The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
September 17, 2020 by maarga editor
Uncategorised

മൂന്നു കവിതകൾ: ശ്രീജിത് പെരുന്തച്ചൻ

മൂന്നു കവിതകൾ: ശ്രീജിത് പെരുന്തച്ചൻ
September 17, 2020 by maarga editor
Uncategorised
Spread the love

കലണ്ടർ.

ഇത്തവണയും മുത്തശ്ശി കാലേ കൂട്ടിപ്പറഞ്ഞു,
മോനേ , മുത്തശ്ശിക്കൊരു കലണ്ടർ
കൊണ്ടുവരണേ എന്ന്.
അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?
ഒരു വീട്ടിലൊരു കലണ്ടർ പോരേ
എന്നു സ്വയം ചോദിച്ചു.
ശരീരം കലണ്ടറായപ്പോൾ
പ്രണയിനി കുളിമുറിയിലേക്ക് പോയി.
എന്റെ കലണ്ടറിൽ ഒരു ദിവസമേയുള്ളൂ , അത്
ഹാപ്പി ബർത്ഡേയാണെന്നു മകൾ കിലുക്കാംപെട്ടിയായി.
ഞങ്ങൾക്കാരും കലണ്ടർ തരാനില്ല ,
എങ്കിലും ഞങ്ങൾ കൃത്യമായി തളിരിടാം, പൂവിടാം, വിത്തിടാം
എന്നു പറഞ്ഞ് മരങ്ങൾ മഴക്കലണ്ടർ നോക്കി
നൃത്തം ചെയ്തു.
അപ്പോഴും മുത്തശ്ശി പറഞ്ഞു, മോനേ
മുത്തശ്ശിക്കൊരു കലണ്ടർ , മറക്കല്ലേ.
വാച്ച് കെട്ടാത്ത മുത്തശ്ശിക്കെന്തിനാ കലണ്ടർ
എന്നു ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു,
കാലത്തെ കയ്യിലൊതുക്കാനാവില്ലെന്ന്,
കാലം നിഴലായി ഒപ്പമുണ്ടല്ലോ എന്നും
ഒരാളുടെ നിഴലല്ല മറ്റൊരാളുടെ നിഴൽ
എന്ന് മുത്തശ്ശി .
ഒരു വീട്ടിലൊരു കലണ്ടർ പോരേ ,
പിന്നെന്തിനാ മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ
എന്നു ചോദിച്ച ഞാൻ പിന്നീട്
ഏറെ സ്നേഹത്തോടെ ഒരു കലണ്ടർ
കൊണ്ടുക്കൊടുത്തു ,
അതെടുത്ത് വിടർത്തിയും മടക്കിയും മുത്തശ്ശി പറഞ്ഞു,
ഇത്തവണ വൃശ്ചികം ഒന്ന് വ്യാഴാഴ്ചയാ.
അതിനെന്താ എന്നായി ഞാൻ .
കഴിഞ്ഞ വൃശ്ചികം ഒന്നിനാ ഞാനമ്പലത്തിൽ വീണത്.
കാലെല്ലു പൊട്ടിക്കിടന്ന നേരത്തു ഞാൻ
കണ്ടതേ ലോകം , യഥാർഥ ലോകം.*
അപ്പോഴും മുത്തശ്ശി പറഞ്ഞു ,
കഴിഞ്ഞ വൃശ്ചികം ഒന്ന്, ശിവ ശിവ,
ഞാൻ വിചാരിച്ചതല്ല എഴുന്നേറ്റ് നടക്കുമെന്ന്
അപ്പോഴാണ് മനസ്സിലായത്
മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ ഉണ്ടെന്ന് .
ഓരോരുത്തർക്ക് ഓരോ കലണ്ടർ
ഉണ്ടെന്ന്.
∙∙∙

അവയവം

അയാൾ രാവിലെ എഴുന്നേറ്റ്
സ്വന്തം ശരീരമാകെ പരിശോധിച്ചു ,
അപ്പോഴാണ് ശ്രദ്ധിച്ചത്
പുതിയതായി ഒരവയവം കൂടി ഉണ്ടായിരിക്കുന്നു .
കുറെ നാളായി അത് കൂടെ ഉണ്ടായിരുന്നു എങ്കിലും
ഇപ്പോഴാണ് ശ്രദ്ധിച്ചത് .
അയാൾ ഭാര്യയോട് കാര്യം പറ‍ഞ്ഞു ,
ഭാര്യ അയാളുടെ ശരീരം പരിശോധിച്ചു .
അപ്പോഴാണ് ഭാര്യ ആ സത്യം തിരിച്ചറിഞ്ഞത് ,
തനിക്കും പുതിയതായി അങ്ങനെയൊരവയവം
ഉണ്ടായിരിക്കുന്നു .
കുറെക്കാലമായി കൂടെയുണ്ടായിരുന്നു എങ്കിലും
ഒരവയവയവമായി അതു വളർന്നു എന്ന കാര്യം
അവളും ഇപ്പോഴാണ് ശ്രദ്ധിച്ചത് .
‘നമുക്കിതൊരു ഡോക്ടറെ കാണിക്കണം’
അവർ ഡോക്ടറെ സമീപിച്ചു .
ഡോക്ടർ മുറിയടച്ച് രണ്ടുപേരെയും
ടേബിളിൽ കിടത്തി വിളക്ക്
ശരീരത്തിലേക്കടുപ്പിച്ചു .
അപ്പോഴാണ് ഡോക്ടറും അത്
തിരിച്ചറിഞ്ഞത്
തനിക്കും കുറേക്കാലമായി
അങ്ങനെയൊരവയവം ഉണ്ട് .
ഡോക്ടർ പറഞ്ഞു: കാര്യം പുതിയതായി
ഒരവയവം എന്ന പദവിയിലേക്ക്
ഇത് വളർന്നു എന്നത് ശരിയാണ് .
പക്ഷേ അത് മുറിച്ചുകളഞ്ഞാൽ
പിന്നെ നിങ്ങൾ ജിവിച്ചിരിക്കില്ല.
കരിച്ചു കളഞ്ഞാൽ നിങ്ങൾ
കരച്ചിലോടു കരച്ചിലായിരിക്കും .
കയ്യോ കാലോ മുറിച്ചുകളയുന്നതിനെക്കാൾ വേദന
നിങ്ങൾക്കനുഭവപ്പെടും .
ഗർഭപാത്രം നീക്കം ചെയ്താൽ ഉണ്ടാവുന്നതിനെക്കാൾ
ശൂന്യത സ്ത്രീയേ നിങ്ങൾക്കുണ്ടാവുകയും ചെയ്യും .
പുരുഷന് അവനെ വന്ധ്യംകരിച്ചാൽ ഉണ്ടാവുന്നതുപോലെ
പൗരുഷം ചോർന്നു പോവുന്നതായി തോന്നും .
അതിനിടെ ആ അവയവം ഒന്നു ഞരങ്ങി, മൂളി
അയാൾ അതെടുത്ത് ഞെക്കി, തടവി
ചെവിയിൽവച്ചിട്ട് ആരോടോ സംസാരിച്ചു .

∙∙∙∙∙

രഹസ്യങ്ങൾ

എവിടെപ്പോയാലും കൂടെ നടക്കും ,

വേദനിച്ചാൽ കൂടെക്കരയും ,
ചിരിച്ചാൽ കൂടെച്ചിരിക്കും. .
ഉറക്കത്തിൽ അവരൊന്നിച്ച് ഒരേ സ്വപ്നം കണ്ടു ,
നിലവിളിക്കുകയും
ഒരേതരം പിച്ചും പേയും പറയുകയും
കടകടാ ചിരിക്കുകയും ചെയ്തു ,
ഒരേ സിനിമയ്ക്ക് തറ ടിക്കറ്റെടുത്ത് കയറി ,
ഒരേ പെണ്ണിനെ കമന്റടിച്ചു ,
പൊലീസ് വന്നപ്പോൾ ഒരേ ബൈക്കിൽ
വെട്ടിച്ചു കടന്നു .
എന്നിട്ടും കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും രഹസ്യങ്ങളുള്ള
പല വേളകളിലും വല്ലാതെ ഞെട്ടിപ്പിച്ചിട്ടുള്ള
എത്രകാലം കൂടെ നടന്നാലും
ഒരുമിച്ച് ആന്ധ്ര അരിയുണ്ടാലും ഉറങ്ങിയാലും
നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചുക്കും
മനസ്സിലാവാൻ പോവുന്നില്ല എന്ന്
മൗനമായി വെല്ലുവിളിക്കുന്ന പലതും
അയാളിൽ ഉണ്ടായിരുന്നു .
അതെ , അതയാളുടെ
ശരീരം തന്നെയായിരുന്നു .

ശ്രീജിത് പെരുന്തച്ചൻ:
കരുനാഗപ്പള്ളി സ്വദേശി. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം.എ.യിലും കേരള സർവകലാശാലയിൽ നിന്നും പത്രപ്രവർത്തനത്തിലും ബിരുദം.മാധ്യമ പ്രവർത്തകൻ, കവി, ഗ്രന്ഥകാരൻ.ഫോക് ലോർ കൃതികൾ ഉൾപ്പെടെ നിരവധി രചനകൾ ഇദ്ദേഹത്തിൻ്റേതായുണ്ട്.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഫോബിയ : സുഭാഷ്ഒട്ടുംപുറംNext article ജനാധിപത്യത്തിന്റെ കാവൽ ഉണ്ണി_ആർന്റെ വാത്സ്യായനൻ എന്ന കഥയ്ക്ക് ഒരു പാരായണം: മുഹമ്മദ് സാലി കോട്ടയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos