അയ്യങ്കാളിക്ക് ആദരത്തോടെ എന്ന തലക്കെട്ടാണ് ശ്രീ . ചെറായി രാമദാസ് അദ്ദേഹത്തിൻറെ പ്രശസ്തമായ ഒരു പുസ്തകത്തിന്നൽകിയത്. പുതുതലമുറക്കാർക്കിടയിൽ ഉയർന്ന സാമൂഹ്യബോധവും സമഭാവനയും ഉയർത്തുന്ന ഒരു ചെറിയ കൂട്ടം വളർന്നുവരുന്നതിനെയും പൊതുസമൂഹത്തിൽ അയ്യൻകാളി യോടുള്ള കാഴ്ചപ്പാടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനവും നമുക്ക് കാണാം. ആധുനിക കേരളത്തിൽ അയ്യങ്കാളി അംഗീകരിക്കപ്പെടുന്നത്തിന്റെ തുടക്കമായി ഇതിനെ കാണാം. 1980 ൽ തിരുവനന്തപുരത്തെ വെള്ളയമ്പലം സ്ക്വയറിൽ ഉയർന്ന അദ്ദേഹത്തിൻറെ പൂർണ്ണകായ പ്രതിമ ഇതിന് ഉദാഹരണമാണ്.
സ്ഥലങ്ങളുടെയുംസ്ഥാപനങ്ങളുടെയുംപുനർനാമകരണത്തിൽ തൽപരമായതീവ്രദേശീയതയുടെയുക്തിഉപയോഗിച്ച് അയ്യങ്കാളിയുടെപേരിൽ വിജെടി ഹാൾപുനർനാമകരണംചെയ്തത്ചരിത്രപരമായിതെറ്റായ നടപടിഅദ്ദേഹത്തിൻറെവർദ്ധിച്ചുവരുന്ന അംഗീകാരത്തിന്മറ്റൊരുതെളിവാണ്. ഒരുകാര്യംഉറപ്പിച്ചുപറയാൻകഴിയും അയ്യൻകാളിക്ക്സമശീർഷൻആയ വേറൊരുആൾദളിത്സമുദായങ്ങളിൽനിന്ന്ഇതുവരെഉയർന്നുവന്നിട്ടില്ല. മുൻഅടിമകളായസ്വന്തംസമുദായത്തോട്പ്രതിബദ്ധതയുള്ളഒരുസാമൂഹ്യമനുഷ്യാവകാശപ്രവർത്തകൻആയി അദ്ദേഹംപൊതുജീവിതംആരംഭിക്കുമ്പോൾ ദളിതരുടെസാമൂഹ്യപദവി വെറുംശൂന്യമായിരുന്നു .
അവർക്ക്യാതൊരുവിധധാർമികപദവിയോമനുഷ്യാവകാശങ്ങളൊഉണ്ടായിരുന്നില്ല. നമ്മുടെമാതൃകസങ്കല്പങ്ങൾആയസ്വാതന്ത്ര്യം, നീതി,അവകാശംമുതലായകാര്യങ്ങളൊന്നുംഅവർക്ക്ലഭ്യമായിരുന്നില്ല. എന്നാൽകൊളോണിയൽആധുനികതഎന്ന്നാംവിളിക്കുന്നപാശ്ചാത്യമൂല്യങ്ങളുടെവ്യാപനം കേരളസമൂഹത്തിൽശക്തിപ്രാപിക്കുന്നകാലം കൂടിയായിരുന്നുഅത്. അടിമത്തത്തിനുംജാതിമർദ്ദനത്തിനെതിരെ ദളിതർആവേശപൂർവ്വംഇസ്ലാംമതവുംപ്രൊട്ടസ്റ്റൻറ്മതവുംസ്വീകരിക്കുന്നകാഴ്ച സർവ്വസാധാരണമായിരുന്നു. അയ്യൻകാളിജനിക്കുന്നതിന്അരനൂറ്റാണ്ട്മുമ്പ്തെക്കൻതിരുവിതാംകൂറിൽ ദളിതർക്രിസ്തുമതംസ്വീകരിച്ചിരുന്നു.
ഈസന്ദർഭത്തിൽവേണംജാതീയധർമ്മശാസ്ത്രത്തിന്എതിരായിഅദ്ദേഹംനയിച്ചപോരാട്ടത്തെമനസ്സിലാക്കാൻ. ബ്രിട്ടീഷുകാരാണ്നമുക്ക്സന്യാസംതന്നത്എന്ന്പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിൻറെസത്യസന്ധതഇവിടെപ്രസക്തമാണ്. ജാതിയധർമ്മശാസ്ത്രത്തിൻറെമതാന്ധവുംവിലക്കുകൾനിറഞ്ഞതുമായപരമ്പരാഗതമൂല്യങ്ങളെവിലയിരുത്താനുംപുനപരിശോധിക്കാനും കുടഞ്ഞെറിയാനുംഅയ്യൻകാളിയെപ്രേരിപ്പിച്ചമുഖ്യഘടകങ്ങളിലൊന്ന്പശ്ചാത്യആധുനികതയുടെബദൽമൂല്യങ്ങളെക്കുറിച്ചുള്ളതിരിച്ചറിവായിരുന്നു. ക്രിസ്തുമതംസ്വീകരിച്ച്അധ്യാപകവൃത്തിയിൽഏർപ്പെട്ടചിലർഅദ്ദേഹത്തിൻറെബന്ധുക്കളുംസഹപ്രവർത്തകരുംആയിട്ട്ഉണ്ടായിരുന്നു. ഒരുവശത്ത്സദാനന്ദസ്വാമികൾപ്രതിനിധാനംചെയ്ത ഹിന്ദുദേശീയതയുടെപരിഷ്കരണവാദത്തിനും മറുവശത്ത്പാശ്ചാത്യമിഷ്ണറിമാർമുന്നോട്ടുവച്ച ലിബറൽവാഗ്ദാനങ്ങൾക്കുംഇടയിൽഅയ്യങ്കാളി
ജാതിവ്യവസ്ഥയുടെ കുടുസ്സായ നിഷേധാത്മക മൂല്യങ്ങൾക്ക് പകരം കൂടുതൽ ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിവുള്ള ഒരു ധാർമികതയ്ക്ക് വേണ്ടി ആഗ്രഹിച്ചത് സ്വാഭാവികമാണ്പൊ. പൊതു നിരത്തുകളും പൊതുകിണറുകളും പൊതു വിദ്യാലയങ്ങളും തങ്ങൾക്ക് മുമ്പിൽ കെട്ടിയടച്ച ജാതി വിലക്കുകളെയും ഇല്ലായ്മ ചെയ്യാൻ ക്രിയാത്മകമായ ബലപ്രയോഗം നടത്താൻ അദ്ദേഹം മടിച്ചില്ല. ആധുനിക കേരളത്തിലെ മഹൽ വ്യക്തികളിൽ ഒരാളായി അദ്ദേഹം വളർന്നത് സാമൂഹിക പ്രക്ഷോഭങ്ങളിൽ അദ്ദേഹം പ്രദർശിപ്പിച്ച ധീരത കൊണ്ടുമാത്രമാണ്. ഒരു വ്യക്തി എന്നാൽ എന്താണ്? മറ്റുള്ളവരാൽ അഭിസംബോധന ചെയ്യപ്പെടാൻ യോഗ്യതയുള്ള ഉത്തരം പറയാൻ ശേഷിയുള്ള ഉത്തരവാദിത്വബോധമുള്ള ഒരാളെയാണ് നാം വ്യക്തി എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.
ദളിത് കുട്ടികളെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞ കർഷക ജന്മിമാർക്കെതിരെ അയ്യങ്കാളി നൽകിയ മറുപടി ചരിത്രപ്രസിദ്ധമാണ്. ഞങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ തരിശായിക്കിടക്കും അവിടെ നെല്ലിന് പകരം മുട്ടിപ്പുല്ല് വിളയും ഇത് സാമൂഹ്യമാറ്റത്തിന് വീരരസം തുളുമ്പിയ കവിതയായിരുന്നു. അദ്ദേഹം ഉത്തരവാദിത്വത്തോടെ നിർവാഹകത്വം പ്രകടിപ്പിച്ച സമരമായിരുന്നു അത്. ഏതാണ്ട് ഒരു വർഷം നീണ്ടുനിന്ന പണിമുടക്ക് സമരത്തിൻറെ തുടക്കമായിരുന്നു. അത്പാവങ്ങളുടെ കാര്യത്തിൽ ഇഹലോകത്തിൽ പാപബോധവും കഷ്ടതയും പരലോകത്തിൽ പരിഹാരവും എന്ന ക്രിസ്ത്യൻ കാഴ്ചപ്പാടിനെ അയ്യൻകാളി നിരാകരിച്ചു.
തൻറെ സമുദായത്തിൽ 10 ബിരുദധാരികൾ ഉണ്ടാകുന്നത് കാണുവാനാണ് തനിക്ക് കൂടുതൽ താല്പര്യം എന്ന് ഗാന്ധിയോട് അദ്ദേഹം തുറന്നുപറഞ്ഞു. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തതയും മാർഗ്ഗത്തെ കുറിച്ചുള്ള നിശ്ചയവും ആണ് അയ്യൻകാളിയെ ആരാധ്യനാക്കുന്നത്. പ്രാഥമിക സാമൂഹ്യ മൂല്യങ്ങളായ സ്വാതന്ത്ര്യം, അവസരം, വരുമാനം, സമ്പത്ത്, ആത്മാഭിമാനം മുതലായവയുടെ നീതിപൂർവമായ പുനർവിതരണം ആയിരുന്നു അയ്യൻകാളിയുടെ ദൗത്യം ലക്ഷ്യമാക്കിയത്. കാര്യങ്ങൾ കൃത്യമായി വിലയിരുത്താൻ കഴിവുള്ള ജീവിതത്തിൻറെ ഉത്കൃഷ്ടത യിൽ താല്പര്യമുള്ള അന്തസ്സോടെ ജീവിക്കുന്നതിന് ഭാഗമായി ധീര പ്രവർത്തിയെ വിലയിരുത്തുന്ന വിലമതിക്കുന്ന ഒരു നീതി പ്രവർത്തകൻറെ രൂപത്തിലാണ് അയ്യങ്കാളി തൻറെ വ്യക്തിത്വത്തെ വികസിപ്പിച്ചെടുത്തത് അല്ലെങ്കിൽ രൂപപ്പെടുത്തിയത്.
അരിസ്റ്റോട്ടിലും നീഷ്ചേച്ചും മുന്നോട്ടുവച്ച സ്തുത്യർഹനായ വ്യക്തിയെന്ന ആദർശത്തോട് പൊരുത്തപ്പെടുന്ന തരത്തിലായിരുന്നു അദ്ദേഹം തൻറെ ജീവിതവും പ്രവർത്തനവും ക്രമപ്പെടുത്തിയിരിക്കുന്നത്. എന്താണ് മേന്മ ഉള്ളത് എന്താണ് ശ്രേഷ്ഠം അഥവാ ഉത്തമമായത് എന്ന കാര്യത്തിൽ അഭിപ്രായം പ്രകാശിപ്പിക്കൽ ആണ് കാവ്യകലയുടെ മകുടമായ ഗ്രീക്ക് ട്രാജഡിയുടെ ധർമ്മം എന്നാണ് ചിന്തകന്മാർ വിശ്വസിക്കുന്നത്. ട്രാജഡി എന്ന കലാശില്പത്തിൻറെ ധർമ്മം പോലൊന്ന് ദളിതരുടെ കാര്യത്തിൽ അയ്യൻകാളിയുടെ വ്യക്തിത്വവും നിർമ്മിക്കുന്നത് കാണാം. അപ്രാപ്യമായ ദയനീയ സ്വരൂപങ്ങൾ ആയിട്ടാണ് ദളിതർ പൊതുവേ സങ്കല്പിക്കപ്പെടാറുള്ളതു്. ഇത്തരം നിഷേധാത്മകമായ വാർപ്പ് മാതൃകകളെ അതിലംഘിക്കുന്ന അഭിമാനകരമായ ചിത്രമാണ് അയ്യങ്കാളിയുടെ ജീവിതവും പ്രവർത്തനവും കാഴ്ചവയ്ക്കുന്നത്.
ധീരനും സ്തുത്യർഹനും ആയിട്ടുള്ള ഒരു വ്യക്തി ആയിട്ടാണ് അദ്ദേഹം സ്വയം രൂപപ്പെടുത്തിയെടുത്തത്. ഏതെങ്കിലും ഒരു തെരുവിൻറെയോ ഒരു കെട്ടിടത്തിൻറേയോ പുനർനാമകരണം കൊണ്ട് തീരുന്നതല്ല ദളിത് പ്രശ്നങ്ങൾ. ആഗോളീകരണത്തിൻറെയും സവർണ ദേശീയ കോർപ്പറേറ്റിസത്തിൻറെയും സംയുക്ത സമ്മർദ്ദത്തിൽ പ്പെട്ട്പിന്തള്ളപ്പെട്ടു പോകുന്ന ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പും പുനർ സൃഷ്ടിയും ആണ് അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നത്. കൃഷി ഭൂമിക്കും ക്ഷേമത്തിനും പാർപ്പിടത്തിനും ആരോഗ്യരക്ഷക്കും തൊഴിലിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും സംവരണ സംരക്ഷണത്തിനും വേണ്ടി ദലിതർ നടത്തുന്ന നിരവധി സമകാലീന സമരങ്ങൾക്കും നടുവിലാണ് നമ്മൾ ധീരനും സ്തുത്യർഹനുമായ അയ്യൻകാളിയുടെ വീര സ്മരണപുതുക്കുന്നത്.
പ്രൊഫസ്സർ ടി .എം .യേശുദാസൻ , കോട്ടയം- പിറവത്തു ജനിച്ചു . കോട്ടയം ,സി .എം .എസ്.കോളേജ് ൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നും ഡിപ്പാർട്ടുമെന്റ് ഹെഡ് ആയി വിരമിച്ചു .ഹൈദരാബാദിലെ ,ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസ്സർ ആയിരുന്നു .ബലിയാടുകളുടെ വംശാവലി ,ദളിത് സ്വത്വവും അധികാരത്തിന്റെ പ്രശ്നവും, ഉൾപ്പെടെ നിരവധി കൃതികൾ .