ഓർമ്മ
ജനുവരി 30 :
ടി.എന്‍ ഗോപകുമാര്‍
(1957 – 2016)
ചരമദിനം
നമസ്‌കാരം. എല്ലാ മാന്യപ്രേക്ഷകര്‍ക്കും കണ്ണാടിയിലേക്ക് സ്വാഗതം.
ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന്റെ മനസ്സില്‍പോലും സ്ഥായിയായി പതിഞ്ഞുപോയ പരുക്കൻ ശബ്ദം.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട പരിപാടിയായിരുന്നു അത്. ടി.എന്‍ ഗോപകുമാര്‍ അവതരിപ്പിച്ചിരുന്ന കണ്ണാടി.
ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു ടി.എൻ.ജി എന്ന് വിളിക്കപ്പെട്ടിരുന്ന ടി.എൻ. ഗോപകുമാർ.
ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ കന്യാകുമാരിയ്ക്കടുത്തുള്ള ശുചീന്ദ്രത്ത് ജനനം. പി. കൃഷ്ണപിള്ളയുടെ ഭാര്യയായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു.
സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായിരുന്നു കണ്ണാടി. ആരോരുമില്ലാത്ത ആയിരക്കണക്കിന് പേര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കണ്ണാടി ഫണ്ടിലൂടെ ടി.എന്‍ ഗോപകുമാര്‍ രണ്ട് ദശാബ്ദക്കാലം കൊണ്ട് എത്തിച്ചുകൊടുത്തത്. ഇരുപതിലേറെ വര്‍ഷം മുടങ്ങാതെ കണ്ണാടി തുടര്‍ന്നത് ടി.എന്‍ ഗോപകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രൊഫഷണല്‍ മികവ്.
വേരുകൾ എന്ന മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. “ശുചീന്ദ്രം രേഖകൾ” എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.
അർബുദബാധയെത്തുടർന്ന് 2016 ജനുവരി 30-ആം തീയതി പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.
ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി.
കൃതികൾ
🟠
കൂടാരം
ശുചീന്ദ്രം രേഖകൾ
മുനമ്പ്
കണ്ണകി
ശൂദ്രൻ
വോൾഗാ തരംഗങ്ങൾ
ത്സിംഗ് താവോ
