കവിതാ പഠനം
വെളുത്തതും ഇരുണ്ടതുമായ കാഴ്ചകൾ റോബിൻ എഴുത്തുപുരയുടെ “ബ്ലാക് ആൻഡ് വൈറ്റ് സെൽഫികൾ “എന്നെ കവിതയ്ക്കു ഒരു കുറിപ്പ് .
എം .ബി .മനോജ്
കവിത പലപ്പോഴും ദേശത്തെ അടയാളപ്പെടുത്താറുണ്ട്. പലപ്പോഴും അത് അതിസൂക്ഷ്മമായി രചനയുടെ ഭാഗമായി
തീരാറുണ്ട്. ഈസൂക്ഷ്മതയിൽ ആണ് പലപ്പോഴും രചന അതിൻറെ വൈവിധ്യത്തെ മുന്നോട്ട് വയ്ക്കുന്നത്. ജനതയെയും
അവരുടെ ജീവിതത്തെയും മനസ്സിലാക്കി എടുക്കുവാൻ പ്രഥമാകാരമായി പലരും ,പലപ്പോഴും തെരഞ്ഞെടുത്തിട്ടുള്ളത്
സാഹിത്യകൃതികളെ തന്നെയാണ്. ഒരു ജനതയുടെ ജീവിതവുമായി ഏറ്റവും അടുത്ത് ചേർന്നു നിൽക്കുന്നത്. ഭാഷയിൽ
എഴുതപ്പെട്ട സാഹിത്യം തന്നെയാണ്. ഡോക്ടർ യു. ആർ. അനന്തമൂർത്തിയുടെ അഭിപ്രായത്തിൽഇന്ത്യയിൽ വിപുലമാം
വിധം വികസിച്ചിട്ടുള്ള വാമൊഴി സാഹിത്യത്തിലുംഈ സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് .
റോബിൻ എഴുത്തുപുര യുടെ കവിത “ബ്ലാക്ക്ആൻഡ് വൈറ്റ് സെൽഫികൾ “ആത്മകവിത രചനകളെ അഥവാ സെൽഫ് പോർട്ടയേറ്റിനെ വ്യക്തമാക്കുന്നു. എന്നാൽ അത് തികച്ചും വ്യക്തിപരമായി തീരുന്നില്ല. ആത്മകഥാംശം നിറഞ്ഞു നിൽക്കുമ്പോഴും ഇടുക്കി എന്ന കുടിയേറ്റ ഗ്രാമത്തിൻറെ (ഒരു പക്ഷേ അത് മറ്റൊരു ഗ്രാമവും ആകാം) ജീവിതത്തിൻറെ ഒരു കാലഘട്ടത്തെ ഒരു ചരിത്രത്തെ വിവിധ സന്ദർഭങ്ങളിലൂടെ ആവിഷ്കരിക്കുന്നു. ഈ ആവിഷ്കരിക്കലാണ് കവിതയിൽ പുതുമയായി തീരുന്നത്. ഓർമ്മയും ചരിത്രവും ദേശക്കൂറോടെ രൂപപ്പെടുന്ന ചെറിയ അടയാളങ്ങളുടെ സ്വഭാവം ഈ കവിതയിലുണ്ട്. കൊച്ചുകൊച്ചു സന്ദർഭങ്ങളെ അതല്ലെങ്കിൽ ഓർമ്മകളെ അതിൻറെ പരിസരത്ത് നിന്നുകൊണ്ട് അക്ഷരങ്ങളിലേക്ക് പറിച്ചു നടന്നു. .ഒരു കർഷകൻ ഒരു വാഴക്കന്നോ ,അല്ലെങ്കിൽ ഒരു കുരുമുളകു കോടിയോ മുറിച്ച് മറ്റൊരു ഇടത്തേക്ക്,ചെടിയിലേക്ക് വയ്ക്കുന്നതുപോലെ ഒരു ദേശം, അല്ലെങ്കിൽ ദേശക്കൂറ്, മറ്റൊരു പ്രതലത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുന്നു.
ഈ കവിതയിൽ വിവരിക്കുന്ന കുടിയേറ്റക്കാരുടെ ഒരു ചരിത്രം നോക്കുക. . കവി ഇങ്ങനെ എഴുതുന്നു, “കാടളന്നെടുക്കുമ്പോൾ ആനയും നരിയും ഞങ്ങളോട് കലഹിച്ചു . അവ കണ്ടുകെട്ടിയ ജംഗമങ്ങളിൽ വാഴയും കപ്പയും മാത്രമല്ല കുടൽമാലകളും ഉണ്ടായിരുന്നു.” കുടിയേറ്റക്കാരെവലിയ അളവോളംകയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന ഒരുപ്രശ്നം മണ്ഡലം രൂപപ്പെട്ടിട്ട്, അധികകാലമായിട്ടില്ല .കുടിയേറ്റക്കാർ ,കയ്യേറ്റക്കാർ അല്ല “എന്ന ഒരു ശബ്ദം കർഷകരിൽ നിന്നു തന്നെ അടുത്തകാലത്ത് , ഉയർന്നുവന്നിട്ടുള്ളത് നമുക്ക് കേൾക്കാം. ഇടത്തരം , സാധാരണ കർഷകർക്ക് പകരം സമ്പത്തി ന്റെയും ആഗോളസമ്പന്നതയുടെയും പിടിയിലമർന്നുപോകുന്ന ഒരു ദേശമാണ് എല്ലാ അർത്ഥത്തിലും മൂന്നാം ലോകരാജ്യങ്ങൾ . വികസിതം എന്ന് വിളിക്കുന്ന നമ്മുടെ ദേശവും ഇതിൽ നിന്നും ഭിന്നമല്ല . വന്യമൃഗങ്ങൾ തിന്നു തുപ്പിയമനുഷ്യർ കൂടിയാണ് കുടിയേറ്റക്കാർ. എന്ന് തിരിച്ചറിയുന്നത് ഒരുപക്ഷേ ആധുനിക കേരള ചരിത്രത്തിൻറെ ഒരു ബഹിഷ്കൃത ചരിത്രം കൂടിയാണ്. സ്ഥാവര , ജംഗമ സ്വത്തുക്കൾ ഒന്നുമില്ലാത്ത മനുഷ്യർ ,രണ്ടാം ലോകമഹായുദ്ധാനന്തരം നിലനിൽപ്പിനുവേണ്ടി മലകയറിയ കുറച്ചു മനുഷ്യരെ നമുക്ക് ഇവിടെ കാണാംഅവരുടെ കുടൽമാലകൾ ഒരുപക്ഷേ അത് ചിതറിക്കിടന്ന സ്ഥലങ്ങൾ, ചിലപ്പോഴെങ്കിലും വളർന്നു പന്തലിച്ച കാർഷിക ഉൽപ്പന്നങ്ങൾ ,അവയിൽ ചിലതെങ്കിലും പലരൂപത്തിലുള്ള സ്മാരകങ്ങൾ ആയിത്തീർന്നിരിക്കുന്നു
എന്നാൽ അവരുടെ നടുതനകൾ കാർഷിക വസ്തുക്കൾ മാത്രവും ആയിരുന്നില്ല. ചിലപ്പോൾ നിലനിൽപ്പിനുവേണ്ടി ആകാം , ചിലപ്പോൾ കൂടുതൽ പണം ഉണ്ടാക്കുന്നതിനും ആവാം , നീലച്ചടയനും വെള്ളച്ചടയനും ഉൾപ്പെടെ കാർഷിക മേഖലകൾ, കഞ്ചാവ് നട്ടുവളർത്തുന്ന സ്ഥലങ്ങളിൽ കൂടി ആയിത്തീർന്നു . കർഷകരിൽ പലരും പകർച്ചവ്യാധിയാൽ മരിച്ചുവീണു . തണുപ്പുകൊണ്ട് അവർ വിറച്ചു , അവർക്ക് സാമ്പത്തികമായ പരിമിതി ഉണ്ടായിരുന്നു. മരിച്ചുപോയവരെ പായയിൽ പൊതിഞ്ഞെടുത്തു . അവരെ അടക്കി . ജീവിതത്തിൻറെ കൊടും തണുപ്പിൽ നിന്നും ജീവിതത്തിൻറെ മരവിപ്പിൽ നിന്നും മറ്റു വഴി തേടുവാൻ അവർ ശ്രമിച്ചു.ഉണങ്ങിയ ഇലയിൽ തെറുത്തെടുത്ത നീലച്ചടയനും വെള്ളച്ചടയനും അവരെ സഹായിച്ചു.
കർഷകർക്കൊപ്പം പണിയായുധങ്ങൾ മാത്രമല്ല പണിക്കാരും വന്നിരുന്നു . പണിക്കാർക്ക് , കർഷകരുടെ ഉപ ഉൽപ്പന്നങ്ങൾ ആകാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ . പലപ്പോഴും അവർക്ക് , ആശ്രിതത്വം മാത്രമായിരുന്നു മിച്ചം. കാർഷിക പ്രതിസന്ധികൾ അവരെയും വേട്ടയാടി . പലപ്പോഴും അവർക്ക് പരമ്പരാഗതമായ തൊഴിലിലേക്ക് മടങ്ങി പോകേണ്ടി വന്നു . കുട്ടയും വട്ടിയും മെടഞ്ഞ് . തഴയും ഈറ്റയും മെടഞ്ഞ് , അവർ ചില വഴികൾ കണ്ടെത്തുവാൻ ശ്രമിച്ചു . തൊഴിലാളികളിൽ പലരും കഞ്ചാവ് തോട്ടങ്ങളിൽ പണിക്കാർ ആയി. അവർ പോകുന്നതും വരുന്നതും ആരും കണ്ടില്ല. പലപ്പോഴും ഹൈറേഞ്ചിൻ്റേതായ അധമ ലോകങ്ങളും രൂപപ്പെട്ടു. ഇത്തരം അധോലോകങ്ങൾ ഒരു ജീവമണ്ഡലംകൂടി നിർമിച്ചു . വെളിച്ചം ഏറെയില്ലാത്ത , ഇരുണ്ടതും ദ്രവിച്ചതുമായ അധോലോകം.
ഇടുക്കി ഗോൾഡിനാൽ തകർന്നുപോയവർ ധാരാളം .കരിങ്കോഴി പാമ്പുകൾ പോലെ ഇഴഞ്ഞു പോയ മനുഷ്യർ .മിത്തുകളിലേയ്ക്കും അന്ധതയിലേക്കുമുള്ള ഇഴച്ചിൽ കൂടിയായിരുന്നു അത് .ഭൂതകാലത്തെ വിശ്വാസങ്ങളിലേക്കു മാത്രമല്ല വർത്തമാന കാലത്തേ ദുരന്തങ്ങളിലേയ്ക്കും തെളിച്ചുകൊണ്ടുവരുന്നു .ഡാമുകൾ പലതുമുണ്ടായി .കടിയിറക്കുണ്ടായി ,ഭൂസമരമുണ്ടായി ,കർഷകരും കർഷക രക്ഷാ സമിതിയുമുണ്ടായി .കുരുമുളകുകൃഷി ഹൈറേഞ്ചിനെ സമൃദ്ധമാക്കി . കുടിയേറ്റത്തിൻ്റെ ചരിത്രത്തെ ,ചിത്രങ്ങളിലേതു പോലെ പല ഷോട്ടുകളിലൂടെ ഓർത്തെടുക്കുന്നു,അടയാളമാക്കുന്നു ഈ കവിത. ഏറെ പുതുമയുള്ള ഒരു പ്രേദേശത്തിന്റെ ഭൂപട ചിത്രണമാണ് ഈ കവിത .മലയാള കവിതയിൽ സ്ഥാനം നേടുന്ന കുടിയേറ്റ ജീവിതത്തിന്റെ കവിതകളുടെ ഒരു തുടക്കമാണ് ഇതെന്ന് തീർച്ചയായും പറയാം .