കാടിനെയും അതിൻറെ ജീവിത സാഹചര്യങ്ങളെയുംആവിഷ്കരിക്കുന്നഅതിവിപുലമായ ഒരു കാവ്യലോകംനമുക്കുമുന്നിലുണ്ട്. ഒരുപക്ഷേ മലയാളസാഹിത്യത്തിൽ രൂപപ്പെട്ടുവന്ന ഈ കാവ്യലോകം കാടിനുള്ളിൽ നിന്നും രൂപപ്പെട്ടു എന്ന് പറയാൻ സാധിക്കുകയില്ല. മറിച്ച്കാടിനെ നോക്കണ്ട അനുഭവങ്ങളുടെയും ജീവമണ്ഡലങ്ങളുടെയും രചനകളായിരുന്നു അത് . അതുകൊണ്ട് ആ കൃതികൾ അസ്ഥാനത്താണെന്ന് അർത്ഥമില്ല. എന്നാൽ തങ്ങളുടെ ജീവമണ്ഡലം തന്നെ കാടും അതിൻറെ ജൈവീകലോകവും ആയിത്തീരുകയും അതിന്, ഭാഷയിലേക്ക് സംക്രമണപ്പെടാൻ സാധിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു കാവ്യലോകം മലയാളത്തിൽ ഉണ്ടായിരിക്കുന്നു, (ഇത് ഒരുപക്ഷെ സ്ഥലപരമായി കേരളത്തിന്റെ ഭാഗം ആയതുകൊണ്ടും ആകാം) എന്നതാണ്, അതിന്റെ പ്രത്യേകത . ചിലപ്പോൾ സാമൂഹികവും രാഷ്ട്രീയവുമായമറ്റൊരു ഇടപെടൽ രൂപപ്പെട്ടു എന്നും പറയാം . ഇവിടെസുകുമാരൻ ചാലിഗദ്ദ യുടെ കവിതകൾഅത്തരത്തിലുള്ള തികച്ചും വേറിട്ടഒരു അനുഭവലോകം പങ്കുവയ്ക്കുന്നു.
ഇതുവരെയും മലയാളകവിത പരിചയപ്പെട്ടിട്ടില്ലാത്ത ഒരു ഭാഷയിലാണ് സുകുമാരൻ തൻറെ കവിതകൾ രചിക്കുന്നത്. നിരവധി റിഥങ്ങൾ,താളങ്ങൾ ഈ കവിതകളിൽ ഉടനീളം കാണാം. ഇവ നിർമ്മിച്ചെടുക്കുന്ന മണ്ഡലം അല്ലെങ്കിൽ ഈ കവിതകളുടെ അനിശ്ചലമായ നിരന്തരത, പുതിയ ഒരു കാവ്യ പ്രപഞ്ചമാണ് എന്ന് വ്യക്തം . ഈ കവിതകളുടെ ജൈവലോകം ഇതിനുമുമ്പ് നമ്മൾ പരിചയപ്പെട്ടിട്ടുള്ളത് ഡി . വിനയചന്ദ്രന്റെ ചില കവിതകളിലാണ്. സുകുമാരൻ തനിക്കു മുമ്പിലെ ലോകത്തെ അപ്പാടെ കവിതയിലേക്ക് സ്വീകരിക്കുന്നു. ഒരു ക്യാമറമാൻ മുമ്പിൽ ഉള്ളതിനെ അങ്ങനെതന്നെ പകർത്തുന്നത് പോലെ, ഒരു മ്യൂസിക് ഡയറക്ടർ അയാളുടെ സംഗീത ഉപകരണത്തിലേക്ക് പ്രപഞ്ചശബ്ദത്തെ പകർത്തുന്നതുപോലെ, അനുഭവിച്ച, പരിചരിച്ച , ഓരോന്നിനെയും ഭാഷകൊണ്ട് യാതൊരുഎഡിറ്റിങ്ങിനും വിട്ടുകൊടുക്കാതെ നേരിട്ട് പരിചയപ്പെടുത്തുന്ന ഒരു കാവ്യരചന നമുക്കു മുമ്പി ലേക്ക് കൊണ്ടുവരുന്നു ഇദ്ദേഹം.
ഇവിടെ പരിചയപ്പെടുവാൻ ശ്രമിച്ചിട്ടുള്ളചില കവിതകൾ “ഒറ്റച്ചിരി”, “അലങ്കാരം”,”അവൻറെ തുമ്പിക്കൈയിൽ ഒരു പുഴയുണ്ട്” , “മീനുകളുടെ പ്രസവമുറി” , “വേട്ട” എന്നീ കവിതകളിലെല്ലാം മുമ്പ് സൂചിപ്പിച്ചതുപോലെ പ്രപഞ്ചവും ഭാഷയുടെ പ്രപഞ്ചവും ഒരു പ്രത്യേക രൂപത്തിൽ ഭാഷയായി മാറുന്നു.. ദൃഡത ഒട്ടുമില്ലാത്ത ഭാഷകൾക്കുള്ളിലാണ് ഈ കവിതകൾ രൂപപ്പെടുന്നത്. ഇതിൽ ചില കവിതകൾക്ക് പ്രണയത്തിൻറെ പരിസരം ഉണ്ട്. എന്നാൽ കവി തന്നിൽ നിന്നും ഏകപക്ഷിയമായി മാറി നിൽക്കുകയും ചെയ്യുന്നു .ഇവിടെ ജൈവലോകത്തോടൊപ്പം കവിതയിലെ താനും കൂടി ഇടപെട്ട സന്ദർഭങ്ങളെ അതെ രൂപത്തിൽ എഴുത്തിലേക്ക് എടുക്കുകയും ചെയ്യുന്ന അസംസ്കൃതമായ കാവ്യ പ്രപഞ്ചം അഥവാ സംസ്കരിച്ച് എടുക്കുവാൻ മെനക്കെടാത്ത ഭാഷയുടെ രൂപത്തിലാണ് ഈ കവിതകൾ പലതും പരിചിതമാകുന്നത് . ഗോത്ര കവിതകളുടെയോ, തദ്ദേശ കവിതകളുടെയോ വഴികൾ ഇതു മാത്രമാണ് എന്ന് പറയാൻ കഴിയില്ല. ഇവിടെ തന്നെ പരിശോധിച്ച ധന്യ വേങ്ങച്ചേരിയുടെ കവിത മറ്റൊരുഭാഷയിലൂടെയാണ് സഞ്ചരിക്കുന്നത്. അഥവാ കവികൾ വൈവിധ്യങ്ങളെസ്വീകരിച്ചിരിക്കുന്നു എന്നർത്ഥം
“ദൂരത്തായി മുടികൾ നെയ്യുന്ന തിരമാല വിരലുകളുടെ വേഗത “
“വീണ്ടും വീണ്ടും ഇളക്കിയിട്ട് തിരമാലകൾ അവളുടെ ഒരുക്കങ്ങളെ
തീരാതെ
തീർക്കാതെ ചിരിച്ചു ചിരിച്ചു കെട്ടുന്നു “
“ഒറ്റച്ചിരി” എന്ന കവിതയിലെ ഈ വരികൾ അദ്ദേഹത്തിൻറെ
എഴുത്തിൻറെ അയഞ്ഞതും ഉലഞ്ഞുതുമായ ഒരു ഘടനയെ
കാണിച്ചുതരുന്നു.
അവളോടൊപ്പം ഊത്ത മീൻ പിടിക്കാൻ പോയ ഒരു മഴക്കാലത്തിന്റെ
ഓർമ്മയിൽ നിന്നാണ് കവിത ആരംഭിക്കുന്നത്. എന്നാൽ ചെറുക്കനും
പെണ്ണും/ കാമുകനും കാമുകിയും /അല്ലെങ്കിൽ മുറച്ചെറുക്കനും
മുറപ്പെണ്ണും തമ്മിലുള്ള പ്രണയം വരച്ചിടുന്ന ഈ കവിത പ്രണയത്തിൻറെ
തീവ്രലാളിത്യം കൊണ്ട്ഭംഗിയുള്ളതാണ്. തട്ടും കുത്തും പിടിക്കലും
പിടിവലിയും ഒരിടത്ത്, ഒരടി നെഞ്ചത്ത് ,ഒരു കുത്തു മുതുകിലും
എന്നിങ്ങനെ നീളുന്നു അവർക്കിടയിലെ പ്രണയം.
“പന്ത്രണ്ടുപുഴകളുംപൂവിട്ടു
മലമേടുകുന്നുകൾകാറ്റിട്ടു
അലങ്കാര ചന്ദന മരത്തിൻറെ കൊമ്പിൽ ഒരുഊഞ്ഞാലു കെട്ടി ചിരിക്കുന്ന മഞ്ഞേ നീ എനിക്കൊരു മഴവില്ല് താ താ”
എന്നാണ് “അലങ്കാരം” എന്ന കവിതയിൽ കവി പ്രകൃതിയോട് സംസാരിക്കുന്നത് .സസ്യങ്ങളും ജന്തുക്കളും ജീവികളും കൊണ്ട്സമ്പന്നമാക്കുന്ന ഈ കാവ്യലോകം തനിക്ക് മുമ്പിലുള്ള ,അതുമല്ലെങ്കിൽ താനും കൂടി പങ്കാളിയാകുന്ന ഒരു ജീവജാല ലോകമാണ്. ഈ ലോകത്തെ ,അതിൽ ഒരാളായി മാത്രം നോക്കി കാണുന്നു എന്നുള്ളതാണ് ഈ കവിത മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ പ്രത്യേകത. അയാൾ അതിൽ ഒരാൾ ആയിത്തീരുകയും അതിനൊപ്പം അതിൻറെ ഭാഗമായി മാറുകയും ചെയ്യുന്നു. ഒരു കാവ്യ സമ്മേളനത്തിൽ സുകുമാരൻ ചാലിഗദ്ദ പറഞ്ഞ വരികൾ ഓർത്തെടുക്കുന്നു. “തൻറെ ഓരോ ദിവസത്തെയും പ്രഭാതം കാട്ടിലെജന്തുക്കൾ കടന്നുപോയ അടയാളങ്ങളുടെയും പക്ഷികൾ വന്നിട്ട് പോയ അടയാളങ്ങളുടെയും ഭാഗമാണ് എന്നാണ്. താൻ വായിക്കുന്ന പ്രഭാതപത്രം, താൻ കാണുന്ന പ്രഭാതവാർത്ത ഈ ജീവജാലങ്ങളും ആയി ബന്ധപ്പെട്ട് നിൽക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ സുകുമാരൻ റെ കവിതയിൽ, കവി മാറിനിൽക്കുന്ന ഒരു ആളല്ല ..കവി അവർക്കൊപ്പം ആണ് ,ഒരുപക്ഷേ കവിത എഴുതുന്നത് പോലുംഅവർക്കുവേണ്ടി ആകുന്നു.
“അവൻറെ തുമ്പിക്കയ്യിൽ ഒരു പുഴയുണ്ട് “എന്ന കവിത നോക്കുക.
“വന്നു കുളക്കോഴി മരംചാടി മയിലാടി
മാനത്ത് മണ്ണിൽ ഒരു കൂണ്” “
ഇങ്ങനെ തുടങ്ങുന്ന വരികൾ മറ്റൊരു ഘട്ടത്തിലെത്തുമ്പോൾ,
“
നുണഞ്ഞ നാവിൻ അകലം ഇട്ടപ്പോൾ ഞാനും
അക്ഷര ഭാഷയില്ലാമൃഗമായി പക്ഷിയായി
മേലെ പറന്നപ്പോൾ മരമൊട്ടി നിന്ന
ഇലകളെ എണ്ണി പഠിച്ചു “
അങ്ങനെ പ്രപഞ്ചത്തിൻറെ ഭാഗമാകുന്ന ഒരു കുട്ടി ഈ കവിതയിലുണ്ട് . ,
അവൻ നീന്തൽക്കാരൻ ആകുന്നു
,അവൻ അവിടെ എല്ലാം സഞ്ചരിക്കുന്നു ,അവൻ
കുത്തിയിരുന്ന ഒരു മല മൃഗങ്ങളുടെ ഒരുപറ്റം ആണെന്ന്
തോന്നിക്കുന്നു, കവി അതിന് പേരിടുന്നുണ്ട് ,ആ നാടിൻറെ പേര് വയൽ നാട്
എന്നാകുന്നു. ഒറ്റ തിരിഞ്ഞുവന്ന ഒരു ആനയെ അവിടെ കാണുന്നുണ്ട്
ഒറ്റക്കൊമ്പൻ ആണ്. ഒരു പ്രത്യേകതയുണ്ട് ആകൊമ്പനാനക്ക്.
“അവൻറെ
തുമ്പി കയ്യിൽ ഒരു പുഴയുണ്ട് “
എന്ന്കവി കാണുന്നു. കവി എഴുതുന്നു. കാടും
മൃഗങ്ങളും മനുഷ്യരും ഇത്തരത്തിൽ ഇടകലരുന്ന കാവ്യം, കാവ്യപ്രപഞ്ചം
ഒരുപക്ഷേ നമുക്ക് കാണാൻ കഴിയുക ജാതക കഥകളിൽ ആണ് എന്ന്
പറയാം. പല മൃഗങ്ങളും ബോധിസത്വൻമാരുടെ മുൻഗാമികളായി അതിൽ
പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങളിൽ പലരും തന്നെയും ബോധിസത്വൻമാരായി
മാറുന്നു. അഥവാമനുഷ്യരും മൃഗങ്ങളും മരങ്ങളും പിരിഞ്ഞു
പോയിട്ടില്ലാത്ത ഒരു കാലം അവയുടെ തിരിച്ചു വേർപ്പെടുത്താനാവാത്ത
സാന്നിധ്യം ഒരുപക്ഷേ ഇന്നും പങ്കുവയ്ക്കുന്നത്ഗോത്ര സാഹിത്യത്തിൽ
ആകുന്നു എന്നതാണ് അതിൻറെ പ്രത്യേകത.
“വേട്ട” എന്ന കവിത ഈലോകം പങ്കുവയ്ക്കുന്നത് നോക്കുക.
“നരി വാലിൻ്റെനീളം
ഈ കാടിൻറെ അറ്റം വരെ ഉണ്ട്
പുലി പല്ലിൻറെ വണ്ണം മരത്തടിയോളം
ഉറുമ്പരിച്ച കൂട്ടിൽ ചിത്രങ്ങൾ
പുഴകൾ പാടുന്ന പാട്ട്കാറ്റത്താടുന്ന
ഇലകളുടെ നൃത്തം
വെയിൽ ഇട്ടൊരു പൊന്നു കണ്ടു
വേട്ട മറന്നുപോകുമോ?”
മൃഗങ്ങളുടെ വലിപ്പവും അവയു മായുള്ളനേർക്കുനേർ പരിചയവും ഒരു എതിരാളിയെ നിർമ്മിക്കുന്നില്ല. പകരം അവയുടെ സൗന്ദര്യവും ആകാരവും ആകാംക്ഷയായി നിൽക്കുന്നു. അതു കണ്ടു നിൽക്കുന്ന ഒരാൾ അയാളുടെ വേട്ട സ്വയം മറന്നുപോകുമോ എന്ന് ചിന്തിച്ചു പോകുന്നു. ഈ ചിന്ത, പ്രകൃതിയോടു ചേർന്നു നിൽക്കുന്നു . പാരിസ്ഥിതികമായി ജൈവ നൂലുകൾ ബന്ധിതമായ ഇതിൻറെ അടുപ്പത്തെ വ്യക്തമാക്കുന്നു. വനത്തിലെ മൃഗങ്ങൾ അപ്രത്യക്ഷമാകുമ്പോൾ വനങ്ങൾ മാത്രമല്ല അപ്രത്യക്ഷമാകുന്നത്, മനുഷ്യരും അപ്രത്യക്ഷമാകും എന്ന രിച്ചറിവ് ഈ കാവ്യാത്മക ലോകം പങ്കുവെക്കുന്നു .
“മീനുകളുടെപ്രസവമുറി”എന്നകവിതയെകുറിച്ച്പറഞ്ഞുകൊണ്ട്ഈചെറുകുറിപ്പ്അവസാനിപ്പിക്കാം. പുഴയിൽമുങ്ങിക്കുളിക്കുവാൻവരുന്നകുട്ടിയാണ് ഈ കവിതയിലും ഉള്ളത് . ,മീനുകൾഅതിൻറെകുഞ്ഞുങ്ങളെ മുട്ടയിട്ട്വിരിയിക്കുന്നത്കാണുവാൻആകുട്ടിആഗ്രഹിക്കുന്നു. മീനുകൾക്ക്വീട്നിർമിച്ചുകൊടുത്തത് ഇലകൾആയിരുന്നുഎന്ന്ആകുട്ടിമനസ്സിലാക്കിയിരിക്കുന്നു. “ഒരിലതാഴ്ന്നുതാഴ്ന്നുപുഴയോരത്ത്ഒരുവീടുകണ്ടു”എന്ന് കവിതയിൽ കാണാം . കുട്ടിഅവൻറെചേച്ചിയോട്ചോദിച്ചു മീനുകളുടെപ്രസവമുറിഎവിടാണ് ? ചേച്ചിഉത്തരംഒന്നുംമിണ്ടിയില്ല .എന്നാൽ ,അത്സ്വയംകണ്ടുപിടിക്കുവാൻതന്നെആകുട്ടിതീരുമാനിക്കുന്നു. അതിനുവേണ്ടിവർഷങ്ങൾകാത്തിരിക്കുന്നതിനുംതയ്യാറാവുന്നു . വർഷങ്ങൾപലതുംഎടുത്തുഎന്ന്തോന്നുന്നു ,ഓരോവർഷകാലത്തുംവരുന്ന പക്ഷികളുമായിഅവൻചങ്ങാത്തംകൂടുന്നുണ്ട്. പക്ഷികൾമീൻപിടിക്കാൻവരുന്നവരാണ്. അവർക്ക്മീൻപിടിച്ചിട്ട്മടങ്ങാവുന്നതാണ് . എന്നാൽഅതിൽഒരുപക്ഷി ആ
കുട്ടിയോടു ചോദിച്ചു മീനുകളുടെ പ്രസവമുറി എവിടെയാണ് എന്ന് . പക്ഷിയുടെ ഭാഷ പഠിച്ച ആ കുട്ടിക്കും അവനോടു ചോദിച്ച പക്ഷിക്കും ഒരേ രൂപത്തിൽ ആയിരുന്നു ആകാംക്ഷ
എന്നാൽ മീനുകൾക്ക് മുട്ടയിടാതിരിക്കാൻ കഴിയില്ല . പ്രസവിക്കാതിരിക്കാൻ കഴിയില്ല അവയ്ക്ക് മുട്ട വിരിയി ക്കാതെയിരിക്കാൻ കഴിയില്ല.
“ആഴമായി ആഴമായി സൂര്യ ചീളുകൾ
വിളക്ക് വെച്ച്കാവൽ ഇരിപ്പായി മീനുകൾ “
മീനുകൾക്ക് ആ കുട്ടിയോട് ഒരു സ്നേഹം ഉണ്ടായിരുന്നു. താങ്കളുടെ മുട്ട വിരിയുന്നത് , കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് ആ കുട്ടി കണ്ടുകൊള്ളട്ടെ എന്ന് ആ മീനുകൾ തീരുമാനിച്ചിരുന്നു. അവർ എങ്ങും ഓടി പോയില്ല. പുഴയുടെ ആഴത്തിൽ കുട്ടി ഓരോന്നും കണ്ടു.
വരിവരിയായി വാലിൽ കിടന്നവർ പാകമായി പുഴയിൽ വിതച്ചു “
പുഴയുടെ അടിത്തട്ടിൽആ കുട്ടി ആ കാഴ്ച കണ്ടു. ഇലകളെ വീടുകൾ ആക്കിമീനുകൾ പ്രസവിക്കാൻ തയ്യാറെടുക്കുന്നു. അപ്പോഴാണ് അത് സംഭവിച്ചത് . ആ പക്ഷിയും ഇരകളെ തേടി ഇറങ്ങുകയായിരുന്നു. പക്ഷേ ആ പക്ഷി പുഴയുടെ ആഴത്തിലേക്ക്കുതിച്ചത് ചതിച്ചുകുതിച്ചുപാഞ്ഞു. അത് കണ്ടു നിന്ന ആ കുട്ടിയും പക്ഷിയുടെ പിന്നാലെ പാഞ്ഞു.
“അവൾ ഒറ്റയ്ക്ക് മുങ്ങി
ഞാൻ വൈകി മുങ്ങി
ഒരു കലക്ക് മാത്രം കണ്ടു
പ്രസവമുറി വിജനമായിരുന്നു”
കുട്ടിക്ക് മീനുകളുടെ പ്രസവമുറി കാണുവാൻ കഴിഞ്ഞില്ല. ഒരു കലക്ക് മാത്രമാണ് കണ്ടത്. മീനുകൾ അത് മറച്ചിരിക്കാം. പക്ഷിക്ക് പിടികൊടുക്കാതെ വീടുകൾ ഒരു കലക്ക് ഉണ്ടാക്കി സംരക്ഷിച്ചിരിക്കാം . പക്ഷിക്ക് മീനുകളെ പിടിക്കാൻ സാധിച്ചില്ല, അത് പറന്നു പോയിരിക്കാം .. പിന്നീട് എപ്പോഴെങ്കിലും കുട്ടിക്ക് മീനുകളുടെ പ്രസവമുറി കാണുവാൻ സാധിക്കുമായിരിക്കും .. ഈ കവിത തരുന്ന ഭാവനയുടെ ലോകം അപൂർവമായ ഒന്നാണ് . ഭാഷകൊണ്ട്പൂമരങ്ങൾ പോലെ ഭൂമിയെ കരുതി സൂക്ഷിക്കുന്ന, സസ്യലതാദികൾപോലെ ഊർജ്ജസ്വലമായ ഒരു ലോകം സുകുമാരൻ ചാലിഗദ്ദ യുടെ കവിതകളിൽനിറഞ്ഞുനിൽക്കുന്നു. മൃഗങ്ങൾക്കൊപ്പം മാത്രം മനുഷ്യരെ കാണുന്നു .മനുഷ്യർ അവർക്കു മുകളിലല്ല .മലയാളത്തിലെ നവ പരിസ്ഥിതി കവിതകൂടിയാണ് സുകുമാരന്റേത് ഉൾപ്പെടെയുള്ളവരുടെ ഗോത്ര കവിതകൾ .മലയാളകവിതയുടെ നവീനമായ ഒരു ലോകം നിർമ്മിക്കുവാൻ ഗോത്ര കവിതകൾക്ക് സാധിച്ചിക്കുന്നു . അവയുടെ രാഷ്ട്രീയവും അതുകൊണ്ടുതന്നെ ഭാവന പൂർണവും കർതൃത്വത്തിൽ ഉണർന്നതും സർഗ്ഗാത്മകവും ആകുന്നു. മലയാള കവിത അതിൻറെ പുതുമയിലൂടെ സഞ്ചരിക്കുന്നു.