നാലു ഗോത്രകവികൾ
കടപ്പാട്: സമാഹരണം, സുകുമാരൻ ചാലിഗദ്ദ
പ്രകാശ് ചെന്തളം
മയ പാട്ണ്
മാനം കറ്ക്ക്ണ് കാട് കരയ്ണ്
മയെ കുളിച്ചെ മലെ പച്ചെ ചൂട്ണ് .
നീളക്കെക്ടക്ക്ണ കല്ലിങ്ക്
അച്ചി പാട് നീളക്ക അണ്ടക്കെ
പന്നികുത്തിയെ കുണ്ട്ങ്ക് നരെ നുണെച്ച് പോയിറ്റ് .
പാമ്പ് പുറ്റ്ല് ചെതല്ണ്ട ചെതല് പുറ്റ്ല്
പാമ്പ് ണ്ട റുമ്പ് വന്ത് കാവെക്ക്ടത്ത് .
അമ്പെയ്ണ മുള്ളങ്ക് ഒറ്റെ വൈ മുള്ള്
രച്ച് രച്ച് തൂയി പായ്ച്ച് ഇർട്ട്ങ്ക് നുണക്ക്ണ്ണ്ട് .
മയെകൻത്ത് വന്തെകും കാട്കര്ഞ്ച്
വന്തെകും നരെ മാന്ത്ണ പന്നി ന് രങ്കലന്നെ .
മലയാള പരിഭാഷ
മഴ പാടുന്നു
നീലാകാശം കറുത്തു തുടങ്ങി കാട് കരയുന്നുണ്ട്
മഴ കുളിച്ച മലകൾ പച്ച ചൂടി നില്ക്കുന്നു .
നീണ്ടു കിടക്കുന്ന കല്ലുകളിൽ
ചില അച്ചുപാടുകൾ കാണാം നീളത്തിൽ കുറുകെ അങ്ങനെ…
പാമ്പുകളുടെ പുറ്റുകളിൽ ചിതലുണ്ടോ
ചിതൽപുറ്റുകളിൽ പാമ്പുണ്ടോ നെയ്യുറുമ്പുകൾ പുലമ്പുന്നുണ്ട് .
അമ്പു മുനമ്പുള്ള മുള്ളന് ഒറ്റവഴിയാണ് മുള്ളുകൾ
ഉരശി ഉരശി അവർ മിനുക്കുപണി നടത്തുന്നുണ്ട് ഇരുട്ടിൽ എന്തോ നുണയുന്നു.
മഴ കനത്താലും കാട് കരഞ്ഞ് തിമിർത്താലും
മണ്ണുമാന്തി നര വേരറുത്ത് പന്നി വിലസുന്നുണ്ട് കൂരിരുട്ടിൽ കറുത്ത പന്നി .
***
2 നാലു കണ്ണുകൾ .
ആളിയ തീ കനലായി കരികട്ടയായി
കറുത്ത കൈകൾ പുലമ്പുന്നുണ്ടാവാം,
കരിപുരണ്ട തോർത്ത് മുണ്ടിന്റെയറ്റം
രണ്ടും തിരുകിവെച്ചു ദാ വരുന്നുണ്ട്.
മാറപ്പുപോലെ തോളിലെറ്റി രണ്ട് താന്നിയില
പെതികൾ അതിലുണ്ടാവാം ഈ അന്തികുള്ളത്
നോക്കിനിന്ന കൺവെട്ടങ്ങൾ നാലുണ്ട് കൂരയിൽ
ഈ പൊതി നിവർന്നാൽ ആ നാല് മുഖം തെളിയും.
തെളിയുന്ന നാല് മുഖം കാണുമ്പോൾ കീറി
കരിപുരണ്ട തോർത്തറ്റം ഒന്നെടുത്ത് നനഞ്ഞയെന്റെ മുഖം തുടയ്ക്കാം.
സങ്കടം അല്ല, നാളെ എന്നതിന്നെ കുറിച്ചോർത്ത് …
പ്രകാശ് ചെന്തളം: മലയാള സാഹിത്യലോകത്തിന് പരിചിതനായ കവി . നവമാധ്യമങ്ങളിലും വിവിധ മാസികയിലും കവിതകൾ എഴുതിവരുന്നു . കാസർക്കോഡിലെ മലവേട്ടുവ ഗോത്രത്തിൽ നിന്നും വരുന്ന കവി . മലയാളത്തിലും ഗോത്രഭാഷയിലും കവിതകൾ എഴുതിവരുന്നു. Phone number 7902918304
അജയൻ MG മടൂർ . 1
ഞങ്ങളുടെ ദൈവം
കരിയില വിണ് ചെറു വള്ളിചുററിയ
കുനൻ ഉറുമ്പ് കുടുണ്ടാക്കിയ തിരിയുടെ വെണ്ണിറും,
തേങ്ങാ വെളളത്തിൻറെ പുപ്പലും പിടിച്ച ചെറിയ
പാറക്കല്ലിൽ നിന്നും തുടങ്ങി.
കാട്ടിലുടെ ഇലയനക്കം ഇല്ലാതെ നാട്ടിലുടെ
അളനക്കം ഇല്ലാതെ പുഴയിലുടെ തിരയനക്കം
ഇല്ലാതെ മലയിലുടെ മരയനക്കമില്ലാതെ
പാമ്പിനെ പേടിച്ച് പതുങ്ങിയ എലി,
അറിയാതെ മാനിനെ പിടിക്കാൻ പതുങ്ങിയ
പുലി അറിയാതെ വന്ന് മനസസ്സിൻറെ ഉള്ളിൽ
അഴങ്ങളിൽ ചെന്ന് കറങ്ങി.
തലയിൽ കെട്ടിയ പട്ടിളക്കി അരയിൽ ചുററിയ
മണികുലുക്കി കൈയ്യിൽ എടുത്ത വാളിളക്കി
കാലിൽ കെട്ടിയ ചിലമ്പ് ഇളക്കി ന്യായങ്ങൾ
കൽപപിച്ച് വീശിയടിക്കുന്ന ഒരു കാറ്റ്. ***
2
വേടൻ്റെ കെണി
തെളിഞ്ഞ പുഴയിൽ നിന്ന് കലങ്ങിയ
പുഴയിലേക്ക് തീറ്റ തേടിപോയ മീനിന്റെ
തൊണ്ടയിലൊരു കൊളുത്ത്.
ഉണക്ക മലയിൽ നിന്ന് പച്ച മലയിലേക്ക്
തീറ്റ തേടി പോയ പന്നിയുടെ കഴുത്തിലൊരു കമ്പി .
ഉണക്കമരത്തിൽ നിന്ന് പൂത്ത മരത്തിലേക്ക്
തേൻ കുടിക്കാൻ വന്ന പക്ഷിയുടെ ചങ്കിലൊരമ്പ്.
പുഴകളെല്ലാം വറ്റി മീനുകൾ ചത്തുതീർന്നു
മലകളെല്ലാം കത്തി പന്നികളെല്ലാം തീർന്നൊടുങ്ങി
മരങ്ങളെല്ലാം ഉണങ്ങി പക്ഷികളെല്ലാം തീർന്ന് പോയി.
പിന്നെ വേടൻ കാടിറങ്ങി നാട്ടിൽ പണിക്ക് പോയി
വേടനും കിട്ടി കൈയ്യിൽ ഒരു ഗ്ലാസ്സ് ചാരായം .
മഴ പെയ്തു . എല്ലാ പുഴകലിലും ജലം തുടിച്ചു, മീനുതുടിച്ചു ,
എല്ലാ മലകളിലും പച്ചപ്പുരുവായ് മ്യഗങ്ങൾ വന്നു.
എല്ലാ മരങ്ങളിലും പൂക്കൾപൊട്ടി പക്ഷികൾക്ക് തേനായ് .
കാടിറങ്ങിയ വേടൻ മാത്രം കാട്ടിലേക്ക് മടങ്ങിയില്ല . ***
വയനാട്ടിലെ മുള്ളകുറുമ ഗോത്രത്തിൽ നിന്നും ഉയർന്നുവന്ന കവി. അദ്ധേഹത്തിൻ്റെ (വേടൻ്റെ കെണി ) എന്ന കവിത ദേശാഭിമാനി വാരികയിൽ വന്നിരുന്നു. മലയാളത്തിലും ഗോത്ര ഭാഷയിലും കവിതകളെഴുതുന്നു. 9497191402.
ഗ്രീഷ്മ ഇരിയ . 1
കാടും കടലും
കാട്ടിൽ ഒരു കടലുണ്ട്
കടലിൽ ഒരു കാടും.
കാട്ടിലെ കടലിൽ നീയും
കടലിലെ കാട്ടിൽ ഞാനും
ദിക്കു തെറ്റി അലഞ്ഞു.
നിന്റ കടലിന്റെ ഉപ്പുകാറ്റ്
എന്റെ വന്യതയെ തേടിവരുന്നുണ്ട്,
നമ്മൾ ഒരു കുളിരിനെ കണ്ടെത്തിയില്ല.
നടുവിലായുള്ള മണൽത്തരിയുടെ
ദാഹത്തിലേക്ക് കാടും കടലും യാത്രയായി..
കാടിന്റെ കാടും കടലിന്റെ കടലും
ഒരാസ്ഥികൂടം പോലെ ബാക്കിയുണ്ട് ***
2
പീലി
പഴയ പുസ്തകക്കെട്ടിലൊക്കെ തിരഞ്ഞു മടുത്തു ,
ആകാശം കാണാതെ ഒളിപ്പിച്ചുവെക്കുമ്പോൾ
മറവിയുടെ താളിൽ വേരുപിടിക്കല്ലേയെന്ന് ആരും അടക്കം പറഞ്ഞില്ല.
പെറ്റുപെരുകില്ലെന്ന് വളർന്ന കൊല്ലങ്ങൾ
ബോധ്യപ്പെടുത്തിയിരിക്കുന്നു എങ്കിലും, ഇഷ്ടത്തോടെ കാത്തുവെച്ചതല്ലേ… എവിടെയാണാവോ?
ആകാശമായ ആകാശമൊക്കെ കണ്ടുരസിക്കാൻ പച്ചവെളിച്ചത്തിലേക്ക് പറിച്ചു നടണം.
താടി തടവി നീ ചിരിക്കേണ്ട, ഒരിക്കൽ എന്നെ തിരഞ്ഞു നീയും
നിന്റെ പുസ്തകത്താളിലൂടെ അലഞ്ഞു തിരിയും..
നീയുമെന്റെ ആകാശത്തെ ഒളിച്ചുവെയ്ക്കയാണല്ലോ…
ഗ്രീഷ്മ ഇരിയ കാസർക്കോട് . കാസർക്കോട് ജില്ലയിലെ മാവിലൻ ഗോത്രത്തിലെ യുവ കവിയിത്രി. ഗ്രീഷ്മ ഇരിയ . കവിതയോടൊപ്പം തന്നെ ചെറുകഥകളും എഴുതുന്നു.
ഗംഗാധരൻ തേവൻ (പണിയൂരാളിൽ). 1
പേരുകൾ
ആദി അറിവതില്ല എന്നാലിന്നൊരാദിക്കന്തമില്ല
ആദിക്കാലങ്ങളിലെ ജനത്തിൻ്റെ
അറിയുന്ന പേരുകൾ ചൊല്ലാം..
കൊല്ലങ്ങളേറെയല്ല എന്നാലിന്നു മൂന്നു നൂറ്റാണ്ടിനുള്ളിൽ
കാലം കഴിച്ചു പോന്ന ചിലരുടെ ആദിമ പേരുകൾ ചൊല്ലാം ..
ചെമ്പൻ രാമൻ കരിമ്പൻ കരിക്കൻ തേനൻ
കോവാലൻ വെള്ളൻ ചാരൻ ചാമൻ
കറുപ്പൻ കുറുപ്പും കുട്ടൻ കുട്ടി എലുവൻ നേവൻ തേവൻ
പെരുമാൾ കമാച്ചി കണ്ടൻ മുണ്ടൻ കടുത്ത കുഞ്ഞി
കുഞ്ഞിപ്പാലോന്നു മുത്താര് സൂര്യൻ മാണിക്യനും..
ചെമ്പി നീലി കരിമ്പി കരിക്കി കോത ചിറിയ മുണ്ടി
പാച്ചി ചൂച്ചി കറുപ്പി വെളുപ്പി പൂമാലി തേവി തേച്ചി
വെള്ളി വെളുക്ക കുപ്പി പറിണി കാതോല പൂമ ,
താനോ കറുത്തമുണ്ടി ഏഞ്ചിയും ചെഞ്ച ചെങ്കിടി ചക്കി.
അന്നവരെത്തിടുന്നു ചില മലക്കാടതും വെട്ടീടുന്നു,
കുടിലുകൾ വെച്ചിരുന്നു പല പല കാടതും മാറിടുന്നു. ***
2
പണ്ടൊരു കാലം
പണ്ടൊരു കാലം പതിക്കെല്ലു
ചെന്നിട്ടു കാങ്ക്റാടി കണ്ട കിഴങ്ങിനെ
മാന്തി കൂയ്ങ്ങിച്ചു മെച്ചപ്പേ മാണ്ടിക്കു കേറി
പാന്തേക്കു വന്നിട്ടു നീരാട്ടിയെടുത്തു കൂമ്പതുകാച്ചാൻ
അടുപ്പിലുവെച്ചു വേകാവിരവിലു വെന്തുകൊടുത്തു
കാട്ടു കിഴങ്ങിൻ്റെ ഉപ്പോടെ തിന്നു.
പുള്ളെക്കു വൈകാലെ പാണ്ടി കടിച്ചു
പാറഞറക്കൊണ്ടു വായിലുരച്ചിട്ടും പുള്ള പുളഞ്ഞു
നെടുനെടെ വന്തു പാണ്ടി കടിച്ചു പാടുവാൻ ചെരിഞ്ഞു.
പുള്ള പളുപ്പളെ പന്തെലു പാട്ടു കൊച്ചു പിലാത്തിയെ
വിളിച്ചോണെ മൂത്ത പണ്ടി കുരച്ചൊരു ട്ടുന്തി
അടിപ്പാൻ പ്ലാത്തിക്കടുത്തയെ പാടിക്ക്ചെണ്ണു,
വേകാവിരവിലും വന്നണാ പ്ലാത്തി പാണ്ടി
കടിച്ചെൻ്റെ കൊച്ചൻ ചാവാനും പോവാനും
പോണുണ്ട് പ്ലാത്തി മണ്ടി പിടുപിട പ്ലാത്തിയും
ചെണ്ണു തണ്ണി ഒരു കുമ്പ മോതി കൊടുത്തു
ആമ്പിള്ള പുള്ള വളർത്തു വണുന്തു . ***
ഇടുക്കി ജില്ലയിലെ ഊരാളി ഗോത്രത്തിൽ നിന്നും കവിതകൾ എഴുതുന്ന മുതിർന്ന എഴുത്തുക്കാരൻ . തന്നുടെ ഗോത്രത്തിൻ്റെ നേർക്കാഴ്ചകളെല്ലാം അദ്ധേഹം കവിതകളിൽ അണിഞ്ഞിട്ടുണ്ട് . മുൻനിര മാസികയിൽ ഇതുവരേക്കും കവിതകൾ വന്നിട്ടില്ല .paniyouraliyil (h) pulickathotty. Po.. pattayakkudy. Idukki… 685607