കവിത : ബേപ്പൂർ സുൽത്താൻ – ശ്രീലാൽ
ബേപ്പൂർ സുൽത്താൻ – ശ്രീലാൽ
അക്ഷരങ്ങൾക്ക് ഇരുതല
മൂർച്ച കൈവന്നപ്പോഴാണ്
തലയോലപറമ്പിന് തലയില്ലാതായത്.
പിന്നീട്
തലയോല പറമ്പിന് തലയുണ്ടായിട്ടേയില്ല.
ബേപ്പൂർ ഉരുവിൽ ചിലർ ആ തല കണ്ടെത്തി.
പിന്നീട് ആ തല അക്ഷരങ്ങളുടെ സുൽത്താനായി പരിണമിച്ചു.
കിരീടം വെക്കാത്ത ചെങ്കോലും പരിവാരങ്ങളും ഇല്ലാത്ത സുൽത്താൻ .
ജീവിതം വാർത്തെടുത്തപ്പോൾ കണ്ടുതുടങ്ങിയത്
“ഒറ്റാന്തടിയും മൂച്ചാം വയറുമായി”അലയുന്ന
കുഴിയാനയെയല്ല.
“സ്റ്റെയിലുള്ള ഇമ്മിണി ബല്യ”വമ്പനായ
ഒറ്റക്കൊമ്പനെയായിരുന്നു.
ആകൊമ്പൻ ഇന്നും മദമിളകി
നടക്കുന്നുണ്ട്.

sree lal