ശാന്തനോർമ്മ ഡോ. ഉമർ തറമേൽ കൺകാണിപ്പുകാലത്തെ വിദൂഷകശരീരങ്ങൾ.

കൺകാണിപ്പുകാലം (Age Of Surveillance ) മനുഷ്യരുടെ ഒരൊ ചലനവും ശബ്ദവും സി സി ടി വിയിലേക്ക് പകർത്തിക്കൊണ്ട് അധികാരത്തിന്ന് അദൃർശ്യമായൊരു ആസുരരൂപം ഡിസൈൻ ചെയ്തിരിക്കുന്നു നമ്മുടെ കാലം. പ്രണയം, തൊഴിൽ, പരസ്പര ബന്ധങ്ങൾ, വിനിമയങ്ങൾ, ചിന്ത എന്തിനെയും റദ്ദാക്കുന്ന ദേശ /രാജഭക്തിയുടെ ഫാഷിസ്റ്റ്കാലത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ്,അരുൺലാലിന്റെ പുതിയ നാടകം ‘ദി വില്ലൻസ് ‘.എ. ശാന്തകുമാറിന്റെ (പ്രിയപ്പെട്ട ശാന്തൻ ) സ്മരണാജ്ഞലിദിനത്തിൽ, ഇന്നലെ കോഴിക്കോട് ടൌൺ ഹാളിൽ അരങ്ങേറിയ ഈ നാടകം കോവിഡാനന്തര കാലത്ത് നാം കാണുന്ന ശക്തമായ തിയേറ്റർ അവതരണമാണ്.വിദൂഷണവും ഫലിതവും സറ്റയറും ഒക്കെ കൂടിച്ചേർന്നുള്ള ഈയവതരണം കാണികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.സ്‌പെക്ടക്കിളുകൾ ശരീരഭാഷയാക്കി മാറ്റുന്ന ഏറ്റവും പുതിയ മുറകൾ സ്വീകരിച്ചിരിക്കുന്നു, ഈ തീയേറ്റർ.”നാടക്” ആണ് ഈ അനുസ്മരണവും അവതരണവും സംഘടിപിച്ചത്.അരുൺലാലിന്റെ മുൻനാടകങ്ങളായ ചില്ലറ സമരം മഹീന്ദ്രഫെസ്റ്റിവലിലടക്കം നിരവധി വൻതിയേറ്റർ ഫെസ്റ്റിവലുകൾ കീഴടക്കി. കുത്തകമുതലാളിത്തത്തിന്റെ പുതിയ വികസനനയത്തെ ശീർഷാണത്തിൽ നിർത്തിയ നാടകമായിരുന്നു, അത്.പി വി ഷാജികുമാറിന്റെ കഥയെ മുൻനിർത്തി ചെയ്ത,ബൊളീവിയൻ സ്റ്റാർസ് വേറൊന്ന്. മലയാളത്തിലെ, തിയേറ്റർ,ഏറ്റവും പുതിയ സാങ്കേതങ്ങൾ രൂപീകരിക്കുന്നതിന്റെ അടയാളം ദി വില്ലൻസിലുണ്ട്.ശാന്തന്റെ ഓർമ്മയോടൊപ്പം നടത്തിയ ഇത്തരമൊരഅവതരണം,എന്തുകൊണ്ടും അദ്ദേഹത്തിന്റെ നാടകസങ്കല്പത്തെ ഏറെ മുന്നോട്ടുകൊണ്ടുപോകുന്നു.നിരന്തരം ചോദ്യങ്ങൾ ചോദിക്കാനും സമൂഹത്തിലേക്ക് വിരൽ ചൂണ്ടാനും തിയേറ്ററിന് കഴിവുണ്ടെന്ന്,കാണികളെ ബോധ്യപ്പെടുത്തുന്നു ഈ നാടകം.
നാടകം സാങ്കേതികതയെ അതിജീവിക്കുകയെ വേണ്ടു . നന്നായി നിരീക്ഷണം