രണ്ടു കുറിപ്പുകൾ, സുനിൽ ടി.കെ
ഒറ്റപ്പെടൽ എത്രത്തോളമാണ് മനുഷ്യജീവിതങ്ങൾ അനുഭവിക്കുന്നത് അങ്ങനെയുള്ള ചിത്രങ്ങൾക്കായിരുന്നു ഈ വർഷത്തെ ഓസ്കർ. ‘നൊമാഡിക്ലാൻഡ്’, ‘മിനാരി’, ‘സൗണ്ട് ഓഫ് മെറ്റൽ’ തുടങ്ങിയ പ്രധാന ചിത്രങ്ങളെല്ലാം വാഹനങ്ങൾതന്നെ വീടാക്കിയ ചിത്രങ്ങളാണ്.കറുത്ത വർഗ്ഗക്കാർക്ക് നീതിയും അഭിമാന ജീവിതവും നേടിയെടുക്കാൻ പോരാടിയ ബ്ളാക് പാന്തർ പ്രസ്ഥാനവും അതിലെ സുപ്രധാന നേതാവായ ഫ്രെഡ് ഹാംപ്ടൻന്റെ ജീവിതം ആസ്പദമാക്കിയ “യൂദാസ് ആൻഡ് ദി ബ്ളാക് മിശിഹാ” യാണ് മറ്റൊരു പ്രധാന ചിത്രം. മികച്ച സഹനടന് ഓസ്കർ നേടികൊണ്ടാണ് ഡാനിയേൽ കലൂയ ‘Revolution Is Only Solution’ എന്ന ഫ്രെഡ് ഹാംപ്ടൻറ്റെ സന്ദേശവും ജീവിതവും സമാനകളില്ലാതെ പകർത്തിയത്.1962 ൽ കാലിഫോർനിയിലെ ബ്ളാക് പാന്തർ ഓഫീസിന് നേരെ അമേരിക്കയിലെ നീതി നിർവ്വാഹകരും ഒരുകൂട്ടം വെള്ളക്കാരും നടത്തിയ കൂട്ടക്കൊലയുടെ കാഴ്ചകൾ, തൻറ്റെ 22 ആം വയസിൽ വെടിയേറ്റു കിടക്കുന്ന ഫ്രെഡ് ഹാംപ്ടൻ. അമേരിക്കയുടെ (FBI) ചാരനായി ബ്ളാക് പാന്തർ പാർട്ടിയിൽ നുഴഞ്ഞു കയറി ഫ്രെഡ് ഹാംപ്ടനെ ഒറ്റുകൊടുക്കുന്ന ബില്ല് ഒ നിയലും, സിനിമയെ അമേരിക്കയുടെ സംസ്കാര ചരിത്രത്തിലേക്ക് തിരിച്ചു നടത്തുന്നു. ഒരു കവിത വായിച്ച സുഖമാണ് യൂൻ യോ ജുങ്ന് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം നേടിയ ‘മിനാരി’ കാണുമ്പോൾ. തന്റ്റെ ചെറുമകനുമൊത്തുള്ള അഭിനയരംഗങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് ബാലതാരത്തിന് ഓസ്കർ ഉണ്ടങ്കിൽ ഡേവിഡായി അഭിനയിച്ച അലൻ കിംനായിരിക്കും. മികച്ച ചിത്രംവും, സംവിധായികയും, ക്ലൂയി ചാവോ സംവിധാനം ചെയ്ത നൊമാഡിക്ലാൻഡ്, നേടിയതിൽ അത്ഭുതമൊന്നുമില്ല. നഗരതിർത്തികൾക്കുമപ്പുറം ജനവാസംകുറഞ്ഞ വരണ്ട പ്രദേശങ്ങളിൽ അനാഥമായും ഏകാന്തമായും വാഹനങ്ങളിലായി ജീവിക്കുന്ന മനുഷ്യരുടെ കഥ. പ്രകൃതിക്ക് ഇത്ര മനോഹാരിത ഉണ്ടന്നറിയണമെങ്കിൽ സിനിമ കാണുക. പിരിഞ്ഞുപോകുന്നതിനെക്കുറിച്ചും, ബന്ധിപ്പിക്കുന്ന ദൂരങ്ങളുടേയും സാമിപ്യങ്ങളുടെയും കഥ ശബ്ദവിന്യാസത്തിനും എഡിറ്റിങ്ങിനും പുരസ്കാരം നേടിയ ‘സൗണ്ട് ഓഫ് മെറ്റൽ’ മനോഹരമായ ചിത്രമാണ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നുതോന്നിപ്പിക്കുന്ന സിനിമ റീസ് അഹമ്മദിൻെ അഭിനയവും പ്രേമേയവും തന്നെയാണ് പ്രധാനം ഫഹദ് ഫാസിലുമായി അല്പം സാദിർശ്യം ചിലപ്പോൾ തോന്നുമായിരിക്കും. എറിക് മെസഷ്മി്റ്റിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം.ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നെങ്കിൽ…..’മാൻക്’ തീർച്ചയായും കാണണം 1941 ൽ ഇറങ്ങിയ സിറ്റിസൺ കെയ്ൻ ചിത്രത്തിന്റെ നിർമാണത്തെ കുറിച്ചുള്ള തിരിച്ചുപോക്കാണ് സിനിമ .പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരണമാണ്, ഷൈടുകളും പഴയകാല ഫ്രെയിംകളും പഠനം പോലെ പ്രധാനമാണ്. ഇപ്പോൾ തന്നെ കണ്ടിരിക്കാൻ സാധ്യതയുളള ചിത്രമാണ് ആന്റണി ഹോപ്കിൻസ് മികച്ച നടനായ “ദി ഫാദർ” തന്റ്റെ 83 ആം വയസിലും ഓസ്കർ നേടുന്ന പ്രതിഭ. ഓർമ നശിക്കുന്ന അച്ഛൻറ്റെയും പരിചരിക്കുന്ന മകളുടെയും മാനസിക സംഘര്ഷങ്ങളാണ് സിനിമ. അതിരുകൾ ഭേദിച്ചുള്ള ഓസ്കർ പുരസ്കാരങ്ങൾ മാത്രമല്ല വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന സിനിമകൾ കൂടിയാണ് ഇതെല്ലാം എന്നുള്ളതാണ്.
2

തമിഴിനോട് അടുത്ത ബന്ധമുള്ള ചെറിയ പട്ടണത്തിലാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായ കർണൻ സിനിമ കണ്ടത്. ജാതിവ്യവസ്ഥയോടുള്ള ധനുഷിൻറ്റെ പഞ്ചുകളിൽ പോലീസ്സ്റ്റേഷനിലെ ചാനലാത്മകമാകുന്ന അംബേദ്കർചിത്രം കാണുമ്പോഴുള്ള നിറഞ്ഞ കൈയ്യടികൾ ചെറുതായി അത്ഭുതപ്പെടുത്തി. ആദ്യ ചിത്രമായ പരിയേറും പെരുമാൾ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ജാതി ഇടങ്ങളുടെ സൂക്ഷ്മ നിരീക്ഷണമാണെങ്കിൽ കർണൻ വിവേചനങ്ങളായ ദളിത് കോളനിയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ്. ഇന്ത്യയിൽ എവിടയാണെങ്കിലും ഭാഷയും സ്ഥലവും മാത്രമേ ഇതിൽ വ്യത്യസ്ഥതമാകുന്നുള്ളു.ജീവിച്ചിരിക്കുന്നു എന്ന അടയാളങ്ങൾ,പട്ടികൾക്കും പന്നിക്കൂട്ടങ്ങൾക്കു നടുവിൽ കുട്ടികളോടത്തുള്ള ജീവിത കാഴ്ചകൾ,തലമുറ മാറുമ്പോഴും ചികഞ്ഞെടുക്കുന്ന അധികാര ജാതിബോധങ്ങൾ.വിദ്യാഭാസവും വഴികളും നിഷേധിക്കുന്ന സവർണ ജാതി വിഭാഗങ്ങളുടെ ക്രൂരത എത്രമേൽ ഭയാനകതയോടെയും തീവ്രതയോടെയുമാണ് തേനി ഈശ്വറിന്റെ ക്യാമറ ദലിത് കോളനിയുടെ പരിച്ഛേദനങ്ങളാകുന്നത്. ജാതിവെറി കൊടികുത്തിവാഴുന്ന തമിഴ്നാട്ടിലെ പൊടിയൻകുളം ദളിത് കോളനി, തൊട്ടടുത്തുള്ള സ്ഥലത്തൊന്നും ബസും മറ്റുവണ്ടികളും നിർത്താറില്ല,അടുത്തുള്ള ഉയർന്നജാതിക്കാർ താമസിക്കുന്ന മേലൂരിൽ മാത്രമേ ബസ് നിർത്തുകയുള്ളൂ. പത്തുവയസിൽ താഴെമാത്രം പ്രായമുള്ള പെൺകുട്ടി അപസ്മാരം ബാധിച്ചുകിടക്കുന്നു ഇടത്തും വലത്തും ചീറിപായുന്ന ബസ്സും ലോറികളും… അവസാനം അത് സംഭവിക്കുന്നു. അവളുടെ ആത്മാവിൽനിന്നാണ് സിനിമ തുടങ്ങുന്നത്. ആശയങ്ങളുടെ തിരിച്ചറിവുകൾ ഉണ്ടാകുകയും പ്രതികരിക്കുമ്പോളും അവൾ കുട്ടിയുടുപ്പിട്ടു നമ്മുടെ കൂടെവരുന്നു. ധനുഷിൻറ്റെ ശക്തമായ കഥാപാത്രവും പശ്ചാത്തലസംഗീതവും,പാട്ടുകളും,എടുത്തുപറയേണ്ടതാണ്. നടൻ ലാൽ,നായികയായ രജീഷ വിജയൻ തുടങ്ങിയവരുടെ ആകാരവും അഭിനയവും തമിഴ് സംസ്കാരവുമായി ബന്ധമില്ലാതെയായി എന്നുള്ളത് പോരായ്മയായി കാണേണ്ടതില്ല. മാരി സെൽവരാജ് ഇന്ത്യൻ സിനിമയുടെ അതിർത്തികൾ ലങ്കിച്ചിരിക്കുന്നു എന്ന് നമുക്കു ഉറപ്പിക്കാം അന്തർദേശീയമായി സിനിമ ചർച്ചയാകുന്നു എന്നതാണ് പ്രധാനം
3
കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ‘മണ്ണി’ ൻ്റെ പൊതു പ്രദർശനങ്ങൾക്കുള്ള സാധ്യതകൾ വീണ്ടും മങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ Chennai International Documentary Film Festival ലാണ് സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് മാർച്ചു മുതൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും പലയിടത്തായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു തുടങ്ങാം എന്ന രീതിയിൽ പ്രദർശന ദിവസം വരെ തീരുമാനിച്ച സന്ദർഭത്തിലാണ് , അപ്രതീക്ഷിതമായി ലോക്ഡൗൺ സംഭവിക്കുന്നതും ലോകം മുഴുവൻ വെറുങ്ങലിച്ചു പോയതും. പിന്നീട് ഓൺലൈനായി നടന്ന മധുരൈ ഫിലിം ഫെസ്റ്റിവൽ വഴിയും മറുപക്കം സ്ക്രീനിങ്ങിലൂടെയുമാണ് സിനിമ കുറെ പേരെങ്കിലും കണ്ടത്. എങ്കിലും ഓൺലൈൻ പ്രദർശനങ്ങൾക്കുള്ള Digital Divide ൻ്റെ പരിമിതികൾ അവിടെയും ഉണ്ടായിരുന്നു. കേരളത്തിൽ IDSFFK ഉൾപ്പെടെ റദ്ദ് ചെയ്യപ്പെടുകയും IFFK ഈ വർഷത്തേക്ക് മാറ്റിവെക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ള പ്രാദേശിക ചലച്ചിത്രമേളകളും പ്രദർശനങ്ങളും ഇല്ലാതെ പോയ ഒരു വർഷം കൂടിയായിരുന്നു 2020. ഈ വർഷത്തോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്നും സിനിമയും തീയേറ്ററുകളും തിരിച്ചു വരുമെന്നും ഉള്ള ഒരു പ്രതീക്ഷ രണ്ടാഴ്ച മുൻപു വരെ കൂടി ഉണ്ടായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയും ഒരു റീ ഓപ്പണിങ് സാധ്യത തെളിഞ്ഞു വരികയും ചെയ്ത അവസരത്തിലാണ്, മണ്ണിൻ്റെ പ്രധാനപ്പെട്ട മൂന്ന് പ്രദർശനങ്ങൾ , ഓപ്പൺ ഫ്രെയിമിൻ്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിലും , ഓപ്പൺ സ്ക്രീനിൻ്റെയും മിനിമൽ സിനിമയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോടും , ഗ്രാമികയുടെ ആഭിമുഖ്യത്തിൽ കുഴിക്കാട്ടുശ്ശേരിയിലും നടന്നത്. മൂന്നിടത്തും സിനിമ , ആശാവഹമായ രീതിയിൽ തന്നെ സ്വീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു എന്നത് സന്തോഷം തരുന്നു. സിനിമ കണ്ടവരും സിനിമയെ പറ്റി അറിഞ്ഞവരുമായ നിരവധി വ്യക്തികളും ഫിലിം സൊസൈറ്റികളും സംഘടനകളും സിനിമ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യം നിലവിലുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ചില ഫെസ്റ്റിവലുകളും ഈ സിനിമ , തങ്ങളുടെ ഫസ്റ്റിവൽ സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അറിയിച്ചിരുന്നു. എന്നാൽ , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ പല ഫെസ്റ്റിവലുകളും അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. സിനിമ കാണിക്കാനാഗ്രഹിച്ചവർക്കും അത് സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യം ഇനി എത്ര മാസങ്ങളോളം ഇങ്ങനെ തന്നെ തുടരും എന്ന് ഉറപ്പില്ലാത്തതിനാൽ , ‘മണ്ണി’ ൻ്റെ തുടർ പ്രദർശനങ്ങൾക്ക് മറ്റൊരു മാതൃക സ്വീകരിച്ചാലോ എന്ന് ആലോചിക്കുകയാണ്. പെൻഡ്രൈവ് ഘടിപ്പിക്കാവുന്ന അത്യാവശ്യം വലിപ്പമുള്ള ഒരു LCD ടെലിവിഷനോ , അതുമല്ലെങ്കിൽ ഒരു Home Theatre ഓ ഉണ്ടെങ്കിൽ, അല്ലെങ്കിൽ വീട്ടുമുറ്റത്തോ തട്ടിൻപുറത്തോ ടറസിന് മുകളിലോ ഒരു പ്രൊജക്ടർ ഉപയോഗിച്ച് സിനിമ പ്രദർശിപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ , സിനിമയുമായി ഞാൻ നിങ്ങളുടെ വീട്ടിൽ വരാം. നിങ്ങളുടെ വീട്ടുകാരെയും അയൽപക്കത്തോ സമീപത്തോ ഒക്കെയുള്ള ഏറ്റവും അടുത്ത അഞ്ചോ പത്തോ സുഹൃത്തുക്കളെയും കൂടെ വിളിക്കാം, നമുക്കെല്ലാം ഒപ്പമിരുന്ന് സിനിമ കാണാം, ചർച്ച ചെയ്യാം. വീട്ടിൽ ഏറെ പ്രായമായവരോ അസുഖമുള്ളവരോ ഉണ്ടെങ്കിൽ , അത്തരം വീടുകളെ നമുക്കൊഴിവാക്കാം. സുഹൃത്തുക്കളെ വിളിക്കുമ്പോൾ , കോവിഡ് മാനദണ്ഡങ്ങൾ നിഷ്കർഷിക്കാനും ശ്രദ്ധിക്കണം. ഏറിയാൽ , പത്തോ പതിനഞ്ചോ പേർ മാത്രം ഉൾപ്പെടുന്ന ഗൃഹ സദസ്സുകളാണ് ഉദ്ദേശിക്കുന്നത്. അതിൽ താഴെയായാലും തെറ്റില്ല. സിനിമ , ഡിജിറ്റൽ കാലത്തിലേക്ക് ചുരുങ്ങുകയും എല്ലാവരും സ്വന്തം മൊബൈലിൽ സിനിമ കാണുകയും ചെയ്യുമ്പോൾ , മനുഷ്യരിലേക്ക് നേരിട്ടിറങ്ങി ചെല്ലാനുള്ള സാധ്യതകൾ ദുർബലപ്പെടുകയാണ്. ‘മണ്ണ്’ അതിൽ നിന്നൊരു പിൻനടത്തമാണ്. സാഹചര്യങ്ങൾ മെച്ചപ്പെടുകയും പൊതു പ്രദർശന സാധ്യതകൾ തിരിച്ചു വരികയും മനുഷ്യർക്ക് സമാധാനം തിരിച്ചു കിട്ടുകയും ചെയ്യുന്ന കാലം വരുമായിരിക്കും. അതു വരെ, ഈ സിനിമ , വീട്ടകങ്ങളിൽ കളിക്കട്ടെ.. സ്നേഹം