The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
April 24, 2021 by maarga editor
Fiction & Poetry

യൂ ടേണ്‍:സുരേഷ്‌കുമാര്‍ കെ കെ

യൂ ടേണ്‍:സുരേഷ്‌കുമാര്‍ കെ കെ
April 24, 2021 by maarga editor
Fiction & Poetry
Spread the love

സര്‍ജ്ജറി കഴിഞ്ഞ് വിശ്രമിക്കുന്ന

സുഹൃത്തിനെ കാണാന്‍

അതിരമ്പുഴയില്‍ നിന്നും

ഒരു ലിമിറ്റഡ് സ്‌റ്റോപ്പില്‍

കയറുമ്പോള്‍,

ഏറ്റുമാനൂരില്‍ ഇറങ്ങി”യൂ ടേണ്‍” അടിക്കാന്‍തോന്നരുതേ…,-എന്നാതായിരുന്നു,മുറിയില്‍ നിന്നും

ഇറങ്ങുമ്പോള്‍ മുതല്‍ഉള്ളിലെ പ്രാര്‍ത്ഥന.

വീട്ടിലേക്കുള്ള യാത്രയില്‍

മൂഡുപോയി യൂ-ടേണ്‍

പതിവായിരുന്നു.

ഏറ്റുമാനൂരില്‍ നിന്നും

വലത്തേക്കുള്ള വഴി,

വളഞ്ഞുപുളഞ്ഞ ഒരു പ്രാര്‍ത്ഥനയാണ്.

അത് പാലായും

കൊല്ലപ്പള്ളിയും

കുറുമണ്ണും നീലൂരും കടന്ന്പിന്നാലെ കൂടും.

കോട്ടയം മുഴുവന്‍ കൂടെവന്ന്അതിര്‍ത്തിവരെ കൊണ്ടാക്കും.

തിരിച്ചുവരവിനായി കാത്തുനില്‍ക്കാതെ

കോട്ടയം, ജില്ലയായിമാപ്പിലേക്ക് മറിയും.

പിന്നെ,അതിരമ്പുഴ ഒരു ഷാപ്പാകുംപ്രിയദര്‍ശിനി

ഒരു വട്ടമരക്കുന്നാകുംനീണ്ടൂരും

കല്ലറയുംവൈക്കത്തേക്കുള്ള ഒരു വഴിതെറ്റലായിഇടവഴികയറിനടക്കും.

നാല്‍പ്പാത്തിമലയിലേക്ക്കേടായ

വണ്ടിതള്ളിയെത്തിയ തെള്ളകം,

കാരിത്താസ് ഹോസ്പിറ്റലില്‍ഒരാഴ്ചത്തെ

ബഡ്‌റെസ്റ്റിന് സമീപിക്കും.

നൂറ്റൊന്നുകവല,

ഒരു സെഞ്ചറിഅടിച്ചവനെപ്പോലെനാഗമ്പടം

സ്റ്റാന്റില്‍ നിന്നുംകൈപൊക്കിക്കാട്ടും.

പണ്ടെന്നോവീട്ടില്‍നിന്നും

വരുമ്പോള്‍കൊണ്ടുവന്ന

മീന്‍കറിയുടെയും മണംഏറ്റുമാനൂരിലെ

വായുവില്‍വളിച്ചുകിടക്കുകയാണ് ഇപ്പോളും.

മൂക്ക് പൊത്തി മെഡിക്കല്‍ കോളേജ്റോഡിലേക്ക്

ക്രോസ്‌ചെയ്യുമ്പോള്‍പാല റൂട്ടില്‍നിന്നും\

ഓവര്‍ടേക്ക്‌ചെയ്തുപോയ

ഒരു ബൈക്കിനു പിന്നില്‍പഴയൊരു പ്രണയം

പാതിരാമണലിലേക്ക്ചേക്കേറുന്നത്

കണ്ട്മീന്‍മാര്‍ക്കറ്റിനടുത്തുള്ള

ബാറില്‍ കയറിരണ്ടു പൊന്‍മാനുകള്‍ഗ്ലാസിലേക്ക്

കുത്തിമറിഞ്ഞു.

ദിക്കറിയാതെ ദേശാടനത്തിന്മുതിര്‍ന്നുനിന്ന

എന്റുള്ളില്‍ നിന്നും

ഒരു വണ്ണാത്തിപ്പുള്ള്കരഞ്ഞു പറന്നു.

കുറച്ചുവര്‍ഷം മുന്നേനന്നേചെറുപ്പമായിരുന്ന

ഏറ്റുമാനൂര്‍,കാത്തുനിന്നുമുഷിഞ്ഞ്ഒരു ബേക്കറിയില്‍

ഇരുന്ന്ചോക്ക്‌ലേറ്റ്‌ഷേയ്ക്ക് കഴിക്കുകയായിരുന്നു.

തൊടുപുഴ പതിവുപോലെപാതിവഴി

ആയതേ ഉള്ളൂ..

അവന്‍ വന്നിട്ടു വേണം

കൊടുംചൂടില്‍ തലയുയര്‍ത്തി

നിന്ന്ഒരു ട്രാഫിക് ബ്ലോക്കുണ്ടാക്കാനും

മറ്റൊരു വഴിതുറക്കാനും.

കാത്തിരുന്നു മുഷിഞ്ഞ അവള്‍കുമാരനല്ലൂരിലെ

റെയില്‍ക്രോസില്‍

പോയിവളയെറിഞ്ഞു പൊട്ടിച്ചു.

അവളുടെ കൈത്തണ്ടില്‍

നിന്നുംഏതോ വീട് ഒന്നടങ്കംകരഞ്ഞു.

കരച്ചിലിന്റെ അവസാന

ബോഗിശബ്ദംവെയിലില്‍ വരണ്ടു.

ഏറ്റുമാനൂര്‍ മീന്‍ മണക്കുന്നഒരു പെണ്ണാണ്.

ആവളൊന്നുവിയര്‍ത്താല്‍

കടല്‍കാറ്റിളകി വരും,

മീന്‍മണം തൊടുപുഴവരെ പരക്കും.

എന്റെ ബസ്റ്റാന്റ് മുതല്‍നിന്റെ

ബസ്റ്റാന്റുവരെയുള്ള

ദൂരംആ മണത്തെക്കൊത്തി വലിക്കും.

അവിടേക്ക്നിരന്നുവരുന്ന

മീന്‍ലോറികള്‍ക്ക്ചെകിളകളുണ്ട്,

അവ കടലിന്റെ അടിത്തട്ടില്‍

നിന്നാണ്യാത്ര ആരംഭിക്കുന്നത്.

വാലുകള്‍ വെട്ടിക്കളഞ്ഞാണ്അവരുടെ

യാത്ര.നീണ്ടൂര്‍ പാടത്തില്‍

നിന്നും വഴിതെറ്റിപ്പറന്നഒരു ചേരക്കോഴി

ആ മണത്തിലേക്ക് ലാന്‍ഡ് ചെയ്യുകയാണ്.

പാലാ റോഡ്ക്രോസ്സ് ചെയ്തു പോകുന്ന

ഒരു ബോര്‍ഡ് ആളുകളുടെ നോട്ടത്തെ

ട്യൂണ്‍ ചെയ്ത്സമരസന്ദേശം പാകുകയാണ്.

പ്രണയത്തില്‍ കഴിയാത്തഒരു വിപ്ലവത്തിനുംസീബ്രാവരകളില്ലെന്നുപറഞ്ഞ്റോഡൊന്ന് ഒതുങ്ങിക്കൊടുക്കുന്നുണ്ട്.

തൊടുപുഴ, വഴിതീരാതെഅലക്ഷ്യമായികറങ്ങിത്തിരിയുകയാണ്.

ഏറ്റുമാനൂര്‍ നട്ടുച്ചയിലേക്ക്ഇറങ്ങിനിന്നു കലിച്ചു.

സ്വസ്ഥതയില്ലാതെ വണ്ടികള്‍വളച്ചും

തിരിച്ചും ഹോണടിച്ചുംപുകച്ചുതള്ളിയും,

ചില വണ്ടികള്‍അകത്തിരിക്കുന്ന

യജമാനന്മാരോട്കൂറ് കാണിക്കുകയാണ്.

വണ്ടി, എറ്റൂമാനൂര്‍കടന്നുപോയത്

ഞാനറിഞ്ഞില്ല.

അതൊരു നുണപറച്ചിലാണെന്ന്അറിയാമല്ലോ.

തൃക്കാക്കരയും കാക്കനാടും

വള്ളത്തോളും വരെ ആലോചിച്ച

ഒരേയൊരുകാര്യംയൂ-ടേണിനെക്കുറിച്ചായിരുന്നു.

കങ്ങരപ്പടിടൗണില്‍

ഇറങ്ങിസുഹൃത്തിനെ വിളിക്കുമ്പോള്‍തൊടുപുഴയും

ഏറ്റുമാനൂരും കൂടെയുണ്ടായിരുന്നു.ഞങ്ങള്‍ മൂവരും ഒരോട്ടോ വിളിച്ച്അവന്റെ വീട്ടിലെത്തി.

അപ്പോഴേക്കും രാത്രിയായിരുന്നു.

സിഗ്നല്‍ ലൈറ്റുകള്‍

സ്ലീപ്പിംഗ്പില്‍സ്കഴിച്ച് സ്വസ്ഥരായി.

നഗരം അതിന്റെ സങ്കീര്‍ണ്ണതയില്‍നിന്നും

അകത്തുകയറി കിടക്കവിരിച്ചു.

പേടികളും നിസ്സഹായതയുംമുറിവിട്ട്‌പോകാതെ

ഞങ്ങള്‍ കുറ്റിയിട്ട് മുറുക്കി.

ഇരുട്ടില്‍ നിന്ന എന്റെ കറുത്തമുഖംകണ്ണാടിയിലുരഞ്ഞു.

ആദ്യപെഗ്ഗില്‍ തൊടുപുഴ കരഞ്ഞുതുടങ്ങി,

കങ്ങരപ്പടി നിശബ്ദമായി.

അകലെനിന്നും ചീവിടുകളുടെകരച്ചില്‍ കേള്‍ക്കാം.

അവയിലെ അരും കേള്‍ക്കാത്തസംഗീതത്തിലേക്ക്ഞാനെന്റെ

ഈണത്തെ തിരഞ്ഞു.

അക്വഡേറ്റ് പാലത്തിലൂടെനടന്നു

നീങ്ങുന്നവര്‍അവരുടെ

ഉള്ളിലേക്ക്ഒരു തുള്ളി ചവിട്ടിത്തെറിപ്പിക്കുന്ന പോലെതോന്നി.

ലാസ്റ്റ്‌പെഗ്ഗില്‍ഏറ്റുമാനൂരിനെ

മീന്‍ മണക്കാന്‍ തുടങ്ങി.

മാര്‍ക്കറ്റിലേക്കു പോയഒരു മീന്‍കാരന്റെ

എം- 80യില്‍ നിന്നും ഒരു സിഗരറ്റ്കുറ്റിതെറിച്ചുവീണു.

തൊടുപുഴയും ഏറ്റുമാനൂരുംകങ്ങരപ്പടിക്ക്

ഒളിച്ചേടിയ വിവരംഅവരാരും അറിഞ്ഞില്ല.

എന്നിട്ടും, നൈറ്റ് പട്രോളിംഗിന്ഇറങ്ങിയ

പോലീസുകാര്‍പെറ്റിയിലും മഹ്‌സറിലും’

ഏറ്റുമാനൂര്‍’ എന്നെഴുതിഒരു നുണയെ

സ്ഥാപിച്ചെടുക്കുകയാണ്.

മലമുകളില്‍ നിന്നിറങ്ങിവന്നതണുപ്പിനെ മേത്തുപുരട്ടിയെടുക്കുകയാണ്പ്രഭാതം.

തണുത്തുവിറച്ച തൊടുപുഴചുക്കുകാപ്പിക്ക് വട്ടംകൂട്ടി.

ഏറ്റുമാനൂര്‍ അതിര്‍ത്തികളെ ഭേദിച്ചവേദനയിലാണ്.വ്യത്യസ്ഥ രണ്ട് ഭൂപ്രദേശങ്ങള്‍ തമ്മില്‍തുന്നിച്ചേര്‍ക്കല്‍ തുടര്‍ന്നു.

ആ രാത്രിഎനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

കങ്ങരപ്പടി നല്ല ഉറക്കത്തിലാണ്,സര്‍ജ്ജറി കഴിഞ്ഞ വിശ്രമത്തിലാണ്.ദിവസങ്ങള്‍ ചേര്‍ന്ന്തുന്നലുകള്‍ യോജിപ്പിക്കുന്നുണ്ട്.

കങ്ങരപ്പടിയും ഞാനുംയൂ-ടേണടിച്ച വഴികളിലേക്ക്നോക്കിയിരിക്കുന്നു.

രാത്രികള്‍….

പകലുകള്‍…

സുരേഷ് കുമാർ .കെ.കെ:

കോട്ടയം കുഴിമറ്റം സ്വദേശി. മഹാത്മാഗാന്ധി സർവകലാശാലയിൽ ഗവേഷകൻ. കവിതകളും ഫിക്ഷനുകളും എഴുതുന്ന സുരേഷ് പ്രമുഖ ചിത്രകാരനാണ്. സമകാല മലയാളം വാരികയ്ക്കുവേണ്ടി ചിത്രങ്ങൾ വരയ്ക്കുന്നു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഅനീഷ് പാറമ്പുഴയുടെ രണ്ടു കവിതകൾNext article തമിഴ് കവി എ. വെണ്ണിലയുടെ കവിതകൾ,മൊഴിമാറ്റം : ഡി.അനിൽകുമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos