പെനാൽറ്റി കിക്ക്കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത :ഡിബിൻ ജേക്കബ്
ഈ വാചകം ‘ഹിഗ്വിറ്റ’ എന്നപ്രശസ്തമായചെറുകഥയിൽ, ഒരുഓസ്ട്രിയൻനോവലിനെ അടിസ്ഥാനമാക്കിഎൻഎസ്മാധവൻഎഴുതിയതാണ്.
(The goalie’s anxiety at the penalty kick, Peter Handke,1970) ഗോൾപോസ്റ്റിനെ ലക്ഷ്യമിട്ട്പാ ഞ്ഞുവരുന്ന പന്തിനെ ഒരു ജിംനാസ്റ്റിനെപോലെ, സർക്കസ്അ ഭ്യാസിയെ പോലെ തട്ടിയകറ്റുമായിരുന്നു കൊളംബിയൻ ഗോളിറെനെ ഹിഗ്വിറ്റ. പന്തുതട്ടി മധ്യവര വരെ പോകുന്നത്അയാൾക്ക്ശീലമായിരുന്നു. 1990-ലെ ഇറ്റാലിയൻ ലോകകപ്പിൽ, അങ്ങനെപോയഹിഗ്വിറ്റയിൽ നിന്ന്പ ന്ത്തട്ടിയെടുത്ത്കാമറൂൺതാരം റോജർമില്ല ഗോളടിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട പന്തിനു പിന്നാലെ, സ്വയംശപിച്ചു കൊണ്ട്ഹി ഗ്വിറ്റ പാഞ്ഞുപോയി.
ഇന്ന്ഒരുപരിശീലകനും ഗോളിക്ക് ഈസ്വാതന്ത്ര്യം അനുവദിക്കില്ല.പക്ഷേഅന്ന്ജയിക്കാൻ വേണ്ടിമാത്രമായിരുന്നില്ല കളി;കുറഞ്ഞപക്ഷം ലാറ്റിനമേരിക്കൻ ടീമുകളെങ്കിലും.ആനന്ദകരമായികളിക്കുക എന്നതായിരുന്നു പ്രധാനം. ഗോളടിക്കുക എന്നതു പോലും രണ്ടാമതേവരുന്നുള്ളൂ, ബ്രസീലിയൻതാരം ഡെനിൽസനെപോലെ.
കളികാര്യമാകുന്നത് 1994 ലെഅമേരിക്കൻ ലോകകപ്പിൽ കൊളംബിയയും ഹിഗ്വിറ്റയും അറിഞ്ഞു. പനങ്കുലപോലെമുടിയുള്ള പത്താംനംപറുകാരൻമിഡ്ഫീൽഡർവാൾഡരമ. ചാട്ടുളിപോലെകുതിച്ചുകയറുന്നഫോർവേഡ് ഫൗസ്റ്റിനോആസ്പ്രിയ. താരനിബിഢമായലൈനപ്പ്.വലിയ സാധ്യതകൽപിക്കപ്പെട്ട കൊളംബിയ പക്ഷേ ആദ്യറൗണ്ടിൽ പുറത്തുപോയി. ഡിഫൻഡർആന്ദ്രെഎസ്കോബാർഅവസാന കളിയിൽ സെൽഫ്ഗോളുമടിച്ചു. നാട്ടിൽതിരിച്ചുവന്ന എസ്കോബാറിനെ കൊളംബിയൻഅധോലോകംവെടിവച്ചുകൊന്നു.പന്തയക്കാരുടെ കണ്ണിലെകരടായി മാറിയിരുന്നു അയാൾ.പാബ്ളൊ എസ്കോബാറിന്റെ കൊളംബിയൻ ഡ്രഗ്മാഫിയയുടെ നീരാളിപ്പിടുത്തം ഫുട്ബോളിലുമുണ്ട്.
പെനാൽറ്റി കിക്ക്കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തതയിലേക്ക്തിരിച്ചുവരാം.ഗോളിക്കാണോകിക്ക്എടുക്കാൻവരുന്ന കളിക്കാരനാണോ കൂടുതൽഏകാന്തത?കളിക്കാരന്എന്ന്ഞാൻപറയും. ഗോളിക്ക്ഒന്നും നഷ്ടപ്പെടാനില്ല.കിക്ക്ഗോളായാൽഅത്സാധാരണകാര്യം, ആർക്കും ചെയ്യാവുന്നത്.കിക്ക്തടുത്താൽഗോളിഹീറോ. കളിക്കാരൻഗോളടിച്ചാൽഅത്സാധാരണകാര്യം,കിക്ക്ഗോളിതടുത്താലോപുറത്തേക്ക്അടിച്ചാലോകിക്ക്എടുത്തവൻവില്ലൻ.ഇവിടെനഷ്ടപ്പെടാനുള്ളത്മുഴുവൻഅടിക്കുന്നവനാണ്.അങ്ങനെകപ്പിനും ചുണ്ടിനുമിടയിൽ പലതും നഷ്ടപ്പെട്ടു പോയവരിൽ സീക്കോയുണ്ട്,ബാജിയോഉണ്ട്, മെസിയുണ്ട്. ലോകംമുഴുവൻനോക്കിനിൽക്കുൻപോൾ,തന്റെ ടീം അംഗങ്ങളെവി ട്ട്പെനാൽറ്റി സ്പോട്ടിലേക്ക്തുടി കൊട്ടുന്ന ഹൃദയത്തോടെ,ഏകാന്തനായി നടക്കുന്ന ആകളിക്കാരന്റെ മനസിലെന്തായിരിക്കും?ഒരേയൊരുപിഴവ്, ഒരുനിമിഷത്തെനിർഭാഗ്യം, ഇനിയുള്ള ജീവിതംമുഴുവൻ വേട്ടയാടുംഎന്നറിയുൻപോൾ? ഇതൊരുദുർവിധിയാണ്. അടിച്ചതിനേക്കാൾനേടിയതിനേക്കാൾ, നഷ്ടപ്പെട്ടതിനെ മാത്രം ഓർമിപ്പിക്കുന്ന വിലക്ഷണമായ ഒരിടമാണ്പെനാൽറ്റി സ്പോട്ട്.
ഹിഗ്വിറ്റയിൽ നിന്ന്ലന്തൻ ബത്തേരിവരെ:ഹിഗ്വിറ്റ, ചൂളൈമേട്ടിലെശവങ്ങൾ. ആധുനികമലയാളചെറുകഥയ്ക്ക് എൻഎസ്മാധവന്റെ സംഭാവനകളിൽ പ്രമുഖം.ഫുട്ബോൾ ഹൃദയത്തിൽ ആവാഹിച്ച ഒരുവൈദികന്റെ കഥയാണ്ഹിഗ്വിറ്റ. ഗീവർഗീസച്ചൻ ഡെൽഹിയിലെ ഇടവകയിൽ സേവനം ചെയ്യുന്നു. മലപ്പുറത്ത്ഒരുഫുട്ബോൾ ക്ളബിലെ കളിക്കാരനായിരുന്നു. ഇടവകാംഗമായ ലൂസി എന്ന യുവതിയെ മനുഷ്യക്കടത്തിൽ നിന്ന്ര ക്ഷിക്കാൻ, അച്ചൻ ഫുട്ബോൾവഴി നേടിയമെയ്വഴക്കം ഉപയോഗിക്കുന്നു,വില്ലനുനേരെ ബൈസിക്കിൾകിക്ക്തന്നെ പ്രയോഗിക്കുന്നുണ്ട്.
സാഹസികനായ കൊളംബിയൻഗോളി ഹിഗ്വിറ്റയുടെ പേര്ഈകഥയ്ക്ക്വന്നതെങ്ങനെ? ഗീവർഗീസച്ചൻ ഹിഗ്വിറ്റയുമായി താദാത്മ്യം നേടാൻകാരണമെന്താകാം?നിർവഹിചിക്കപ്പെട്ട റോളിനപ്പുറം പോയ എന്റർടെയ്നറായിരുന്നു ഹിഗ്വിറ്റ. The sweeper-keeper.The craziest goalie in the history of football. പിന്നീട്മെക്സിക്കോയുടെ കാംപോസും പരാഗ്വെയുടെ ചിലാവർട്ടും ഇതേ പാതയിൽ സഞ്ചരിച്ചെങ്കിലും ഹിഗ്വിറ്റയോളം വരില്ല അവർ. അതു പോലെ ഗീവർഗീസച്ചനും സമൂഹം നിശ്ചയിച്ച കൂടിനപ്പുറം പോയി കളിച്ചു. ഇങ്ങനെ കളിക്കുന്നതിൽ റിസ്കുണ്ട്, പക്ഷേ ഈകളിയ്ക്ക്പ്രത്യേക ശോഭയുമുണ്ട്.
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ:
പതിനഞ്ച്വർഷം മുൻപ്പുറത്തിറങ്ങിയ, എൻഎസ്മാധവന്റെ ഈനോവൽഎറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ലത്തീൻകത്തോലിക്കരുടെ ഇതിഹാസമാണ്. അൻപതുവർഷംമുൻപുള്ള എറണാകുളത്തിന്റേയും പരിസരപ്രദേശങ്ങളുടേയും ചരിത്രം. ഇന്നത്തെ ബോൾഗാട്ടിക്ക്അ ടുത്തുള്ള ലന്തൻബത്തേരി എന്ന സാങ്കൽപിക ദ്വീപിന്റെ പശ്ചാത്തലം. കഥാപാത്രങ്ങൾ സംസാരിക്കുന്നത് ലത്തീൻകത്തോലിക്കൻ ഡയലക്ട്. ലന്തൻകൊട്ടാരം (ബോൾഗാട്ടിയിലെഡച്ച്പാലസ്) ഉൾപ്പെടെയുള്ള യഥാർത്ഥ നിർമിതികളുടെയും, സ്ഥലങ്ങളുടേയും വർണനകൂടിയാകുൻപോൾ കഥമുഴുവൻയഥാർത്ഥമാണോഎന്നതോന്നലുണ്ടാക്കാൻ എഴുത്തുകാരനുകഴിയുന്നു.ചവിട്ടുനാടകത്തിന്റെ വർണ്ണനയുമുണ്ട്. വർണ്ണാഭമായവേഷങ്ങൾധരിച്ച്, ആയോധനകലകളുടെസ്വാധീനമുള്ള ഉറച്ചതും ചടുലവുമായ ചുവടുകളോടെ, അവതരിപ്പിക്കപ്പെടുന്ന നൃത്തനാടകമാണ്ചവിട്ടുനാടകം.പോർച്ചുഗീസ്അധിനിവേശത്തിനു ശേഷം, പതിനാറാംനൂറ്റാണ്ടിൽ ഉത്ഭവിച്ച ഈ കല ഇരുപതാംനൂറ്റാണ്ടിൽ എറണാകുളവും ഗോതുരുത്തുംകേന്ദ്രീകരിച്ചാണ്പ്ര ചാരം നേടിയത്. യൂറോപ്യൻ രാജാക്കന്മാരും രാജ്ഞിമാരുമാണ്ഇ തിലെ പ്രധാന കഥാപാത്രങ്ങൾ, യൂറോപ്യൻ ഓപെറയുടെ സ്വാധീനവും ഈ കലാരൂപത്തിലുണ്ട്.ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തിൽ ഗോതുരുത്തിൽ നടന്ന ‘കാറൽമാൻ’ എന്നചവിട്ടുനാടകത്തെപ്പറ്റി നോവലിൽ പറയുന്നു. കാറൽമാൻഷാൾമെയ്നാണ് (Charlemagne). Literally, Charles the great. 1200 വർഷംമുൻപ്യൂറോപ്പിൽ,ക്രിസ്ത്യൻഡത്തിന്റെ (Holy Roman Empire) ബാർബേറിയൻ വേരുകളുള്ള ചക്രവർത്തി.
King of Lomabards.
King of Franks.
Emperor of Romans.
Father of Europe.
ജർമാനിക്ട്രൈബുകളിൽ നിന്ന്ഉ ത്ഭവിച്ച ഷാൾമെയ്ൻ യുദ്ധതന്ത്രങ്ങൾ വഴി മധ്യ-പടിഞ്ഞാറൻ യൂറോപിനെ ഏകോപിപ്പിച്ചു. AD 800- ലെ ക്രിസ്മസ്ദിനത്തിൽ റോമിലെ സെന്റ്പി റ്റേർസ്ബ സിലിക്കയിൽ കിരീടധാരണം Emperor of Holy Roman Empire. മൂന്ന്നൂറ്റാണ്ട്മു.ൻപ്അ സ്തമിച്ച പടിഞ്ഞാറൻ റോമൻ സാമ്റാജ്യത്തിനു പകരം മറ്റൊന്ന്. സഭയിലുംപുറത്തും സാംസ്കാരിക നവോത്ഥാനത്തിന്ഷാ ൾമെയ്ൻ നിമിത്തമായി. ക്രൈസ്തവസഭ എന്ന ആധുനിക മതസാമ്റാജ്യംഷാൾ മെയ്നിൽനിന്ന്തുടങ്ങിയതാണ്. അതുകൊണ്ട്ത ന്നെ ഭക്തി വീരകഥകളിൽ ശക്തമായ സാന്നിധ്യം. ഈകഥകളിൽ പലതും കേരളത്തിൽ ചവിട്ടുനാടകത്തിന്വിഷയമായി. 1165-ൽരാഷ്ട്രീയ നീക്കത്തിലൂടെ ഷാൾമെയ്നിനെവിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു, പിന്നീടത്റദ്ദാക്കി.പത്തുവർഷംമുൻപ്പാരീസിൽ നോത്ര്ദാംകത്തീഡ്രലിന്റെ മുന്നിൽനിൽക്കുന്ന, അശ്വാരൂഢനായ ഷാൾമെയ്ൻ ചക്രവർത്തിയുടെ ക്ളാവുപിടിച്ച പ്രതിമകണ്ടപ്പോൾ ഗോതുരുത്തിലെ കാറൽമാനെഓർത്തു. 2013-ൽകൊച്ചി മുസിരിസ്ബിനാലെയുടെ ഭാഗമായി ഗോതുരുത്തിൽ കാറൽമാൻ പുതിയ രൂപത്തിൽ തിരിച്ചു വന്നു. ഗോതുരുത്ത്, എറണാകുളം, ആലപ്പുഴ പ്രദേശങ്ങളിലാണ്ഇപ്പോഴും ഈകലാരൂപം സജീവമായുള്ളത്. കോട്ടപ്പുറം സെയ്ന്റ്ആൻസ് ഹൈസ്കൂൾവിദ്യാർത്ഥികൾ, സ്ഥിരമായി സംസ്ഥാന യുവജനോൽസവത്തിൽ ചവിട്ടുനാടകത്തിന്ഒ ന്നാംസ്ഥാനം നേടുന്നുമുണ്ട്.ആലപ്പുഴയുടെ പശ്ചാത്തലത്തിൽഷാജി എൻകരുൺ സംവിധാനം ചെയ്ത ദേശീയപുരസ്കാരം നേടിയ, മമ്മൂട്ടി പ്രധാന വേഷം ചെയ്ത ‘കുട്ടിസ്റാങ്ക്’ എന്നസിനിമയിലും ചവിട്ടുനാടകമുണ്ട്.എറണാകുളത്തിന്റെപരിണാമം:
‘ലന്തൻബത്തേരി’ എറണാകുളംനൊസ്റ്റാൾജിയ കൊണ്ട്സന്പന്നമാണ്. മുളവുകാടുംവൈപ്പിനുംപറവൂരൂം ഫോർട്ട്കൊച്ചിയുംഇടക്കൊച്ചിയും മറ്റനേകംചെറുദ്വീപുകളുംപെരിയാറുംവേൻപനാട്ടുകായലും കൊച്ചിക്കായലുംഅറബിക്കടലും കഥയുടെവിശാലമായഭൂമികയാകുന്നു. എറണാകുളത്തുകാരൻആർട്ടിസ്റ്റ്ബോണിതോമസ്വരച്ചലന്തൻബത്തേരിയുടെഭൂപടവുംകാരിക്കേച്ചറുകളുംനോവലിന്മിഴിവേകുന്നു.പോർച്ചുഗീസ്-ഡച്ച്ചരിത്രവുംബ്രിട്ടീഷ്ഭരണകാലവുംഉപകഥകൾക്ക്വിഷയമാകുന്നു. എറണാകുളംനഗരത്തിന്റെവികസനംലന്തൻബത്തേരിദ്വീപുവാസികളുടെകാഴ്പ്പാടിൽഅവതരിപ്പിരിക്കുന്നു.കായൽനികത്തിമേനകഏരിയയുംമറൈൻഡ്രൈവുംരൂപപ്പെടുന്നതും,തീരത്തെ ഹോട്ടലുകളിൽ ഉത്തരേന്ത്യയിൽനിന്നും വലിയദോശക്കുള്ളിൽ മസാല എന്ന നിഗൂഢതയോടെ മസാല ദോശ വന്നെത്തുന്നതു രസകരമായിവർണിക്കുന്നു.
ലത്തീൻ കത്തോലിക്കരുടെ ജീവിത രീതി, ആരാധനാരീതി,ഭക്ഷണരീതി- പ്രത്യേകിച്ച്അവരുടെ (ഞങ്ങളുടെ), ക്ലാസിക്വിഭവമായകപ്പ-ബോട്ടി, എക്സോട്ടിക്ക്ദം ബിരിയാണി- കൊതിയുണർത്തി ക്കൊണ്ട്നോവലിൽനിറയുന്നു. ദംബിരിയാണിയുടെ ആപ്രദേശത്തെ പ്രസിദ്ധപാചകക്കാരൻ എഡ്വിൻചേട്ടന്റെ ഒരു ഡയലോഗാണ്നോവലിൽ ഏറെയിഷ്ടം. ഫോർട്ട്കൊച്ചിയിലെ ബ്രൻഡൻബോട്ട്യാർഡിൽ ബ്രിട്ടീഷുകാർക്ക്ഉ ൾപ്പെടെ മൂവായിരത്തിലേറെതവണ ദംബിരിയാണിവച്ചിട്ടുണ്ട്എഡ്വിൻചേട്ടൻ. പക്ഷേ അങ്ങേര്പറയുന്നത് അരിയും ഇറച്ചിയും മസാലക്കൂട്ടുകളും വലിയകലത്തിലിട്ട്മാവുകൊണ്ട്ദം സീൽ ചെയ്ത്, ചൂടിനാലും സമ്മർദ്ദത്താലും സമയത്താലും പാകപ്പെടാൻ വിട്ട്, അവസാനം ദംപൊട്ടിക്കു ന്പോൾഅതിന്റെ രുചിഎങ്ങനെയാകുമെ ന്ന്ദൈവം തൻപുരാനു പോലും പറയാൻ പറ്റില്ല എന്നാണ്. എല്ലാം കണക്കു കൂട്ടാനും പ്രവചിക്കാനും പറ്റും എന്നന്യൂട്ടോണിയൻ ഫിസിക്സിന്റെ സ്ഥിരതയിൽ നിന്നും, അനിശ്ചിതത്തിന്റെ അപ്രവചനീയതയുടെ, എന്നാൽ അനന്തസാധ്യതയുടെ ക്വാണ്ടം ഫിസിക്സിലേക്കുള്ളയാതയാണ്എനിക്കത്. നോവലിൽ രണ്ടു പുറം നിറയെ ദംബിരിയാണിയുടെ പാചകക്കുറിപ്പാണ്.
തണ്ണീർമത്തൻ ദിനങ്ങൾ:’ലന്തൻബത്തേരി’യിലെഒരധ്യായം. വിഷയം 1957-ലെ ഇഎംഎസിന്റെ ആദ്യ കമ്യൂണിസ്റ്റ്മന്ത്രിസഭ. പച്ചപ്പ്നിറഞ്ഞ കേരളത്തിന്റെ ഉള്ള്ചു വന്ന വർഷം.
എൻഎസ്: എണ്ണംപറഞ്ഞ ഫുട്ബോൾ പ്രേമി
ഐഎഎസ്ഉ ദ്യോഗസ്ഥനായിരുന്ന എൻഎസ്മാധവൻ, ഭോപ്പാലിൽജോലി ചെയ്തിരുന്നസമയ ത്ത്ബാഹ്യലോകം കലുഷിതമായപ്പോൾ, ആന്തരികലോകം സൃഷ്ടി ച്ച്അതിൽ സ്വസ്ഥത കണ്ടെത്താൻ ശ്രമിച്ചെന്ന്ഒ രു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈഅറിവ്എനിക്ക്പ്രയോജനപ്പെട്ടു.
ഫുട്ബോൾ ആസ്വാദകനായ മാധവൻ ലോകകപ്പ്സമയത്ത്ലേഖനങ്ങൾ എഴുതാറുണ്ട്. 2002-ലെലോകകപ്പിനു മുന്പ്മാതൃഭൂമി സ്പോർട്സ്മാസികയിൽ വന്ന ഒരു ലേഖനത്തിൽ ലണ്ടൻ ട്യൂബിലെ ഒരു സംഭവം വിവരിക്കുന്നു. നൈജീരിയക്കും സ്വീഡനും അർജന്റീനക്കുമൊപ്പം മരണഗ്രൂപ്പിലാണ്ഇംഗ്ലണ്ട്. ട്യൂബിൽ ബഹളമുണ്ടാക്കുന്ന സംഘത്തിൽനിന്ന്, ഒരു ഹൂളിഗൻ ഒറ്റയ്ക്കിരിക്കുന്ന മാധവന്റെ അടുത്ത്വന്നു ചോദിച്ചു:
മരണത്തിന്റെ താഴ്വരയിൽനിന്ന് ഇംഗ്ലണ്ട്ക രകയറുമോ?
ഇല്ല, മാധവൻ പറഞ്ഞു. എന്തുകൊണ്ട്, എന്ന്അയാൾ. അതിന്മാധവൻ പറഞ്ഞ മറുപടി ഇങ്ങനെ: രണ്ടു പ്രധാനകളിക്കാരെ കേന്ദ്രീകരിച്ചാണ് ഇംഗ്ലണ്ട്ക ളിക്കുന്നത്. ഇന്ത്യയുടെ നെടും തൂൺസച്ചിൻ, അതുപോലെ ഇംഗ്ലണ്ടിന്ബെ ക്കാം. ഇന്ത്യക്ക്അരസികനെങ്കിലും വിശ്വസ്തനായ ദ്രാവിഡ്; അതുപോലെ ഇംഗ്ലണ്ടി ന്ഓവൻ. ഒരുഇംഗ്ലീഷ്ഫുട്ബോൾ ഭ്രാന്തനോട് ഇത്മുഖ ത്ത്നോക്കി പറയാൻ അസാമാന്യ ധൈര്യം വേണം. ആലോകകപ്പ്കാലത്ത്മാധവനോട് ദേഷ്യം തോന്നിയിട്ടുമുണ്ട്.
മാധവൻഇങ്ങനെഎഴുതി എന്റെഹൃദയം പറയുന്നു അർജന്റീന കപ്പ്നേടുമെന്ന്, എന്റെതലച്ചോർപറയുന്നു ഫ്രാൻസ്ക പ്പ്നേടുമെന്ന്; ബ്രസീലിന്ഞാൻ യാതൊരു സാധ്യതയുംകാണുന്നില്ല, ഞാൻ വെറുക്കാൻ തീരുമാനിച്ച ടീം ബ്രസീലാണ്, കോ ച്ച്സ്കൊളാരി ബ്രസീലിനെ ഫൗളൻമാരുടെ ടീമാക്കി.
ഇത്ഞ ങ്ങൾ ബ്രസീൽ ആരാധകർക്ക്ഇ ഷ്ടമായില്ല. കളി തുടങ്ങിയപ്പോൾ അർജന്റീനയും ഫ്രാൻസും ആദ്യറൗണ്ടിൽ പുറത്തായി.ബ്രസീൽ കപ്പ്നേടിയപ്പോൾ എന്റെ സുഹൃ ത്ത്പറഞ്ഞു:
എൻഎസ്മാധവ ന്ഹൃദയവുമില്ല തലച്ചോറുമില്ല എ ന്ന്നമുക്കിപ്പോൾ മനസ്സിലായി.
ആ പറഞ്ഞത്ഞ ങ്ങൾ തിരികെയെടുത്തിരിക്കുന്നു. സിവിൽസർവീസ് നേടി മികച്ച ഉദ്യോഗസ്ഥനാകാനുള്ള തലച്ചോറുള്ള, മികച്ച കൃതികളെഴുതാനും ഫുട്ബോൾ ഒരാവേശമായി കൊണ്ടു നടക്കാനുമുള്ള സഹൃദയത്വവുമുള്ളസവിശേഷവ്യക്തിത്വമാണ് എൻഎസ്മാധവൻ. കൂടുതൽനോവലുകൾ എഴുതാതിരുന്നതിൽ മാത്രമേ പരാതിയുള്ളൂ.