ഈ ചിരികൾക്ക്
എന്തു പേരാണിട്ടത്….
ഏതു രാവിലാണാദ്യം
മഴകളൊളിച്ച് മണ്ണെറിഞ്ഞത് .
മഞ്ഞും മാമ്പൂവും
മാറ്റി മാറ്റി ഉടുക്കുന്ന
വെയിലിനെ ഉണക്കിയെടുത്ത്
എല്ലാ രാത്രിയിലും നീ ചിരിച്ചു .
അവിടെ മടിയൻമാരായ മരങ്ങളെല്ലാം
മടിയോടെ ചൊല്ലിയ ഒരു കവിതയിൽ
മുടികെട്ടാത്ത ഒരു പക്ഷിമാത്രം
മുട്ടിയുരുമ്മി മുട്ടിയുരുമ്മി പറന്നു .
പുഴയുടെ മൂളലിൽ ഒഴുകിപോയ
തുലാമഴനീരുകളിലൊരു കളിതോണി
കരയിലേക്ക് കൈയ്യും കാലും നീട്ടി നീട്ടി
തുഴയുമ്പോൾ ഒരു നീന്തൽക്കാരി
കരമണ്ണിൽ വിരിഞ്ഞ പൂക്കളും
കാട്ടുമണ്ണിൽ മൂത്ത പഴങ്ങളും
കടൽത്തിരയിലൂടെ ഓടിയ മീനും
നിറച്ച് നിറച്ച് ഞ്ചിലും ഞ്ചിലും ഞ്ചിലുംമെന്ന്
മഴക്കാറുകൾ പുരികം നിറച്ച് മിണ്ടിയപ്പോൾ
ആലിപ്പഴമല്ലിക കണ്ണാടി നോക്കാതെ
സുന്ദരിയായി ചിരിച്ചപ്പോഴേക്കും
കവിത തീർത്ത ആ മഴ പെയ്തു .
Sukumaran chaligatha