The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 28, 2020 by maarga editor
Uncategorised

കനലിനുമീതെ വെള്ളം പോലെ പതിക്കുന്ന വാക്കുകള്‍ ഡോ.ഒ.കെ.സന്തോഷ്‌

കനലിനുമീതെ വെള്ളം പോലെ പതിക്കുന്ന വാക്കുകള്‍ ഡോ.ഒ.കെ.സന്തോഷ്‌
November 28, 2020 by maarga editor
Uncategorised
Spread the love

കനലിനുമീതെ വെള്ളംപോലെ പതിക്കുന്ന വാക്കുകള്‍
ഡോ.ഒ.കെ.സന്തോഷ്‌

മലയാളകവിതയുടെ സമകാലികത വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ആവിഷ്ക്കാര

മേഖലയാണ്. വ്യത്യസ്ത മാധ്യമങ്ങൾ , കൂട്ടായ്മകള്‍ , അഭിരുചികള്‍ , സോഷ്യല്‍മീഡിയ സംവാദങ്ങള്‍,

കാവ്യവായനയിലെ പുതുമാധ്യമ ഇടപെടലുകള്‍ , ഭാഷയും ദൃശ്യവും തമ്മിലുള്ള കലര്‍പ്പുകൾ തുടങ്ങി

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ സംഭവിച്ച പരിണാമങ്ങൾ കവിതയെ ഗൗരവമായി വിശകലനം

ചെയ്യേണ്ട ബാധ്യതയിലേക്ക് ഓരോ വ്യക്തിയേയും എത്തിക്കുന്നു. ഒരുപക്ഷെ , മറ്റൊരു സാഹിത്യരൂപ

ത്തെയും കേന്ദ്രമാക്കി കാണാത്തവിധത്തിൽ വിപുലമായ ചര്‍ച്ചകളും – പലതും അനാരോഗ്യകരമാ

ണെങ്കിലും – സംവാദങ്ങളും കവിതകളെക്കുറിച്ച് നടക്കുന്നുവെന്നത് അതിന്റെ ചലനാത്മകതയും

സജീവതയും വര്‍ധിപ്പിക്കുന്ന കാര്യമാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത , മറ്റേതൊരു സമൂഹ

ത്തെയുംപോലെ കവിതയും ജനതയും തമ്മിലുള്ള ബന്ധം മുന്‍പില്ലാത്തവിധത്തിൽ ദൃഡമായിരി

ക്കുന്നുവെന്നതാണ്‌.വ്യവസ്ഥാപിതമായ പാരമ്പര്യമോ ശിക്ഷണമോയില്ലാത്തവര്‍ക്കും കാവ്യരചനയിൽ

ഏര്‍പ്പെടാനും വികസിക്കാനും കഴിയുന്നവിധത്തിൽ എഴുത്തിന്റെ മണ്ഡലത്തിലുണ്ടായ വികേന്ദ്രീകരണ

വും ഇപ്പറഞ്ഞ മാറ്റത്തിന് സഹായകമായ ഘടകമായി ചൂണ്ടിക്കാണിക്കാം.

കഥ പറച്ചിലിനോട് ചേര്‍ന്നുപോകാനുള്ള മലയാളത്തിലെ സമകാലിക കവിതയുടെ ആഖ്യാനപര

മായ താല്‍പ്പര്യം സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്.അറിയപ്പെടാത്ത വ്യക്തികളുടെ ചിത്രരേഖകള്‍ ,

ദേശം ,യാത്രാനുഭവം തുടങ്ങി ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ക്കിടയിൽ എഴുന്നുനില്‍ക്കുന്ന അനുഭവലോക

ങ്ങളുമൊക്കെ കവിതയുടെ കേന്ദ്രപ്രമേയമായി കടന്നുവരുന്നു. ഇതിൽ കണിശമായ സാമൂഹികചരിത്രവും

ഭാഷയുടെ വ്യതിരിക്തയും നവരാഷ്ട്രീയഭാവനയുമൊക്കെ മുഴക്കമുള്ള സാന്നിധ്യവും ശബ്ദവുമായി മാറുന്നു

ണ്ട്.കേരളത്തിലെ ഗോത്രസമൂഹങ്ങളില്‍നിന്നുള്ള എഴുത്തുകാരും – അശോകന്‍ മറയൂര്‍, പി.ശിവലിംഗ

ന്‍ , ധന്യ വെങ്ങച്ചെരി , സുകുമാരന്‍ ചാലിഗധ ( ലിസ്റ്റ് അപൂര്‍ണ്ണം )- വിപിത , ആദി , അലീന, തുടങ്ങി

സമൂഹമാധ്യമങ്ങളില്‍ എഴുതുന്നവരുമൊക്കെ സമകാലികകവിതയെ അനുഭവങ്ങളുടെയും ആഖ്യാനങ്ങ

ളുടെയും പുതുലോകത്തേക്ക് നയിക്കുന്നവരാണ്. ഇതിനര്‍ത്ഥം , ഈ കാവ്യരചനാവഴി മലയാള ഭാവുക

ത്വത്തില്‍ മേല്‍ക്കൈ നേടിയെന്നല്ല. മറിച്ച് ; പ്രബലവും മുഖ്യാധാരാമാധ്യമങ്ങളുടെ അകമഴിഞ്ഞ പരി

ലാളനയില്‍ വികസിക്കുന്നതുമായ കവിതയുടെ ലോകത്തെ തെല്ലൊന്നു ഇളക്കുവാനും മറുനോട്ടത്തിലേ

ക്ക് ക്ഷണിക്കുവാനും കഴിഞ്ഞുവെന്നതാണ്‌ ഈ വ്യവഹാരങ്ങളുടെ പ്രത്യേകത.

ഉടലും സര്‍ഗാത്മകയുക്തിയും

സര്‍ഗാത്മകതയും യുക്തിബോധവും കൂടുതൽ കൂടുതൽ അകലുന്നതിന്റെ ഉദാഹരണമെന്ന നില

ക്ക് കാണാവുന്ന കവിതകളാണ ടി.ജി.സന്തോഷിന്റെത്. ജീവിതത്തിനും ഭാഷയ്ക്കുമിടയില്‍ സമര്‍ത്ഥ

മായി ഒളിപ്പിക്കാവുന്ന ഒന്നല്ല യുക്തിയും സവിശേഷമായ ദര്‍ശനങ്ങളും. ഒന്നിലും തറഞ്ഞുനില്‍ക്കാത്ത

കാഴ്ചകളും തീര്‍പ്പുകളില്ലാത്ത ജീവിതാവബോധവും തീര്‍ക്കുന്ന സങ്കീര്‍ണ്ണതയാണ് ഭാഷയിലൂടെ രേഖ

പ്പെടുത്താന്‍ സന്തോഷ്‌ ശ്രമിക്കുന്നത്.ആധുനികതാവാദ രചനകളുടെ നിഴലുകളും പുതുഭാവുകത്വത്തി

ലേക്ക് പൂര്‍ണ്ണമായും കടക്കാനാവാത്തതിന്റെ വിമ്മിഷ്ടവും ഈ രചനകളിൽ പ്രകടമാണ്. എങ്കിലും

തനിക്ക് തോന്നുന്ന രീതി സ്വീകരിക്കുവാനും ഓരോ കവിതയും പൂര്‍ണ്ണമാകണമെന്നും വിചാരിക്കാത്ത

ഒരു കൂസലില്ലായ്മയും അദ്ദേഹത്തിന്റെ രചനകളിലെ ആകര്‍ഷകമായ ഘടകമാണ്.അതുകൊണ്ട്

സവിശേഷമായ കാലത്തെയോ കാവ്യപ്രവണതയെയോ പ്രതിനിധാനം ചെയ്യുന്ന കവിതകളെന്നു നിശ്ചി

തമായ അര്‍ത്ഥത്തിൽ ഇവയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. എങ്കിലും സാഹിത്യപഠനത്തിന്റെ വ്യവ

സ്ഥാപിതത്വവും 1990 കളോടെ മലയാളത്തില്‍ സജീവമാകുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന

കാവ്യവ്യവഹാരങ്ങളിലേക്ക് നടത്തിയ യാത്രകളും എഴുത്തുകാരനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന്

പറയാവുന്ന വിധത്തിലാണ് ഈ രചനകൾ വികസിക്കുന്നത്.

ഏകാന്തയുമായി നടത്തുന്ന സംവാദത്തിലേക്ക് ഒരു അപരജീവിതത്തെ കൂടെക്കൂട്ടുകയാണ് സന്തോ

ഷിന്റെ കവിതകൾ ചെയ്യുന്നത്.മറ്റൊരുരീതിയില്‍ പറഞ്ഞാൽ തന്നോടുതന്നെ നടത്തുന്നു പറച്ചിലുക

ള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുവാനുള്ള ശ്രമമായി ഇതിനെ കാണാം. ഒട്ടേറെ കവിതകളില്‍ ഇത് കാമുകി

യായും പ്രകൃതിയിലെ വൈവിധ്യങ്ങളായും മരണവും തിരസ്ക്കാരവുമായും മാറുന്നുണ്ട്.അത്തിയാഴത്തില്‍

വേരുറക്കാതെ , മരിച്ച പുസ്തകത്തിന്റെ പുറന്താള്‍ക്കുറിപ്പ്‌ , കടവുണങ്ങാത്ത കുളികഴിഞ്ഞ് തുടങ്ങിയ രച

നകള്‍ നോക്കുക. ഈ പറച്ചിലുകളിൽ എപ്പോൾ വേണമെങ്കിലും തളിര്‍ക്കാവുന്ന ഉടലിന്റെ ഉന്മാദങ്ങളെ

ഒളിപ്പിച്ചുവെച്ചിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.

ചെടികളാകുന്നു നാം

ഋതുക്കള്‍ പേറും

ഉടല്‍ക്കാടുകളും

മറന്നുപോകാം ( മരണം മുറിച്ചുക്കടക്കുന്ന സീബ്രാവരകൾ ) എന്നെഴുതുമ്പോൾ തന്റെ ശരീരത്തിനുമേലുള്ള

അവകാശാധികാരങ്ങളും സന്ദിഗ്ധമാകുന്നു.എല്ലാത്തരം വൈവിധ്യങ്ങളെയും ഒളിപ്പിച്ചുവെച്ച ഭൂഖണ്ഡ

മായി സ്വയം സങ്കല്‍പ്പിക്കുന്ന യുക്തി ഇതില്‍കാണാം.ഈ ശരീരം സാമൂഹികജീവിതത്തിന്റെ ചലന

ങ്ങള്‍ക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുമ്പോൾ വ്യക്തിപരതയില്‍നിന്നു അകന്നുനില്‍ക്കേണ്ടി വരും.

അത്തരം സന്ദര്‍ഭങ്ങളിലാണ് കവിതയിലേക്ക് തത്വവിചാരങ്ങളും ആത്മഗതങ്ങളായി വേഷംമാറി

യെത്തുന്ന സാമൂഹികവിമര്‍ശനങ്ങളും മറ്റുള്ളവരോട് നടത്തുന്ന കലഹങ്ങളുമൊക്കെ കടന്നുവരുന്ന

ത്. അപ്പോള്‍ ആലങ്കാരികത അഴിച്ചുവെച്ച വാക്കുകളുടെ നഗ്നതയായി സന്തോഷിന്റെ

കവിതകൾ മാറുന്നു. ഋതുക്കളെ ചുമക്കുന്ന കാടിനുപകരം അതിസാധാരണമായ ജീവിതസന്ദര്‍ഭങ്ങളി

ലേക്ക് കവിതയെ അടുപ്പിക്കുവാനുള്ള ശ്രമത്തിൽ മുഴുകുന്നു.

നിശ്ചിതമായൊരു ദേശമോ കണിശവും യുക്തിപരവുമായ ചരിത്രബോധമോ പൊതുവേ കവിതകളിൽ

കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രമോ സന്തോഷിന്റെ കവിതയിൽ കാണാൻ കഴിയില്ല.കാതര

മായ ശബ്ദമായും കാലത്തോട് കലഹിക്കുന്ന അശരീരിയായും ചുറ്റുപാടിലേക്ക് അറിയാതെ എറിയുന്ന

നോട്ടമായും വഴിപിരിഞ്ഞുപോകുന്ന ലാഘവത്വമായി എഴുത്തിനെ സങ്കല്‍പ്പിക്കുന്ന യുക്തിയാണ് ഇവിടെ

പ്രവര്‍ത്തിക്കുന്നത്. താരതമ്യേന ചെറുകവിതകളിൽ ഈ പ്രവണത ഏറുന്നുണ്ട്.

ഈ സംസാരം മുറിച്ചു കടന്നാല്‍

നമ്മില്‍ മൗനത്തിന്റെ വേലിയേറ്റമുണ്ടാകും

അതേ സാഗരത്തില്‍ നീ തനിച്ച്

അലമാലയാകുന്ന മിഴികളും ( നങ്കൂരമിടുന്ന പ്രണയം )

സൂര്യനു കീഴിലായി

കടല്‍ കുടഞ്ഞെറിഞ്ഞ

ഒരു പളുങ്ക് ( കൂന്തല്‍ )എന്നിങ്ങനെ ദൃശ്യഭംഗിയിലേക്കും കേള്‍വിയുടെ സ്വകാര്യതയിലേക്കും മാറിമാറി

സഞ്ചരിക്കുന്ന രചനാരീതി കാണാം. ഒന്നിലും ഉറയ്ക്കാത്ത ഒന്നിനോടും പൊരുത്തപ്പെടാത്ത വ്യക്തിയായി

പല സന്ദര്‍ഭങ്ങളിലും എഴുത്തുകാരൻ മാറുന്നു. അനിശ്ചിതത്വങ്ങളും അവലംബമില്ലായ്മയും കുറെക്കഴി

യുമ്പോള്‍ വേദനയും വിപല്‍ബോധ്യവുമായി പരിണമിക്കുന്നതും കാണാം. പക്ഷെ , ഇതിനിടയില്‍ ഓര്‍മ്മ

കളിലേക്ക് ചുറ്റിത്തിരിഞ്ഞ്‌ പോകാനുള്ള സഹജമായ പ്രേരണകളെ ആര്‍ക്കും തടയാനാവില്ല. അതിന്റെ

മികച്ച ഉദാഹരണമാണ് പമ്പരം എന്ന കവിത.

കുരുന്നു കയ്യിലെ

കപ്പക്ക പമ്പരം

കവിതയിലെങ്ങനെ

കറങ്ങിത്തിരിയാൻ

വേരുകള്‍ മണ്ണിന്റെ

ഞരമ്പുകളിലൂടെ

തിരികെ വരുന്ന മഴയും

ഇലകളെ നനച്ച്

പുല്ലുകളെ ത്രസിപ്പിച്ച് ( പമ്പരം )ഭൂതകാലത്തിന്റെ ചലനവേഗങ്ങളെ പലതില്‍നിന്നും കണ്ടെടുക്കുന്ന

ഈ രചന സന്തോഷിന്റെ എഴുത്തിന്റെ വ്യത്യസ്തസാധ്യതകളെ അടയാളപ്പെടുത്തുന്നു. ഒരേ സമയം

ഗ്രാമീണമായ അനുഭവലോകങ്ങളെയും ജീവിതവൃത്തത്തിന്റെ ബഹുലതകളെയും സൂചിപ്പി

ക്കുവാന്‍ പമ്പരത്തിന് കഴിയുന്നു.പക്ഷേ, അതിവേഗം പരിണമിക്കുന്ന കാലത്തോടും ലോകത്തോടും

മഞ്ഞുമലയോളം ഗഹനതയും കരുത്തും നിലനിര്‍ത്തുന്ന നിശ്ചലതയുമായി സ്വയം ബന്ധിപ്പിക്കാനാ

ണ കവി ശ്രമിക്കുന്നത്. അത് കാലത്തോടും സമൂഹത്തോടുമുള്ള കലഹമായി ചില സന്ദര്‍ഭങ്ങളിലെ

ങ്കിലും മാറുന്നുണ്ട്. വിചാരണ പോലുള്ള ആദ്യകാലരചനകളില്‍നിന്നും രൂപപ്പെടുന്ന സന്ദേഹവും

കലഹവും പില്‍ക്കാലത്ത് തീവ്രമാവുന്നു.

ഓര്‍മ്മകളാണ് ഈ കവിതകളുടെ പ്രധാനപ്പെട്ട ഉപാദാനം. മഴയും ദേശവും സ്കൂളും കിണറും

വരണ്ടതും കാറ്റ് വീശുന്നതുമായ കുന്നുകളും അവയ്ക്ക്ചുറ്റും നിസംഗതയോടെയും ചിലപ്പോൾ രമിച്ചും

ജീവിക്കുന്ന മനുഷ്യരും സ്വാഭാവികതയോടെ ചലിക്കുന്നു. അത്ഭുതങ്ങളോ അതിവേഗമാറ്റങ്ങളോ ആ

വ്യവസ്ഥയിളില്ല. തുറസുകളും സഞ്ചാരങ്ങളും അകന്നുനില്‍ക്കുന്ന ഭൂപ്രദേശമാണത്. ആധുനികവല്‍ക്ക

രണത്തിന്റെ ലാഞ്ചനയില്ലാത്ത ചെറിയ ചെറിയ കാപട്യങ്ങള്‍കൊണ്ട് ജീവിതത്തെ പൂരിപ്പിക്കുന്ന

മനുഷ്യരാണ് അവിടെയുള്ളത്.

സ്കൂളിലെ ബെല്ലില്‍

ഒരിറങ്ങിപ്പോക്കുണ്ട്

കൈകളിലൊതുങ്ങിയ

പൊത്തകം

ചൂരല്‍പ്പേടിയിൽ

പനിച്ചുവിറയ്ക്കുന്നു ( അടക്കം ) .അത്രയും സ്വാഭാവികമായി ജീവിതത്തെ നേരിടുന്ന കാലത്തിലാണ് ഈ

കവിതകളുടെ ഇരിപ്പ്. സംഘര്‍ഷങ്ങള്‍ക്കും ജീവിതവ്യവഹാരങ്ങള്‍ക്കും സവിശേഷമായൊരു

കാലത്തിന്റെ നിശ്ചലതയുമായി സന്ധിചെയ്യേണ്ടി വരുന്നതിന്റെ കാരണമിതാണ്.

വര്‍ത്തമാനകാല മലയാളകവിതയുടെ വൈവിധ്യങ്ങളിലേക്ക് ഈ കവിതകള്‍കൂടി ചേരുമ്പോൾ

ഇടനിലയുടെയും പരിണാമരഹിതമായ കാലത്തിന്റെയും കല്ലിച്ചുപോയ അനുഭവങ്ങളുടെയും രുചിയും

കാഴ്ച്ചയും വായനക്കാര്‍ക്ക് അനുഭവിക്കുവാൻ കഴിയും. സാങ്കേതികതയുടെ കെണിയും സൗന്ദര്യവും

ഒട്ടുമേ പ്രകടമല്ലാത്ത കാലത്തെയും മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്ന രചനകളാണിവ. ജീവിത

ത്തെ തിരിച്ചും മറിച്ചും പരിശോധിക്കുന്ന ഒരാളുടെ ജാഗ്രത നിശ്ചയമായും ഈ കവിതകളിൽ കാണാം.

അവയെ കള്ളികളിൽ കൊരുക്കാനോ വിശേഷണങ്ങളിൽ തളക്കാനോ ശ്രമിക്കുന്നത് യുക്തിരഹിത

മായിരിക്കും. പ്രതീക്ഷയും തിരസ്ക്കാരവും ഒരിക്കലും കൂട്ടിമുട്ടാത്തതുപോലെ മനുഷ്യാനുഭവങ്ങളുടെ സ്വഭാവി

കതയെ രേഖപ്പെടുത്താന്‍മാത്രമാണ് ടി.ജി.സന്തോഷ്‌ ശ്രമിക്കുന്നത്.കനലിനുമേല്‍ വെള്ളം വീഴുമ്പോഴു

ണ്ടാകുന്നതുപോലെ ജീവിതത്തിന്റെ ആകുലതകളെ അഴിച്ചുകളയുന്ന ഒരു മാന്ത്രികത ഇതിലെ

പല കവിതകളിലും കാണാം. സര്‍ഗാത്മകജീവിതത്തിലൂടെ ലോകത്തോട് സംവദിക്കാൻ മുന്നിട്ടിറങ്ങുന്ന

ഏതൊരാള്‍ക്കും ആ പ്രതീക്ഷയാണുള്ളത്. അതിന്റെ വരുംവരയ്കകകളാണ് ഈ കവിതകളിലൂടെ

അദ്ദേഹം വായനക്കാരോട് പങ്കുവെക്കുന്നത്. ഇക്കാര്യത്തിൽ ടി.ജി.സന്തോഷ്‌ പൂര്‍ണ്ണമായും

വിജയിച്ചുവെന്ന് നിസംശയം പറയാം.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഫുട്ബോൾ ജ്യാമിതി /എൽ.തോമസ്കുട്ടിNext article POEM; SAREE, Chandramohan.S

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos