നീന്തിത്തുടിക്കുന്നതും കണ്ട്
ഒരു കാറ്റായ്
പൂമണം കവരാനും
ആകാശമായി നക്ഷത്രങ്ങളെ തൂത്തുകൂട്ടാനും
മുക്കുവനായി മത്സ്യങ്ങളെ വലയിട്ടുപിടിക്കാനും
മോഹിച്ച് ഉറക്കമില്ലാത്തൊരുവൻ
സിന്ദുമോൾ തോമസ്
